ഭാഷാപോഷിണിയിലെ ചിത്രം കണ്ട് കേരളീയ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചാരണമെന്ന് എംഎ ബേബി; വിവാദമാക്കാൻ ശ്രമിച്ച കത്തോലിക്കാ പുരോഹിതൻ സംസാരിച്ചത് ശ്രീരാമസേനയുടെ മുത്തലിക്കിനെ പോലെ; വർഗീയവാദികളോട് മാപ്പു പറഞ്ഞ മനോരമ നടപടി ഖേദകരമെന്നും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം
തിരുവനന്തപുരം: അന്ത്യഅത്താഴ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഭാഷാപോഷിണിയിൽ വന്ന ചിത്രത്തിന്റെ പേരിൽ ക്രൈസ്തവ വികാരം വ്രണപ്പെട്ടു എന്ന നിലവിളികൾ ശക്തമാകുകയാണ്. ഒരു വിഭാഗം സ്പോൺസർ ചെയ്യുന്ന സമരങ്ങളെ വിമർശിച്ച് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി രംഗത്തെത്തി. നഗ്നയായ കന്യാസ്ത്രീയുടെ ചിത്രം കണ്ട് ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചരണമാണെന്ന് ബേബി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ വിവാദം കത്തിക്കാൻ ശ്രമിച്ച കത്തോലിക്കാ പുരോഹിതൻ സംസാരിച്ചത് ശ്രീരാമ സേനയുടെ മുത്തലിക്കിനെ പോലെയാണെന്നും ബേബി ഫേസ്ബുക്ക് വിമർശിച്ചു.
ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
വർഗീയവാദികൾക്ക് കലാസൃഷ്ടികളോട് ശത്രുതയാണ്. അവർ കലയേയും കലാവിഷ്കാര സ്വാതന്ത്ര്യത്തെയും ആക്രമിക്കുന്നു. ഈ ആക്രമണങ്ങൾ കലയുമായോ വിശ്വാസവുമായോ മതവുമായോ ബന്ധപ്പെട്ടതല്ല. വർഗീയവാദികളുടെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് കലയെ കരുവാക്കുന്നതാണ്. മതാഭിമാനം വൃണപ്പെട്ടു എന്ന് കൊട്ടിഘോഷിക്കാൻ ഒരു നിമിത്തം മാത്രമാണ് കലാവസ്തുക്കൾ. കേരളത്തിൽ വളർന്നു വരുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ, അതേ മാതൃകയിൽ അനുയായികളെ സംഘടിപ്പിച്ച് നേട്ടമുണ്ടാക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് ചിലർ. കേരളീയരെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുക്കണ്ടിയിരിക്കുന്നു. കേരളത്തിന്റെ മതേതര പുരോഗമന ജീവിതത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കലാവും ഈ വർഗീയരാഷട്രീയ പ്രത്യയശാസ്ത്രത്തിന്റെ വളർച്ച.
ഈ മാസത്തെ ഭാഷാപോഷിണി മാസികയിൽ അച്ചടിച്ച ഒരു ചിത്രമാണ് ഇപ്പോൾ തർക്കവിഷയമായിരിക്കുന്നത്. തങ്ങളുടെ മതവികാരം ഈ ചിത്രത്താൽ വ്രണപ്പെട്ടു എന്ന് ചില കത്തോലിക്കാ പുരോഹിതർ ആക്ഷേപമുയർത്തി. ഉടനെ തന്നെ ഭാഷാപോഷിണിയുടെ കോപ്പികൾ പിൻവലിച്ച്, ചിത്രം മാറ്റി അച്ചടിച്ച് വിതരണം ചെയ്തു. ഇതേ ലക്കത്തിലെ മുഖചിത്രമാണ് മറ്റൊരു വിവാദം. നാരായണഗുരുവിന്റെ ശില്പത്തിന്റെ ചിത്രം ചിലരുടെ ജാതിവികാരം വ്രണപ്പെടുത്തി എന്ന അവകാശവാദത്തെത്തുടർന്ന് മലയാള മനോരമ മാപ്പും പറഞ്ഞു.
മാതാഹരിയെന്ന ചാരവനിതയെക്കുറിച്ചുള്ള ഒരു നാടകത്തിന്റെ ചിത്രീകരണമായാണ് ലിയനാർഡോ ഡാ വിഞ്ചിയുടെ അന്ത്യഅത്താഴം എന്ന പെയിന്റിംഗിനോട് ആശയാനുവാദമുള്ള ചിത്രീകരണം ടോം വട്ടക്കുഴി എന്ന പ്രശസ്ത ചിത്രകാരൻ നടത്തിയത്. അതിന് ക്രിസ്തുവുമായി ഒരു ബന്ധവുമില്ല. മാത്രവുമല്ല, യേശു ക്രിസ്തു ഡാ വിഞ്ചിയുടെ സൃഷ്ടിയല്ല. ഡാ വിഞ്ചിയുടേത് ഒരു കലാസൃഷ്ടിയാണ്. അതിനെ ആരെങ്കിലും ഉപജീവിക്കുന്നതോ അനുകരിക്കുന്നതോ ക്രിസ്തുവുമായി ബന്ധപ്പെടുത്തേണ്ട കാര്യമല്ല. ഈ ചിത്രം കൊണ്ട് കേരളീയ ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്നത് ദുഷ്പ്രചാരണമാണ്. കേരളീയ ക്രിസ്ത്യാനികൾ ഇതിനെക്കാളും ഉയർന്ന സാംസ്കാരികബോധം ഉള്ളവരാണ്. ഇക്കാര്യം ഒരു വിവാദപ്രശ്നമാക്കാൻ ശ്രമിക്കുന്ന ഒരു കത്തോലിക്ക പുരോഹിതന്റെ പ്രതികരണം യൂട്യൂബിൽ കണ്ടു. ശ്രീരാമസേനയുടെ മുത്തലിക്കിനെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. അതേ ഭാഷ, അതേ ഭാവം, അതേ വാദം. സിസ്റ്റർ അഭയയുടെ കൊലപാതകം സംബന്ധിച്ച കേസിൽ മലയാള മനോരമ തങ്ങൾക്ക് സ്വീകാര്യമല്ലാത്തവിധം വാർത്ത കൊടുക്കുന്നു, അതിനാൽ തങ്ങൾ മനോരമയെ ശത്രുപക്ഷത്തു കാണും എന്ന ഭീഷണിയാണ് ഈ വിഡിയോയുടെ ചുരുക്കം! അതായത് ഭാഷപോഷിണിയിലെ ചിത്രം ഒരു നിമിത്തം മാത്രം, പ്രശ്നം അഭയ കേസാണ്.
ലോകം മാറിയെന്നും കത്തോലിക്കാ സഭയുടെ ആഗോള മേധാവി ഫ്രാൻസിസ് മാർപാപ്പ ആണെന്നും എല്ലാവർക്കും അറിയാം. മതവും സമൂഹവുമായുള്ള ബന്ധത്തെക്കുറിച്ച് തികച്ചും ആധുനികമായ കാഴ്ചപ്പാടുള്ള മാർപാപ്പയാണ് പോപ്പ് ഫ്രാൻസിസ്. പ്രമുഖ കലാകാരനായ റിയാസ് കോമു ചെയ്ത നാരായണഗുരു ശില്പമാണ് വ്രണപ്പെടലിന് ഉപയോഗിച്ചിരിക്കുന്നത്. പത്തുകൊല്ലം മുമ്പ് കൊച്ചിയിൽ പ്രദർശിപ്പിച്ചതാണ് ഈ ശില്പം. ശ്രീ നാരായണ ഗുരു അനുയായികൾക്കാർക്കും ഇതുവരെ അതിൽ ഒരു അനൗചിത്യവും തോന്നിയില്ല. നാരായണഗുരുവിന് ശില്പകലയിലൂടെ ആദരവ് അർപ്പിക്കുകയാണ് റിയാസ് കോമു ചെയ്തത്. ഗുരുദർശനത്തെക്കുറിച്ചുള്ള സംവാദത്തിൽ ഒരു കലാകാരന്റെ സംഭാവന. അതിനെ വർഗീയവിഷലിപ്തമായ പ്രചാരണത്തിന് കാരണമാക്കുന്നവർ ഗുരുവിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. ലോകമെങ്ങുമുള്ള മഹദ്വ്യക്തികളെക്കുറിച്ച് കലാവിഷ്കാരങ്ങളുണ്ടായിട്ടുണ്ട്. ബുദ്ധനും ക്രിസ്തുവും ഗാന്ധിജിയും ലെനിനുമൊക്കെ കലാവിഷ്കാരങ്ങൾക്ക് പാത്രമായിട്ടുണ്ട്. ശ്രീബുദ്ധന്റെ എത്രയെത്ര ശില്പങ്ങൾ ലോകമെങ്ങും കൊത്തിവച്ചിരിക്കുന്നു! ക്രിസ്തുവിന്റെ ചിത്രീകരണങ്ങളും കലയിലൂടെയുള്ള സംവാദത്തിന്റെ ഒരു പ്രധാന വിഷയമാണ്. നാരായണഗുരുവിന്റെ സംവാദത്തെ പ്രതിഭാശാലികളായ കലാകാർ മുന്നോട്ടു കൊണ്ടു പോകരുത് എന്ന് വാശിപിടിക്കുന്നത് നാരായണഗുരുവിനോട് ചെയ്യുന്ന കുറ്റമാണ്. ഗുരുവിനെ ആവിഷ്കരിക്കാൻ റിയാസ് കോമു ആര് എന്ന് ചോദിക്കുന്നവർ ഗുരുവിനെ തള്ളിക്കളയുകയാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് ചെയ്ത പെയിന്റിംഗുകളുടെ പേരിലാണ് എംഎഫ് ഹുസൈന് തന്റെ ജീവിതത്തിന്റെ അവസാനകാലം മുഴുവൻ നാടു വിട്ടു ജീവിക്കേണ്ടി വന്നത്. ഇന്ത്യയെ അതിഗാഢമായി സ്നേഹിച്ച ഒരു കലാകാരനായിരുന്നു ഹുസൈൻ. ഹിന്ദുത്വ വർഗീയവാദികളാണ് ഈ ആക്രമണം നടത്തിയത്. ബിംബാരധന തെറ്റാണെന്നു പറഞ്ഞ്, അഫ്ഗാനിസ്ഥാനിലെ ബാമിയാനിലെ ബുദ്ധ പ്രതിമകൾ ഇസ്ലാമിന്റെ പേരിൽ തകർത്ത തീവ്രവാദികളും ഇതേ ഇനത്തിൽ പെടുന്നു. കത്തോലിക്കാ സഭയും കലാകാരെ കുരിശിൽ തറയ്ക്കുന്നതിൽ പിന്നിലായിരുന്നില്ല. ഇന്ന് ആഘോഷിക്കപ്പെടുന്ന ലിയനാർഡോ ഡാ വിഞ്ചി തന്നെയും സഭയാൽ വേട്ടയാടപ്പെട്ട കലാകാരനാണ്. അസാധാരണ പ്രതിഭാശാലികളായിരുന്ന ഗലീലിയോയും ബ്രൂണോയും കത്തോലിക്ക സഭയുടെ വേട്ടയാടലിന് ഇരയായി. പില്ക്കാലത്തെ മാർപാപ്പമാർ ഇതിൽ മാപ്പ് പറഞ്ഞു എന്നത് ചരിത്രം.
ഈ വിവാദങ്ങളുയർന്ന ഉടൻ ചിത്രം പിൻവലിക്കാനും വർഗീയവാദികളോട് മാപ്പു പറയാനും മലയാള മനോരമ അസാധാരണ വേഗത്തിൽ ഇറങ്ങിപ്പുറപ്പെട്ടു. ഒരു മാദ്ധ്യമം എന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിലപാടെടുക്കേണ്ട മനോരമ അതു ചെയ്തില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ വലിയൊരു ശക്തിയാണ് മനോരമ. അവരുടെ പത്രപ്രവർത്തനസ്വാതന്ത്ര്യത്തെ അവർ തന്നെ നിർലജ്ജം കയ്യൊഴിയുകയാണിവിടെ. ലോകമെങ്ങുമുള്ള നിരവധി പത്രങ്ങളും വ്യക്തികളും ഇത്തരം സാഹചര്യങ്ങളിൽ വളരെ ധീരമായ നടപടികളെടുത്തതിന്റെ മാതൃകകൾ നമ്മുടെ മുന്നിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പത്രസ്ഥാപനമായ മനോരമ ഇങ്ങനെ ഒരു നിലപാടെടുത്താൽ മറ്റുള്ളവർ എന്തു ചെയ്യും? മാത്രവുമല്ല, ഇത്തരം വർഗീയ വികാരങ്ങൾ ഇളക്കിവിടുന്നതിലുള്ള മനോരമയുടെ പാരമ്പര്യവും കാണാതിരുന്നു കൂട.
2008ൽ അന്ത്യ അത്താഴ ചിത്രത്തിന്റെ മാതൃകയിൽ സഖാവ് വിഎസിനെ ക്രിസ്തുവിന്റെ സ്ഥാനത്ത് വരച്ച് സിപിഐഎമ്മിനെ കളിയാക്കാൻ മനോരമയ്ക്ക് മടിയില്ലായിരുന്നു. എന്നാൽ പിറവം ഉപതെരഞ്ഞെടുപ്പ് കാലത്ത് പ്രാദേശികമായി കുറച്ചു മണിക്കൂറുകൾ മാത്രം വച്ച ഒരു ഫ്ലക്സ് ബോർഡിൽ അന്ത്യ അത്താഴത്തെ മാതൃകയാക്കി ഉമ്മൻ ചാണ്ടിയേയും മന്ത്രിസഭയേയും വരച്ചു എന്ന പേരിൽ വലിയ വർഗീയ കുത്തിത്തിരിപ്പ് നടത്തിയതും മനോരമ തന്നയാണ്. കണ്ണൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ വർഗീയവാദികളാൽ കുരിശിൽ തറയ്ക്കപ്പെട്ട നാരായണ ഗുരു എന്ന മട്ടിൽ ഒരു ദൃശ്യം ആവിഷ്കരിച്ചതിനെ, സിപിഐഎം നാരായണഗുരുവിനെ കുരിശിൽ തറച്ചു എന്നാക്കി വലിയ വർഗീയ പ്രചാരണം നടത്തിച്ചതും മനോരമ തന്നെയാണ്. ഇത്തരം വർഗീയത കുത്തിപ്പൊക്കി വരിസംഖ്യ കൂട്ടുന്നതിൽ നിന്ന് മലയാള മനോരമ പിന്മാറുന്നത് കേരളത്തിലെ വർഗീയതയുടെ വളർച്ചയെ വലിയൊരളവോളം തടയും.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളുടെ എല്ലാം കാലത്ത് ആവിഷ്കാര സ്വാതന്ത്ര്യ വിവാദങ്ങൾ ഉയർത്തി വിടാറുണ്ട്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ എതിരാളികളാണ് കമ്യൂണിസ്റ്റുകാർ എന്നു വരുത്താനാണിത്. അതേസമയം വർഗീയജാതി താല്പര്യക്കാരെ കമ്യൂണിസ്റ്റുകാർക്കെതിരെ തിരിച്ചുവിടാനുമാണിത്. സ്വതന്ത്രബുദ്ധിജീവികൾ എന്നു വിളിക്കുന്നവർ ഒരു വശത്തും മലയാള മനോരമ മറുവശത്തും നിന്നാണ് സാധാരണയായി ഈ രാഷ്ട്രീയ നാടകം നടത്തുക. ഇതിന് പിന്നിൽ ചില ഗൂഢ രാഷ്ട്രീയ താല്പര്യങ്ങളുമുണ്ട്. ഇതിനെ തിരിച്ചറിയണം. ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള നമ്മുടെ കടമ നിർവഹിക്കണം, അത് നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്. അതേസമയം രാഷ്ട്രീയ എതിരാളികളുടെ കെണിയിൽ വീഴാതെ നോക്കാനും കേരളത്തിലെ പുരോഗമനവാദികൾ ജാഗരൂകരായിരിക്കണം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്