ഞാൻ ഇനിയും സിനിമ കാണുക തന്നെ ചെയ്യും; അവയെ കുറിച്ച് എനിക്ക് മനസ്സിൽ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങൾ എന്റേതായ ശൈലിയിൽ എഴുതുകയും ചെയ്യും; അത് എന്റെ ഫേസ്ബുക്ക് വോളിൽ പബ്ലിക് സെറ്റിങ്സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്; പുലിമുരുകൻ റിവ്യു എഴുതി സോഷ്യൽ മീഡിയയുടെ വിമർശനത്തിനിരയായ വീട്ടമ്മയുടെ മറുപടിയും ഹിറ്റ്
മലയാള സിനിമാ ചരിത്രത്തിൽ സർവ്വകാല റെക്കോർഡുകൾ പഴങ്കഥയാക്കി പുലിമുരുകൻ മുന്നേറുമ്പോൾ കഴിഞ്ഞ ദിവസമാണ് ഒരു വീട്ടമ്മ എഴുതിയ പുലിമുരുകൻ റിവ്യു ഓൺലൈനിൽ ചർച്ചയായത്. തമാശയുടെ മേമ്പൊടിയോടെ എഴുതിയ നിരൂപണത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നത്. സൂപ്പർ താരത്തെ കളിയാക്കുന്ന തരത്തിൽ വിമർശനാത്മകമായാണ് എഴുത്ത് എന്നു പറഞ്ഞ് ആരാധകർ രംഗത്ത് വരികയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഏറ്റെടുത്തതിനു പിന്നാലെ മാദ്ധ്യമങ്ങളും നിഷ മേനോൻ എഴുതി റിവ്യു വാർത്തയാക്കിയതോടെ ഫേസ്ബുക്ക് പേജിൽ തെറിവിളികൾ ഉയർന്നു വന്നപ്പോൾ നിഷ നിരൂപണത്തിന്റെ സെറ്റിങ്സ് മാറ്റിയിരുന്നു. മണിക്കൂറുകൾക്കകം തന്നെ പോസ്റ്റ് പബ്ലിക് സെറ്റിങ്സിലേക്ക് മാറ്റുകയും ചെയ്തു.
എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്‍ഡ് വെറുതെ ഇരുന്നു ശ്വാസം വിടാൻ സമ്മതിച്ചിട്ടില്ല, ബലാലുകള്....! അവസാനത്തെ കൂട്ടപ്പൊരിച്ചിലിൽ ഗുണ്ടകളുടെ അന്തർസംസ്ഥാനസമ്മേളനം ആയിരുന്നു. കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആർപ്പുവിളി(അതൊക്കെ നായകനേക്കാൾ കൂടുതൽ പുലിക്കിട്ടാണ് കിട്ടിയിരുന്നത് ന്ന് മാത്രം)... റിവ്യുയിലെ പ്രസക്ത ഭാഗം ഇങ്ങനെ പോകുന്നു..
ഇപ്പോഴിതാ, നിഷ തന്നെ ഒരു മറുപടി പോസ്റ്റുമായി രംഗത്തു വന്നിരിക്കുകയാണ്. താരങ്ങൾക്കും, താരാരാധകർക്കും ഒരു തുറന്ന കുറിപ്പ്...എന്ന അടിക്കുറിപ്പോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.
ഞാൻ ഏതാണ്ട് നാല്പതുകൊല്ലത്തോളമായി ചലച്ചിത്രപ്രേക്ഷക ആയിട്ട്..വെറുതെ ചലച്ചിത്രങ്ങൾ കണ്ടു വിടുകയല്ല, മറിച്ച് നിരീക്ഷണബുദ്ധ്യാ അവ കണ്ടു ആസ്വദിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്...അങ്ങനെ ഒരു ശീലം വളർത്തിയെടുത്തതുകൊണ്ട് എനിക്ക് ഭാവിയിൽ നല്ല പ്രയോജനം ഉണ്ടായി...ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് മുമ്പ് മാദ്ധ്യമരംഗത്ത് പ്രവേശിച്ചപ്പോൾ ചലച്ചിത്രങ്ങൾ, ചലച്ചിത്രഗാനങ്ങൾ എന്നിവയെകുറിച്ച് അക്കാലമത്രയും നേടിയെടുത്ത ഈ നിരീക്ഷണ - നിരൂപണ പരിജ്ഞാനം തന്നെയായിരുന്നു എന്റെ മുഖ്യ കൈമുതൽ.. എന്നു നിഷ പറുന്നു.
ഞാൻ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെ കുറിച്ച് എനിക്ക് മനസ്സിൽ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങൾ എന്റേതായ ശൈലിയിൽ എഴുതുകയും ചെയ്യും....അത് എന്റെ ഫേസ്ബുക്ക് വോളിൽ പബ്ലിക് സെറ്റിങ്സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്! എന്നു പറഞ്ഞു കൊണ്ടാണ് നിഷയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. മോഹൻ ലാലുമായി നിൽക്കുന്ന രണ്ട് ഫോട്ടോയും നിഷ പോസ്റ്റു ചെയ്തിട്ടുണ്ട്.
നിഷയുടെ മറുപടിയുടെ പൂർണ രൂപം...
താരങ്ങൾക്കും, താരാരാധകർക്കും ഒരു തുറന്ന കുറിപ്പ്...
ഞാൻ ഏതാണ്ട് നാല്പതുകൊല്ലത്തോളമായി ചലച്ചിത്രപ്രേക്ഷക ആയിട്ട്...എന്റെ കുടുംബത്തോടൊപ്പം ഭാഷാഭേദമന്യേ ഏതാണ്ട് എല്ലാ ചിത്രങ്ങളും കണ്ടു ശീലിച്ചു വരുന്നു...വെറുതെ ചലച്ചിത്രങ്ങൾ കണ്ടു വിടുകയല്ല, മറിച്ച് നിരീക്ഷണബുദ്ധ്യാ അവ കണ്ടു ആസ്വദിക്കണം എന്ന് എന്നെ പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്...അങ്ങനെ ഒരു ശീലം വളർത്തിയെടുത്തതുകൊണ്ട് എനിക്ക് ഭാവിയിൽ നല്ല പ്രയോജനം ഉണ്ടായി...ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് മുമ്പ് മാദ്ധ്യമരംഗത്ത് പ്രവേശിച്ചപ്പോൾ ചലച്ചിത്രങ്ങൾ, ചലച്ചിത്രഗാനങ്ങൾ എന്നിവയെകുറിച്ച് അക്കാലമത്രയും നേടിയെടുത്ത ഈ നിരീക്ഷണ - നിരൂപണ പരിജ്ഞാനം തന്നെയായിരുന്നു എന്റെ മുഖ്യ കൈമുതൽ...പിന്നെ, അല്പസ്വല്പം എഴുതാനുള്ള കഴിവും (അതും എന്റെ അമ്മ വായനയിലൂടെ ഉണ്ടാക്കി തന്നത്)...മാദ്ധ്യമരംഗത്ത് വളരെ നല്ല അനുഭവങ്ങൾ എനിക്ക് നേടാനായി...കുറെ പ്രശസ്തരെ പരിചയപ്പെടാനായി...സർവ്വശ്രീ എം ടി വാസുദേവൻനായർ, മോഹൻലാൽ, ലാൽ ജോസ്, കെ പി എ സി ലളിത, മോഹൻ സിതാര എന്നിങ്ങനെ പലരേയും അഭിമുഖം നടത്താൻ സാധിച്ചു...
താരങ്ങളെയല്ല, മറിച്ച്, ചലച്ചിത്രങ്ങളിലെ ക്രിയാത്മകതലങ്ങളെയാണ് ഞാൻ ആരാധനയോടെ നോക്കി കണ്ടത്....അക്കൂട്ടത്തിലാണ്, ശ്രീ മോഹൻലാൽ എന്ന അതുല്യ നടന്റെ കണ്ണുകളിൽ മിന്നി മറയുന്ന ഭാവതലങ്ങൾ, ശ്രീ മമ്മൂട്ടി എന്ന അഭിനേതാവിന്റെ കഠിനാധ്വാനം, ശ്രീ തിലകന്റെ പകരം വെക്കാനാവാത്ത അഭിനയമികവ് തുടങ്ങിയവയെല്ലാം നോക്കിക്കാണുന്നത്...ഒരു നല്ല ചിത്രം കണ്ടാൽ വളരെയധികം സന്തോഷം തോന്നാറുണ്ട്...ആ ചിത്രം മനസ്സിൽ വളരെ തിളക്കത്തോടെ നിറഞ്ഞു നില്ക്കു കയും ചെയ്യും എന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം...അങ്ങനെ നിലനില്‍ക്കുന്ന ചിത്രങ്ങൾ ഒരുപാടുണ്ട് - ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, താഴ്വാരം, സത്യൻ അന്തിക്കാട് ചിത്രങ്ങൾ, പ്രിയദര്ശ ന്റെ തൊണ്ണൂറുകളിലെ ഹാസ്യചിത്രങ്ങൾ, ലൗഡ് സ്പീക്കർ, പ്രാഞ്ചിയേട്ടൻ, ദൃശ്യം എന്നിങ്ങനെ...
സിനിമ കണ്ടു വന്നു കഴിഞ്ഞാൽ വീട്ടുകാരും, സുഹൃത്തുകളുമായും പങ്കു വെയ്ക്കുന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ നിലവിൽ വന്നപ്പോൾ അതിലൂടെയായി എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ...എന്നിലെ ചലച്ചിത്രപ്രേക്ഷക ഇന്നും അതേ തിളക്കത്തോടെ ഉണർന്നിരിക്കുന്നു, നല്ല ചിത്രങ്ങൾ കാണാൻ, ശേഷമുള്ള സന്തോഷം മനസ്സിൽ നിക്ഷേപിക്കാൻ...(ഈയടുത്ത് 'മഹേഷിന്റെ പ്രതികാരം' കണ്ടപ്പോൾ ആ സന്തോഷം മനസ്സ് നിറച്ചു)
എന്നെ അറിയുന്നവർക്ക് അറിയാം, ഞാൻ കുറച്ച് ഹാസ്യാത്മകമായിട്ടാണ് ഏതൊരു സംഗതിയേയും Facebook-ലൂടെ നിരൂപണം നടത്തുന്നത് എന്ന കാര്യം...'പുലിമുരുകൻ' എന്ന ചിത്രം വളരെ അവിചാരിതമായിട്ടാണ് കണ്ടത്...കാരണം, റിലീസിന്റെ രണ്ടാം ദിവസമായ അന്ന് ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷ പോലും ഇല്ലായിരുന്നു...അതേ തീയറ്റർ കോംപ്ലക്സിൽ ഉള്ള 'ഒപ്പം' എന്ന ചിത്രം കാണാനായിരുന്നു ഉദ്ദേശവും..എന്നാൽ, ചെന്ന് കയറിയപ്പോൾ ലേഡീസ് ക്യൂവിൽ രണ്ടു പേർ മാത്രം...അതിൽ ചെന്ന് നിന്നു, ടിക്കറ്റ് കിട്ടുകയും ചെയ്തു..
ഒരു പക്കാ കച്ചവടസിനിമ ആണെന്ന് നന്നായി അറിയാം...നല്ല പ്രകൃതി ദൃശ്യങ്ങൾ ഉണ്ടെന്നും...അങ്ങനെ സിനിമ കണ്ടു തുടങ്ങിയപ്പോൾ വളരെ നല്ല അഭിപ്രായം തോന്നുകയും ചെയ്തു...ചിത്രം വഴി മാറി സഞ്ചരിച്ചു തുടങ്ങിയത് അതിന്റെ മൊത്തം പ്രതീക്ഷകളെ തന്നെ തെറ്റിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് നിരാശ തോന്നിയത്...സംവിധാനം, തിരക്കഥ - ഇത് രണ്ടും പാളിപ്പോയി എന്നുള്ളത് ഞാൻ അടിവരയിട്ടുകൊണ്ടുതന്നെ പറയുന്നു...അത് തുറന്നു പറയാനുള്ള ഒരു മൗലികാവകാശം ഇവിടെ ആർക്കും ഉണ്ടല്ലോ...
ഞാൻ മോഹൻലാൽ എന്ന നടനെ വിമർശിച്ചല്ല പോസ്റ്റ് ഇട്ടത്, ആ ചിത്രത്തിന്റെ ചിത്രീകരണരീതിയെയാണ് ലക്ഷ്യം വച്ചത്...അതിനു ഇത്രയും കോടി രൂപ ചിലവഴിച്ചു, കുറെപേർ ചേർന്ന് അധ്വാനിച്ചു, ആ അധ്വാനത്തെ വിലമതിക്കണം എന്നൊക്കെ പറയുന്നത് വളരെ ബാലിശമായേ തോന്നുന്നുള്ളൂ...കാരണം, ഒരു വിഭവത്തിന്റെ രുചിയാണല്ലോ അത് ആസ്വദിച്ചു കഴിക്കാൻ തയ്യാറായി വരുന്നയാൾക്ക് പ്രധാനം, അല്ലാതെ അത് ഉണ്ടാക്കിയെടുക്കാൻ വളരെ കഷ്ടപ്പെട്ടു എന്ന് പറയുന്നതിൽ എന്തർത്ഥം? അതുപോലെ പലർക്കും ഇഷ്ടമായ ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ കുറ്റമല്ലല്ലോ...വ്യക്തിപരമായി എനിക്ക് ഈ താരവീരത്വം മുഴച്ചു കാണിക്കുന്ന ചിത്രങ്ങളോട് ഇങ്ങനെയേ പ്രതികരിക്കാനാവൂ...(അതുകൊണ്ടുതന്നെയാണ് ആറാം തമ്പുരാൻ, നരസിംഹം, ദി കിങ്, വല്യേട്ടൻ മുതലായ ചിത്രങ്ങൾ വീണ്ടുമൊരിക്കൽക്കൂടി കാണാൻ തോന്നാത്തതും)...എനിക്ക് മാത്രമല്ല 'പുലിമുരുക'നെക്കുറിച്ച് ഈ അഭിപ്രായം തോന്നിയത് എന്നത് പ്രസ്തുത പോസ്റ്റിനെ കുറിച്ച് നല്ലത് പറഞ്ഞവരുടെ എണ്ണം തെളിയിക്കുന്നുണ്ട്...
മറ്റൊന്ന് തുറന്നു പറയട്ടെ, ആരാധകരെ...എന്റെ. ഫേസ്ബുക്ക് ഇന്‍ബോക്സിൽ വന്ന മെസെജുകളുടെ സംസ്ക്കാരരാഹിത്യം നിങ്ങളുടെ നിലവാരമില്ലായ്മയുടെ അളവുകോലായി കാണാൻ മാത്രമേ എനിക്ക് കഴിയുള്ളൂ...പിന്നെ, അവരെ മോശമായി പെരുമാറാൻ പഠിപ്പിച്ചതാരോ, അവരെയും ഞാൻ ഓർത്തുപോവുന്നുണ്ട്....ആരോടും, അവർ ആണായാലും, പെണ്ണായാലും, ആദരവോടെ പെരുമാറാൻ പഠിപ്പിക്കേണ്ടത് വീട്ടുകാരും, ഗുരുക്കന്മാരുമാണല്ലോ...അപ്പോൾ, പ്രസ്തുത വ്യക്തികളുടെ ഈ തരംതാഴലിന്റെ ഉത്തരവാദിത്തം മേൽപറഞ്ഞവർക്ക് തന്നെയല്ലേ? എന്റെ പോസ്റ്റുകൾക്ക് താഴെ വന്നു തരം താണ കമന്റുകൾ ഇടുന്നവർ രണ്ടു കാര്യങ്ങൾ ഓർക്കുക - നിങ്ങളുടെ കമന്റുകൾ വായിക്കുന്നവരുടെ മനസ്സിൽ നിങ്ങളെകുറിച്ച് രൂപപ്പെടുന്ന വിലയിരുത്തലും, കൂടാതെ, ഇതുപോലുള്ള അന്ധാരാധകരുള്ള ആ മഹാനായ താരത്തെക്കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും എന്നുള്ളതും...
പിന്നെ, മോഹൻലാൽ ചിത്രത്തെ വിമർശിച്ചതുകൊണ്ട് ഞാൻ മമ്മൂട്ടി ഫാൻ ആണെന്നും, അവർ കാശ് തന്നിട്ടാണ് ഞാൻ ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും പറയുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ....താരയുദ്ധത്തിൽ (താരങ്ങൾ തമ്മിലെന്തു യുദ്ധം? ആരാധകർ ഉണ്ടാക്കുന്ന യുദ്ധമല്ലേ?!) എനിക്ക് ഭാഗമാകാൻ താൽപര്യമില്ല...മ്മൂട്ടിയുടെ 'കസബ' ചിത്രത്തിനു മുന്നിൽ കൈ കൂപ്പി നില്‍ക്കുന്നത് എന്റെ സുഹൃത്ത് ജ്യോതി ചേച്ചിയാണ്, അല്ലാതെ ഞാനല്ല...'നമിച്ചണ്ണോ, നമിച്ചു' എന്ന ക്യാപ്ഷൻ പരിഹാസരൂപേണ കൊടുത്തതാണെന്ന് തിരിച്ചറിയാൻ പോലുമുള്ള വിവേകം അന്ധരായ ആരാധകർക്ക് ഇല്ലാതെ പോയി....കഷ്ടം!
ദേശീയതലത്തിൽ വരെ ഖ്യാതി നേടിയ, മികവുള്ള താരങ്ങളെകൊണ്ട് സമ്പന്നമായ നമ്മുടെ മലയാള ചലച്ചിത്രലോകം താരാരാധന മൂലം എത്ര താഴേയ്ക്ക് പോകുന്നു എന്നത് ആരാധകരുടെ (ആസ്വാദകർ/പ്രേക്ഷകർ എന്നൊന്നും ഞാൻ വിവക്ഷിക്കില്ല...കാരണം, യഥാർത്ഥ ചലച്ചിത്ര ആസ്വാദനം ഇതല്ല എന്നതുതന്നെ) വളരെ വില കുറഞ്ഞ കാഴ്ചപ്പാടുകൾ മൂലം എവിടെയെത്തി എന്നുള്ളത് ആലോചിക്കേണ്ടുന്ന വിഷയമാണ്....നാം അയല്പയക്കത്തെ തമിഴന്റെ അന്ധമായ താരാരാധനയെ നോക്കി കളിയാക്കിയിരുന്നു, ഒരു കാലത്ത്...ഇന്ന് വിദ്യാസമ്പന്നരെന്നു അഭിമാനിക്കുന്ന മലയാളികൾ ചെയ്യുന്നത് എന്താണ് എന്നുള്ളതും ചിന്ത്യം! താരത്തിന്റെ ഫ്ലെക്സിനു പാലഭിഷേകം, ആർപ്പുവിളികൾ, മാലയിടൽ എന്നുവേണ്ട, തികച്ചും പരിഹാസ്യമായ ആരാധനാശ്രമങ്ങൾ...ഇതൊന്നും കൂടാതെ തന്നെ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ അജയ്യരായ അഭിനേതാക്കൾ അവരുടെ മികവുകൊണ്ട് എത്രയോ മനസ്സുകളിൽ ഇന്നും മെഗാ ഹിറ്റ് ആണെന്നത് ഓർക്കുക...
എന്റെ കുടുംബത്തെ വരെ വളരെ മോശമായി വിമർശിച്ചതുമൂലം എനിക്ക് എന്റെ പോസ്റ്റിന്റെ സെറ്റിങ്സ് മാറ്റേണ്ടി വന്നു (എന്റെ സുഹൃത്തുക്കൾക്ക് മാത്രം കാണാൻ പാകത്തിൽ)...അല്ലാതെ ഞാൻ പോസ്റ്റ് നീക്കം ചെയ്തിട്ടില്ല...അങ്ങനെ ഒരിക്കലും ചെയ്യുകയും ഇല്ല....ഇപ്പോൾ, ഞാൻ വീണ്ടും ആ പോസ്റ്റിന്റെ സെറ്റിങ്സ് പബ്ലിക്ക് ആക്കി മാറ്റിയിട്ടുണ്ട്...കാരണം, തല ഉയര്‍ത്തിപ്പിടിച്ചു ജീവിച്ച ഒരു അച്ഛന്റെ മകൾ ആണ് ഞാൻ...അടിയന്തിരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിമർശിച്ചുകൊണ്ട് എഴുതിയതിന് തിഹാർ ജയിലിൽ തടവിലാക്കപ്പെട്ട പ്രശസ്ത പത്രപ്രവർത്തകൻ / മനുഷ്യാവകാശപ്രവർത്തകൻ മുകുന്ദൻ സി മേനോന്റെ മരുമകളും...അവരുടെ ജീവിതത്തില്‍നിന്നും നേടിയെടുത്ത പ്രചോദനം എന്നും എനിക്ക് മൂല്യവത്താണ്...മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ എനിക്ക് പലപ്പോഴും മനസ്സിന് ശക്തി നല്കിയതും അതുതന്നെ...
എന്റെ പോസ്റ്റ് പല പത്രങ്ങളുടെയും ഓൺലൈൻ പോർട്ടലുകളിൽ ഇടം പിടിച്ചു....മുന്നൂറിലധികം ഷെയറുകൾ നേടി...ആയിരക്കണക്കിന് ആളുകൾ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മെസേജുകൾ അയച്ചു കൊണ്ടിരിക്കുന്നു...ഫോണിൽ വിളിച്ചുകൊണ്ടിരിക്കുന്നു...അതിലും വലുതാണ്, ഞാൻ ഇന്ന് എന്താണോ, അതിനെല്ലാം പിന്തുണ നല്കുന്ന എന്റെ അമ്മ എന്നോട് ഇന്ന് രാവിലെ പറഞ്ഞ വാക്കുകൾ - 'മോൾ ഇതിനെല്ലാം തക്കതായ ഒരു മറുപടി എഴുതണം' എന്നത്...'വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല, ഇനിയും എഴുതൂ' എന്ന് പറയുന്ന എന്റെ മാദ്ധ്യമഗുരുക്കന്മാർ, എന്റെ ഭർത്താവ്...പിന്നെ, 'ആരെല്ലാം എന്തൊക്കെ പറഞ്ഞാലും സധൈര്യം മുന്നോട്ടു പോവുക' എന്ന് പറയുന്ന എന്റെ സുഹൃത്തുക്കൾ...
അതിനാൽ, ഞാൻ ഇനിയും സിനിമ കാണുക തന്നെ ചെയ്യും, അവയെ കുറിച്ച് എനിക്ക് മനസ്സിൽ രൂപപ്പെട്ട എന്റെ അഭിപ്രായങ്ങൾ എന്റേതായ ശൈലിയിൽ എഴുതുകയും ചെയ്യും....അത് എന്റെ ഫേസ്ബുക്ക് വോളിൽ പബ്ലിക് സെറ്റിങ്സോടെ വരിക തന്നെ ചെയ്യും...ഉറപ്പ്!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍