Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വാദിക്കുന്നവർ അടച്ച് വെക്കാനുള്ള അവകാശം പറയുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നത് എന്തിന്? വത്തക്ക പ്രസംഗ വിവാദത്തിൽ ഫാറുഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിന് പിന്തുണയുമായി എസ്‌കെഎസ്എസ്എഫ് നേതാവ്; അശ്‌ളീലത മുതൽ ലൈംഗിക കുറ്റംവരെ ആരോപിക്കുന്നത് ശരിയല്ലെന്ന വാദവുമായി പ്രചരണം

തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വാദിക്കുന്നവർ അടച്ച് വെക്കാനുള്ള അവകാശം പറയുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നത് എന്തിന്? വത്തക്ക പ്രസംഗ വിവാദത്തിൽ ഫാറുഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിന് പിന്തുണയുമായി എസ്‌കെഎസ്എസ്എഫ് നേതാവ്; അശ്‌ളീലത മുതൽ ലൈംഗിക കുറ്റംവരെ ആരോപിക്കുന്നത് ശരിയല്ലെന്ന വാദവുമായി പ്രചരണം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫാറൂഖ് കോളേജ് അദ്ധ്യാപകൻ ജൗഹർ മുനവ്വറിന് പിന്തുണയുമായി സമസ്ത ഇ കെ വിഭാഗത്തിന്റെ വിദ്യാർത്ഥി ഘടകമായ എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. മുജാഹിദ് പ്രഭാഷകനും സലഫി ആശയക്കാരനുമായ ജൗഹർ മുനവ്വറിനെ തങ്ങൾ എന്തുകൊണ്ട് പിന്തുണയ്ക്കുന്നുവെന്ന് വിശദീകരിച്ചാണ് സത്താർ ഫേസ് ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ഇതോടെ മുസ്ലിം ലീഗിന്റെയും ഇ കെ സുന്നികളുടെയും പിന്തുണ ഒരു പോലെ കിട്ടിയിരിക്കുകയാണ് ജൗഹർ മുനവ്വറിന്. അദ്ധ്യാപകന് പിന്തുണയുമായി കഴിഞ്ഞ ദിവസം വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് വന്നിരുന്നു. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയുടെ നേതൃത്വത്തിൽ അദ്ധ്യാപകനെതിരെ കേസെടുത്ത പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

എന്നാൽ ഇകെ സുന്നികളിൽ നിന്നുള്ള ഒരു വിഭാഗം, മുജാഹിദുകാരനായ അദ്ധ്യാപകനെ പിന്തുണക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. സുന്നികൾ മുശ്രിക്കുകൾ ( ബഹുദൈവാരാധകർ) ആണെന്ന് മുജാഹിദുകൾ വിശ്വസിക്കുന്നതിനാൽ അദ്ധ്യാപകനെ എന്തിന് പിന്തുണക്കുന്നുവെന്നായിരുന്നു ഇവരുടെ വാദം. സലഫികൾക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന സത്താർ പന്തല്ലൂർ തന്നെ നിലപാട് വ്യക്തമാക്കിയതോടെ അദ്ധ്യാപകന് പിന്തുണ ഏറിയിരിക്കുകയാണ്.

ഹിജ്‌റ പോവാൻ കല്പിക്കുന്ന പാലത്തിനോടും രണ്ടാം ക്ലാസ്സിൽ മതംമാറ്റ രീതികൾ പഠിപ്പിക്കുന്ന പീസ് സ്‌കൂൾ പാഠപുസ്തകത്തോടും പരമപുച്ഛം മാത്രമാണുള്ളത്. എന്നാൽ മുസ്‌ലിം പെൺകുട്ടികളുടെ വേഷവിതാനത്തെ ഉദാഹരണ സഹിതം പ്രസംഗത്തിൽ പരാമർശിക്കുന്നത് അശ്ലീലത മുതൽ ലൈംഗിക കുറ്റം വരെ ആരോപിക്കുന്നിടത്തേക്ക് എത്തിക്കുന്നത് ശരിയല്ലെന്ന് സത്താർ പന്തല്ലൂർ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സുന്നികൾക്കെതിരെ ശിർക്കാരോപിക്കുന്ന മുജാഹിദ് കാരനായ ഡോ. ജൗഹർ മുനവ്വിറിനെ പിന്തുണക്കുന്നതെന്തിനാണ് എന്നാണ് പുതിയ ചോദ്യം, ശംസുദ്ദീൻ പാലത്ത്, എം എം അക്‌ബർ കേസുകളോട് നിങ്ങൾക്ക് ഈ സമുദായ പ്രേമം കണ്ടില്ലല്ലൊ എന്നും തട്ടിവിടുന്നവരുണ്ട് ...... !
ഹിജ്‌റ പോവാൻ കല്പിക്കുന്ന പാലത്തിനോടും രണ്ടാം ക്ലാസ്സിൽ മതംമാറ്റ രീതികൾ പഠിപ്പിക്കുന്ന പീസ് സ്‌കൂൾ പാഠപുസ്തകത്തോടും പരമപുച്ഛം മാത്രമാണുള്ളത്.

എന്നാൽ മുസ്‌ലിം പെൺകുട്ടികളുടെ വേഷവിതാനത്തെ ഉദാഹരണ സഹിതം (യോജിക്കാം/ വിയോജിക്കാം) പ്രസംഗത്തിൽ പരാമർശിക്കുന്നത് അശ്ലീലത മുതൽ ലൈംഗിക കുറ്റം വരെ ആരോപിക്കുന്നിടത്തേക്ക് എത്തിക്കുന്നത് ശരിയല്ല.

അതിന്റെ മറവിൽ ഒരു സംസ്‌കാരത്തെ, മതസ്വാതന്ത്ര്യത്തെ, ഉന്നത കലാലയത്തെ എല്ലാം കൂടി ചുരുട്ടി കൂട്ടാൻ വെമ്പൽ കൊള്ളുന്നവരെ നിലക്ക് നിർത്തിയേ തീരൂ. തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർ അടച്ച് വെക്കാനുള്ള അവകാശം പറയുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നത് തന്നെ അവരുടെ ഉള്ളിലിരുപ്പ് കൂടി വ്യക്തമാക്കുന്നതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP