കേരളം പനിച്ചു വിറയ്ക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ സുഖയാത്ര! ട്രെയിനിൽ കയറും മുമ്പ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയ ചെന്നിത്തലയ്ക്ക് പരിഹാസവും; കൊച്ചി മെട്രോയിലെ ചിരിച്ചു കളിച്ചുള്ള ശൈലജ ടീച്ചറിന്റെ യാത്രയെ ചർച്ചയാക്കി പരിവാറുകാർ; കുമ്മനത്തെ ട്രോളിയവർക്കുള്ള തിരിച്ചടി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി മെട്രോയിലെ യാത്ര ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ യാത്രയാണ് സംസാര വിഷയം. കള്ളവണ്ടി കയറിയെന്ന് കുമ്മനത്തെ കളിയാക്കിയവർ ഉത്തരവാദിത്തം മറന്ന് മെട്രോയെ സ്വന്തം പരസ്യത്തിന് ഉപയോഗിക്കുകയാണെന്നാണ് പരിവാറുകാരുടെ ആക്ഷേപം. കേരളം പനിച്ച് വിറയ്ക്കുകയാണ്. ഈ സമയം ആരോഗ്യ വകുപ്പിനെ ചലനാത്മകമാക്കേണ്ടതാണ് ആരോഗ്യമന്ത്രിയുടെ പ്രധാന ഉത്തരവാദിത്തം. അതിന് പകരം മെട്രോയിൽ കയറിക്കളിക്കുകയാണ്. ഇങ്ങനെ ഉത്തരവാദിത്തം നിർവ്വഹിക്കാത്തവരാണ് കുമ്മനത്തിന്റെ പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയെ കളിയാക്കുന്നത്.
മെട്രോ കടന്നു പോകുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾ, അഗതിമന്ദിരങ്ങളിൽ താമസിക്കുന്ന മുതിർന്ന പൗരന്മാർ എന്നിവർക്കായാണ് കൊച്ചി മെട്രോയിൽ സൗജന്യ സർവീസ് നടന്നത്. സ്പെഷൽ സ്കൂളിലെ കുറച്ചു വിദ്യാർത്ഥികളാണ് ഇപ്പോൾ കളമശേരിയിൽനിന്ന് ആലുവ വരെ ചെയ്തത്. ഇതിനായി എത്തിയ മന്ത്രിയെ കാത്തിരുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ്. കേരളം പനിച്ചുവിറയ്ക്കുന്നതിന് പിന്നിൽ ആരോഗ്യവകുപ്പിന്റെ പൂർണപരാജയമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ ചൊടിച്ചു. പനിമരണത്തിൽ പോരായ്മ ഈ സർക്കാരിന്റെ കാലത്തുണ്ടായതല്ലെന്ന് മന്ത്രി പറയുകയും ചെയ്തു. മെട്രോയിൽ കറങ്ങുന്ന മന്ത്രി ഒരു കൊല്ലമായി ഉത്തരവാദിത്തമൊന്നും ചെയ്തില്ല. ഇത് മറയ്ക്കാനാണ് ശ്രമം. ഇതും സോഷ്യൽ മീഡിയയിൽ വിമർശന വിധേയമാകുന്നു.
മാലിന്യനിർമ്മാർജ്ജനത്തിൽ പൂർണ്ണ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യമാണ് പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത്. മാലിന്യ നിർമ്മാർജ്ജനവും കൊതുക് നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് പോലും ശൈലജ ടീച്ചർക്ക് മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് അവർ. ഇപ്പോൾ പനി മരണത്തിന് കാരണം ആരോഗ്യ വകുപ്പ് മാത്രമാണെന്നാണ് ഉയരുന്ന വിലയിരുത്തൽ.
പനി മരണത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ മന്ത്രിയുടെ പ്രതികരണം നിരാശജനകമാണ്. ഇടതു സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു കൊല്ലമായി. ശുചീകരണ പ്രവർത്തനങ്ങളും മറ്റും താളം തെറ്റി. ആശുപത്രി പരിസരം പോലും മലീമസമാണ്. ഇതൊക്കെ സന്ദർശിച്ച് നടപടിയെടുക്കേണ്ടതാണ് മന്ത്രിയുടെ പ്രധാന ഉത്തരവാദിത്തം. എന്നാൽ മെട്രോയിലെ കറങ്ങലിന് തടസ്സമുണ്ടാകുമെന്ന് കരുതി പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നു-മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിനൊപ്പമാണ് കേരളം പനിച്ച്ു മരിക്കുമ്പോൾ ആരോഗ്യമന്ത്രിയുടെ ട്രെയിൻ യാത്രയെ കളിയാക്കി സോഷ്യൽ മീഡിയയിൽ പരിവാറുകാരും സജീവമാകുന്നത്.
ഈ ട്രയിനിലേക്ക് കയറും മുമ്പായിരുന്നു പ്രതിപക്ഷ നേതാവിനെ ശൈലജ ടീച്ചർ വിമർശിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ജനങ്ങളെ ഭീതിയിലാക്കാനാണ്. ഇത്തരം ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയല്ല. ആരോഗ്യപ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രതിരോധപ്രവർത്തനങ്ങൾക്ക് 3000 ത്തോളം ആരോഗ്യപ്രവർത്തകരെ അധികമായി നിയമിച്ചു. രാഷ്ട്രീയമുതലെടുപ്പിനാണ് പ്രതിപക്ഷശ്രമം. കുറ്റപ്പെടുത്തലിന് പകരം ഒരുമിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. പ്രതിരോധപ്രവർത്തനങ്ങൾക്ക് കൂടുതൽ ജീവനക്കാരെ നിയമിച്ചത് ഈ സർക്കാരിന്റെ കാലത്താണെന്നും അവർ പറഞ്ഞു
ഭിന്നശേഷിയുള്ള 450 കുട്ടികൾ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റിച്ച്മെന്റിന്റെ നേതൃത്വത്തിലാണ് മെട്രോ യാത്രയ്ക്കായെത്തിയത്. 43 സ്പെഷൽ സ്കൂളിലെ കുട്ടികളാണു യാത്രയിൽ പങ്കുചേരുന്നത്. അദ്ധ്യാപകരും വൊളന്റിയർമാരും ഉൾപ്പെടെ 150 പേരും ഇവർക്കു പുറമെയുണ്ടാകും. ഇവർക്കൊപ്പമാണ് മന്ത്രിയും യാത്ര ചെയ്തത്. അവർക്കൊപ്പം മന്ത്രി സെൽഫിയെടുത്തു. തനിക്കും അങ്ങനെ ട്രെയിനിൽ കയറാൻ പറ്റിയിട്ടില്ലെന്നും ഇപ്പോഴാണ് ഭാഗ്യം കിട്ടുന്നതെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. കുട്ടികൾ നിർമ്മിച്ച ചില വസ്തുക്കളും പെയിന്റിങ്ങുകളും വരച്ച ചിത്രങ്ങളും മന്ത്രിക്കു സമ്മാനമായി നൽകി. അങ്ങനെ യാത്ര ഗംഭീരം. ആരോഗ്യമന്ത്രിയില്ലായിരുന്നുവെങ്കിലും കുട്ടികളുടെ യാത്ര സൂപ്പറാകുമായിരുന്നു. ഈ സമയത്ത് മെട്രോയിൽ അല്ല ആശുപത്രിയിലാണ് മന്ത്രിയുടെ ശ്രദ്ധ വേണ്ടിയിരുന്നതെന്നാണ് പരിവാരുകാരുടെ പരിഹാസം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ യാത്ര ചെയ്തതു വിവാദമായി. സുരക്ഷാ പ്രശ്നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽനിന്ന് ഡി.എം.ആർ.സി. മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനെ ഒഴിവാക്കാൻ നീക്കം നടന്നിരുന്നു. ഈ വിവാദത്തിനു പിന്നാലെയാണു കുമ്മനത്തിന്റെ യാത്ര. ഇത് ട്രോളർമാർ ആഘോഷമാക്കി. ഇടതു പക്ഷത്തെ പ്രമുഖരും കളിയാക്കാനെത്തി. കടകംപള്ളി സുരേന്ദ്രൻ കുമ്മനത്തെ അതിരൂക്ഷമായി കടന്നാക്രമിച്ചു. കുമ്മനം കള്ളയാത്ര നടത്തിയെന്നായിരുന്നു വിമർശനം. അങ്ങനെ പറയുന്നവർ ശൈലജ ടീച്ചറിന്റെ യാത്രയെ ഏത് ഗണത്തിൽപ്പെടുത്തുമെന്ന ചോദ്യമാണ് ഉയരുന്നത്.
ഭരണഘടനാപദവിയോ, ജനപ്രതിനിധിയോ അല്ലാത്ത കുമ്മനത്തിന്റെ ഉദ്ഘാടനയാത്ര സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. അർഹതപ്പെട്ട പല പ്രമുഖരെയും ഒഴിവാക്കിയാണു പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്ര ചെയ്തത്. പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയാണു പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്. ഈ യാത്രയിൽ മുൻ നിശ്ചയിച്ചപ്രകാരം കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ട്രെയിൻ യാത്രയിൽ ഉൾപ്പെടുത്തേണ്ടവരുടേത് ഒഴികെയുള്ള പരിപാടികളുടെ പ്രോട്ടോക്കോൾ പട്ടിക പി.എം.ഒ. ഓഫീസ് നേരത്തേ തന്നെ കൈമാറിയിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ച് വിവാദങ്ങളുണ്ടായി.
മോദിയെ സ്വീകരിക്കാൻ പത്തുെേപരയാണു സംസ്ഥാന സർക്കാർ ആദ്യം നിർദ്ദേശിച്ചത്. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് മുപ്പത്തിയൊന്നായി ഉയർത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍