പാക്കിസ്ഥാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് മത്സരം നടത്തിയത്; ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പ്രചാരണ പരിപാടി വേണ്ടെന്ന് വയ്ക്കുകയും പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു; പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷ മത്സരത്തെ കുറിച്ച് മലബാർ ഗോൾഡിന് പറയാനുള്ളത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഓഫറുകൾ വിവാദമായതോടെ അതിൽ വിശദീകരണവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് രംഗത്തെത്തി. പാക്കിസ്ഥാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടിയാണ് മത്സരം നടത്തിയതെന്നും ഇത് വിവാദമായകാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പ്രചാരണ പരിപാടി വേണ്ടെന്നുവച്ചതായും ഇതുമായി ബന്ധപ്പെട്ട് നൽകിയ പോസ്റ്റുകൾ പിൻവലിച്ചതായും മലബാർ ഗോൾഡ് വിശദീകരണ കുറിപ്പിൽ പറയുന്നു.
ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള സ്ഥാപനം എന്ന നിലയിൽ പല ദേശങ്ങളിലും ഉപഭോക്താക്കൾ ഉള്ളതായും അതിനാൽത്തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും മലബാർ ഗോൾഡ് അധികൃതർ വ്യക്തമാക്കുന്നു. അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂർ, ഫിലിപ്പൈൻസ് , മലേഷ്യ, പാക്കിസ്ഥാൻ തുട ങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ ജൂവലറി എന്ന നിലയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .
ഇത്തരത്തിലുള്ള ഒരു പ്രചരണ പരിപാടിയിലാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഞങ്ങളുടെ ഗൾഫിലുള്ള ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി നിർദേശിച്ച ക്വിസ് മത്സരം നടത്തിയതെന്നും ഇതിന്റെ പരസ്യങ്ങളാണ് ഫേസ് ബുക് പേജിൽ പ്രത്യക്ഷപ്പെട്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ പ്രചരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഔദ്യോഗിക ഫേസ് ബുക് പോജിൽ ഇക്കാര്യം വന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ പിൻവലിക്കുകയും ചെയ്തതായും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അധികൃതർ വ്യക്തമാക്കി.
പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടു മലബാർ ഗോൾഡ് ആൻഡ് ഡൈമൻഡ്സ് പ്രഖ്യാപിച്ച ഒരു ഓഫറാണ് വിവാദമായത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ക്വിസും പ്രത്യേക ആനുകൂല്യങ്ങളുമൊക്കെയായി എട്ടുലക്ഷത്തിലേറെപ്പേർ ലൈക്ക് ചെയ്തിട്ടുള്ള ഫേസ്ബുക്ക് പേജിലാണ് ഓഫറിന്റെ കാര്യം പറഞ്ഞിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ചു പരാമർശമൊന്നും കാണാതിരിക്കുകയും ഇന്ത്യയിൽ നിന്നുള്ള കമ്പനി പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിനു മാത്രമായി ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തു സോഷ്യൽ മീഡിയ രംഗത്തെത്തുകയും ചെയ്തു.
മലബാർ ഗോൾഡിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് ഇടപാടുകാർ പരാതിപ്പെടുകയും ചെയ്തു. കസ്റ്റമർ കെയറിൽ ജീവനക്കാരുമായി ഇടപാടുകാരുടെ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സംഭവം വിവാദമായതോടെയാണു ബിജെപി നേതാവു കെ സുരേന്ദ്രൻ ഇതിനെ വിമർശിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ, പിന്നീട് സുരേന്ദ്രൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ചില സുഹൃത്തുക്കളുടെ നിർദ്ദേശത്തെ തുടർന്നാണ് പോസ്റ്റു പിൻവലിക്കുന്നതെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
മലബാർ ഗോൾഡു മാത്രമല്ല, ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പല ഇന്ത്യൻ കമ്പനികളും പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. ഇവിടങ്ങളിൽ പാക്കിസ്ഥാനികൾ ധാരാളമുള്ളതുകൊണ്ടാണ് ഇത്തരത്തിൽ ആഘോഷങ്ങൾ നടത്തുന്നതും. എന്നാൽ, ഇത്തരം ആഘോഷങ്ങളുടെ പ്രചാരണം അതാതു രാജ്യങ്ങളിൽ മാത്രം ഒതുക്കി നിർത്താറാണു പതിവ്. ഏതായാലും സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും ഇതിൽ സ്ഥാപനം ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിശദീകരണത്തിന്റെ പൂർണരൂപം:
പ്രിയ സുഹൃത്തെ,
ഈ സ്വാതന്ത്ര്യ ദിന വേളയിൽ സമൂഹ മാദ്ധ്യമങ്ങളിൽ മലബാർ ഗോൾഡ് & ഡയമണ്ട്സിനെക്കുറിച്ചു പ്രചരിച്ച തെറ്റിദ്ധാരണാജനകമായ ചില വാർത്തകൾ ഞ ങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി . ഇത് സംബന്ധിച്ച് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട് . ഈ വിഷയത്തിൽ കമ്പനിയുടെ ഔദ്യോഗിക വിശദീകരണം താങ്കളുടെ അറിവിലേക്കായി നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായി കണക്കാക്കി കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത് .
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ അഭിമാനം കൊള്ളു കയും ഭാരതീയ ആഭരണ കലാ പാരമ്പര്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടു മറുനാടുകളിൽ പ്രശസ്തി ആർജ്ജിക്കുകയും ചെയ്ത ഇന്ത്യൻ ജൂവലറി ബ്രാൻഡ് ആണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് .
ഇന്ത്യക്ക് പുറത്തും സാന്നിധ്യമുള്ള ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങൾക്ക് പല ദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ഉപഭോക്താക്കൾ ഉണ്ട് . അതുകൊണ്ട് തന്നെ അവരുടെയൊക്കെ ആഘോഷങ്ങളിലും ദേശീയ ദിനങ്ങളിലും അവരോട് സാഹോദര്യം പ്രകടിപ്പിക്കുന്ന നിരവധി പ്രചാരണ പരിപാടികൾ ഞങ്ങൾ സമയാസമയം സംഘടിപ്പിക്കാറുണ്ട് . അറബ് രാഷ്ട്രങ്ങളുടെയും സിംഗപ്പൂർ, ഫിലിപ്പൈൻസ് , മലേഷ്യ, പാക്കിസ്ഥാൻ തുട ങ്ങിയ രാജ്യങ്ങളുടെയും ദേശീയ ദിനാഘോഷങ്ങളിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ ജൂവലറി എന്ന നിലയിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട് .
വാസ്തവത്തിൽ ഞങ്ങൾ മാത്രമല്ല ഗൾഫ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒട്ടു മിക്ക ഇന്ത്യൻ സ്ഥാപനങ്ങളും ആഗോള ബ്രാൻഡുകളും ഇത്തരം പരിപാടികൾ അവരുടെ വിപണന നയത്തിന്റെ ഭാഗമായി നടത്തി വരുന്നു . ഗൾഫിലെ പ്രമുഖ മാദ്ധ്യമങ്ങൾ പരിശോധിച്ചാൽ ഇതിന് നിരവധി ഉദാഹരങ്ങൾ കാണാൻ കഴിയും. പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടും ഈയവസരത്തിൽ ഗൾഫിലെ പാക്കിസ്ഥാനി പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ടും നിരവധി ഇന്ത്യൻ കമ്പനികളും ആഗോള ബ്രാൻഡുകളും ഈ വർഷവും പതിവ് പോലെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു .
അത്തരത്തിൽ ഒരു പ്രചാരണ പരിപാടിയാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഞങ്ങളുടെ ഗൾഫിലുള്ള ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി നിർദേശിച്ച ക്വിസ് മത്സരം .സദുദ്ദേശത്തോടു കൂടി ഇന്റർനാഷണൽ മാർക്കറ്റിങ് ഡിവിഷൻ ഗൾഫ് ഷോറൂമുകളിലെ പാക്കിസ്ഥാനി ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കാൻ ആവിഷ്കരിച്ച ഈ പരിപാടിയുടെ പ്രചാരണ പരസ്യങ്ങളാണ് ഞങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത് . ഇത് കോർപ്പറേറ്റ് മാർക്കറ്റിങ് ഡിപ്പാർട്മെന്റിന്റെയും സീനിയർ കോർപറേറ്റ് മാനേജ്മെന്റിന്റെയും ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഈ പ്രചാരണ പരിപാടി വേണ്ടെന്ന് വെക്കുകയും പോസ്റ്റുകൾ ഉടനടി പിൻവലിക്കുവാൻ നിർദ്ദേശം കൊടുക്കുകയും ചെയ്തു .
മേൽ പറഞ്ഞ പ്രചാരണ പരിപാടി ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. ഇത് മൂലം അവർക്കുണ്ടായ മനഃപ്രയാസങ്ങൾക്ക് മലബാർ ഗോൾഡ് & ഡയമണ്ട്സ് മാനേജ്മന്റ് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
സ്വാതന്ത്ര്യ ദിനാശംസകളോടെ
മാനേജ്മന്റ് & സ്റ്റാഫ്
മലബാർ ഗോൾഡ് & ഡയമണ്ട്സ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍