Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രജേഷ് പോളും കുടുങ്ങിയതോടെ പീഡോഫീലിയയെ ന്യായീകരിച്ച് അമാനവ ബുദ്ധിജീവികളുടെ കാമ്പയിൻ; ആർത്തവം മുതൽ തന്നെ പെൺകുട്ടികൾക്ക് ലൈംഗിക പ്രായപൂർത്തിക്കാലമായെന്ന വികലവാദവുമായി ഇസ്ലാമിസ്റ്റുകളും; കുട്ടികളോടുള്ള ലൈംഗിക അതിക്രമം സ്വവർഗലൈംഗികതയും ട്രാൻസ്‌ജെൻഡറും പോലെ സ്വാഭാവികമായ ലൈംഗിക അഭിരുചിയാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം; അമാനവരെ നേരിടാൻ ആക്ട് എഗൈൻസ്റ്റ് അബ്യൂസ് ക്യാമ്പയിനുമായി വനിതാ ആക്റ്റിവിസ്റ്റുകൾ

രജേഷ് പോളും കുടുങ്ങിയതോടെ പീഡോഫീലിയയെ ന്യായീകരിച്ച് അമാനവ ബുദ്ധിജീവികളുടെ കാമ്പയിൻ; ആർത്തവം മുതൽ തന്നെ പെൺകുട്ടികൾക്ക് ലൈംഗിക പ്രായപൂർത്തിക്കാലമായെന്ന വികലവാദവുമായി ഇസ്ലാമിസ്റ്റുകളും; കുട്ടികളോടുള്ള ലൈംഗിക അതിക്രമം സ്വവർഗലൈംഗികതയും ട്രാൻസ്‌ജെൻഡറും പോലെ സ്വാഭാവികമായ ലൈംഗിക അഭിരുചിയാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ ശ്രമം; അമാനവരെ നേരിടാൻ ആക്ട് എഗൈൻസ്റ്റ് അബ്യൂസ് ക്യാമ്പയിനുമായി വനിതാ ആക്റ്റിവിസ്റ്റുകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്:ഫക്ക് ഹ്യൂമനിസം എന്നപേരിൽ അമാനവ സംഗമം നടത്തിയ രജേഷ്പോൾ, അറിയപ്പെടുന്ന നവലിബറൽ ബുദ്ധിജീവികളായ രൂപേഷ്‌കുമാർ, ജീവൻതോമസ് എന്നിവർക്കെതിരെ ഫേസ്‌ബുക്കിലൂടെ സഹപ്രവർത്തകരായ പെൺകുട്ടികൾ ബാലപീഡന മടക്കമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉന്നയിച്ചതോടെ ന്യായീകരണവുമായി അനാർക്കിസ്റ്റ് ബുദ്ധിജീവികളും രംഗത്ത്. കുട്ടികളോടുള്ള ലൈംഗിക അതിക്രമം സ്വവർഗലൈംഗികതയും ട്രാൻസ്‌ജെൻഡറും പോലെ സ്വാഭാവികമായ ലൈംഗിക അഭിരുചിയാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവമായ കാമ്പയിനാണ് ഇപ്പോൾ നവമാധ്യമങ്ങളിലൂടെ നടക്കുന്നത്.

ഇവർക്ക് കൂട്ടായി ഇസ്ലാമിസ്റ്റ് ബുദ്ധിജീവികളും രംഗത്തുണ്ട്.പ്രായപൂർത്തിയാവാനുള്ള 18 വയസ്സൊന്നും ഖുർആൻ അംഗീകരിക്കില്ലെന്നും ആർത്തവ പ്രായമാണ് കുട്ടിയുടെ ലൈംഗിക പ്രായപൂർത്തിക്കാലമെന്നുമുള്ള വികലവാദങ്ങളാണ് ഇവർ നിരത്തുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ നിയമനടപടികൾക്ക് മുൻകൈയെടുത്ത് പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ്(സിഎഫ്ജിസിഎസ്) ഇക്കാര്യങ്ങൾ ക്രോഡീകരിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ഇത്തരക്കാർക്കെതിരെ മുൻപും സിഎഫ്ജിസിഎസ് പരാതി നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും കണ്ടന്റ് നീക്കം ചെയ്യപ്പെട്ടതിനാലും ഇന്ത്യക്ക് പുറത്തുനിന്ന് കൈകാര്യം ചെയ്യുന്ന ഐഡികളായതിനാലും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായിട്ടില്ലെന്ന് സിഎഫ്ജിസിഎസ് ചെയർപേഴ്‌സൺ ഡോ കെ സി ആരിഫ വ്യക്താമാക്കി.കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഡിജിറ്റൽ മാധ്യമങ്ങളിൽ ബാലലൈംഗിക പീഡനത്തിന് അനുകൂല പൊതുബോധം രൂപപ്പെടുത്തുന്നതിനായി നേരിലും അല്ലാതെയും പോസ്റ്റുകളിലും കമന്റുകളിലും ഇൻബോക്സിലും വ്യക്തികളോ കൂട്ടായ്മകളോ നടത്തിയ ശ്രമങ്ങളുടെ സ്‌ക്രീൻഷോട്ടും മറ്റ് വിവരങ്ങളും സിഎഫ്ജിസിഎസ് സമാഹരിച്ചിട്ടുണ്ട്.

ഈ വിവരങ്ങൾ നൽകി മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും ഡിജിപിക്കും സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.ഫെമിനിസ്റ്റ് ബുജികളായ ചിലർവരെ തങ്ങളുടെ പുരുഷ സുഹൃത്തുക്കളായ രജേഷിനെയും രൂപേഷിനെയും ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഏറ്റവും രസാവഹം പ്രായപൂർത്തി 18 വയസ്സ് എന്നത് ഖുർആൻ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ ചില ഇസ്്ലാമിസ്റ്റ് ന്യായീകരണ സംഘങ്ങളുടെ വിലയിരുത്തലാണ്.

അതേസമയം സിഎഫ്ജിസിഎസ് പ്രവർത്തകർ ഈ വാദങ്ങളെ അവഞ്ജയോടെ തള്ളിക്കളയുകയാണ്.കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളെ 'പീഡോഫീലിയ' എന്നു വിളിക്കുന്നതു പോലും ശരിയല്ല. അവയെ ബാലലൈംഗികപീഡനം എന്നുതന്നെ വിളിക്കണം. 'ഫീലിയ' എന്നാൽ സ്‌നേഹം മാത്രമാണെന്ന് ന്യായീകരിക്കുന്ന ഇക്കൂട്ടർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്ക് പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. ഡോ. ആരിഫ കെ സി പറയുന്നു.

ഇത്തരത്തിൽ ന്യായീകരണങ്ങൾ ചമച്ച് തങ്ങളുടെ ലൈംഗിക വൈകൃതങ്ങൾക്ക് അവസരമുണ്ടാക്കിയെടുക്കാനുള്ള ഇവരുടെ പരിപാടികളെ രാഷ്ട്രീയവും സാമൂഹ്യവുമായി നേരിട്ട് അതിനു പിറകിലെ സാമ്പത്തിക അജണ്ടകളെയടക്കം പരാജയപ്പെടുത്തുക എന്നതാണ് സിഎഫ്ജിസിഎസിന്റെ ആഭിമുഖ്യത്തിലുള്ള ആക്ട് എഗൈൻസ്റ്റ് അബ്യൂസ് ക്യാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി 'ആക്റ്റ് എഗൈൻസ്്റ്റ് അഭ്യൂസ്' എന്ന പേരിൽ ഫേസ്‌ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. ഇവിടെ വിവിധതരം ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരായവർക്ക് സധൈര്യം തങ്ങളുടെ അനുഭവങ്ങൾ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ തുറന്നുപറയാനും അവസരമൊരുക്കുന്നു.

ഡോ. ആരിഫ കെ സി (ഓങ്കോളജിസ്റ്റ്, പരിയാരം മെഡിക്കൽ കോളേജ്), ഡോ. അനീഷ്യ ജയദേവ് (പ്രൊഫസർ ഐഎംജി), ദിവ്യ കെ ( ഗവേഷക/ ഗസ്റ്റ് ലെക്ച്ചറർ, കാലടി സർവ്വകലാശാല), ഡോ. സോഫിയ കണ്ണേത്ത്, അനു ദേവരാജൻ (ഐ റ്റി സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സിഎഫ്ജിസിഎസിന്റെ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കല,സാഹിത്യം, സിനിമ, എന്നീ മേഖലകളിൽ ഇടപെടുന്ന സാംസ്‌കാരിക കൂട്ടായ്മയാണ് സെന്റർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ്(സിഎഫ്ജിസിഎസ്). ലിംഗനീതി, പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളിൽ ഗവേഷണവും ക്രിയാത്മക ഇടപെടലുകളും ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

രൂപേഷ് കുമാർ, രജേഷ് പോൾ, ജീവൻതോമസ് എന്നിവർക്കെതിരായ ലൈംഗിക പീഡന വെളിപ്പെടുത്തലുകളിൽ കേസെടുക്കണം എന്നാവശ്യപ്പെട്ട് പരാതിയും സംഘടനയുടെ കോർഡിനേറ്റർ ദിവ്യ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക അതിക്രമം പരാതിയില്ലാതെ തന്നെ കേസെടുക്കാൻ കഴിയുന്ന കുറ്റകൃത്യമാണ്. രജേഷ് പോളിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ പെൺകുട്ടി താൻ പീഡിപ്പിക്കപ്പെട്ടത് പതിനാറ് വയസിലാണെന്ന് തന്റെ പോസ്റ്റിൽ വ്യക്തമായി പറഞ്ഞിരുന്നു. പാലക്കാട് പൊലീസ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നടപടി മുന്നോട്ട് നീങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP