അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! ഹരീഷിന്റെ മീശ നോവലിന് എതിരെ ഉറഞ്ഞുതുള്ളി മാതൃഭൂമിക്ക് പരാതി അയച്ച യോഗക്ഷേമ സഭയെ എടുത്തുകുടഞ്ഞ് തനൂജ ഭട്ടതിരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഘപരിവാറുകാരുടെ സൈബർ ആക്രമണം ഭീഷണിയും മൂലം മീശ എന്ന നോവൽ പിൻവലിക്കേണ്ടിവന്ന നോവലിസ്റ്റ് ഹരീഷിന് എതിരെ യോഗക്ഷേമ സഭയും നിലപാട് കൈക്കൊണ്ടതിനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരിയായ തനൂജ ഭട്ടതിരി. നോവലിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടെന്നും ഹൈന്ദവവിരുദ്ധമാണെന്നും ആക്ഷേപിച്ചായിരുന്നു സംഘപരിവാർ ഹരീഷിനെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ പൂജാരിമാരെ പറ്റി മോശം പരാമർശമാണ് നോവലിലേതെന്ന് ആക്ഷേപിച്ച് യോഗക്ഷേമ സഭയും രംഗത്തെത്തി. പലയിടത്തും സഭ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് എതിരെ നിലപാടും കൈക്കൊണ്ടു. പ്രസിദ്ധീകരണങ്ങളും കത്തിച്ചു. ഇത്തരത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് ഹരീഷ് ഇന്ന് താൻ നോവൽ പിൻവലിക്കുന്നതായി അറിയിച്ചത്.
എന്നാൽ ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട യോഗക്ഷേമ സഭയുടെ നിലപാടിനെ നഖശിഖാന്തം വിമർശിച്ചാണ് ഇപ്പോൾ കഥാകൃത്ത് തനൂജ ഭട്ടതിരി എത്തിയിട്ടുള്ളത്. ഇനി വി ടി ഭട്ടതിരിപ്പാടിനെ റദ്ദുചെയ്യണമെന്ന് യോഗക്ഷേമ സഭ ആവശ്യപ്പെടുമോ എന്നും നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാൻ പിടിച്ച യോഗക്ഷേമ സഭ ഇന്ന് എവിടെ എത്തി നില്ക്കുന്നു എന്നും ചോദിച്ചാണ് തനൂജയുടെ വിമർശനം.
സഭയെ വച്ച് ഒരു നമ്പൂതിരി താലിബാൻ ഉണ്ടാക്കാനുള്ള ഈ ശ്രമങ്ങൾ കണ്ടാൽ ജനം ചിരിക്കുമെന്നും നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിങ്ങൾ മാതൃഭൂമിക്ക് അയച്ച കത്ത് ചരിത്രവസ്തുവാകും എന്ന് പറഞ്ഞുമാണ് തനൂജയുടെ പ്രതികരണം. സദാചാരത്തിന്റെപേരിൽ, അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിന് പുസ്തകം പിൻവലിക്കണമെങ്കിൽ വി ടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? - തനൂജ ചോദിക്കുന്നു. യോഗക്ഷേമ സഭ ഇന്ന് തരംതാണ് എവിടെ നിൽക്കുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് തനൂജയുടെ പ്രതികരണം.
തനൂജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
യോഗക്ഷേമസഭ വിടി ഭട്ടതിരിപ്പാടിനെ റദ്ദു ചെയ്യുമോ?
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന ഹരീഷിന്റെ മീശ എന്ന നോവലിലെ പരാമർശങ്ങൾ പിൻവലിച്ചു മാപ്പു പറയണമെന്ന് യോഗ ക്ഷേമ സഭ ആവശ്യപ്പെട്ടിരിക്കുന്നു. പത്രാധിപർക്കയച്ച കത്തിലാണാവശ്യം. 'ഈ വികല സൃഷ്ടിയുടെ തുടർപ്രസിദ്ധീകരണം നിറുത്തി വെച്ച് കേരളത്തിലെ സ്ത്രീ സമൂഹത്തോടും ബ്രാഹ്മണ സമൂഹത്തോടും ഹിന്ദു സമുദായത്തോ ടും നിങ്ങൾ പരസ്യമായി മാപ്പു പറയണം. ''എന്നത് കത്തിലെ ഒരു വാചകം മാത്രം.
നമ്പൂതിരി സമുദായത്തിന്റെ ആധുനീകരണത്തിന് ചുക്കാൻ പിടിച്ച യോഗ ക്ഷേമ സഭ എന്നസംഘടന ഇന്ന് എവിടെ എത്തി നില്ക്കുന്നു? താലിബാനികളെപ്പോലെ പുസ്തകം നിരോധിക്കാൻ നടക്കുകയാണോ സ്വതന്ത്രചിന്തയുടെ വെളിച്ചം വിതറിയ ഈ സഭയുടെ ഇന്നത്തെ പ്രവർത്തകർ! സഭയെ വെച്ച് ഒരു നമ്പൂതിരി താലിബാനുണ്ടാക്കാനുള്ള ശ്രമം ആളുകൾക്ക് ചിരിക്കാൻ മാത്രമേ വകയുണ്ടാക്കൂ എന്നത് വിവേകമുള്ളവർ ആലോചിക്കണം.നിങ്ങൾ മാതൃഭൂമിക്ക് അയച്ചകത്ത് ഒരു ചരിത്രവസ്തുവാകും. ഹരീഷിനെപ്പോലെ പുതുതലമുറയിലെ പ്രതിഭാശാലിയായ ഒരു എഴുത്തുകാരനെ എത്ര പാമരത്വത്തോടെയാണ് കണ്ടത് എന്നതിന്റെ എന്നത്തേക്കുമുള്ള തെളിവ്.
സദാചാരത്തിന്റെപേരിൽ, അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിനെപ്പറ്റി പുസ്തകം പിൻവലിക്കണമെങ്കിൽ വിടി യുടെ കണ്ണീരും കിനാവും അല്ലേ ആദ്യം പിൻവലിക്കേണ്ടത്? പതിനേഴുകാരി അമ്മുക്കുട്ടി വാരസ്യാരുമായി അമ്പലത്തിൽ വച്ച് വിടി നടത്തിയ പ്രേമം വിവരിക്കുന്ന കണ്ണീരും കിനാവും? ലളിതാംബിക അന്തർജനത്തിന്റെ ദേവിയും ആരാധകനും എന്ന കഥ നിരോധിക്കണോ? ചെറുപ്പം മുതൽ ഒരു ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ഒരു ബ്രഹ്മചാരിക്ക് തൊഴാൻ വരുന്ന ഒരു പെൺകുട്ടിയോട് താൻ പൂജിക്കുന്ന ദേവിയോടെന്ന പോലെ അടുപ്പം തോന്നുകയും വാർദ്ധക്യത്തിലും അതേ അടുപ്പം വിധവയായി ക്ഷേത്രത്തിൽ വരുന്ന അവളോട് തോന്നുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള കഥ?
ഐഹിക സുഖങ്ങൾ ഒരു മനുഷ്യനു മാത്രമെ മറ്റൊരു മനുഷ്യനു നൽകാനാവൂ. ഒരീശ്വരനും അതിനാവില്ല എന്നു മനസ്സിലാക്കി ശ്രീകോവിലിനുള്ളിൽ ദേവിയുടെ പട്ട് കത്തിച്ച് ആഭരണങ്ങൾ പാവപ്പെട്ടവർക്ക് നല്കിയ വൃദ്ധപൂജാരിയെക്കുറിച്ചുള്ള കഥ? ക്ഷേത്രാധികാരികൾ പൂജാരിയെ ആട്ടിപ്പായിക്കുമ്പോൾ ദരിദ്രരുടെ കണ്ണീർ തുടച്ചു കൊണ്ട് റോഡരുകിൽ ജീവിക്കുന്നു ആ മനുഷ്യൻ. കണ്ണീരിനെ നിങ്ങൾ റദ്ദ് ചെയ്യുമോ? സ്വാതന്ത്ര്യത്തെ? പ്രേമത്തെ? ലൈംഗികതയെ? എനിക്കുറപ്പുണ്ട് ഈ ബഹളം വെച്ച വരാരും ഈ നോവൽ വായിച്ചിട്ടില്ല. ആ ഖണ്ഡിക മാത്രം കേട്ടവർ കേട്ടവർ വായിച്ചെടുത്തു. ലമ്പടനായ ഒരാളുടെ പതിവ് വാചക കസർത്തുകളിലൊന്നാ ണതെന്ന് വായന ശീലമാക്കിയവർ ക്ക് മനസ്സിലാവും.
സ്ത്രീവിരുദ്ധത എന്തെന്ന് ആദ്യം മനസ്സിലാക്കണം. അതിന്റെ മഹത്വ വത്കരണമെന്തെന്നു മനസ്സിലാക്കണം . ഇതിൽ അങ്ങനെ ഇല്ല..മനസ്സ്, രചന ഇതൊക്കെ എന്താണെന്നാലോചിക്കണം. ലേഖനവും കഥയും തമ്മിലുള്ള വ്യത്യാസമറിയില്ലേ ?മുതിർന്ന ആളുകളാണ് നിങ്ങളൊക്കെ. അതിനാൽ ആദരവോടെ പറയുന്നു. ഈ പഴഞ്ചത്തരം കാണിക്കരുത്. ഒരു എഴുത്തുകാരി എന്ന നിലയിൽ പറയുന്നു, എഴുത്തിന്റെ സ്വാതന്ത്ര്യം നിങ്ങളുടെ ഔദാര്യത്തിലല്ല. ഹരീഷ് എഴുതിയതിനെക്കാളും രൂക്ഷമായ സാഹചര്യങ്ങൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട്,
ഇനിയും എഴുതപ്പെടും, ഈ പേന വാങ്ങി ഉടച്ചു കളയാനാണ് നിങ്ങളുടെ വിചാരമെങ്കിൽ വരൂ, ഒരു കൈ നോക്കൂ. ഇത്തരം സമുദായ ചങ്ങലകളിൽ നിന്നൊക്കെ ഞാനെന്നേ പുറത്ത് വന്നതാണ്പക്ഷേ, പുസ്തകം കത്തിച്ചാൽ നിങ്ങൾ ജയിച്ചു എന്ന മണ്ടത്തരം കണ്ടതു കൊണ്ട് എഴുതിപ്പോയതാണ്. സിഗ്മണ്ട് ഫ്രോയ്ഡ് എന്നൊരു മനഃശാസ്ത്രജ്ഞൻ സ്ത്രീപുരുഷന്മാരുടെ ലൈംഗികകാർഷണത്തെക്കുറിച്ച് എഴുതിയത് കേട്ടിട്ടുണ്ടോ? മനസ്സിലെ ഇത്തരം വിചാരങ്ങളെ ഇഴകീറി പരിശോധിച്ചെഴുതിയതിന് ആ സിദ്ധാന്തങ്ങളെ എതിർക്കണ്ടെ?
സ്വതന്ത്ര ചിന്തയുടേതാണ് നമ്മുടെ എഴുത്തിന്റെപാരമ്പര്യം. സീതയുടെ പക്ഷത്തു നിന്ന് രാമനെ കാണുന്നതാണ്, ശ്രീരാമ വിമർശനമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മഹത്തായ കൃതി. ''ചിന്താവിഷ്ടയായ സീത .'' ഗോപികമാരുടെ ഉടുതുണി മോഷ്ടിച്ച് മരക്കൊമ്പിലിരിക്കുന്ന കണ്ണൻ സ്ത്രീകൾ അരയ്കൊപ്പം വെള്ളത്തിൽ നിന്ന് കൈകൾ മാറത്ത് പിണച്ച് തൊഴുതുകൊണ്ട് വസ്ത്രം തിരികെ ചോദിക്കുമ്പോൾ തലക്കു മുകളിലേക്ക് കൈ കൂപ്പി യാൽ തിരികെ തരാം ആടകൾ എന്നു പറയുന്നു. എത്ര ആസ്വദിച്ചു അവയൊക്കെനമ്മൾ .എന്താ സ്ത്രീ വിരുദ്ധതയല്ലേ അത്? നമ്മുടെ കുട്ടികളുടെ കുളിമുറിയിൽ എത്തി നോക്കുന്നവനെ നമ്മൾ എന്ത് ചെയ്യും? പൂവിട്ട് പൂജിക്കുമോ? അപ്പോൾ കഥയുടെ വ്യത്യാസം നമുക്കറിയാം..പുരാണങ്ങൾ വിടൂ. കോളറകകാലത്തെ പ്രണയമോ ഏകാന്തതയുടെ നൂറു വർഷങ്ങളോ ഒക്കെ വായിച്ചിട്ടുണ്ടാവുമോ?ബഷീറിന്റെയും മാധവിക്കുട്ടിയുടെയും പുസ്തകങ്ങൾ ?
യോഗക്ഷേമ സഭയുടെ പാരമ്പര്യം വി ടിയെപ്പോലുള്ള പുരോഗമനവാദികളുടേതാണ്. അവരുടെ പ്രവൃത്തിയാണ് വെടിവട്ടവും കളിവട്ടവും വിടവട്ടവുമായി നടന്നവരെ കാലത്തിനനുസരിച്ച് മാറ്റിയെടുത്തത്. ഇഎം എസ്സ് വിടി ലളിതാംബിക അന്തർജനം എന്നിവരൊക്കെ എഴുത്തിൽ കൂടിയും പ്രസംഗത്തിൽ കൂടിയും നമ്പൂതിരിമാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചു. വിധവാ വിവാഹം, പ്രായപൂർത്തി ആയതിനു ശേഷമുള്ള വിവാഹം, സ്വത്ത് ഓഹരി എന്നിവയൊക്കെ ഇവർ നമ്പൂതിരി സമുദായത്തിൽ സാദ്ധ്യമാക്കി. നമ്പൂതിരി സമുദായത്തിലെ പുരുഷന്മാർക്ക് അതിനുമുമ്പുള്ള പഴയ കാലത്തിന്റെ ഓർമകൾ ഇന്നുമുണ്ടാവണം.
മൂത്ത പുത്രൻ മാത്രം വിവാഹം കഴിക്കുകയും ഇളയ ആൺപ്രജകളെല്ലാം സംബന്ധവുമായി നാടാകെ നടന്ന കാലമുണ്ടായിരുന്നു. അന്തർജനങ്ങളെയെല്ലാം വീട്ടിനുള്ളിലെ ഇരുട്ടിൽ വീട്ടുവേലക്കും വേഴ്ചക്കും അടിമകളാക്കി വച്ചിരുന്ന കാലമുണ്ടായിരുന്നു. കാലമിനി പുറകോട്ടില്ല. ബ്രാഹ്മണരെ പറഞ്ഞു എന്നു പറഞ്ഞല്ല ഒച്ചയിടേണ്ടത്. ചുറ്റും നടക്കുന്ന മനുഷ്യത്വ രഹിത പ്രവൃത്തികൾക്ക് എതിരേയാണ് ഏവരുടെയും ഒച്ച ഉയരേണ്ടത്. ഇനി, ലോക സാഹിത്യവും വിവിധ മത പുരാണങ്ങളും ആധുനിക സാഹിത്യവും വായിച്ചാസ്വദിക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ മുന്നോട്ട് വരു ഹരീഷിന്റെ നോവലിനെ കുറിച്ച് എഴുത്തുകാരോട് സംസാരിക്കാം. അതല്ലാതെ മൂക്കിൻ തുമ്പിൽ മുട്ടി ഒരീച്ച പറന്നാൽ എന്റെ മതം എന്റെ ജാതി എന്നു പറയുന്നത് ലജ്ജാവഹം! എല്ലാവരോടുമായി ഒരപേക്ഷയുണ്ട്. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചേ എന്തും ചെയ്യാവൂ.
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്