ലാൽസലാം സഖാവെ! നാം അതിജീവിക്കും എന്ന ഉറപ്പ് നൽകി ആശ്വാസവും പ്രതീക്ഷയും ഉയർത്തിയ മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങളുമായി സാറാ ജോസഫ്; അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ലെന്ന് ബഷീർ വള്ളിക്കുന്ന്; തലയ്ക്കൊപ്പം വെള്ളത്തിൽനിന്ന് കേരളത്തെ ഒറ്റക്ക് ചുമലിൽ ഏറ്റിയെന്ന് ആരാധകർ; കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തെ കീഴ്പ്പെടുത്താൻ മുന്നിൽ നിന്ന് നയിച്ച പിണറായിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനം
എം.ബേബി
തിരുവനന്തപുരം: ലാൽസലാം സഖാവേ... കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം നിയന്ത്രണ വിധേയമാകുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. പിണറായിയുടെ കടുത്ത വിമർശകയായ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സാറാ ജോസഫ് തൊട്ട് ബ്ലോഗറും എഴുത്തുകാരനുമായ ബഷീർ വള്ളിക്കുന്ന് വരെയുള്ള നിരവധി പേർ പിണറായിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തെ മുന്നിൽ നിന്ന് നയിച്ച നിങ്ങൾ തന്നെയാണ് സഖാവെ യഥാർഥ ഇരട്ടച്ചങ്കനെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
പല വികസന വിഷയങ്ങളിലും സർക്കാരുമായി കടുത്ത എതിർപ്പ് പ്രകടപ്പിച്ച സാറ ടീച്ചർ മുഖ്യമന്ത്രി നൽകിയ ആത്മവിശ്വാസത്തിനാണ് അഭിനന്ദനങ്ങൾ അർപ്പിക്കുന്നത്.അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ല എന്ന് പറയുന്ന ബഷീർ വള്ളിക്കുന്ന്, ഇങ്ങനെ പറയുന്നു.'ഒട്ടും പതറാതെ, എല്ലാത്തിനും നേതൃത്വം കൊടുത്ത്, എല്ലാവർക്കും ധൈര്യം പകർന്ന് പിണറായി സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന നാളുകൾ.. ദുരിതത്തിലകപ്പെട്ടവർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും കരുതലും ധൈര്യവും പകർന്ന പത്രസമ്മേളനങ്ങൾ.. കേന്ദ്രവുമായി നല്ല ബന്ധവും കോർഡിനേഷനും നടത്തിയ നാളുകൾ.. സ്വന്തം ചികിത്സക്കുള്ള യാത്ര മാറ്റിവെച്ചും മഹാദുരന്തത്തെ സ്ഥൈര്യത്തോടെ നേരിട്ട നാളുകൾ.. മനസ്സറിഞ്ഞു അഭിനന്ദിക്കുന്നു'.
അതുപോലെ സിപിഎമ്മുകാർ അല്ലാത്ത നിരവധിപേർ പോലും പിണറായി അനുകൂലിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ഞാൻ സിപിഎം അനുകൂലിയല്ല പക്ഷേ ഈ ഘട്ടത്തിൽ മുഖ്യമന്ത്രി കാണിച്ച തൻേറടത്തെ അഭിനന്ദിക്കാതെ വയ്യെന്ന് അവർ കുറിക്കുന്നു. ഒരാൾ കുറിച്ചത് ഇങ്ങനെ.-തലക്കൊപ്പം വെള്ളത്തിൽനിന്ന് അതിന്നും മീതെ രക്ഷാ പ്രവർത്തനത്തിന്റെ തോണി ഇറക്കിയ, കേരളത്തെ ഒറ്റക്ക് ചുമലിൽ ഏറ്റിയവർക്ക് ഒന്നും അധികമാവില്ല. ഇങ്ങനെ നീളുകയാണ് നവമാധ്യമങ്ങളുടെ അഭിനന്ദനങ്ങൾ.അതേസമയം ഇത് ഒന്നാഘട്ടമായിട്ടേ ആയിട്ടുള്ളൂവെന്നും ഇനിയും പടവുകൾ കയറാൻ മുഖ്യമന്ത്രിക്ക് കഴിയട്ടേയെന്നും അവർ ആശംസിക്കുന്നു.
സാറാജോസഫിന്റെ പോസ്റ്റ് ഇങ്ങനെ
പ്രളയ ദുരന്തത്തോടനുബന്ധിച്ച് കേരളത്തിന്റെ മുഖ്യ മന്ത്രി നടത്തിയ ഓരോ തത്സമയ പ്രക്ഷേപണവും ഒന്നിനൊന്ന് മികച്ചതും സമഗ്രവുമായിരുന്നു. പ്രത്യേകിച്ചും പ്രളയാനന്തര കെടുതികളെ എങ്ങനെയൊക്കെ നേരിടുമെന്നതിനെക്കുറിച്ച് കൂട്ടുത്തരവാദിത്വത്തോടെ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതികൾ. കേരളം ഒറ്റക്കെട്ടായി നേരിട്ട ഈ വിപത്തിൽ സന്നദ്ധ പ്രവർത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ് മലയാളികളുടെ ഐക്യത്തെയും സംസ്കാരത്തെയും ഉയർത്തിപ്പിടിക്കുകയും ഈ മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നൽകിക്കൊണ്ട് ആശ്വാസവും പ്രതീക്ഷയും ഉയർത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക്
സ്നേഹാദരങ്ങൾ!
ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ് ഇങ്ങനെ
സഖാവിനെ അഭിനന്ദിക്കുന്നു..അഭിനന്ദിക്കേണ്ട സമയങ്ങളിൽ നമ്മളത് ചെയ്തില്ലെങ്കിൽ വിമർശിക്കേണ്ട സമയങ്ങളിൽ നമുക്കതിനുള്ള അർഹതയുണ്ടാവില്ല..
ഒരു മഹാദുരന്തത്തിലൂടെയാണ് കേരളം കടന്ന് പോയത്. എല്ലാവരും ഉണർന്ന് പ്രവർത്തിച്ചു.. കേരളീയരായ നമുക്ക് നമ്മോട് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങൾ.. പാർട്ടിയും കൊടിയും ആദർശവും എല്ലാം മറന്ന് നാം 'മനുഷ്യരായ' നാളുകൾ.. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം കടമ നിർവഹിക്കുന്നത് കണ്ട അപൂർവം നാളുകൾ..
ഒട്ടും പതറാതെ, എല്ലാത്തിനും നേതൃത്വം കൊടുത്ത്, എല്ലാവർക്കും ധൈര്യം പകർന്ന് പിണറായി സഖാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉയർന്ന നാളുകൾ.. ദുരിതത്തിലകപ്പെട്ടവർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും കരുതലും ധൈര്യവും പകർന്ന പത്രസമ്മേളനങ്ങൾ.. കേന്ദ്രവുമായി നല്ല ബന്ധവും കോർഡിനേഷനും നടത്തിയ നാളുകൾ.. സ്വന്തം ചികിത്സക്കുള്ള യാത്ര മാറ്റിവെച്ചും മഹാദുരന്തത്തെ സ്ഥൈര്യത്തോടെ നേരിട്ട നാളുകൾ.. മനസ്സറിഞ്ഞു അഭിനന്ദിക്കുന്നു.ഒന്നാം ഘട്ടമേ നാം കടന്നിട്ടുള്ളൂ.. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ബാക്കിയുണ്ട്. ഈ കരുതലും ശ്രദ്ധയും ഇനിയുമുണ്ടാകണം.. പതിനായിരങ്ങളെ പുനരധിവസിപ്പിക്കണം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമായി മാറി തമ്മിൽ തല്ലാതെ മനുഷ്യരായി മാറിയാൽ നമുക്കതിന് സാധിക്കും. ഇക്കഴിഞ്ഞ നാളുകളിൽ സാധിച്ചത് പോലെ..
അതിന് 'നമ്മുടെ' മുഖ്യമന്ത്രിയോടൊപ്പം ഈ കേരളം മുഴുക്കെയുണ്ടാകും..
ലാൽ സലാം, സഖാവേ..
എഴുത്തുകാരി എസ്.ശാരദക്കുട്ടി പറഞ്ഞത് ഇങ്ങനെ:
ദുരന്തങ്ങളങ്ങനെയാണ്. മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും.. ഇതാണ് പിണറായി വിജയന്റെ ശരിയായ മുഖം എന്ന് ഈ ദിവസങ്ങളിൽ എപ്പൊഴൊക്കെയോ ഉള്ളിൽത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേർത്തു നിർത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരം..
ഭയപ്പെട്ടു തളർന്നു നിൽക്കുന്ന ജനതയോട് തളരരുത് നമ്മളൊന്ന് എന്നു കരുത്തു പകരുന്ന ആ അനായാസ ഭാവം , നിയന്ത്രിതമായ വാക്കുകളിലെ കരുതൽ, മുൻപെതിർത്തവർ പോലും ഇന്ന് പറയുന്നതു കേട്ടു ഈ മുഖ്യമന്ത്രിയെ ഞങ്ങളിഷ്ടപ്പെടുന്നുവെന്ന്..
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍