Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹനൻ വൈദ്യർക്കെതിരെ തന്റെ നിർദേശത്തെ തുടർന്ന് ഡിജിപിക്ക് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ പരാതി നൽകിയതായി ആരോഗ്യമന്ത്രി; ചേർത്തല സ്വദേശി മോഹനൻ നടത്തുന്നത് വ്യാജ ചികിത്സയെന്ന് കണ്ടെത്തിയതായും ശൈലജ ടീച്ചർ; കൗൺസിൽ രജിസ്‌ട്രേഷൻ നടത്തിയില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി മന്ത്രി

മോഹനൻ വൈദ്യർക്കെതിരെ തന്റെ നിർദേശത്തെ തുടർന്ന് ഡിജിപിക്ക് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ പരാതി നൽകിയതായി ആരോഗ്യമന്ത്രി; ചേർത്തല സ്വദേശി മോഹനൻ നടത്തുന്നത് വ്യാജ ചികിത്സയെന്ന് കണ്ടെത്തിയതായും ശൈലജ ടീച്ചർ; കൗൺസിൽ രജിസ്‌ട്രേഷൻ നടത്തിയില്ലെന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി മന്ത്രി

തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് കേരളം ആശങ്കയിൽ ആയിരിക്കെ ഈ വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ കേസിലകപ്പെട്ട മോഹനൻ വൈദ്യർക്കെതിരെ മറ്റൊരു പരാതി കൂടി. പാരിപ്പള്ളിയിൽ ജനകീയ നാട്ടുവൈദ്യശാല എന്ന പേരിൽ നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മോഹനന് എതിരെ ഡിജിപിക്ക് പരാതി നൽകിയെന്നും വ്യക്തമാക്കി ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഫേസ്‌ബുക്ക് കുറിപ്പ് നൽകിയിരിക്കുകയാണ്. വ്യാജ ചികിത്സയാണ് പാരിപ്പള്ളിയിൽ നടത്തുന്നതെന്ന പരാതിയിൽ അന്വേഷണം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ പരിശോധന നടത്തിയെന്നും വ്യക്തമാക്കിയാണ് മന്ത്രിയുടെ കുറിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും മന്ത്രി വ്യക്തമാക്കുന്നു.

മന്ത്രിയുടെ പോസ്റ്റ് ചുവടെ

എന്റെ നിർദേശത്തെ തുടർന്ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡി.ജി.പി.ക്ക് പരാതി നൽകി. പാരിപ്പള്ളിയിൽ ജനകീയ നാട്ടുവൈദ്യശാല എന്ന പേരിൽ ചേർത്തല സ്വദേശി മോഹനൻ വ്യാജ ചികിത്സ നടത്തുന്നതായി പരാതി കിട്ടിയിരുന്നു. ഇതിനെത്തുടർന്ന് ഡ്രഗ്സ് കൺട്രോളർ അന്വേഷണം നടത്തി കൗൺസിലിന് റിപ്പോർട്ട് നൽകി. ഇതിന്റെയടിസ്ഥാനത്തിൽ ഈ കൗൺസിലിന്റെ അച്ചടക്കസമിതി നടത്തിയ പരിശോധനയിൽ ഇദ്ദേഹം നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തി. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ ബന്ധപ്പെട്ട കൗൺസിൽ രജിസ്ട്രേഷനും ഇദ്ദേഹം നടത്തിയിട്ടില്ലായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വ്യാജ ചികിത്സ നടത്തുന്നുവെന്ന കുറ്റത്തിന് മേഹനനെതിരെ ഡി.ജി.പി.യ്ക്ക് പരാതി നൽകിയത്.

നിപ്പ വൈറസ് ബാധ പ്രചാരണത്തിനും കേസ്

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ മറവിൽ വ്യാജപ്രചാരണം നടത്തിയതിന് പൊലീസ് മോഹനൻ വൈദ്യർക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ രംഗത്തെത്തുകയും ചെയ്തു. പ്രശ്നം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതിന് സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെയും പുകഴ്‌ത്തുകയും ചെയ്തിരുന്നു. എന്നാൽ അതിന് പിന്നാലെയാണ് സ്ഥാപനത്തിൽ വ്യാജ ചികിത്സയ്‌ക്കെതിരെയും ഡിജിപിക്ക് പരാതി എത്തുന്നത്. മോഹനന്റെ മാപ്പുപറയൽ വ്യാപകമായ ഷെയർ ചെയ്യപ്പെടുകയും ട്രോളന്മാർ ആയുധമാക്കുകയും ചെയ്തതോടെ അത് പിൻവലിച്ചിരുന്നു.

അലോപ്പതിയിൽ ഈ രോഗത്തിന് മരുന്നില്ലന്നെ് അവർ തന്നെ കൃത്യമായി പറയുന്നുണ്ട്. മറ്റ് വൈദ്യശാസ്ത്രങ്ങളിൽ മരുന്നുണ്ട് എന്ന് പറയുന്നു. അതുകൊണ്ടാണ്, എല്ലാവരേയും ചേർത്ത് യോഗം വിളിക്കാൻ ഞാൻ പറഞ്ഞത്. അല്ലാതെ, ആരേയും അവഹേളിക്കാനോ ആക്ഷേപിക്കാനോ അല്ലന്നെും നമ്മുടെ ലക്ഷ്യം പൊതുജനങ്ങളുടെ ആരോഗ്യം ആണ്. അതിനെ എങ്ങനെയെങ്കിലും സംരക്ഷിക്കുകയാണ് വേണ്ടത്. അവരുടെ ഭയം ഉന്മൂലനം ചെയ്യം എന്നേ ഞാൻ പറഞ്ഞുള്ളൂ. നല്ലത് ചെയ്യന്നതിന്റെ കൂടെ എപ്പോഴും ഉണ്ടാവും- ഇതായിരുന്നു തന്റെ പ്രചാരണത്തിന് മോഹനൻ വൈദ്യർ നൽകിയ വിശദീകരണം.

ആളുകളുടെ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടി ആണ് താൻ വവ്വാലുകൾ കടിച്ച ഫലങ്ങൾ തിന്നുന വീഡിയോ പുറത്തുവിട്ടത്. ഇതുവരെ രോഗം പടർന്നത് എങ്ങനെ എന്നതിന്റെ റിപ്പോർട്ട് പോലും വന്നിട്ടില്ലന്നെും ഭീകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കാതിരിക്കാൻ വേണ്ടിയാണ് താൻ അങ്ങിനെ പറഞ്ഞതെന്നും മോഹനൻ വൈദ്യർ പറയുന്നുണ്ട്. താൻ പറഞ്ഞതിൽ എന്തങ്കെിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനും, തന്റെ വായിൽ നിന്ന് എന്തങ്കെിലും വീണുപോയിട്ടുണ്ടെങ്കിൽ അതിനും സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

നേരത്തെ പേരാമ്പ്ര മേഖലയിൽ നിന്നും ശേഖരിച്ച വവ്വാൽ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങൾ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ട് മോഹനൻ വൈദ്യർ രംഗത്തുവന്നിരുന്നു.വവ്വാലും മറ്റും കടിച്ച പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ നിർദ്ദേശം നൽകി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനൻ വൈദ്യർ ഇത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

'ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാൻ ഈ വവ്വാൽ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കിൽ ഇന്ന് ഞാൻ മരിക്കണം. ' എന്നു പറഞ്ഞുകൊണ്ടാണ് മോഹനൻ വൈദ്യർ വീഡിയോ പ്രചരിപ്പിച്ചത്.ഇതോടെയാണ് മോഹനൻ വൈദ്യർക്കെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തത്. ഇതേരീതിയിൽ പ്രചാരണം നടത്തിയതിന് പ്രകൃതി ചികിൽസകൻ ഡോ.ജേക്കബ് വടക്കൻചേരിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.നിപ്പാ വൈറസ് എന്നൊരു സാധനം തന്നെ ഇല്ലെന്നും എല്ലാം അലോപ്പതി മരുന്നുകളുടെ പാർശ്വഫലങ്ങളുമാണെന്നാണ് വടക്കൻചേരി തട്ടിവിടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP