Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'കശ്മീരി പെൺകുട്ടിയെന്ന നിലയിൽ, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു; നരകത്തിൽ വെച്ച് മരിക്കാൻ തയ്യാറായിക്കൊള്ളുക'; വിഷപാമ്പുകളെയും കയ്യിലേന്തി ഇന്ത്യക്കാരെയാകെ നശിപ്പിക്കുമെന്ന് ഗായിക റാബി പിർസാദ; വീഡിയോ കാണാം

'കശ്മീരി പെൺകുട്ടിയെന്ന നിലയിൽ, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു; നരകത്തിൽ വെച്ച് മരിക്കാൻ തയ്യാറായിക്കൊള്ളുക'; വിഷപാമ്പുകളെയും കയ്യിലേന്തി ഇന്ത്യക്കാരെയാകെ നശിപ്പിക്കുമെന്ന് ഗായിക റാബി പിർസാദ; വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ പധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യക്കാരെയും കൊല്ലാൻ വിഷപാമ്പുകളെ അയക്കും എന്ന ഭീഷണിയുമായി ഗായിക. കശ്മീർ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളാണ് യുവതിയെ പ്രകോപിതയാക്കിയിരിക്കുന്നത്. ട്വിറ്ററിലാണ് ഗായിക റാബി പിർസാദ തന്റെ പാമ്പുകളുമായി ചേർന്നുള്ള ഭീഷണി പോസ്റ്റു ചെയ്തിരിക്കുന്നത്. വിവിധ തരം ഉരഗങ്ങളെ കയ്യിലെടുത്ത് ലാളിച്ചും പാട്ടുപാടിയുമാണ് റാബിയുടെ ഭീഷണി.

പ്രധാനമന്ത്രി മോദിക്കുള്ള പ്രത്യേക സമ്മാനങ്ങളാണിവയെന്ന തലക്കെട്ടോടുകൂടിയാണ് പിർസാദ പാമ്പുകൾക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്ര മോദിയെ ആക്രമിക്കുമെന്ന് പിർസാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നു. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ മാരകമായ പാമ്പുകളെയും മറ്റ് വിഷജീവികളെയും നിയന്ത്രണ രേഖയിലൂടെ അയക്കുമെന്ന് ഭാരതീയർക്ക് മുന്നറിയിപ്പ് നൽകുന്നു.

'ഒരു കശ്മീരി പെൺകുട്ടിയെന്ന നിലയിൽ, ഈ പാമ്പുകളെയെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു നരകത്തിൽ വെച്ച് മരിക്കാൻ തയ്യാറായിക്കൊള്ളുക ഇതായിരുന്നു പിർസാദയുടെ വാക്കുകൾ. കശ്മീരികളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിർസാദ വീഡിയോയിൽ പങ്കുവെയ്ക്കുന്നു. ഇതാദ്യമായല്ല പിർസാദ ഇത്തരത്തിൽ ഭാരതത്തിനെതിരെ മോശം പരാമർശങ്ങൾ ഉന്നയിക്കുന്നതെന്നും ശ്രദ്ധേയമാണ്.

സൽമാൻ ഖാനും ബോളിവുഡ് സിനിമയുമാണ് തങ്ങളുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമെന്ന് റാബി പിർസാദ ആരോപിച്ചിരുന്നു. പാക്കിസ്ഥാൻ ചലച്ചിത്രവ്യവസായത്തിനും ഇന്ത്യൻ സിനിമ ക്ഷീണം ഉണ്ടാക്കുകയാണെന്നും പിർസാദ പറഞ്ഞിരുന്നു. ഓരോ ബോളിവുഡ് ചിത്രങ്ങളും റിലീസ് ചെയ്യുമ്പോഴും ഏന്തെങ്കിലും ക്രിമിനൽക്കുറ്റങ്ങളോ നിയമലംഘനമോ നടക്കുകയാണ്. പ്രത്യേകിച്ച് സൽമാൻഖാന്റെ ചിത്രങ്ങൾ. ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാക്കളോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങൾ യഥാർത്ഥത്തിൽ യുവാക്കളെ എന്താണ് പഠിപ്പിക്കുന്നത് എന്നാണ്. ഇത് ശരിക്കും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ് എന്നായിരുന്നു നേരത്തേ റാബിയുടെ പ്രതികരണം.

സൽമാൻഖാനു പുറമേ ബോളിവുഡിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് താരം ഉന്നയിച്ചത്. ' ഒരു പാക്കിസ്ഥാൻ ചിത്രം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലെത്തുമ്പോൾ അത് നൽകുന്ന സന്ദേശം സദാചാരപരമായ പാഠങ്ങളാകും. അതിന്റെ കഥാരീതി ഉയർത്തിക്കാട്ടുക സാമൂഹ്യ മൂല്ല്യങ്ങളുമാണ്. സമൂഹത്തിന് ഗുണപരമായ കാര്യങ്ങളാണ് നമ്മൾ പഠിപ്പിക്കുന്നത്. പക്ഷേ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയാൽ അതൊക്കെ നശിപ്പിക്കുമെന്നായിരുന്നു റാബിയുടെ ആരോപണം.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പാക് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല പാക്കിസ്ഥാൻ കലാകാരന്മാരും ക്രിക്കറ്റ് താരങ്ങളും ഉൾപ്പെടെ ഇത്തരം പ്രസ്താവനകളുമായി രംഗത്തെത്താറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP