ലൈംഗിക കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് വനിതാ പത്രപ്രവർത്തക കൂട്ടായ്മ; ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയിൽ കടന്നുകയറുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം; ഇര വീണ്ടും ക്രൂശിക്കപ്പെടുന്നുവെന്നും വിമൻ ഇൻ മീഡിയ
തിരുവനന്തപുരം: നിലവിലുള്ള നിയമങ്ങളും പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് മാധ്യമങ്ങൾ ലൈംഗിക അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് പരാതിപ്പെട്ട് വനിതാ പത്രപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ് വർക്ക് ഒഫ് വിമൻ ഇൻ മീഡിയ. സിനിമാരംഗത്തെ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് വനിതാ കൂട്ടായ്മ രൂപംകൊള്ളുകയും അവർ മുഖ്യമന്ത്രിയെ കണ്ട് സ്ത്രീകൾക്കെതിരെ മേഖലയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂട്ടായ്മയുടെ ശക്തമായ ഇടപെടലുകൾ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സഹായകമായി എന്നാണ് വിലയിരുത്തൽ. ഇപ്പോൾ സമാനമായ രീതിയിലാണ് വനിതാ കൂട്ടായ്മ മീഡിയ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മാധ്യമ മേഖലയിൽ വാർത്തകളിലെ സമീപനങ്ങളിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടി വനിതാ പത്രപ്രവർത്തക കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജൂലായ് 4ന് മംഗളം ചാനൽ സംപ്രേഷണം ചെയ്ത അപഹാസ്യമായ വാർത്ത നിറുത്തുന്നതിന് സർക്കാർ അടിയന്തരമായി നടപടിയെടുത്തതിനെ അവർ സ്വാഗതം ചെയ്തു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും തീർത്തും അനാവശ്യമായ വിവരമാണ് ഒരു വാർത്തയിൽ കണ്ടത്. പരാതിക്കാരിയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണിത്. ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യ മാണ് ഇത്തരം മാധ്യമ റിപ്പോർട്ടുകളെന്ന് വനിതാ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
എം. സരിതാ വർമ (ഫിനാൻഷ്യൽ എക്സ്പ്രസ്), കെ.കെ. ഷാഹിന (ഓപ്പൺ മാഗസിൻ), ഗീത ബക്ഷി (നൊസ്റ്റാൾജിയ മാഗസിൻ), അർച്ചന രവി (ഡെക്കാൻ ക്രോണിക്കിൾ), റജീന വി.പി, ജിഷ (മാധ്യമം), ലക്ഷ്മി (ടൈം സ് ഒഫ് ഇന്ത്യ) എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമം വിലക്കിയ കാര്യങ്ങളാണ് മാധ്യമങ്ങളിൽ നടക്കുന്നത്. ലൈംഗിക അതിക്രമക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രസ് കൗൺസിലിന്റെ മാർഗനിർദ്ദേശങ്ങളും ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും മാധ്യമങ്ങൾ അവഗണിക്കുകയും തെറ്റുകൾ ആവർത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ലൈംഗികാതിക്രമ കേസുകളുടെ റിപ്പോർട്ടിംഗിൽ പാലിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോദ്ധ്യപ്പെടുത്തും വിധം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് നെറ്റ്വർക്ക് ഇൻ മീഡിയ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.
വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം:
.
സർ
മംഗളം ടെലിവിഷൻ ചാനൽ ജൂലായ് നാലിന് സംപ്രേഷണം ചെയ്ത തികച്ചും അപഹാസ്യമായ വാർത്ത ഉടനടി നിർത്തുന്നതിന് താങ്കൾ കൈക്കൊണ്ട നടപടിയെ ഞങ്ങൾ ആദ്യമേ സ്വാഗതം ചെയ്യുന്നു.
കൊച്ചിയിൽ സിനിമാ നടിക്കെതിരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട തീർത്തും അനാവശ്യമായ വിവരണങ്ങളടങ്ങിയ ഒരു വാർത്ത സംപ്രേഷണം ചെയ്ത് പിന്നീട് അത് ചർച്ചയാക്കിമാറ്റിയത് പരാതിക്കാരിയുടെ സ്വകാര്യതക്കു മേലുള്ള അതി ക്രൂരമായ കടന്നുകയറ്റമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്റെ നഗ്നമായ ലംഘനമായിരുന്നു അത്.
ഇതിനകം തന്നെ ശാരീരികവും മാനസികവുമായ പീഡനം അനുഭവിച്ച ഇരയെ വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലൈംഗിക അതിക്രമ കേസുകളുടെ റിപ്പോർട്ടിങ്ങിൽ മാധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതക്കുറവിലേക്ക് എൻ ഡബ്ലിയൂ എം ഐ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നിലവിലുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് ലൈംഗിക അതിക്രമ കേസുകളിലെ റിപ്പോർട്ടിങ്ങ് കേരളത്തിലെ പല മാധ്യമങ്ങളും നടത്തുന്നത്. പത്ര, ദൃശ്യ ഓൺ ലൈൻ മാധ്യമങ്ങൾ മിക്ക സന്ദർഭങ്ങളിലും ഈ തെറ്റ് ആവർത്തിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സർക്കാർ മാധ്യമസ്ഥാപനങ്ങൾക്ക് നൽകണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. എല്ലാ മാധ്യമങ്ങൾക്കും ബാധകമാകുന്ന തരത്തിലായിരിക്കണം ഈ മാർഗനിർദ്ദേശങ്ങൾ. താഴെ പറയുന്ന നിബന്ധനകളാണ് ഇന്ന് ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ഇതിന്റെ ചുവടു പിടിച്ച് ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ പുതിയ മാർഗനിർദ്ദേശങ്ങൾ വേണമെന്നാണ് വനിതാ മാധ്യമപ്രവർത്തകരായ ഞങ്ങളുടെ അപേക്ഷ.
(1) ഐപിസി ഇരുനൂറ്റി ഇരുപത്തിയെട്ട് എ പ്രകാരം ബലാൽസംഗത്തിന് ഇരയായ വ്യക്തിയുടെ പേര് പുറത്ത് വിടുന്നത് ശിക്ഷാർഹമായ കുറ്റമാണ്. സെക്ഷൻ മുന്നൂറ്റി എഴുപത്തിയാറ്, മുന്നൂറ്റി എഴുപത്തിയാറ് (എ), മുന്നൂറ്റി എഴുപത്തിയാറ് (ബി), മുന്നൂറ്റി എഴുപത്തിയാറ് (സി), മുന്നൂറ്റി എഴുപത്തിയാറ് (ഡി) എന്നിവയിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ ഇരയായ വ്യക്തിയുടെ പേരോ അവരെക്കുറിച്ചുള്ള സൂചനകളോ വെളിപ്പെടുത്തുന്നവരെ രണ്ടു വർഷം വരെ തടവിനും പിഴക്കും വിധിക്കാമെന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം അനുശാസിക്കുന്നത്.
(2) ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്യുന്പോൾ ഇരയുടെ സ്വഭാവത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്ന കൃത്യമായ നിർദ്ദേശം മാധ്യമപ്രവർത്തകരുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പ്രസ് കൗൺസിൽ 2010-ൽ തയാറാക്കിയ രേഖയിലുണ്ട്. ഈ നിർദ്ദേശങ്ങളിലെ സെക്ഷൻ ആറ് അനുസരിച്ച് ബലാൽസംഗം , തട്ടിക്കൊണ്ടു പോകൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം എന്നീ കുറ്റകൃത്യങ്ങളിലും ഇരയുടെ സ്വഭാവത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്ന റിപ്പോർട്ടുകളിലും ഇരയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്. മാത്രമല്ല ഇരയെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചന പോലും നൽകരുതെന്നും ഈ നി4ദേശത്തിൽ എടുത്തു പറയുന്നുണ്ട്.
(3) കുറ്റകൃത്യങ്ങൾ- പ്രത്യേകിച്ച്, ലൈംഗിക അതിക്രമവും , കുട്ടികൾക്ക് നേരെയുള്ള അതിക്രമവും റിപ്പോർട്ട് ചെയ്യുന്പോൾ ഇരയെ ശിക്ഷിക്കുന്ന രീതിയിലെ റിപ്പോർട്ടിങ്ങ് മാധ്യമങ്ങൾ നടത്തരുതെന്നും ഇരയുടെ ജീവിതം തകർക്കുന്ന നടപടിയാകും അതെന്നും മാധ്യമപ്രവർത്തകർക്കുള്ള പെരുമാറ്റ ചട്ടത്തിൽ എഡിറ്റേഴ്സ് ഗിൽഡും വ്യക്തമാക്കുന്നു.
(4) ലൈംഗിക പീഡനത്തിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമത്തിലും ഇരയുടെ സ്വകാര്യത സംരക്ഷിക്കാൻ മാധ്യമങ്ങൾ അത്യന്തം ജാഗ്രത പാലിക്കണമെന്ന് 2008-ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്.
(5) സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് ജെ എസ് വർമ്മ അദ്ധ്യക്ഷനായ ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് സ്റ്റാന്റേഡ്സ് അഥോറിറ്റി ( എൻ ബി എസ് എ) ആണ് ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുന്പോൾ ദൃശ്യമാധ്യമങ്ങൾ പാലിക്കേണ്ട ജാഗ്രതയെ കുറിച്ച് വിശദമായ മാർഗനിർദ്ദേശം നൽകിയിരിക്കുന്നത്. ഇരയെ മാനസികമായി വീണ്ടും പീഡിപ്പിക്കുന്ന തരത്തിലെ ഒരു ദൃശ്യവും കാണിക്കരുതെന്നും ഇരയുടെ പേരു വിവരങ്ങൾ ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നും എൻ ബി എസ് എ നിഷ്കർഷിക്കുന്നു.
ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ബാധിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിങ്ങ് വേണ്ട. ലൈംഗിക അതിക്രമത്തിലെ ഇരയോയും സാക്ഷിയേയും ഒരു വാർത്താധിഷ്ഠിത പരിപാടിയിലും കാണിക്കരുതെന്നും , അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാൽ തന്നെ വ്യക്തിയുടെ മുഖം തിരിച്ചറിയാത്ത വിധം മാത്രമേ കാണിക്കാവൂ എന്നും നിർദ്ദേശമുണ്ട്. ബലാൽസംഗത്തിലെ ഇര, പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത കുട്ടി, എന്നിവരുടെ സ്വകാര്യത പരിഗണിക്കണമെന്നും അവരുടെ ഫോട്ടോയോ ദൃശ്യങ്ങളോ അവരാരെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ കുടുംബാംഗങ്ങളുടെ ചിത്രമോ വിവരങ്ങളോ ചാനലുകൾ പുറത്തുവിടരുതെന്നും എൻ ബി എസ് എ നിർദ്ദേശിക്കുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളുടെ റിപ്പോർട്ടിങ്ങ് വിവേകപൂർവം കൈകാര്യം ചെയ്യണമെന്നും എടുത്തു പറയുന്നുണ്ട്. പീഡനത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടുന്നത് ഇരയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും എൻ ബി എസ് എ എടുത്തു പറയുന്നു.
ഇത്തരത്തിൽ ലൈംഗികാതിക്രമ കേസുകളുടെ റിപ്പോർട്ടിംഗിൽ പാലിക്കേണ്ട മര്യാദകൾ മാധ്യമങ്ങളെ ബോധ്യപ്പെടുത്തും വിധം ഈ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്താൻ സർക്കാർ സർക്കാർ മുൻകൈ എടുക്കണമെന്നാണ് ഞങ്ങൾ അപേക്ഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്