എട്ടാം വയസ്സിൽ ഒരു ബന്ധു പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക സമി സെയ്ദ് അലി; പ്രതിഭകളും സ്മാർട്ട് ആയവരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് സജിത മഠത്തിൽ; കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി; പിന്തുണയുമായി റിമ കല്ലിങ്കലും ശ്രീബാലാ കെ മേനോനും; ഹോളിവുഡ് നടിയുടെ മീ ടൂ എന്ന ഹാഷ് ടാഗ് എറ്റെടുത്ത് നൂറുകണക്കിന് മലയാളി സ്ത്രീകളും: പുറംലോകം അറിയാത്ത പീഡന കഥകൾ കേട്ട് ഞെട്ടി ലോകം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഹോളിവുഡ് നിർമ്മാതാവ് ഹാർലി വെയ്ൻസ്റ്റീന് എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ തുടങ്ങിയ മീ ടൂ (#MeToo) കാമ്പെയ്ൻ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു. തങ്ങൾ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച്, അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നിച്ചുനിൽക്കേണ്ടതിനെ കുറിച്ച് സ്ത്രീകൾ ഒരുമിക്കാൻ ഉള്ള ആഹ്വാനവുമായാണ് ഇത്തരമൊരു ക്യാമ്പെയ്ൻ തുടങ്ങിയത്.
ഇപ്പോൾ മലയാളത്തിലെ സെലിബ്രിറ്റികളും സാമൂഹ്യപ്രവർത്തകരും താരങ്ങളും ഉൾപ്പെടെ അണിനിരക്കുന്ന ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്രചരണമായി മാറിയിരിക്കുകയാണ് മീ ടു.
ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ ചുവടുപിടിച്ചാണ് 'മീ ടൂ' കാമ്പെയ്നിന്റെ തുടക്കം. അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റോടെയാണ് ഇതിനുതുടക്കംമായത്. മീ ടൂ എന്ന ഹാഷ് ടാഗ് നൽകി നിങ്ങൾ നേരിട്ട അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു അലീസ മിലാനോ. നിങ്ങളുടെ പരിസരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ എത്രമാത്രം വ്യാപകമായി എന്ന് ജനങ്ങളെ അറിയിക്കാൻ ആഹ്വാനത്തോടെയാണ് ഈ പ്രചരണം ലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ഒരു നിർദ്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് ട്വീറ്റുചെയ്ത്'മി ടൂ' എന്ന ഹാഷ്ടാഗിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു അലീസ.
ഇതോടെ ലോകം മുഴുവൻ ഇത് വലിയ തരംഗമാണ് സൃഷ്ടിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കാനും പലരും തയ്യാറാവുന്നു. പലപ്പോഴും ലൈംഗിക അതിക്രമങ്ങൾ തുറന്നു പറയാത്തതിനാൽ അക്രമികൾ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ട്.
ഇത് മേലിൽ ഉണ്ടാവരുതെന്നും ലൈംഗികാതിക്രമം നടത്തുന്നവരെ തുറന്നുകാട്ടാൻ എല്ലാവർക്കും ധൈര്യമുണ്ടാവണമെന്നും ഉള്ള ആഹ്വാനത്തോടെ മീ ടൂ പ്രചരണം ശക്തമായി മാറുകയാണ് സോഷ്യൽ മീഡിയയിൽ. ആയിരക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ഇതോടെ പ്രമുഖർ ഉൾപ്പെടെ പോസ്റ്റ് ചെയ്തു തുടങ്ങി.
പത്രപ്രവർത്തകയായ സമി സെയ്ദ്അലി കുറിച്ചത് ഇങ്ങനെ: എട്ടുവയസ്സുള്ളപ്പോൾ ഒരു കസിൻ, പത്താം വയസ്സിൽ അമ്മാമൻ, പന്ത്രണ്ടാം വയസ്സിൽ മറ്റൊരു കസിൻ, പതിനഞ്ചാം വയസ്സിൽ ഭർത്താവ്, പതിനാറാം വയസ്സിൽ പണത്തിന്റെ ഓഫർ.. 23-ാം വയസ്സിൽ എഡിറ്ററും. പലതരക്കാരായ സുഹൃത്തുക്കൾ എപ്പോഴും അവരുടെ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു... ഇത്തരത്തിലാണ് മീ ടൂ ക്യാമ്പെയ്നിൽ പങ്കുചേർന്ന് സമി പോസ്റ്റ് നൽകിയത്.
കേരളത്തിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ സ്റ്റാറ്റസ് മീ ടൂ എന്നെഴുതിയാണ് ഈ പ്രചരണത്തിൽ പങ്കുചേരുന്നത്. ചലച്ചിത്രതാരങ്ങളായ റിമ കല്ലിങ്ങൽ, സജിത മഠത്തിൽ തുടങ്ങി നിരവധി പേരാണ് കാമ്പെയിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഞാനും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കിയാണ് സജിത മഠത്തിലിന്റെ മീ ടൂ ഹാഷ് ടാഗിലെ പോസ്റ്റ്. ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സ്ത്രീ പ്രവർത്തകയുമായ സജിത മഠത്തിൽ എത്തുന്നത്. ലൈംഗിക പീഡനം മനഃപൂർവം നടക്കുന്ന ഒന്നാണെന്നും ഇതിനെതിരെ പ്രതികരിക്കാതെ ഇരിക്കരുതെന്നും സജിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനായാണ് പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ: കൗമാരകാലത്തും മുതിർന്നപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്. ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവർ, പ്രതിഭകൾ വളരെയധികം സ്മാർട്ടായവർ, സുഹൃത്തുക്കൾ, ബന്ധുക്കൾ അങ്ങനെ ധാരാളം പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, മനഃപൂർവം നടക്കുന്നതാണ്. അത് തടയാനാവുമെന്നും എല്ലാവർക്കും അറിയാം. ലൈംഗികമായി ആക്രമണം നേരിട്ട എല്ലാ സ്ത്രീകളും മീം ടൂ (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാൽ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങൾക്ക് മനസിലാവും. - സജിത കുറിക്കുന്നു.
ശ്രീബാലാ കെ മേനോൻ, അപർണ്ണ പ്രശാന്തി തുടങ്ങി നിരവധി പേർ മീ ടൂ കാമ്പെയ്ന് പിന്തുണ പ്രഖ്യാപിച്ച് സ്റ്റാറ്റസ് നൽകി. ഇത്തരത്തിൽ പലരും പിന്തുണ അറിയിച്ച് എത്തിയപ്പോൾ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അനുഭവക്കുറിപ്പുകളായി തന്നെ പോസ്റ്റ് നൽകിയാണ് ചിലർ എത്തുന്നത്. ഇതോടെ കേരളത്തിലും മീ ടൂ കാമ്പെയ്ൻ ശക്തമായി പ്രചരിക്കുകയാണിപ്പോൾ.
ശക്തമായ ഭാഷയിൽ പ്രതികരിച്ചാണ് ശ്രീ ലക്ഷ്മിയുടെ പോസ്റ്റ്. ബാല്യകാലം മുതൽ നേരിട്ട അനുഭവങ്ങളായാണ് അവർ കുറിപ്പ് നൽകിയിട്ടുള്ളത്.
ശ്രീലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണരൂപം:
മീ റ്റൂ എന്നങ്ങനെ വെറുതെ എഴുതിയിടാനാവുന്നില്ല.
അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി പുരുഷ ലിംഗം കാണുന്നത്. രാത്രി കറന്റ് പോവുന്ന നേരങ്ങളിലും, അഞ്ചുവയസ്സുകാരിയെ അടുത്തു പിടിച്ചിരുത്തി 'മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ' എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന ഒരു മാമനും,കഥ പറഞ്ഞു തരാം എന്ന് പറഞ്ഞ്, ഉറുമ്പിന്റെ കഥ പറഞ്ഞ്,ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കുഞ്ഞു ശരീരത്തിൽ മുഴുവൻ പരതി നടന്ന്,
ഒടുവിൽ എന്റെ കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന ഒരു കസ്സിൻ ചേച്ചിയും, ഇവരെയൊക്കെ പേടിച്ച്, കട്ടിലിനും സോഫയിലും അടിയിൽ ഒളിച്ചിരിക്കുന്നതും,
ഉള്ളം കൈയിനു വരുന്ന നാറ്റവും, ഒട്ടലും ഒക്കെയാണ് ബാല്യത്തെ കുറിച്ചുള്ള എന്റെ ഏറ്റവും ശക്തമായ ഓർമ്മകൾ.
പിന്നീടങ്ങോട്ട് ബസ്സിലും, സ്കൂളിലും, വീട്ടിലും, നാട്ടിലും, അങ്ങിനെ ആളു കൂടുന്നതും അല്ലാത്തതുമായ എല്ലായിടങ്ങളിലും മുലകൾക്കും, ചന്തിക്കും, യോനിക്കും, വയറിനും, അങ്ങനെ ശരീരത്തിന്റെ എല്ലാ ഭാഗത്തിലേക്കും നീണ്ടു വന്നിരുന്ന കൈകളിൽ അകപ്പെട്ടും രക്ഷപ്പെട്ടും പോയിട്ടുണ്ട്. മുഴുവൻ മുള്ളുകൾ ഘടിപ്പിച്ചിട്ടുള്ള ബ്രായും, ഉടുപ്പുമെല്ലാം ഉൽപാതിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ച സമയങ്ങളുണ്ട്. പത്തൊമ്പതാം വയസ്സിൽ ശരീരത്തിനും മനസ്സിനും ഏറ്റ മുറിവിന്റെ വേദനയും മരവിപ്പും തള്ളി വിട്ടത് എക്സെസീവ് ഡിപ്രഷനിലേക്കാണ്. വല്ലാതെ മൂഡ് സ്വിങ്ങസിൽ അകപ്പെടുപ്പോൾ, ലേഡി മാക്ബെത്തിനെ ഓർമ്മിക്കും വണ്ണം, തുടർച്ചയായി ഞാൻ കൈ മണത്തു നോക്കുകയും കഴുകുകയും ചെയ്യുമായിരുന്നു.
മീ റ്റൂ കാംപെയ്ൻ ഇരകളുടെ കണക്കെടുക്കലല്ല..,അതിജീവനത്തിന്റെ ഉറച്ച ശബ്ദമാണ്.
പ്രധിരോധമാണ്. ഇന്ന് എന്റെ ശരീരത്തിൽ ലൈംഗീഗ ചുവയോടെ, എന്റെ താൽപര്യ പ്രകാരമല്ലാതെ ഒരു വിരൽ കൊണ്ടെങ്കിലും ആരെങ്കിലും തൊട്ടാൽ..,ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിശേഷിധിക്കുന്നതിനു മുൻപ് ഞാൻ ഏറ്റവും അറപ്പോടു കൂടി നോക്കിയിരുന്ന എന്റെ കൈ കൊണ്ട് തന്നെ, കരണം അടിച്ച് പൊകക്കും.
ശരീരമെന്താണെന്ന് പോലും അറിവില്ലാത്ത പ്രായത്തിൽ ഞാൻ പോലുമറിയാതെ എന്നെ ഉപയോഗിച്ച ഓരോരുത്തരോടും ഞാൻ പീന്നീട് നേരിട്ട് പോയി സംസാരിച്ചിട്ടുണ്ട്..,
മറന്നു പോകും എന്ന് കരുതി നിങ്ങൾ ചെയ്തതെല്ലാം ഒരിക്കലും മായാത്ത പോലെ കുറിച്ചിട്ടുണ്ടെന്ന് ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
അവരുടെ തകർന്ന അവസ്ഥ കണ്ട് മനസ്സു നിറച്ചിട്ടുമുണ്ട്. അതുകൊണ്ടൊക്കെ തന്നെ...,
മീ റ്റൂ എന്ന് എഴുതിയിടുമ്പോൾ ഞാൻ ഒരു ഇരയായി എന്നെ കുറിക്കുകയല്ല.., മറിച്ച് മിണ്ടാതിരുന്ന് സഹിക്കുന്ന ഒരു പറ്റം ആളുകൾക്ക് ഒച്ച വെക്കാനുള്ള ഊർജ്ജം നൽകുകയാണ്.
പ്രതിരോധമാണ് ഏക വഴി എന്ന ഓർമ്മപെടുത്തുകയാണ്. ഇത് ഒരു ഇരയുടെ രോദനമല്ല. ഒന്നിനേയും പേടിക്കാതെ സംഭവിച്ചതെല്ലാം എവിടെയും വിളിച്ചു പറയാൻ കഴിയുന്ന ഒരു പെണ്ണിന്റെ തന്റേടമാണ്.
I Am Not A Victim..
I Am A Survivor..
#MeToo
മറ്റു ചില പോസ്റ്റുകൾ ചുവടെ:
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്