'വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയാ വൺ പലവട്ടം തെളിയിച്ചതാണ്; ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്'; നിപ ബാധ സ്ഥിരീകരിച്ചെന്ന വാർത്ത മീഡിയ വൺ കൊടുത്തതിന് പിന്നാലെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ്; സർക്കാർ സ്ഥിരീകരണം വരും വരെ മാത്രമേ ആയുസുള്ളൂ എന്നറിയാമായിരുന്നിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തെ അവഗണിക്കുന്നുവെന്ന് സി.എൽ. തോമസ്
മറുനാടൻ ഡെസ്ക്
കൊച്ചി: കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം പ്രചരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപേ മീഡിയാ വൺ ചാനലിൽ വാർത്ത തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വന്നതിന് പിന്നാലെ ചാനലിനെതിരെ സൈബർ ലോകത്തടക്കം ആക്രമണമുണ്ടായിരുന്നു. സർക്കാർ സ്ഥിരീകരണമുണ്ടാകുന്നതിന് മുൻപാണ് ചാനൽ വാർത്ത പുറത്ത് വിട്ടതെന്ന് കാട്ടിയായിരുന്നു ആക്രണം.
ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തത്തിയിരിക്കുകയാണ് മീഡിയാ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. നിപയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ മാത്രമേ ആയുസുള്ളൂ എന്നുറപ്പായിട്ടും വൈരാഗ്യ ബുദ്ധിയോടെ നടത്തിയ ആക്രമണത്തിൽ മീഡിയാ വൺ പൂർണമായും അവഗണിക്കുകയാണെന്നും സമൂഹ മാധ്യമത്തിലുണ്ടായത് സംഘടിത ആക്രമണമാണെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.
എഡിറ്റർ ഇൻ ചീഫിന്റെ കുറിപ്പ്
...
കേരളത്തിൽ ഒരിക്കൽകൂടി നിപരോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ആലപ്പുഴ, മണിപ്പാൽ, പൂണെ എന്നീ കേന്ദ്രങ്ങളിലെ പരിശോധനാ ഫലം അനുസരിച്ചാണ് ഇന്ന് രാവിലെ 10 മണിയോടെ സംസ്ഥാന സർക്കാർ രോഗ വിവരം പരസ്യപ്പെടുത്തിയത്. പൂണെ, മണിപ്പാൽ ലാബുകളിലെ പരിശോധനാ ഫലമാണ് ഔദ്യോഗിക സ്ഥിരീകരണത്തിനായി സംസ്ഥാന സർക്കാർ ആശ്രയിച്ചത്. പരിശോധനാ റിപ്പോർട്ടിലെ ഉള്ളടക്കം ഇന്നലെ രാവിലെ തന്നെ മീഡിയവണിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെന്ന വാർത്ത തിങ്കളാഴ്ച പകൽ 10 മണിക്ക് മീഡിയവൺ പുറത്തുവിട്ടു.
സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് വാർത്ത സംപ്രേഷണം ചെയ്തുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ മീഡിയവണിനെതിരെ ഒരു പ്രത്യേക സ്വഭാവത്തിൽ സംഘടിത ആക്രമണമുണ്ടായി. സർക്കാർ സ്ഥിരീകരണം വരുംവരെ മാത്രമേ ആയുസ്സുള്ളു എന്നുറപ്പുണ്ടായിട്ടും വൈരാഗ്യബുദ്ധിയോടെ നടത്തിയ ആക്രമണത്തെ മീഡിയവൺ പൂർണമായി അവഗണിക്കുകയാണ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ 'നിപ' സംശയമുണ്ടായത് മുതലുള്ള വിവരങ്ങൾ അപ്പപ്പോൾ തന്നെ മീഡിയവണിന് ലഭിച്ചിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ലാബിലാണ് ആദ്യ പരിശോധന നടത്തിയത്. പൂണെയിൽ നടത്തുന്ന അതേ പോളിമറൈസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റ് തന്നെ. അത് പോസിറ്റീവ് ആണെന്ന വിവരം ഞായറാഴ്ച രാവിലെ തന്നെ മീഡിയവണിന് ലഭിച്ചു. ഇതേതുടർന്നാണ് ആലപ്പുഴ, മണിപ്പാൽ, പൂണെ ലാബുകളിലേക്ക് ആരോഗ്യ വകുപ്പ് സാമ്പിൾ അയക്കുന്നത്. അപ്പോഴൊന്നും ഒരു വാർത്തയും മീഡിയവൺ കൊടുത്തില്ല.
പൂണെയിലെ പരിശോധനാഫലം ഞായറാഴ്ച രാത്രി 10 മണിയോടെ ലഭിക്കുമെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നീട്, രാത്രി വൈകിയും ഇക്കാര്യത്തിൽ സർക്കാർ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ഉണ്ടായില്ല. പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിപ സ്ഥിരീകരിച്ചുവെന്ന വിവരം തിങ്കളാഴ്ച രാവിലെ 6 മണിയോടെ മീഡിയവണിന് ലഭിച്ചു. അവിടെ തയാറാക്കിയ റിപ്പോർട്ടിന്റെ ഉള്ളടക്കം അതിരാവിലെ ലഭിച്ചിട്ടും പല തലത്തിൽ അന്വേഷിച്ച് ഉറപ്പ് വരുത്തിയശേഷം രാവിലെ 10 മണിക്കാണ് മീഡിയവൺ വാർത്ത പുറത്തുവിടുന്നത്.
പൂണെ ലാബിലെ റിപ്പോർട്ടിന്റെ ഉള്ളടക്കമായിരുന്നു വാർത്തയുടെ അടിസ്ഥാനം. 24 മണിക്കൂർ വൈകിയാണെങ്കിലും നിപ സ്ഥിരീകരിച്ചെന്ന സർക്കാർ പ്രഖ്യാപനം ആ വാർത്ത ശരിവക്കുന്നു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ഔദ്യോഗികമായി ലഭിക്കും വരെ കാത്തിരുന്നതിനാലാകണം സർക്കാർ സ്ഥിരീകരണം വൈകിയത്. എന്നാൽ ശരിയായ വാർത്ത നിഷേധിച്ച് ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ സർക്കാരും ശ്രദ്ധിച്ചു. വിവരം കിട്ടിയപാടേ കൊടുക്കുകയല്ല, സംശയരഹിതമായി സ്ഥിരീകരിക്കുംവരെ കാത്തിരിക്കുകയാണ് മീഡിയവണും ചെയ്തത്.
നിപ റിപ്പോർട്ടിംഗും മീഡിയവണും
വൈറസ് ബാധിതർ വ്യവഹരിക്കുന്ന സ്ഥലങ്ങളിലെല്ലാം പടരാൻ സാധ്യതയുള്ള രോഗമാണ് നിപ. ജനങ്ങൾ സ്വയമെടുക്കുന്ന മുൻകരുതലുകളും ജാഗ്രതയുമാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാന വഴി. അതിന് ജനങ്ങളെ പ്രാപ്തരാക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. അതിന് ശരിയായ വിവരം യഥാസമയം അറിയേണ്ടവരിലെത്തണം. ആ ദൗത്യമാണ് മീഡിയവൺ നിർവഹിച്ചത്. ഏറ്റവും സൂക്ഷ്മതയോടെ, ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന തരത്തിൽ തന്നെയാണ് പൊതുസമൂഹത്തെ അറിയിച്ചതും. രോഗം സ്ഥിരീകരിച്ചുവെന്ന വിവരം പ്രാഥമിക ഉറവിടത്തിൽനിന്ന് ഉറപ്പിച്ച ശേഷവും അത് ജനങ്ങളെ അറിയിക്കാതിരിക്കുക എന്നത് ഉത്തരവാദിത്ത മാധ്യമ പ്രവർത്തനത്തിന് ചേർന്ന നടപടിയല്ല.
ജനമാകെ ദുരന്ത ഭീതിയിൽ അകപ്പെടുന്ന സവിശേഷ സന്ദർഭങ്ങളിൽ വാർത്തകൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതെങ്ങിനെയെന്ന് മീഡിയവൺ പലവട്ടം തെളിയിച്ചതാണ്. ഒന്നാം നിപ കാലം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയടക്കം നിരവധിപേർ ഇക്കാര്യം പൊതുസമൂഹത്തോട് പങ്കുവച്ചിട്ടുമുണ്ട്. ഈ സൂക്ഷ്മതയും ജാഗ്രതയും എല്ലാ വാർത്തയിലും കാത്തു സൂക്ഷിക്കുന്നുവെന്നതിനാലാണ് കുറഞ്ഞകാലം കൊണ്ട് മീഡിയവൺ മലയാളികളുടെ വിശ്വസ്ത ചാനലായി മാറിയത്.
ശരിയെന്നുറപ്പാക്കിയ ഒരു വിവരം പൊതുസമൂഹത്തെ അറിയിക്കുന്നതിന് ഗവൺമെന്റിന്റെ അനുമതി കാത്തുനിൽക്കാൻ മീഡിയവൺ സർക്കാർ ഗസറ്റല്ല എന്ന കാര്യവും ഇതോടൊപ്പം ഓർമിപ്പിക്കട്ടെ. വാർത്താ വിനിമയത്തിന്റെ സ്വയംനിർമ്മിത സിദ്ധാന്തങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായി പ്രചരിപ്പിച്ച് ചാനലിനെ നിശ്ശബ്ദമാക്കാമെന്ന് ആരും ധരിക്കേണ്ടതില്ല. വംശീയതയുടെ വിഷ ബീജങ്ങൾ പേറുന്ന പ്രചാരണങ്ങൾ ഞങ്ങൾക്ക് മനസിലാവുന്നുണ്ട്. ഒരുതരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങുകൾക്കും വഴങ്ങാൻ ഉദ്ദേശിക്കുന്നുമില്ല.
നീതിയുടെ, ജനങ്ങളുടെ പക്ഷത്ത് എപ്പോഴും നിൽക്കാൻ കഴിയണം എന്നാണ് പ്രാർത്ഥന.
സിഎൽ തോമസ്
എഡിറ്റർ ഇൻ ചീഫ്
മീഡിയ വൺ
Stories you may Like
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- പൂനം പാണ്ഡെയുടെ മരണ വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങൾ അപ്രത്യക്ഷകർ
- മറുനാടന്‍ എതിരായ വേട്ടയാടൽ രാഷ്ട്രീയ അവസാനിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍