Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമ്പന്നനും പ്രബലനുമായ അയൽക്കാരൻ പരിസ്ഥിതി മലിനീകരണം നടത്തി നാട്ടുകാരെ കഷ്ടപ്പെടുത്തിയപ്പോൾ ഷമ്മിയിലെ നായകൻ ഉണർന്നു; കെട്ടിട നിർമ്മാണച്ചട്ടവും വിവരാവകാശ നിയമവും കുത്തിയിരുന്നു പഠിച്ച് പോരാടി; കള്ളക്കേസും പൊലീസ് നടാകവും കഴിഞ്ഞുള്ള ക്ലൈമാക്‌സിസ് നായകന് തകർപ്പൻ വിജയം; സിനിമയിലെ പ്രതിനായകൻ ജീവിതത്തിൽ ഹീറോ ആയപ്പോൾ അഭിനന്ദപ്രവാഹവുമായി സോഷ്യൽ മീഡിയ

സമ്പന്നനും പ്രബലനുമായ അയൽക്കാരൻ പരിസ്ഥിതി മലിനീകരണം നടത്തി നാട്ടുകാരെ കഷ്ടപ്പെടുത്തിയപ്പോൾ ഷമ്മിയിലെ നായകൻ ഉണർന്നു; കെട്ടിട നിർമ്മാണച്ചട്ടവും വിവരാവകാശ നിയമവും കുത്തിയിരുന്നു പഠിച്ച് പോരാടി; കള്ളക്കേസും പൊലീസ് നടാകവും കഴിഞ്ഞുള്ള ക്ലൈമാക്‌സിസ് നായകന് തകർപ്പൻ വിജയം; സിനിമയിലെ പ്രതിനായകൻ ജീവിതത്തിൽ ഹീറോ ആയപ്പോൾ അഭിനന്ദപ്രവാഹവുമായി സോഷ്യൽ മീഡിയ

പത്തനംതിട്ട: സിനിമയിൽ പലപ്പോഴും പ്രതിനിയാകനാണ് ഷമ്മി തിലകൻ. പക്ഷേ ജീവിത്തിൽ റിയൽ ഹീറോയായിരിക്കുകയാണ് ഈ നടൻ. സമ്പന്നനായ അയൽക്കാരൻ പരിസ്ഥിതിമലിനീകരണം അടക്കം നടത്തി പത്തോളം കുടുംബങ്ങളെ കഷ്ടപ്പെടുത്തിയപ്പോൾ സ്വന്തമായി നിയമം പഠിച്ച് പോരാടി വിജയം കണ്ടിരിക്കുകയാണ് ഷമ്മി തിലകൻ.

തനിക്കു വേണ്ടി മാത്രമായിരുന്നില്ല ഷമ്മിയുടെ പോരാട്ടം. അയൽക്കാരായ പത്തു കുടുംബങ്ങളും സമ്പന്നന്റെ ഉപദ്രവത്തിന് ഇരയായിരുന്നു. ഉന്നതങ്ങളിൽ ശക്തമായ പിടിയുള്ള പ്രമുഖനെതിരേ ശബ്ദം ഉയർത്തിയപ്പോൾ ഷമ്മിക്ക് കള്ളക്കേസിൽ കുടുങ്ങേണ്ടിവരെ വന്നു.

പക്ഷേ കെട്ടിടനിർമ്മാണ ചട്ടവും, മുനിസിപ്പാലിറ്റി നിയമവും വിവരാവകശാ നിയമവും പഠിച്ച് പ്രബലനെതിരേ ഷമ്മി വിജയം നേടി. അഭിഭാഷകനായ ബോറിസ് പോൾ ആണ് ഷമ്മിയുടെ നാടിനുവേണ്ടിയുള്ള പോരാട്ടവും വിജയവും ഫേസ്‌ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. ഷമ്മിക്കുമുന്നിൽ ഹാറ്റ്‌സ് ഓഫ് നേർന്ന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തുടരുകയാണ്.

ബോറിസ് പോൾ സംഭവം വവരിക്കുന്നത് ഇങ്ങനെ:

വിവരാവകാശ നിയമം
വജ്രായുധമാക്കിയ നടൻ

ഷമ്മി തിലകൻ എന്ന നടനെ എല്ലാവരും അറിയും.

ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അതിനെ നിയമപരമായി നേരിടാൻ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വൻ വിജയം നേടിയ മിടുക്കൻ കുടിയാണ് ഷമ്മി തിലകൻ എന്നത് പലർക്കും അറിയില്ല.
അദ്ദേഹം ഏറ്റുമുട്ടിയത് വൻ സ്വാധീനമുള്ള വ്യക്തിയോടാണ്.

അയൽക്കാരായ പത്ത് കുടുംബങ്ങൾക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം.

പ്രബലനായ അയൽവസ്തു ഉടമ അനധികൃത നിർമ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികൾ നടത്തി വന്നതാണ് പ്രശ്‌നം.

അധികൃതർക്ക് നൽകിയ പരാതികൾ മുങ്ങി. നടപടിയില്ല. ഓഫീസുകൾ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളിൽ പേജുകൾ കൂടിക്കോണ്ടേയിരുന്നു.

അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്.
വിവരം തേടിയുള്ള അപേക്ഷകൾ നാലുപാടും പറന്നു.

ഓഫീസുകൾ ഉണർന്നു. മുങ്ങിയ ഫയലുകൾ മടിയോടെയെങ്കിലും പൊങ്ങി.
കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകൾ കണ്ടെത്താൻ കെട്ടിട നിർമ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങൾ എന്നിവയുടെ പുസ്തകങ്ങൾ വാങ്ങി പഠിച്ചു. പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി.

പ്രബലനായ അയൽക്കാരൻ ഷമ്മിയെ കള്ളക്കേസിൽ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേൽപ്പിച്ചു എന്ന ഗുരുതരമായ കേസ്.

പൊലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഷമ്മി തിലകൻ പതറിയില്ല. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥർക്ക് പുനരന്വേഷണത്തിന് ഹർജി നൽകി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പൊലീസ് പിൻവലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകൻ എല്ലാ ഫോറങ്ങളിലും പ്രബലനായ അയൽക്കാരനെതിരെ വിജയം നേടി. ഉദ്യോഗസ്ഥർ കൃത്യമായി നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി.

നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകൻ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം!

മാതൃകയാക്കാവുന്ന സെലബ്രിറ്റി തന്നെയാണ് ഷമ്മി തിലകൻ!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP