ഇല്ലാത്ത കോഴ്സിന്റെ പേരിൽ അടിച്ചു മാറ്റിയത് ഒന്നേകാൽ ലക്ഷം രൂപ; പനി പിടിച്ച് വരാത്തതിന് പോലും ഇന്റേണൽ കുറച്ച് പീഡനം; കത്തോലിക്കാ വൈദികർ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന് അവകാശവാദം ഉയർത്തുന്ന ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കെതിരെ പരാതിയുമായി ഏഷ്യാനെറ്റ് ലേഖിക
കൊച്ചി: രാജ്യത്തെ പ്രമുഖ സർവകലാശാലയായ ബംഗളുരു ക്രൈസ്റ്റിന്റെ തട്ടിപ്പു തുറന്നു പറഞ്ഞു മലയാളിയായ മാദ്ധ്യമപ്രവർത്തക. ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകയായ ഷെറിൻ വിൽസണാണ് ക്രൈസ്റ്റ് സർവകലാശാല ഇല്ലാത്ത കോഴ്സ് കാട്ടി പറ്റിച്ച് 1,20,000 രൂപ കൈക്കലാക്കിയ വിവരം ഫേസ്ബുക്കിലൂടെ പറഞ്ഞത്. കടുത്ത പീഡനങ്ങളാണ് ക്രൈസ്റ്റ് സർവകലാശാലയിൽ നേരിടേണ്ടിവന്നതെന്നും ഷെറിൻ പോസ്റ്റിൽ പറയുന്നു. ഈ പോസ്റ്റ് വൈറലാവുകയാണ്.
ഷെറിൻ വിൽസണിന്റെ പോസ്റ്റ് ഇങ്ങനെ
I know it's lengthy...but read it if you have little patience...
മരിക്കാൻ ഭയമാതുകൊണ്ടാകാം അന്നു ഞാനതു ചെയ്യാതിരുന്നത്.
.....................................................
2014ലാണ് ഞാൻ ബംഗലൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ MS in COMMUNICATION എന്ന കോഴ്സിനു ചേരുന്നത്. വർഷം Rs.1,20000 ആയിരുന്നു ഫീസ്. ഏറെ താത്പര്യത്തോടും പ്രതീക്ഷയോടും കൂടിയാണ് കോഴ്സിനു ചേർന്നത്. അങ്ങനെയിരിക്കെ ക്ളാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞ് പെട്ടെന്ന് ഒരു ദിവസം കോഴ്സ് കോർഡിനേറ്റർ ക്ളാസിൽ വന്ന് ഒരു അനൗൺസ്മെന്റ് നടത്തി - 'നിങ്ങൾക്ക് Master of Science in Communication അല്ല ലഭിക്കുക, Master of Arts ആണ് ലഭിക്കുക''. അതായത് അഡ്മിഷൻ സമയത്ത് അവർ പറഞ്ഞ കോഴ്സ് ആയിരിക്കില്ല ഇനി ലഭിക്കുക എന്ന്. സിലബസ് പഴയതു തന്നെ തുടരും പക്ഷെ ലഭിക്കുന്ന ഡിഗ്രി MS അല്ല MA ആകും. ക്ളാസിലുണ്ടായിരുന്ന 61 പേരും എന്താണു സംഭവിക്കുന്നതെന്നറിയാതെ വിഷമിച്ചു. ഡിഗ്രി മാറുന്നതു സംബന്ധിച്ചു ക്ളാസിൽ വന്നു പറഞ്ഞതല്ലാതെ ഔദ്യോഗികമായി ഒരു മെയിൽ പോലും ആർക്കും ലഭിച്ചില്ല. ക്ളാസുകൾ തുടർന്നു. പക്ഷെ ആശിച്ചു ചേർന്ന കോഴ്സ് ലഭിക്കില്ലെന്നായപ്പോൾ ഞാനുൾപ്പെടെ പലരും മാനസികമായി തളർന്നു..ഒരു ഡിഗ്രിയിൽ എന്തിരിക്കുന്നു എന്നാകും പലരും ചിന്തിക്കുക..ഏന്താണെങ്കിലും പഠിച്ചാൽ പോരേ അല്ലേ????
ക്ളാസിൽ അറ്റൻഡൻസ് ഇടുന്പോൾ താഴ്ത്തി വച്ച തല ഉയർത്തി റോൾ നമ്പർ പറഞ്ഞപ്പോൾ ശ്രദ്ധിച്ചിരിക്കുകയല്ലായിരുന്നുവെന്നു പറഞ്ഞ് ആബ്സന്റ് മാർക്ക് ചെയ്യുക, പനി പിടിച്ചു ലീവ് എടുത്തപ്പോഴും ഒരു അദ്ധ്യപകന്റെ ക്ളാസിൽ ഇരുന്നില്ലെന്നു കാണിച്ച് ഇന്റേണൽ മാർക്ക് കുറക്കുക തുടങ്ങിയ അനേകം കലാപരിപാടികൾ അവിടെ നടക്കുന്നുണ്ടെന്നും ഓർക്കുക.ഇപ്പോൾ മറ്റു പല കോളേജുകളേപ്പറ്റി കേൾക്കുന്നതുപോലെതന്നെ ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയും മാനസികമായി നല്ല പിരിമുറുക്കം അനുഭവിക്കുന്നുണ്ട്.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ MA കോഴ്സുകൾക്ക് Rs.50,000 ആണ് വീസ് എന്നിരിക്കേ ഞങ്ങളുടെ ഡിഗ്രി MA ആക്കിയിട്ടും ഫീസ് 1,20,000 ആയി തുടർന്നു. ഇഷ്ടപ്പെട്ട കോഴ്സ് ലഭിച്ചില്ലെങ്കിലും മറ്റു കോളേജുകളിൽ അഡ്മിഷൻ ഏകദേശം പൂർത്തിയായതിനാലും മറ്റു പല വ്യക്തിപരമായ കാരണങ്ങളാലും ഭൂരിഭാഗം ആളുകളും അവിടെ തുടരാൻ തീരുമാനിച്ചു. പക്ഷെ ഇഷ്ടപ്പെട്ട കോഴ്സ് ലഭിക്കില്ലെന്നായതോടെ എനിക്കു തുടർന്നു പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടു. മറ്റൊരു കോളേജിൽ അഡ്മിഷൻ ലഭിക്കാതെ അവിടുന്നു തീർത്തുവരാൻ വീട്ടുകാരും സമ്മതിച്ചില്ല. അവസാനം എറണാകുളത്തെ ഒരു കോളേജിൽ അഡ്മിഷൻ ശരിയായി.
ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ കോഴ്സ് നിർത്താൻ തീരുമാനിച്ചു. എന്റേതായ കാരണം കൊണ്ടല്ല കോഴ്സ് നിർത്തിയത്. പറഞ്ഞ കോഴ്സ് നൽകാതെ അവർ ഞങ്ങളെ പറ്റിച്ചതു കൊണ്ടാണ്. ഒരു ദിവസം കൊണ്ട് UGC കോഴ്സ് മാറ്റാൻ കോളേജിനോട് ആവശ്യപ്പെടില്ലല്ലോ? ഡിഗ്രിയുടെ പേരുമാറ്റി അഡ്മിഷൻ നൽകി അവർ ഞങ്ങളെ പറ്റിക്കുകയായിരുന്നില്ലേ??? അവിടെ സബ്മിറ്റ് ചെയ്ത എന്റെ 10th,12th, ഡിഗ്രി എന്നിവയുടെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കണമെങ്കിൽ ഫീസ് അടച്ചതിന്റെ റസീത് ഞാൻ അവിടെ ഏൽപ്പിക്കണം.ഫീസ് തിരികെ നൽകുകയുമില്ല. ഗുണ്ടകളെപ്പോലെയാണ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലിരുന്ന സ്ത്രീയടക്കമുള്ളവർ പെരുമാറിയത്. കൂടെ വന്ന ബന്ധുക്കളെ എന്റെയൊപ്പം വരാൻ സമ്മതിക്കുകയും ചെയ്തില്ല. സർട്ടിഫിക്കേറ്റുകൾ ലഭിക്കാൻ മറ്റു മാർഗ്ഗമില്ലാത്തതിനാൽ ഫീസ് റസീപ്റ്റ് അവിടെ നൽകേണ്ടിവന്നു. പരാതി നൽകാനായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഇവിടെ കോളേജിനെപ്പറ്റിയുള്ള ഒരു പരാതിയും സ്വീകരിക്കില്ലെന്ന മറുപടിയും. കർണാടകയിൽ ഇവരുടെ സ്വാധീനം വ്യക്തം.
എന്റെ എടുത്തുചാട്ടമെന്നും വീട്ടുകാരുടെ പണം വെറുതെ കളഞ്ഞുവെന്ന കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ മടങ്ങി.
ഫീ ഇനത്തിൽ Rs.1,20,000 , ഹോസ്റ്റൽ ഫീസ്, മറ്റു ചെലവ് എല്ലാം കൂടി നല്ലൊരു തുക നഷ്ടം. കടുത്ത മാനസിക സമ്മർദം മൂലം പലവട്ടം ചിന്തിച്ചതാണ് ആത്മഹത്യയെക്കുറിച്ച്...ഈ കോളേജിനെതിരെ പ്രതികരിക്കാൻ എന്റെ പ്രായം കണക്കിലെടുത്താകണം അന്ന് വീട്ടുകാർ അനുവദിച്ചില്ല. പക്ഷെ ഇന്നു പഠനം പൂർത്തിയാക്കി ഞാൻ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. എന്റെ മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ പണം അവിടെ വെറുതെ കളഞ്ഞതിൽ ഇന്നും എനിക്ക് വിഷമമുണ്ട്. അത് ഏതു വിധേനയും തിരികെ വാങ്ങണമെന്ന ആഗ്രഹവും..എന്നെങ്കിലും ആവശ്യം വരുമെന്നുള്ളതുകൊണ്ട് എല്ലാ ഇ-മെയിലുകളും ഫീ റസീപ്റ്റിന്റെ ഫോട്ടോകോപ്പിയും സൂക്ഷിച്ചു വച്ചിട്ടുമുണ്ട്...ഇന്ന് ഒരു വാർത്താ ചാനലിൽ ജോലിചെയ്യുന്നതും ഈ കുറിപ്പെഴുതാൻ ധൈര്യം നൽകിയിട്ടുണ്ടെന്നു പറയാം...ഇനി മറ്റൊരു ജിഷ്ണുവോ ഷെറിനോ ഉണ്ടാകാതിരിക്കാൻ ....ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ടാകും ഇതുപോലൊരു അനുഭവം.മാതൃക കലാലയങ്ങളും അദ്ധ്യാപകരുമൊക്കെ ഇന്നത്തെ കാലത്ത് വളരെ ചുരുക്കം!
ഒരുപക്ഷേ മരിക്കാൻ ഭയമായതുകൊണ്ടും കടുത്ത മാനസിക സമ്മർദം നേരിടുമ്പോഴും ആശ്വസിപ്പിക്കാനും പിന്തുണയേകാനും കുറച്ചു കൂട്ടുകാരുണ്ടായതുകൊണ്ടുമാകാം ഞാൻ ഇന്നും ജീവനോടെയുള്ളത്....
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍