Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വകതിരിവില്ലായ്മക്ക് സംഘപരിവാർ എന്നാണ് സംസ്‌കൃതം ; മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ് മീര എന്ന കള്ളപ്പേരിൽ ഹിന്ദു ചമഞ്ഞ് എഴുതുന്നുവെന്നാണ് സംഘപരിവാറുകാർ പറയുന്നത്; മീര താലിമാല ഇടാറില്ല, താലില്ലെങ്കിൽ ഹിന്ദു സ്ത്രീ ആകില്ലപോലും' ; ശബരിമല വിഷയത്തിന് പിന്നാലെ പുറത്ത് വന്ന സംഘപരിവാർ പ്രചരണങ്ങൾക്ക് വിമർശനവുമായി ശാരദക്കുട്ടി

'വകതിരിവില്ലായ്മക്ക് സംഘപരിവാർ എന്നാണ് സംസ്‌കൃതം ;  മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ് മീര എന്ന കള്ളപ്പേരിൽ ഹിന്ദു ചമഞ്ഞ് എഴുതുന്നുവെന്നാണ് സംഘപരിവാറുകാർ പറയുന്നത്; മീര താലിമാല ഇടാറില്ല, താലില്ലെങ്കിൽ ഹിന്ദു സ്ത്രീ ആകില്ലപോലും' ; ശബരിമല വിഷയത്തിന് പിന്നാലെ പുറത്ത് വന്ന സംഘപരിവാർ പ്രചരണങ്ങൾക്ക് വിമർശനവുമായി ശാരദക്കുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും ഉയരുന്നത്. ഈ സമയത്താണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാർ സമൂഹ മാധ്യത്തിലൂടെ പല തരത്തിലുള്ള പ്രചാരണങ്ങൾ പുറത്ത് വിടുന്നുവെന്നും ആരോപണം ഉയർന്നത്.

ശബരിമല വിഷയത്തെയും എഴുത്തുകാരി കെ.ആർ മീരയേയും കുറിച്ചുള്ള പ്രചരണങ്ങൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ക്രിസ്ത്യാനിയായ മീര ഹിന്ദു ചമഞ്ഞ് പേരും പ്രശസ്തിയും നേടിയെടുക്കുകയാണ് എന്നാണ് സംഘപരിവാറിന്റെ വ്യാജപ്രചാരണമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ശാരദക്കുട്ടി പറയുന്നു.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ആവേ മറിയ, കെ.ആർ.മീര എഴുതിയ ഒരു കഥയുടെ പേരാണെന്നാണ് ഞങ്ങൾക്കറിയാവുന്നത്. സംഘ പരിവാറുകാർ പറയുന്നത്, മറിയ എന്ന ക്രിസ്ത്യാനിപ്പെണ്ണ് ,മീര എന്ന കള്ളപ്പേരിൽ ഹിന്ദു ചമഞ്ഞ് പേരും പ്രശസ്തിയും അവാർഡുകളും നേടിയെടുക്കുന്നുവെന്നാണ്. ആവേ മറിയ യാണത്രേ മീരയുടെ ശരിയായ പേര്. മാത്രവുമല്ല, മീര താലിമാലയും ഇടാറില്ല. താലിയില്ലെങ്കിൽ ഹിന്ദു സ്ത്രീ ആകില്ല പോലും. താലിയില്ലാത്ത ക്രിസ്ത്യാനി എഴുത്തുകാരിക്ക് ശബരിമലയെക്കുറിച്ചു പറയാനെന്തു കാര്യം?

അമൃതകുമാരി ടീച്ചറുടെയും ആർ സി പിള്ള സാറിന്റെയും മകളെ കേരളമറിയുന്നത് കെ.ആർ.മീര എന്നാണ്. ഹിന്ദു എഴുത്തുകാരിയെന്നോ ക്രിസ്ത്യൻ എഴുത്തുകാരിയെന്നോ അല്ല. അവരാണ് സംഘ പരിവാറിനെതിരെ കഥകളെഴുതിയിട്ടുള്ളത്. അവരാണ് ലിംഗനീതി പ്രശ്‌നത്തിൽ സുഗതകുമാരിയെ ഇന്നലെ വിമർശിച്ചത്.. താലിയും മാലയും സിന്ദൂരവും കൊണ്ടല്ല, ബുദ്ധിയും ചിന്തയും വകതിരിവും കൊണ്ടാണ് കേരളത്തിലെ എഴുത്തുകാർ നിങ്ങളോടു പൊരുതിക്കൊണ്ടിരിക്കുന്നത്.

സാറാ ജോസഫ്, നിങ്ങൾക്ക് വെറുമൊരു 'തള്ള'യായി തോന്നുന്നു. 14 വയസ്സു മുതൽ മത-പൗരോഹിത്യ. പുരുഷാധികാരശക്തികളോട് സന്ധിയില്ലാതെ സമരം നയിക്കുന്ന ആ 'തള്ള'യൊക്കെയാണ് നിങ്ങളുടെയൊക്കെ വീടുകളിലെ കൂലീന സ്ത്രീത്വങ്ങൾക്കു വേണ്ടി തെരുവിൽ ഇത്രയും കാലം സമരം ചെയ്തത്. നാമജപ സമരമല്ല, കേരളത്തിലെ ആദ്യത്തെ സ്ത്രീ സമരമെന്നറിയണം. വകതിരിവില്ലായ്മക്ക് സംഘപരിവാറെന്നാണ് സംസ്‌കൃതം.

സംഘപരിവാർ നേതൃത്വത്തോട് ഒരപേക്ഷയുണ്ട്. വല്ലതുമൊക്കെ ഇടയ്ക്ക് ഒന്നെടുത്തു വായിച്ചതുകൊണ്ട് വലിയ ദോഷമൊന്നുമുണ്ടാകില്ലെന്ന് അണികളോടു പറയണം. സമൂഹത്തിലിങ്ങനെ നാണംകെടാനായി വിവരക്കേട് അലങ്കാരമാക്കി കൊണ്ടു നടക്കരുത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP