സ്വാശ്രയ മാഫിയയുടെ പണക്കൊഴുപ്പിൽ വളഞ്ഞ് 139 സാമാജികരും; നട്ടെല്ലുയർത്തി നേരോടെ നെറിയുടെ പക്ഷത്തു നിന്ന മിടുക്കൻ; ചെന്നിത്തലയുടെ നാണംകെട്ട അഡ്ജസ്റ്റ്മെന്റിനെ പുറത്തു കൊണ്ടുവന്ന വേറിട്ട ശബ്ദം; കോഴ വാങ്ങിയ മാനേജ്മെന്റിന് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒത്താശ പാടിയപ്പോഴും നിലപാടു കൊണ്ട് വ്യത്യസ്തനായ ബൽറാമിന് കക്ഷി രാഷ്ട്രീയം മറന്ന് കയ്യടിച്ച് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളുടെ നിയമവിരുദ്ധ പ്രവേശനം സാധൂകരിക്കാൻ സർക്കാർ കൊണ്ടുവന്ന ഓഡിനൻസിനെ തുറന്നെതിർക്കാൻ ധൈര്യം കാണിച്ച ഒരേയൊരു ശബ്ദമാണ് വി ടി ബൽറാമിന്റേത്. തുടക്കം മുതൽ ക്രമക്കേട് നടന്ന അഡ്മിഷനാണ് കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലേത്. ഇവർക്ക് ഒത്താശ ചെയ്യാൻ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചപ്പോഴും പ്രതിപക്ഷ നേതാവിന്റെ തള്ളിപ്പറയാലിന് വിധേയമായെങ്കിലും അതിനെ വകവെക്കാതെയാണ് ബൽറാം നിയമസഭയിൽ ശബ്ദിച്ചത്. ഇന്ന് നിയമലംഘനം നടത്തിയവരെ പുറത്താക്കണമെന്ന് കോടതി ഉത്തരവിട്ടു. സർക്കാർ കൊണ്ടിവന്ന ഓർഡിനൻസിനെയും തള്ളിപ്പറയുകയാണ് സുപ്രീം കോടതി ചെയ്തത്. ഇതോടെ കേരള നിയമസഭിയിൽ നീതിക്ക് വേണ്ടി ശബ്ദിച്ച ഒരേയൊരാളായ ബൽറാം താരമായി.
സോഷ്യൽ മീഡിയയിൽ ഇടത് അണികൾ പോലും ബൽറാമിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. 139 പേരുടെ നട്ടെല്ലും രണ്ട് മാനേജ്മെന്റുകളുടെ പണക്കൊഴുപ്പിന് മുന്നിൽ വളഞ്ഞപ്പോൾ നേരോടെ നിർഭയനായി നിൽക്കാൻ ഒരു ബൽറാമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ബൽറാമിന്റെ ഇന്നലത്തെ പ്രസംഗവും സൈബർ ലോകത്ത് വൈറലായിട്ടുണ്ട്. പ്രതിപക്ഷ-ഭരണപക്ഷ ഒത്തുകളി പുറത്തു കൊണ്ടുവരാൻ മുഖ്യ കാരണക്കാരൻ ബൽറാമാണ്. അതുകൊണ്ട് തന്നെ ബൽറാമാണ് ശരിയെന്ന നിലപാടിന് കയടിച്ചാണ് സോഷ്യൽ മീഡിയ വരവേൽക്കുന്നത്.
വി ടി ബൽറാമിനെ അനുകൂലിച്ചു കൊള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബില്ല് പാസാക്കാൻ പ്രതിപക്ഷം കൂട്ടുനിന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസും രംഗത്ത് വന്നിരുന്നു. അതേസമയം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവിയെ ഓർത്താണ് ബില്ലിനെ പിന്തുണച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ ഇന്നലെയാണ് പാസാക്കിയത്. സുപ്രീംകോടതി വിമർശനം അവഗണിച്ചുകൊണ്ടാണ് ഐകകണ്ഠേന ബിൽ പാസാക്കിയത്.
ബൽറാമിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ കെ പി സുകുമാരൻ എഴുതിയത് ഇങ്ങനെ:
ചെന്നിത്തലയും പിണറായി വിജയനും കൂടി പാസ്സാക്കിയ ബിൽ ചാപിള്ളയായി. ബില്ലിൽ ഗവർണ്ണർ ഇനി ഒപ്പ് വയ്ക്കില്ല. ഈ ബിൽ നിയമം ആയിരുന്നെങ്കിൽ ഇന്ത്യ മുഴുവനും മെഡിക്കൽ വിദ്യാഭ്യാസം കുത്തഴിഞ്ഞ് പോയേനേ. സുപ്രീം കോടതി വിധി വളരെ ഉജ്ജ്വലമായി. വെറും 180 വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ വിദ്യാഭ്യാസം മാത്രമാണ് നഷ്ടമാവുക. പിണറായിയും ചെന്നിത്തലയും ശൈലജ ടീച്ചറും വെപ്രാളപ്പെടുന്നത് പോലെ ആ വിദ്യാർത്ഥികൾ ഭാവി നഷ്ടപ്പെട്ട് പിച്ച തെണ്ടേണ്ടി വരില്ല. 180 വിദ്യാർത്ഥികളുടെ ഭാവി എന്നും പറഞ്ഞ് വാങ്ങിയ കോഴയ്ക്ക് പ്രതിഫലമായിട്ടായിരിക്കണം പിണറായിയും ശൈലജ ടീച്ചറും ചെന്നിത്തലയും ഈ ബിൽ കൈടിച്ച് പാസ്സാക്കിയത്.
എന്നാൽ നിയമസഭ പാസ്സാക്കിയാൽ അത് നിയമം ആവില്ല. ഗവർണ്ണർ ഒപ്പ് വെയ്ക്കണം. ഇപ്പോൾ ഓർഡിനൻസ് ആണ് സുപ്രീം കോടതി റദ്ധ് ചെയ്തത്. ബിൽ അവിടെ തന്നെയുണ്ട്. ഇനി അഥവാ ഗവർണ്ണർ ആദ്യം മടക്കിയാൽ സർക്കാർ പിന്നെയും സമർപ്പിച്ചാൽ ഗവർണ്ണർക്ക് ഒപ്പ് വയ്ക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന പക്ഷം ഈ നിയമവും സുപ്രീം കോടതി റദ്ധ് ചെയ്യും എന്ന് ഉറപ്പ്. അധികാരം ഉണ്ട് എന്ന് വെച്ച് സർക്കാരിനു തോന്നിയ പോലെ നിയമം ഉണ്ടാക്കാൻ പറ്റില്ല. അതുകൊണ്ട് പാസ്സാക്കിയ ഈ ബിൽ ചവറ്റ് കൊട്ടയിൽ എറിഞ്ഞിട്ട് സർക്കാരും പ്രതിപക്ഷവും തെറ്റ് തിരുത്തുന്നതാണ് നല്ലത്.
ഇഷ്ടം പോലെ തലവരിപ്പണം കൊടുക്കാൻ കഴിവുള്ള 180 വിദ്യാർത്ഥികളുടെ ഭാവിയല്ല, രാജ്യമൊട്ടാകെയുള്ള പഠിപ്പുള്ള സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയാണ് നോക്കേണ്ടത് എന്ന് പിണറായിയോടും ചെന്നിത്തലയോടും ശൈലജ ടീച്ചറോടും ജനം പറഞ്ഞു കൊടുക്കണം. ഇങ്ങനെയൊരു നിയമം കൊണ്ടുവരാൻ കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് മുതലാളിമാരോട് വല്ല കോഴയും വാങ്ങിയിട്ടുണ്ടെങ്കിൽ അത് മടക്കിക്കൊടുക്കുകയും വേണം.
VT Balram അഭിവാദ്യങ്ങൾ !
ശ്രീജിത്ത് ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ച്:
താത്വികമായി പറഞ്ഞാൽ ഇന്നത്തെ കാലത്ത് ഇടതോ വലതോ തമ്മിൽ കേരളത്തിൽ കാര്യമായ വ്യത്യാസം ഒന്നും ഇല്ല. ന്യായീകരണ തൊഴിലാളികളും അണികളും സ്വന്തം പ്രസ്ഥാനം എന്ന പുള്ളിപുലിയുടെ പുള്ളിയെണ്ണി അതിന്റെ വീതി, വലിപ്പം, ഏതു ശരീരഭാഗത്താണ് എന്റെ പുലിക്ക് പുള്ളി കൂടുതൽ തുടങ്ങിയ ചില ഉപരിപ്ലവമായ കാര്യങ്ങളും പറഞ്ഞ് ഇതാണ് ഞങ്ങൾ തമ്മിലുള്ള വിത്യാസം എന്ന് പറഞ്ഞു ആത്മരതിയണയുന്നു എന്ന് മാത്രം. സംഗതി രണ്ടും ഒരേ ജനുസ്സ് തന്നെ. സ്വഭാവത്തിൽ നേരിയ വിത്യാസം കണ്ടാലും ഭക്ഷണ-അതിജീവന ശീലങ്ങളിൽ ഒരു മാറ്റവും ഇല്ല.
അതുകൊണ്ടൊക്കെത്തന്നെയാണ് ഇടതിൽ ഉള്ളവർക്ക് വലത്തോട്ടോ വലതിൽ ഉള്ളവർക്ക് ഇടത്തോട്ടോ മാറാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്തതും, പലരും മാറുന്നതും.
തങ്ങളുടെ പ്രത്യയശാസ്ത്രമെന്ന വർണ്ണ കുപ്പായവുമിട്ടു അധികാരവും പണവും തമ്മിലുള്ള പരസ്പര സഹകരണവും അത് നിലനിർത്താനുള്ള കളികളും നടത്തുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും കാര്യമായി ഈ അടുത്ത കാലങ്ങളിൽ നിയമനിർമ്മാണത്തിനുള്ള ഭരണഘടനാ അധികാരവും ജനങ്ങൾ നൽകിയ അധികാരവും കൊണ്ട് ഈ രണ്ടു പാർട്ടികളും കേരളത്തിൽ ചെയ്തിട്ടില്ല.
അവിടെയാണ് 2 വിദ്യാഭ്യാസ കച്ചവടക്കാർക്ക് വേണ്ടി, അവരുടെ മാനേജ്മന്റ് കോടതിയിൽ പോയി തൊറ്റ ഒരു കേസ്, സർക്കാർ ജയിച്ച ഒരു കേസ്, അട്ടിമറിക്കാൻ, അവർക്ക് മുന്നോട്ടു പോകാൻ ഇടതും വലതും ഒന്നിച്ചു എന്നത്,അതിനു വേണ്ടിയുള്ള നിയമനിർവഹണം നടത്തി എന്നത്, പലരേയും അത്ഭുതപ്പെടുത്തുന്നത്, വിഷമിപ്പിക്കുന്നത്
അല്ല, നിങ്ങളൊന്നും ഈ ലോകത്തല്ലേ ജീവിക്കുന്നത് ??? അതിജീവനത്തിൽ മാത്രം ശ്രദ്ധിക്കുന്ന ഈ പരസ്പര സഹകരണ രാഷ്ട്രീയ സംഘടനകൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരും... സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളും.... എന്നൊക്കെയാണോ ഇപ്പോഴും കരുതുന്നത്???!
യൂത്ത് കോൺഗ്രസ്സ്, DYFI, KSU, SFI തുടങ്ങിയ തിളയ്ക്കുന്ന യൗവനങ്ങൾക്കും സുഖമാണല്ലോ അല്ലേ! പിന്നെ ഇതിലൂടെയൊക്കെ വന്ന മറ്റു യുവ MLAമാർ...അവരും മിണ്ടില്ല, പണ്ടും പലതിനും മിണ്ടിയിട്ടില്ല. കാരണം, നാളെ അവർക്കും കളിക്കേണ്ട അല്ലെങ്കിൽ എന്ന് പലരും കളിക്കുന്ന അധികാരവും പണവും ഒക്കെ ചേർത്തുള്ള കളിയുടെ നിയമങ്ങൾ മാത്രമേ ഇന്നലത്തെ പ്രത്യേക നിയമനിർമ്മാണത്തിലും നടന്നിട്ടുള്ളൂ. പൈസയുള്ളവർ പഠിക്കട്ടെ, പൈസയുള്ളവർ ഭരണം നിയന്ത്രിക്കട്ടെ അതല്ലേ ജനാധിപത്യത്തിന്റെ രീതി. പിന്നെ സാധാരണക്കാർ...ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ ആണ്, ആർക്കും സമയം ഇല്ല. വോട്ട് വരുമ്പോൾ അവറ്റകൾ ഇടാതോ വലതോ കുത്തിക്കോളും. കാലങ്ങളായുള്ള ശീലിച്ച, ശീലിപ്പിച്ച കാര്യമല്ലെ.
പക്ഷെ VT Balram, ഇതെന്തുദ്ദേശിച്ചാണ് താങ്കൾ ഈ നിയമനിർമ്മാണത്തിനെ എതിർത്തത്? നിങ്ങൾക്ക് നാളയെക്കുറിച്ച്, സ്വന്തം നിലനില്പിനെക്കുറിച്ച് ചിന്തയൊന്നും ഇല്ലേ? നിങ്ങളുടെ കളിയറിയാവുന്ന നേതാക്കളുടെ കണ്ണിലെ കരടായി എത്രകാലം? പഠിക്കാൻ കഴിവുള്ള സാധാരണക്കാരുടെ കൂടെനിന്ന് എന്ത് കിട്ടാൻ? എന്തായാലും സ്വീകരിച്ച നിലപാടിന് ഒരുപാട് അഭിനന്ദങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍