ചുരിദാർ എന്നാൽ അന്നൊക്കെ പലർക്കും ആഭാസകരമായ ഒരു വസ്ത്രമായിരുന്നു; നമ്മുടെ സംസ്കാരത്തിനു നിരക്കാത്ത വസ്ത്രം എന്നൊക്കെ അന്ന് പറഞ്ഞിരുന്നത്; ഇന്നത് 'ലെഗ്ഗിങ്സ്' ആയി; 20 വർഷം കഴിയുമ്പോൾ അതും തമാശയാവും; ആചാരങ്ങളും അങ്ങിനെ തന്നെ, മാറ്റങ്ങൾ വരാൻ തുടക്കത്തിൽ വൻ തടസ്സങ്ങൾ ഉണ്ടാവും, പിന്നെ അത് പതിയെ ജീവിതത്തിന്റെ ഭാഗം ആകും; സുരേഷ് പിള്ള എഴുതുന്നു
സുരേഷ് പിള്ള
ഇപ്പോൾ ...ചു...രീ..ദാർ ആണ് പുതിയ ഫാഷൻ എന്ന് കേട്ടല്ലോ ഭവാനിയേ?..... നിന്റെ... മോളെന്നാണ് ...ചു...രീ..ദാർ ഇടാൻ തുടങ്ങുന്നത് ?'
ഗോപാലേട്ടൻ, രണ്ടു വിരലുകൾ ചുണ്ടിൽ ചേർത്ത് അതിനിടയിലൂടെ, വായിലെ മുറുക്കാൻ വഴിയരികിലേക്ക് നീട്ടി തുപ്പിക്കൊണ്ട് ചോദിച്ചു.
'ദേ...ഗോപാലേട്ടാ....ഒരുമാതിരി...ചൊറീന്ന വർത്തമാനം പറയല്ലേ.... നിങ്ങൾക്കും ഇല്ലേ, പതിനെട്ട് വയസ്സായ ഒരു കൊച്ചുമോള്? ആദ്യം അവളെ 'ചു...രീ..ദാർ' ഇടീക്ക്... എന്റെ മോളുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം.'
അപമാനിതയായ ഭവാനിചേച്ചി തിരിച്ചടിച്ചു.
കൃത്യമായ വർഷം ഓർമ്മ ഇല്ല, എഴുപതുകളുടെ അവസാനമോ, എൺപതുകളുടെ തുടക്കത്തിലോ ആണ്.
അമ്മയുടെ കൂടെ കറുകച്ചാൽ കവലയിൽ നിന്നും (കോട്ടയം ജില്ല) വീട്ടിലേക്കു നടന്നു വരികയാണ്. കൂടെ ഭവാനി ചേച്ചിയും ഉണ്ട് (യഥാർത്ഥ പേരല്ല), അപ്പോളാണ് വഴിയിൽ ഗോപാലേട്ടനെ കണ്ടത്. അന്ന് എനിക്ക് കഷ്ടിച്ചു ഏഴു വയസ്സ് പ്രായം കാണും. അന്നൊന്നും നാട്ടിൻ പുറത്തു ചുരിദാർ പ്രചാരത്തിൽ ഇല്ല.
ചുരിദാർ എന്നാൽ അന്നൊക്കെ പലർക്കും ആഭാസകരമായ ഒരു വസ്ത്രമായിരുന്നു.
നമ്മുടെ സംസ്കാരത്തിനു നിരക്കാത്ത വസ്ത്രം എന്നൊക്കെ അന്ന് പറഞ്ഞിരുന്നത് ചുരിദാറിനെയാണ്.
പട്ടണത്തിൽ ഒക്കെ ചുരിദാർ ഇടാൻ തുടങ്ങി.
ചുരിദാറിനെ ഏറ്റവും 'മോഡേൺ' ഫാഷൻ ആയി ക്കാണുന്ന സമയം.
ഇത് അതിശയോക്തി ആയി പുതിയ തലമുറയിലെ കുട്ടികൾക്ക് തോന്നാം.
ഇതു മനസ്സിലാകണമെങ്കിൽ ഇപ്പോൾ ഇതേപോലെ ഒരു ചുറ്റുപാടിൽ ഈ 'ചുരിദാർ' എന്ന വാക്ക് മാറ്റി 'ലെഗ്ഗിങ്സ്' അല്ലെങ്കിൽ 'ഷോർട്സ്' എന്നാക്കി ഒന്ന് പറഞ്ഞു നോക്കിക്കേ? (ഉദാഹരണത്തിന് നിന്റെ മോളെന്നാ 'ലെഗ്ഗിങ്സ്' ഇടുന്നേ?) നാട്ടിൻപുറത്തൊക്കെ ഇതേപോലെയുള്ള പ്രതികരണം ആയിരിക്കും. അല്ലേ?
ഒരു ഇരുപതു വർഷം കഴിയുമ്പോൾ അതൊക്കെ ഒരു തമാശ ആകും.
ഫാഷൻ തരംഗങ്ങൾ അങ്ങിനെയാണ് പോകുന്നത്. എഴുപതുകളുടെ ആദ്യപകുതിയിൽ ജനിച്ചതുകൊണ്ട് എനിക്ക് പല തരത്തിലുള്ള വേഷ വിധാനത്തിലുള്ള മാറ്റങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്.
അമ്മൂമ്മയിൽ (അച്ഛന്റെ, അമ്മയുടെ അമ്മ) നിന്ന് തുടങ്ങാം. ഇട്ടിയമ്മ എന്നായിരുന്നു അമ്മൂമ്മയുടെ പേര്. അമ്മൂമ്മയെക്കുറിച്ചുള്ള ഓർമ്മ വെള്ള മുണ്ടുടുത്ത്, പുറമെ ഒരു വെള്ള മുണ്ട് കുറുകെ മടക്കി പുതയ്ക്കും. അന്ന് നാട്ടിൻ പുറത്തൊക്കെ വളരെ പ്രായമായ സ്ത്രീകൾ ബ്ലൗസ് ഇടില്ലായിരുന്നു. അമ്മൂമ്മ മരിക്കുന്നത് 1975 ഏപ്രിലിൽ ആണ്. 94)0 വയസ്സിൽ, എനിക്ക് മൂന്ന്, വയസ്സു കാണും. ഒരു മിന്നായം പോലുള്ള ഓർമ്മയെ അമ്മൂമ്മയെ പറ്റി ഉള്ളൂ. ബ്ലൗസ് ഒക്കെ ഫാഷൻ ആയത് അടുത്ത തലമുറയിൽ ആണ്. അന്നൊക്കെ ബ്ലൗസ് ഇടാതെ, ഒരു തോർത്തു കൊണ്ട് മാറു മറച്ചിരുന്ന ധാരാളം അമ്മൂമ്മമാരെ കാണാമായിരുന്നു. മുകളിൽ തോർത്തു പോലും മറയ്ക്കാത്ത അമ്മൂമ്മമാരെയും കണ്ടിട്ടുണ്ട്. അന്നൊക്കെ അതൊന്നും ആഭാസമോ, അശഌലമോ അല്ലായിരുന്നു.
ഇനി അടുത്ത തലമുറ നോക്കാം. അമ്മൂമ്മയുടെ മകൾ, അച്ഛന്റെ 'അമ്മ (കാർത്യായനി അമ്മ; ഞങ്ങൾ 'എന്നമ്മ' ന്നു വിളിക്കും).
എന്നമ്മയുടെ വേഷം, വെള്ള മുണ്ടും, വെള്ള ബ്ലൗസും, മുണ്ടിൽ ചുറ്റി, ബ്ലൗസിനു കുറുകെ സാരിത്തുമ്പു പോലെ ഒരു വെള്ള മേൽമുണ്ട്. വീട്ടിൽ നിൽക്കുമ്പോൾ മേൽമുണ്ട് മാറ്റും, വെള്ള മുണ്ടും ബ്ലൗസും മാത്രം വേഷം.
എന്നമ്മ ഇതല്ലാതെ വേറെ ഒരു വസ്ത്രം ധരിച്ചതായി കണ്ടിട്ടില്ല. 80 കളിൽ അറുപതു വയസ്സിനു മുകളിൽ പ്രായം ഉണ്ടായിരുന്ന എല്ലാവരും ഈ വേഷമായിരുന്നു.
അന്നൊന്നും വയറു തുറന്നു കാണിച്ചു നടക്കുന്നത് 'അശ്ലീലം' അല്ലായിരുന്നു.
വയറു മാത്രമല്ല, സാധാരണ സ്ത്രീകൾ ഒക്കെ ജോലി ചെയ്യുമ്പോൾ, മുണ്ട് അല്ലെങ്കിൽ സാരി മുട്ടിനു മുകളിൽ മടക്കിക്കുത്തി ആണ് നടന്നിരുന്നത്. ഇതൊക്കെ അന്ന് സാധാരണം ആയിരുന്നതു കൊണ്ട് ആരും ഒളിഞ്ഞു നോക്കുന്നതായോ, തുറിച്ചു നോക്കുന്നതായോ ഓർമ്മയില്ല.
കുളങ്ങളിൽ ആണ് അന്ന് പലരും കുളിച്ചിരുന്നത്. വീട്ടിൽ കിണറുണ്ടെങ്കിലും, ഒരു 'സോഷ്യൽ ഔട്ടിങ്' എന്ന നിലയിൽ ഞങ്ങളുടെ അയൽപക്കത്തെ പല സ്ത്രീകളും കുളക്കരയിൽ ആണ് കുളിച്ചിരുന്നത്. അമ്മയുടെ കൂടെ ഞാനും വളരെ ചെറുപ്പത്തിൽ പോയിട്ടുണ്ട്. സ്ത്രീകൾ ഒക്കെ തോർത്ത് ഉടുത്ത് അർധ നഗ്നരായി ആയി കുളക്കരയിൽ കുളിക്കുന്ന ഒരു കാലവും (എൺപതുകളുടെ തുടക്കത്തിൽ) കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ ഉണ്ടായിരുന്നു.
ഇനി അടുത്ത തലമുറയുടെ വസ്ത്ര രീതിയിലുള്ള മാറ്റം നോക്കാം; അച്ഛന് മൂന്ന് സഹോദരിമാരായിരുന്നു (എന്റെ അപ്പച്ചി മാർ). സരോജനിയമ്മ, സുമതിയമ്മ, കമലാഭായി (ഭായി) എന്നിവർ.
ഏറ്റവും മൂത്ത സരോജനി അപ്പച്ചി എന്റെ ഓർമ്മയുള്ള കാലം മുതൽ വെള്ളമുണ്ട്, വെള്ള ബ്ലൗസ്, മുണ്ടിൽ ചുറ്റിയുള്ള മേൽമുണ്ട്, ഇവ ആയിരുന്നു വേഷം.
സുമതി അപ്പച്ചിയാണെങ്കിൽ കുറച്ചു കൂടി പരിഷ്കാരം വന്ന് സെറ്റു മുണ്ടും, സെറ്റ് മേൽമുണ്ടും കളർ ബ്ലൗസും ആയിരുന്നു വേഷം.
ആ തലമുറയിൽ എന്റെ ഓർമ്മയിൽ കളർ ബ്ലൗസ് ആദ്യം ധരിക്കുന്നത് സുമതി അപ്പച്ചി ആയിരുന്നു.
ഭായി അപ്പച്ചി ആണ്, ആദ്യം കളർ സാരിയും കളർ ബ്ലൗസും ഉടുത്തു കാണുന്നത്.
അതായത് ഒരേ തലമുറയിൽ പെട്ട, ഏകദേശം മൂന്ന് വയസ്സ് ഇടവിട്ടുള്ള സഹോദരിമാരിൽ തന്നെ വേഷങ്ങൾക്ക് വലിയ മാറ്റം പ്രകടമായിരുന്നു.
അടുത്ത തലമുറയിലെ സ്ത്രീകൾ എന്റെ കസിൻസും (അച്ഛന്റെ ഭാഗത്തുള്ള) ആറ് ചേച്ചിമാരും (സാവിത്രി, രമ, നിർമ്മല, മണിയമ്മ, ഗീത, ശ്രീലത), എന്റെ ഇളയ സഹോദരി ശ്രീജയുമാണ്.
ഇതിൽ സാവിത്രി ചേച്ചി മുതൽ മണിയമ്മ ചേച്ചി വരെ എന്റെ ഓർമ്മയിൽ സാരിയും ബ്ലൗസും മാത്രമേ ഉടുത്തു കണ്ടിട്ടുള്ളു.
ലത ചേച്ചി, ഗീത ചേച്ചി ഇവർ എന്റെ ആദ്യ ഓർമ്മയിൽ, പാവാടയും ബ്ലൗസും, കോളേജിൽ ചേർന്നപ്പോൾ ഹാഫ് സാരിയും ബ്ലൗസും, പിന്നെ ഫുൾ സാരിയും ബ്ലൗസും ആയിരുന്നു വേഷം.
ഇവരൊന്നും ഒരിക്കൽ പോലും ചുരിദാർ ഇട്ട് കണ്ടിട്ടില്ല. ചേച്ചിമാർ എല്ലാവരും ഇപ്പോൾ അമ്പത്തിനു മുകളിൽ പ്രായം ഉള്ളവരാണ്.
അതെ തലമുറയിൽ ഉള്ള ഏറ്റവും ഇളയ ചേച്ചിയേക്കാൾ പത്തു വയസ്സോളം പ്രായക്കുറവുള്ള എന്റെ സഹോദരി ശ്രീജ സ്കൂളിൽ വലിയ പാവാടയും, ബ്ലൗസും (സ്കൂൾ യൂണിഫോം), പിന്നെ നേരെ ചുരിദാറിലേക്കാണ് മാറിയത് (തൊണ്ണൂറുകളുടെ കളുടെ ആദ്യം) . സാരി ഒരു പക്ഷെ കല്യാണ സമയത്തിന് അടുപ്പിച്ചാണ് ഉടുക്കാൻ പഠിച്ചത്. വളരെ വിരളമായേ അന്നൊക്കെ ശ്രീജയെ സാരി ഉടുത്തു കണ്ടിട്ടുള്ളൂ.
തൊണ്ണൂറുകൾ ആയപ്പൊളേക്കും ചുരിദാർ നാട്ടിൻ പുറങ്ങളിലും വളരെ വ്യാപകമായി. ഇങ്ങനെയാണ് വെറും ഇരുപതു വർഷം സ്ത്രീകളുടെ വസ്ത്രധാരണം മാറിയത്. പിന്നെയൊരു ഇരുപതു വർഷം ഇതുപോലെ എടുത്തുപറയത്തക്ക ഒരു മാറ്റം കണ്ടില്ല. ഈ അടുത്ത കാലത്താണ് ചെറിയ മാറ്റങ്ങൾ കാണാൻ തുടങ്ങിയത്.
പറഞ്ഞു വന്നത്, ഓരോ കാലത്തും വസ്ത്രധാരണ രീതികൾ മാറുമ്പോൾ അതിനെതിരെ സമൂഹത്തിൽ ശക്തായ പ്രതിരോധം ഉണ്ടായിട്ടുണ്ട്.
കൂടാതെ ഉടുക്കുന്ന വസ്ത്രങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ ഓരോ കാലത്തും ഉണ്ടായിട്ടുണ്ട്.
വസ്ത്രം ധരിക്കുന്നത്, അത് ധരിക്കുന്ന ആൾക്കാരുടെ സൗകര്യവും, സ്വാതന്ത്ര്യവും ആണ് പ്രധാനം. അതിൽ അശ്ലീലം കാണുന്നതും, അഭംഗി കാണുന്നതും ഒക്കെ വളരെ പിന്തിരിപ്പൻ ചിന്താഗതികൾ ആണ്. പുതു തലമുറയോട് പറയാനുള്ളത്, വസ്ത്രങ്ങളും, വസ്ത്ര രീതികളും ഒക്കെ എന്നും മാറിയിട്ടുണ്ട്.
നിങ്ങൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്. നിങ്ങൾക്കൊപ്പം സമൂഹത്തിലെ ചിന്താഗതികളും പതിയെ മാറിക്കൊള്ളും.
ആചാരങ്ങളും അങ്ങിനെ തന്നെ, മാറ്റങ്ങൾ വരാൻ തുടക്കത്തിൽ വൻ തടസ്സങ്ങൾ ഉണ്ടാവും, പിന്നെ അത് പതിയെ ജീവിതത്തിന്റെ ഭാഗം ആകും, നമ്മൾ പോലും അറിയാതെ.
ഒരിക്കൽ ആഭാസമായ ചുരിദാർ ഇന്ന് പ്രിയപ്പെട്ട വസ്ത്രം ആയ പോലെ.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്