'പാർട്ടി ചുമതലപ്പെടുത്തിയ പുതിയ സ്ഥാനത്തിൽ താൻ നൂറു ശതമാനം സംതൃപ്തൻ; ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് വരേണ്ടതെന്നം ചിലർ അഭിപ്രായപ്പെടുന്നു': എതിരാളികൾക്ക് മുനവച്ച് ടിപി അഷ്റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്
മലപ്പുറം: വിമർശകർക്ക് മറുപടി നൽകിയും എതിരാളികൾക്ക് മുനവച്ചും ടി.പി അഷ്റഫലിയുടെ ഫേസ് ബുക്ക് പോസ്റ്റ്. യൂത്ത് ലീഗ് പുനഃസംഘടനയും പിന്നാലെ എം.എസ്.എഫിന്റെ പുതിയ ദേശീയ കമ്മിറ്റി വരികയും ചെയ്ത പശ്ചാത്തലത്തിൽ വിവിധ കോണുകളിൽ നിന്നും ഊഹാപോഹങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. പുതിയ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ ഫേസ്ബുക്ക് വാളിലൂടെയാണ് ഇന്ന് മറുപടിയുമായെത്തിയത്.
'ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിലാണ് വരേണ്ടിയിരുന്നത് എന്ന മട്ടിൽ ചിലർ അഭിപ്രായപ്പെടുന്നു., എം.എസ്.എഫിന്റെ പുതിയ ദേശീയ കമ്മറ്റി നേരത്തെ തീരുമാനിച്ച ദേശീയ സമ്മേളനത്തിൽ ഭരണഘടനയും ഭാരഭാഹികളും നിർവ്വാഹക സമിതിയും എല്ലാമായി നല്ല ആസൂത്രണത്തോടെ വന്നിട്ടുള്ളതാണ്., പാർട്ടി ചുമതലപ്പെടുത്തിയ പുതിയ സ്ഥാനത്തിൽ താൻ നൂറു ശതമാനം സംതൃപ്തനാണെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി കുറിക്കുന്നു.
സമസ്ത ഇ.കെ വിഭാഗത്തിലെ ഏതാനും നേതാക്കൾ അഷ്റഫലി സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ വരുന്നതിനെതിരെ ചരടു വലിച്ചിരുന്നു. സഹ ഭാരവാഹിത്വത്തിലേക്ക് വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. അഷ്റഫലിയെ ഒഴുവാക്കികൊണ്ടുള്ള യൂത്ത് ലീഗ് കമ്മിറ്റിയായിരുന്നു കഴിഞ്ഞാഴ്ച കോഴിക്കോട്ട് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനു പിന്നാലെയാണ് പാലക്കാട് വച്ചു നടന്ന എം.എസ്.എഫ് ദേശീയ സമ്മേളനത്തിൽ കമ്മിറ്റിയുടെ പ്രഥമ ദേശീയ പ്രസിഡന്റായി അഷ്റഫലിയെ പ്രഖ്യാപിക്കപ്പെടുന്നത്.
എം.എസ്.എഫിന് ദേശീയ കമ്മിറ്റി വന്നത് രസിക്കാത്തവരുടെ പ്രതികരണം ഐസ് ബർഗിന്റെ ചെറിയ ഭാഗം സമുദ്രത്തിന് മുകളിൽ കാണുന്നത് പോലെയാണ്, മറഞ്ഞിരിക്കുന്ന എതിരാളികൾ ഇപ്പോൾ പുറത്ത് വന്നതിനേക്കാൾ നൂറ് മടങ്ങ് ശക്തിയുള്ളവരാണന്ന് തിരിച്ചറിയുന്നുണ്ട്. പുതിയ കാല ഇന്ത്യൻ സാഹചര്യങ്ങളിൽ മുസ്ലിം ദളിത് പിന്നാക്ക രാഷട്രീയ സാമൂഹിക മുന്നേറ്റത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതാണ് ദൗത്യമെന്നും അഷ്റഫലി കുറിക്കുന്നു.
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിന്റെ പ്രഥമ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.പി അഷ്റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
msf ന്റെ പ്രഥമ ദേശീയ കമ്മറ്റി നിലവിൽ വന്നിരിക്കുന്നു. അൽ ഹംദുലില്ലാഹ്.... കമ്മറ്റിയുടെ പ്രസിഡണ്ടായി നിയമിച്ചതിലൂടെ വലിയ ഉത്തരവാദിത്വമാണ് എന്നിൽ മുസ്ലിം ലീഗ് നേതൃത്വം ഏൽപിച്ചിരിക്കുന്നത്. 'നിങ്ങൾ ഓരോരുത്തരും ഭരണകർത്താക്കളാണ് ,നിങ്ങൾ ഓരോരുത്തരും ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരുമാണ് ' എന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകൾ ഉത്തരവാദിത്വബോധം വർധിപ്പിക്കുന്നു.
1936 ൽ രൂപീകൃതമായ msf ന്റെ പ്രവർത്തനം ഇന്ത്യ സ്വാതന്ത്ര്യമായതിന് ശേഷം ദേശീയ തലത്തിൽ കമ്മറ്റി രൂപീകരിച്ച് ഏകീകരിച്ചിരുന്നില്ല. കേരളത്തിൽ സജീവമായും മറ്റു സംസ്ഥാനങ്ങളിൽ ഭാഗികമായും പ്രവർത്തിച്ച് വന്ന mടf ന് ദേശീയ തലത്തിൽ സംഘടനാ സംവിധാനത്തോടെ കമ്മറ്റി വരിക എന്ന ഓരോ msf കാരന്റെയും ചിരകാലാഭിലാഷമാണ് പൂവണിഞ്ഞത്. പുതിയ കാല ഇന്ത്യൻ സാഹചര്യങ്ങളിൽ മുസ്ലിം ദളിത് പിന്നാക്ക രാഷട്രീയ സാമൂഹിക മുന്നേറ്റത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്നതാണ് ദൗത്യം. വെല്ലുവിളികൾ ഒട്ടേറെയുണ്ട് എല്ലാവരുടേയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.
ചിന്നിച്ചിതറി കിടക്കുന്ന ഒരു സമൂഹത്തെത്തയാണ് ഒരുമിച്ച് കൂട്ടേണ്ടത്. ഭക്ഷണവും വസ്ത്രവും പാർപ്പിടവുമില്ലാതെ, വിദ്യാഭ്യാസമെന്തന്നറിയാതെ , ഭാവി സ്വപ്നങ്ങളില്ലാതെ ജീവിക്കുന്ന പതിനായിരക്കണക്കിന് ധൈന്യതയാർന്ന ബാല മുഖങ്ങളിലേക്ക് കാരുണ്യത്തിന്റെ, പ്രതീക്ഷയുടെ കിരണങ്ങൾ പതിയേണ്ടതുണ്ട്. വിദ്യാഭ്യാസം നേടുന്ന പിന്നാക്ക ദളിത്മുസ്ലിം യുവജനങ്ങളെ ഭയപ്പെടുത്തി വിദ്യാഭ്യാസ മുന്നേറ്റത്തിൽ നിന്നും അകറ്റി സാമൂഹിക നവോത്ഥാനത്തെ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങളാണ് സവ്വകലാശാലകളിൽ നടന്നുവരുന്നത്. ഇവിടങ്ങളിൽ പ്രതിരോധത്തിന്റെ ഉരുക്കുമുഷ്ടികളും അക്കാദമിക,സർഗാത്മക സംവാദങ്ങളും ഉയരേണ്ടതുണ്ട്.
ഭാരതത്തിന്റെ ബഹുസ്വരതയെ തകർക്കാനായി,മതാവകാശങ്ങളെ ഇല്ലാതാക്കാനായി അണിയറയിൽ ഒരുങ്ങുന്ന ഏക സിവിൽ കോഡിനെതിരായ ബഹുജന പ്രക്ഷോപത്തിന് കരുത്ത് പകരേണ്ടതുണ്ട്. കൃത്യമായ ആസൂത്രണം, സമർപ്പിത യൗവ്വനം , മനുഷ്യവിഭവ ശേഷിയുടെ ഉപയോഗം ,വിഭവ സമാഹരണം , ഭൗതിക സൗകര്യങ്ങൾ എല്ലാം അനിവാര്യമാണ്. എനിക്കോ തെരഞ്ഞെടുക്കപ്പെട്ടവർക്കോ മാത്രമായി ഒന്നുമാകില്ല, കൂട്ടായ്മകൾ അനിവാര്യമാണ്.
വലിയ അവകാശവാദങ്ങളില്ല, എന്നാൽ എഴുതിത്തള്ളുകയും വേണ്ട. msf ന് ഒരു ദേശീയ കമ്മറ്റി എന്നത് രസിക്കാത്ത നിരവധിപേരെ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹ്യ മാദ്ധ്യമങ്ങളിൽ കണ്ടു. ഐസ് ബർഗിന്റെ ചെറിയ ഭാഗം സമുദ്രത്തിന് മുകളിൽ കാണുന്നത് പോലെയാണ് ഈ പ്രതികരണങ്ങൾ. മറഞ്ഞിരിക്കുന്ന എതിരാളികൾ ഇപ്പോൾ പുറത്ത് വന്നതിനേക്കാൾ നൂറ് മടങ്ങ് ശക്തിയുള്ളവരാണന്ന് തിരിച്ചറിയുന്നുണ്ട്.
മുസ്ലിം ലീഗിലെയും പോഷക ഘടകങ്ങളിലെയും ദേശീയ കമ്മറ്റികൾ സംഘടനാപരമായി ഒരുക്കുന്നതിന്റെ ഭാഗമാണന്ന വിലയിരുത്തലുകളും കണ്ടു. ചില കമ്മറ്റികൾ രൂപീകരിക്കുമ്പോൾ വ്യക്തിൾക്ക് നൽകുന്ന അഖിലേന്ത്യാ കൺവീനർ എന്ന പദവികളാവാം ഇത്തരമൊരു വിമർശനത്തിന് വഴിവച്ചത്.എന്നാൽ ഇപ്പോൾ നിലവിൽ വന്ന mടf ദേശീയ കമ്മറ്റി നേരത്തെ തീരുമാനിച്ച ദേശീയ സമ്മേളനത്തിൽ ഭരണഘടനയും ,ഭാരഭാഹികളും,നിർവ്വാഹക സമിതിയും എല്ലാമായി നല്ല ആസൂത്രണത്തോടെ വന്നിട്ടുള്ളതാണ്.
ഞാൻ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയിലാണ് വരേണ്ടിയിരുന്നത് എന്ന മട്ടിൽ ചിലർ അഭിപ്രായപ്പെടുന്നു.ഞാൻ 100 % സംതൃപ്തിയോടെയാണ് ഈ പദവി ഏറ്റെടുക്കുന്നത്. msf പ്രഥമ ദേശീയ കമ്മറ്റിയുടെ പ്രഥമ പ്രസിഡണ്ട് ആയി ഏകാഭിപ്രായത്താൽ എന്നെ തെരഞ്ഞെടുത്തു എന്നത് പാർട്ടി നൽകിയ വലിയ അംഗീകാരമായി ഞാൻ കാണുന്നു. ഈ കമ്മറ്റിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചോദിക്കുന്നവരോട് കാലം ഉത്തരം പറയട്ടെ. പ്രിയ സഹപ്രവർത്തകരെ ഉറങ്ങുന്നതിന് മുമ്പ് നമുക്ക് ഒരുപാട് കാതം സഞ്ചരിക്കാനുണ്ട് . അഭിമാനകരമായ അസ്ഥിത്വം ഒരു മരീചികയായി കരുതി അഭിനവ ഫാഷിസ്റ്റ് യജമാനന്മാർക്ക് മുന്നിൽ ഭയപ്പാട് കൊണ്ട് വിറങ്ങലിച്ച് നിൽക്കുന്ന സമൂഹത്തോടാണീ ഭയരഹിത സഹവർത്തിത്വം എന്ന മത്രോച്ചാരണം , അത് അഭിമാനകരമായ അസ്ഥിത്വത്തിലേക്കുള്ള പുതിയ കാൽവെപ്പാണ്.കാത് കൂർപ്പിച്ചാൽ കേൾക്കുന്ന ഇടി മുഴക്കം നമുക്കുള്ള വസന്തങ്ങളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍