ഫേസ്ബുക്കിൽ അഭിപ്രായം പറഞ്ഞ ആൾക്കെതിരെ മനോരമ ലേഖകന്റെ പരാതി; ജോലി തെറിക്കാതിരിക്കാൻ പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞു പിആർ കമ്പനി ജോലിക്കാരൻ; പിന്തുണയുമായി സോഷ്യൽ മീഡിയ; മനോരമയുടെ സൈബർ ലേഖനം പുലിവാലായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
പത്രപ്രവർത്തകരായ സഹപ്രവർത്തകരെ പിണക്കിയാൽ പബ്ലിക് റിലേഷൻസ് രംഗത്ത് പണി ചെയ്യുന്നവർക്ക് പണി കിട്ടും. സിപിഎമ്മിന്റെ സൈബർ സേനയെ കുറിച്ച് വാർത്തിയെഴുതിയ മനോരമ സംഘത്തിലെ ജയൻ മേനോന്റെ ഇടപെടലിനൊടുവിൽ ഇട്ട പോസ്റ്റ് പിൻവലിച്ച് മാപ്പുപറയേണ്ട അവസ്ഥയിലെത്തി ടി സി രാജേഷ് എന്ന പഴയ മാദ്ധ്യമ പ്രവർത്തകൻ. സിപിഎമ്മിൽ സൈബർ സേനയുണ്ടെന്ന മനോരമയുടെ വാർത്തയുടെ പശ്ചാത്തലത്തിൽ ഫെയ്സ് ബുക്ക് വാളിൽ ചില സത്യങ്ങൾ കുറിച്ച രാജേഷാണ് വെട്ടിലായത്.
പത്രസുഹൃത്തുക്കൾ പിണങ്ങരുത്. ഒന്നും സ്പൂഫി നോക്കിയതാണ്. ഇതിൽ പറയുന്നവർക്കാർക്കും ഇതോടൊപ്പമുള്ള ബൈലനുമായി ബന്ധമില്ല. ഈ പോസ്റ്റിനെ സ്പോർട്സ് മാൻ സ്പിരിറ്റോടെ കാണണം. എന്ന് രേഖപ്പെടുത്തിയാണ് രാജേഷ് പോസ്റ്റ് തുടങ്ങിയത്. സോഷ്യൽ മീഡിയിയിൽ മാദ്ധ്യമ പ്രവർത്തകരെ പ്രതിരോധിക്കാനായി പ്രസ് ക്ലബ്ബിൽ ഇരിടമുണ്ട്. ആ സൈബർ സങ്കേതത്തെ കുറിച്ചും മറ്റുമാണ് രാജേഷ് വിശദീകരിച്ചത്. ഇതിനൊപ്പം ഔദ്യോഗിക നാം മറച്ചുവച്ച് പേരിന്റെ ഭാഗത്തിനൊപ്പം ജാതിപ്പേരു കൂടി ചേർത്ത് ബൈലൈനുകളാക്കി പത്രത്തിലൂടെ ഇടപെടുന്നവരും സങ്കേതത്തിലുണ്ടെന്ന് രാജേഷ് കുറിച്ചു. ജോലി ചെയ്യുന്ന സ്ഥാപനം തന്നെ ഇവരുടെ വ്യാജ ബൈലൈനുകൾ സൃഷ്ടിക്കുന്നു. മേനോനും നായരുമെല്ലാം ഇതിൽ ഉൾപ്പെടും-ഇങ്ങനെ പോയി രാജേഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
ഒടുവിൽ ഇങ്ങനേയും കുറിച്ചു. പുതുമോടിക്കാരിയായ ഒരു വനിതാ പത്രപ്രവർത്തക അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. സൈബർ സങ്കേതത്തെപ്പറ്റി ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും തുടർന്ന് താൻ ജോലി ചെയ്തിരുന്ന പത്രത്തിൽ വാർത്തയെഴുതുകയും ചെയ്തതിനായിരുന്നു ഇത്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ മറച്ചുവച്ച് സങ്കേതത്തിൽ മദ്യപാനമാണെന്ന വ്യാജപ്രചാരണം നടത്തിയതിനായിരുന്നു അത്. ഒടുവിൽ ആക്രമണം സഹിക്കവയ്യാതെ അവർ പത്രപ്രവർത്തനം മതിയാക്കി രാജ്യം വിട്ടു. സങ്കേതത്തിൽ ഇതുവരെ അംഗമാകാൻ കഴിയാത്ത ഒരാൾ ഈ വനിതയുടെ പോസ്റ്റിൽ ലൈക്കിയതിന് അയാളുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് സൈബർ സങ്കേതത്തിന്റെ തലവനായിരുന്ന മേനോൻ എന്ന ഒരു ഫെയ്ക് നാമധാരി ഭാഷണിപ്പെടുത്തിയത്. അതോടെ അയാൾ പ്രസ് ക്ലബ്ബിന്റെ സമീപത്തുകൂടിപോലും പോകാതായി. അത്രക്ക് ശക്തമാണ് സൈബർ സങ്കേതത്തിന്റെ പ്രവർത്തനം.-
ഇതോടെ പ്രശ്നം വഷളായി. ദേശാഭിനാമിയുടെ സൈബർ സേനയ്ക്ക് എതിരെ വന്ന പരമ്പരയിലെ പേരുകാരിൽ ഒരാളായ ജയന്മേനോന് ഇത് പിടിച്ചില്ല. രാജേഷിന്റെ പോസ്റ്റിലെ പ്രസ്തു സംഭവം നടക്കുമ്പോൾ ജയൻ മേനോനായിരുന്നു സെക്രട്ടറി. ഇതോടെ പോസ്റ്റ് തനിക്കെതിരെയാണെന്ന് ജയൻ മേനോൻ ഉറപ്പിച്ചു. ഇതോടെ പ്രശ്നങ്ങളും തുടങ്ങി. രാജേഷ് ജോലി നോക്കുന്ന പബ്ലിക് റിലേഷൻ സ്ഥാപനത്തിലെ മുതലാളിക്ക് വിളി പോയി. താങ്കളുടെ ജീവനക്കാരൻ എന്നെ കളിയാക്കി പോസ്റ്റിട്ടിരിക്കുന്നു. ഇത് എങ്ങനെ ശരിയാകും. മനോരമയുമായി നല്ല ബന്ധമുള്ള പബ്ലിക് റിലേഷൻ സ്ഥാപനത്തിലെ ജീവനക്കാരന് ചേർന്നതാണോ പണിയെന്നായിരുന്നു ചോദ്യം.
ഇതോടെ കളി കാര്യമായി. മുതലാളി പറഞ്ഞതോടെ രാജേഷ് പോസ്റ്റ് പിൻവലിക്കുകയും എല്ലാ പത്രക്കാരോടും മാപ്പ് പറയുകയും ചെയ്തു. ജയൻ മേനോനെ നേരിട്ട് വിളിച്ചു ഇക്കാര്യം പറഞ്ഞതായും സൂചനയുണ്ട. എന്തായാലും പോസ്റ്റ് പിൻവലിക്കുന്നതിലെ വേദന പരോക്ഷമായി സൂചിപ്പിച്ച് തന്നെയാണഅ രാജേഷ് മാപ്പു പറയൽ പോസ്റ്റ് ഇത്തത്. അതിങ്ങനെ-മാന്യ സുഹൃത്തുക്കളെ, ഇന്നു രാവിലെ ഞാൻ ഫെയ്സ് ബുക്കിൽ ഒരു പോസ്റ്റിട്ടത് ചില ആളുകളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അതൊരു സ്പൂഫാണെന്ന കാര്യം ആദ്യംതന്നെ വ്യക്തമാക്കിയിരുന്നതാണ്. പോരാത്തതിന് സംവാദത്തിലാണ് എല്ലാവർക്കും താൽപര്യമെന്ന് ഞാൻ ധരിക്കുകയും ചെയ്തു. സഹിഷ്ണുതയോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടെയും അതിനെ എന്റെ സുഹൃത്തുക്കൾ സ്വീകരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ, അത് ചിലരെ വേദനിപ്പിച്ചതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പബ്ലിക് റിലേഷൻസ് രംഗത്ത് ജോലി ചെയ്യുന്ന ഞാൻ പത്രപ്രവർത്തകരായ സഹപ്രവർത്തകരെ പിണക്കാൻ പാടില്ലെന്ന കാര്യം ഒരു നിമിഷത്തേക്ക് മറന്നുപോയി. ആയതിനാൽ ഞാൻ ആ പോസ്റ്റ് പിൻവലിക്കുകയും നിരുപാധികം മാപ്പു ചോദിക്കുകയും ചെയ്യുന്നു.
പോസ്റ്റ് പിൻവലിച്ചതോടെ സോഷ്യൽ മീഡിയയിൽ ചർച്ചയുടെ കനത്തു. ഏറ്റവും ജനാധിപത്യവിരുദ്ധവും സാംസ്കാരികവിരുദ്ധവുമായ വ്യവഹാരപരിസരമുള്ളത് നമ്മുടെ മാദ്ധ്യമലോകത്തിലാണ്. മനുഷ്യാവകാശങ്ങളെപ്പറ്റിയും അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റിയുമൊക്കെ വാ തോരാതെ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യും, ഇന്നാട്ടിലെ മാദ്ധ്യമത്തൊഴിലാളികൾ. ആകാശത്തിനു മുകളിലും കീഴിലുമുള്ള സകല അനീതികളെപ്പറ്റിയും വികാരവിജൃംഭിതരാവും, കണ്ണീർവാർക്കും. എന്നാൽ, തങ്ങളുടെ നേരെ ചെറിയ വിമർശനമെങ്കിലും ഉയർത്തുന്ന കൂട്ടത്തിലൊരാൾക്കെതിരെ അടിയിൽക്കൂടിയും മേലെക്കൂടിയുമൊക്കെ ലവലേശം നാണമില്ലാതെ പാരപണിയും.-ഇങ്ങനെയുള്ള പ്രതികരണങ്ങളാണ് എത്തിയത്.
വാക്കും പ്രവർത്തിയും തമ്മിൽ പുലബന്ധമില്ലാത്ത വേറൊരു ജനുസ്സ് ഇന്നാട്ടിലുണ്ടോ എന്ന് സംശയമാണ്. നമ്മ്ല് കളിയാക്കുന്ന രാഷ്ട്രീയക്കാർ ഇക്കാര്യത്തിൽ എത്ര ഭേദമാണെന്നോ! പറഞ്ഞുവന്നത്, ഇന്ന് ടി സി രാജേഷ് എന്ന മാദ്ധ്യമസുഹൃത്തിനു നേരിടേണ്ടി വന്ന ആ 'അടീക്കൂടെയുള്ള പാരപണി' യെപ്പറ്റിത്തന്നെയാണ്. ചില കേന്ദ്രങ്ങളിൽനിന്നുള്ള വൻസമ്മർദ്ദം മൂലമാണത്രേ, താൻ മാദ്ധ്യമപ്രവർത്തകരെ വിമർശിച്ച് പ്രസിദ്ധീകരിച്ച ഒരു ഫേസ്ബുക് പോസ്റ്റ് പിൻവലിച്ച് മാപ്പുപറയേണ്ടി വന്നു, അദ്ദേഹത്തിന് വിയോജിക്കുന്നവരെ കൊന്നൊടുക്കുന്നതാണ് ഫാസിസമെങ്കിൽ, ഇതിന്റെ പേര് മറ്റെന്താണ്? കൽബുർഗിയെ അനുസ്മരിച്ച്, സാംസ്കാരിക ഫാസിസത്തിനെതിരെ നാളെ നാടൊട്ടുക്കും പ്രതിഷേധകൂട്ടായ്മകൾ സംഘടിപ്പിക്കുമ്പോൾ നമ്മുടെയൊക്കെ കണ്മുന്നിലെ ഈ സാംസ്കാരികഫാസിസത്തിനെതിരെയും ഒരു തിരി കൊളുത്തേണ്ടതല്ലേ..? ടി സി രാജേഷ് പിൻവലിച്ച ആ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് കമന്റിൽ...എന്ന് വ്യക്തമാക്കി രാജേഷിന്റെ പഴയ പോസ്റ്റ് വീണ്ടുമിട്ട് പ്രതിഷേധിച്ചവരുമുണ്ട്.
അതിനിടെ മറ്റൊരു സംശയവും ഉയരുന്നു. ജയന്മേനോനും എൻപിസി രംജിത്തും ജോജി സൈമണും തയ്യാറാക്കിയ പരമ്പരയുടെ പേരിലാ്ണ് സിപിഐ(എം) സൈബർ സേന വാർത്ത കടന്നുവന്നത്. എന്നാൽ സിപിഎമ്മിനെതിരായ ഈ വാർത്തയുമായി ഈ മൂന്ന് പേർക്കും പങ്കില്ലത്രേ. തിരുവനന്തപുരത്തെ മറ്റൊരു മനോരമ ലേഖകനാണ് ഈ വാർത്ത എഴുതിയതെന്നാണ് സൂചന. ഈ ലേഖകനെതിരെ നിരന്തരം സിപിഐ(എം) സൈബർ പോരാളികളുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിലെ വേദന മാറ്റാൻ വാർത്ത എഴുതി മറ്റുള്ളവരുടെ തലയിൽ വച്ചെന്ന ആക്ഷേപവും ഉയരുന്നു. എന്നാൽ സിപിഎമ്മിന് മാത്രമല്ല സൈബർ ഇടപെടലുകൾക്ക് പ്രത്യേക സംവിധാനങ്ങളുള്ളത്. കോൺഗ്രസിനും ബിജെപിക്കും പോലും സോഷ്യൽ മീഡിയാ ചർച്ചകളെ സ്വാധീനിക്കാനും പ്രതിരോധിക്കാനും മഴുവൻ സമയ പ്രവർത്തകരുണ്ട്. അതെല്ലാം മറച്ചുവച്ച് സിപിഎമ്മിനെ പരിഹസിക്കുന്ന തരത്തിലേക്ക് വാർത്ത പോയതിൽ മനോരമയിലും അതൃപ്തിയുണ്ട്.
സൈബർ ലോകത്തെ തട്ടിപ്പുകളെയും മറ്റു കാര്യങ്ങളെ കുറിച്ചും മലയാള മനോരമ ദിനപത്രത്തിൽ എഴുതിവരുന്ന പരമ്പരയുടെ ഭാഗമായി പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ് ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനം. സിപിഎമ്മിനെ പ്രതിരോധിക്കാനായി ഫേസ്ബുക്കിൽ പോരാളികളുണ്ടെന്നും ഇവർക്ക് ഒത്തുചേരാനായി തിരുവനന്തപുരത്തെ എ കെ ജി സെന്ററിൽ ഇടമുണ്ടെന്നും പറഞ്ഞാണ് മനോരമയിലെ വാർത്ത. സിപിഐ(എം) സൈബർ പോരാളികളുടെ പ്രവർത്തി പലപ്പോഴും അതിരുകടക്കുന്നു എന്ന ആക്ഷേപം പാർട്ടിയിലെ നേതാക്കൾക്ക് തന്നെ ഉണ്ടെന്നും മനോരമ വാർത്തയിൽ പറയുന്നു. സ്വാഭാവിമായ നിലപാടിൽ മനോരമയുടെ സിപിഐ(എം) വിരുദ്ധ വാർത്തയായി പ്രസിദ്ധീകരിച്ചപ്പോൾ ഇതിനെ എതിർത്തുക്കൊണ്ടാണ് സിപിഐ(എം) അനുഭാവികൾ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
''സോഷ്യൽ മീഡിയയിൽ പാർട്ടിയെ പ്രതിരോധിക്കാനായി സിപിഎമ്മിന് കേരളത്തിൽ ഒരു സേന തന്നെയുണ്ട്. സൈബർ കമ്മ്യൂൺ. എകെജി സെന്ററിൽ തന്നെ കമ്മ്യൂൺകാരിലെ നേതാക്കൾക്ക് ഒത്തുചേരാനായി ഇടമുണ്ട്. സൈബർ പടയാളികൾ ഈയിടെ കൂട്ടത്തോടെ ഒരു മാദ്ധ്യമപ്രവർത്തകനെതിരെ രംഗത്തിറങ്ങിയപ്പോൾ 'പ്രതിരോധം' ഇങ്ങനെയല്ല എന്നു പറഞ്ഞു ഫേസ്ബുക്കിൽ തന്നെ തിരുത്താനായി കേന്ദ്രകമ്മിറ്റി അംഗത്തിന് ഇടപെടേണ്ടിവന്നു. പാർട്ടിയെ പ്രതിരോധിക്കുക എന്നാൽ ആരെയാണോ ഇരയായി കാണുന്നത് അവരെ ചീത്ത വിളിക്കുക, അവരുടെ കുടുംബാംഗങ്ങളെവരെ അധിക്ഷേപിക്കുക എന്ന തരത്തിലാണ് ചിലപ്പോഴെങ്കിലും സൈബർ കമ്മ്യൂണിന്റെ ഇടപെടൽ എന്ന വിമർശനം പാർട്ടിക്കാർക്കിടയിൽ തന്നെയുണ്ട്. വ്യാജപ്പേരുകളിലായി പാർട്ടിക്കുവേണ്ടി ഇടപെടുന്നവരും കമ്മ്യൂണിലുണ്ട്. നേതൃത്വം കൊടുക്കുന്നവർ തന്നെ മറ്റു പേരുകളിൽ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നു. എന്നിട്ട് അവർ തന്നെ കമന്റും ലൈക്കും ഷെയറുമൊക്കെ ചെയ്ത് സംഭവം കൊഴുപ്പിക്കുന്നു. ഗൾഫ് നാടുകളിലുള്ള ചിലരും ഇതിൽ സജീവമാണ്. കേരളത്തിൽ പാർട്ടിക്കുവേണ്ടി ഒന്നും ചെയ്യാനാകാത്തതിന്റെ 'വിഷമം' ഇവർ ഇങ്ങനെ സോഷ്യൽമീഡിയയിൽ വിളയാടി തീർക്കുന്നു. ആക്ടിവിസ്റ്റായ ഒരു വനിതയും അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. മറ്റു കക്ഷികളിൽ പെട്ടവർക്കും ഫേസ്ബുക്ക് സാന്നിധ്യമുണ്ടെങ്കിലും ഇതുപോലെ സംഘടിതമായ രൂപമില്ല.''-ഇതായിരുന്നു മനോരമാ വാർത്തയുടെ കാതലും.
എന്നാൽ ഈ പറയുന്നതിലും വലിയ ആക്രമണമാണ് സമാന സ്വഭാവത്തിൽ മാദ്ധ്യമ ലോകത്തെ സൈബർ സേനയെ ചുണ്ടിക്കാട്ടി രാജേഷ് ഇട്ട പോസ്റ്റിന് ഉണ്ടായതെന്നതാണ് വസ്തുത. മാദ്ധ്യമ പ്രവർത്തകർ ഇടപെട്ട് രാജേഷിനെ കൊണ്ട് മാപ്പും പറയിപ്പിച്ചു, പോസ്റ്റും പിൻവലിപ്പിച്ചു. എന്നാതാണ് വസ്തുത.
രാജ്ഷ് ആദ്യമിട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
സോഷ്യൽ മീഡിയയിൽ മാദ്ധ്യമപ്രവർത്തകരെ പ്രതിരോധിക്കാനായി പ്രസ് ക്ലബ്ബിന് തിരുവനന്തപുരത്ത് ഒരു സേന തന്നെയുണ്ട്. പ്രസ് ക്ലബ്ബിൽ തന്നെ ഇവർക്ക് ഒത്തുചേരാനായി ഇടമുണ്ട് 'സൈബർ സങ്കേതം.' ഈ സൈബർ പടയാളികൾ ഈയിടെ കൂട്ടത്തോടെ ഒരു മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ രംഗത്തിറങ്ങിയപ്പോൾ 'പ്രതിരോധം' ഇങ്ങനെയല്ല എന്നു പറഞ്ഞു ഫേസ്ബുക്കിൽ തന്നെ തിരുത്താനായി മറ്റ്ചില പത്രപ്രവർത്തകർക്ക് ഇടപെടേണ്ടിവന്നു.
പത്രക്കാരെ പ്രതിരോധിക്കുക എന്നാൽ ആരാണോ വിമർശിക്കുന്നത് അവരെ ചീത്ത വിളിക്കുക, അവരുടെ കുടുംബാംഗങ്ങളെവരെ അധിക്ഷേപിക്കുക, അവർക്കെതിരെ പ്രകടനം നടത്തുക, സങ്കേതത്തിൽ കൂടിയിരുന്ന് അവരെപ്പറ്റി ചർച്ച ചെയ്യുക, ഏഷണി പറയുക, അവർക്കെതിരെ തന്ത്രങ്ങൾ മെനയുക എന്ന തരത്തിലാണ് ചിലപ്പോഴെങ്കിലും സൈബർ സങ്കേതത്തിന്റെ ഇടപെടൽ എന്ന വിമർശനം പത്രക്കാർക്കിടയിൽ തന്നെയുണ്ട്.
ഔദ്യോഗിക നാമം മറച്ചുവച്ച് പേരിന്റെ ഭാഗത്തിനൊപ്പം ജാതിപ്പേരുകൂടി ചേർത്ത് ബൈലൈനുകളാക്കി പത്രത്തിലൂടെ ഇടപെടുന്നവരും സങ്കേതത്തിലുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനം തന്നെ ഇവരുടെ വ്യാജബൈലൈനുകൾ സൃഷ്ടിക്കുന്നു. മേനോനും നായരുമെല്ലാം അതിൽ ഉൾപ്പെടും. എന്നിട്ട് അവർ തന്നെ കമന്റും ലൈക്കും ഷെയറുമൊക്കെ ചെയ്ത് സംഭവം കൊഴുപ്പിക്കുന്നു. പത്രപ്രവർത്തകരല്ലാത്ത ചിലരും ഇവിടെ സജീവമാണ്. പത്രത്തിൽ ജോലികിട്ടാത്തതിലുള്ള 'വിഷമം' ഇവർ ഇങ്ങനെ സോഷ്യൽമീഡിയയിലും സങ്കേതത്തിലും വിളയാടി തീർക്കുന്നു.
പുതുമോടിക്കാരിയായ ഒരു വനിതാ പത്രപ്രവർത്തക അടുത്തയിടെ അതിരൂക്ഷമായ സൈബർ അധിക്ഷേപത്തിന് ഇരയാകുകയുണ്ടായി. സൈബർ സങ്കേതത്തെപ്പറ്റി ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും തുടർന്ന് താൻ ജോലി ചെയ്തിരുന്ന പത്രത്തിൽ വാർത്തയെഴുതുകയും ചെയ്തതിനായിരുന്നു ഇത്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ മറച്ചുവച്ച് സങ്കേതത്തിൽ മദ്യപാനമാണെന്ന വ്യാജപ്രചാരണം നടത്തിയതിനായിരുന്നു അത്. ഒടുവിൽ ആക്രമണം സഹിക്കവയ്യാതെ അവർ പത്രപ്രവർത്തനം മതിയാക്കി രാജ്യം വിട്ടു. സങ്കേതത്തിൽ ഇതുവരെ അംഗമാകാൻ കഴിയാത്ത ഒരാൾ ഈ വനിതയുടെ പോസ്റ്റിൽ ലൈക്കിയതിന് അയാളുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് സൈബർ സങ്കേതത്തിന്റെ തലവനായിരുന്ന മേനോൻ എന്ന ഒരു ഫെയ്ക് നാമധാരി ഭാഷണിപ്പെടുത്തിയത്. അതോടെ അയാൾ പ്രസ് ക്ലബ്ബിന്റെ സമീപത്തുകൂടിപോലും പോകാതായി. അത്രക്ക് ശക്തമാണ് സൈബർ സങ്കേതത്തിന്റെ പ്രവർത്തനം.
ഇടപെടലുകളെ തുടർന്ന് പോസ്റ്റ് പിൻവലിച്ച് മാപ്പ് രേഖപ്പെടുത്തിയ് ഇങ്ങനെ
മാന്യ സുഹൃത്തുക്കളെ,
ഇന്നു രാവിലെ ഞാൻ ഫെയ്സ് ബുക്കിൽ ഒരു പോസ്റ്റിട്ടത് ചില ആളുകളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അതൊരു സ്പൂഫാണെന്ന കാര്യം ആദ്യംതന്നെ വ്യക്തമാക്കിയിരുന്നതാണ്. പോരാത്തതിന് സംവാദത്തിലാണ് എല്ലാവർക്കും താൽപര്യമെന്ന് ഞാൻ ധരിക്കുകയും ചെയ്തു. സഹിഷ്ണുതയോടെയും സ്പോർട്സ്മാൻ സ്പിരിറ്റോടെയും അതിനെ എന്റെ സുഹൃത്തുക്കൾ സ്വീകരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ, അത് ചിലരെ വേദനിപ്പിച്ചതായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പബ്ലിക് റിലേഷൻസ് രംഗത്ത് ജോലി ചെയ്യുന്ന ഞാൻ പത്രപ്രവർത്തകരായ സഹപ്രവർത്തകരെ പിണക്കാൻ പാടില്ലെന്ന കാര്യം ഒരു നിമിഷത്തേക്ക് മറന്നുപോയി. ആയതിനാൽ ഞാൻ ആ പോസ്റ്റ് പിൻവലിക്കുകയും നിരുപാധികം മാപ്പു ചോദിക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്