'കാവി ഭീകരതയുടെ അഗ്നിപർവ്വത സ്ഫോടനമാണ് ത്രിപുരയിൽ; ആർഎസ്എസ് അക്രമിസംഘം തെരുവുകളിൽ അഴിഞ്ഞാടുന്നു; കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്; വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു'; ത്രിപുരയിലെ അക്രമങ്ങൾ അതിജീവിച്ച് സിപിഐഎം തിരിച്ചുവരുമെന്ന് തോമസ് ഐസക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാവി ഭീകരതയുടെ അഗ്നിപർവ്വത സ്ഫോടനമാണ് ത്രിപുരയിലെന്ന് ധനമന്ത്രി തോമസ് ഐസക്. വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്ത് വ്യാപകമായി സിപിഐഎം പ്രവർത്തകർ വേട്ടയാടപ്പെടുന്നുവെന്നും, അക്രമികൾക്ക് ആവേശം നൽകാൻ ബിജെപിയുടെയും ആർഎസ്എസിന്റെയും ദേശീയ നേതാക്കൾ തന്നെ രംഗത്തുണ്ടെന്നും ഐസക് ആരോപിച്ചു. അക്രമം ത്രിപുരയിലെ സഖാക്കൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ ഐസക് സിപിഐഎം തിരിച്ചുവരുമെന്നും അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും പാർട്ടിക്കുണ്ടെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കാവി ഭീകരതയുടെ അഗ്നിപർവ്വത സ്ഫോടനമാണ് ത്രിപുരയിൽ. ആർഎസ്എസ് അക്രമിസംഘം തെരുവുകളി!ൽ അഴിഞ്ഞാടുന്നു. കൊള്ളയും കൊള്ളിവെയ്പും വ്യാപകമാണ്. പരീക്ഷാകാലത്ത് വിദ്യാലയങ്ങൾ പോലും തകർക്കപ്പെടുന്നു. വിജയാഹ്ലാദത്തിന്റെ മറവിൽ സംസ്ഥാനത്തെ സിപിഐഎം ഓഫീസുകളും പ്രവർത്തകരുടെ വീടുകളും തകർക്കപ്പെടുന്നു. അക്രമികൾക്ക് ആവേശം നൽകാൻ ബിജെപിയുടെയും ആർഎസ്എസിന്റെയും ദേശീയ നേതാക്കൾ തന്നെ രംഗത്തുണ്ട്. വ്യാപകമായി സിപിഐഎം പ്രവർത്തകർ വേട്ടയാടപ്പെടുന്നു.
ഇരുന്നൂറിലേറെ അക്രമ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലെനിന്റെ പ്രതിമ തകർക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തത് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ്. അദ്ദേഹത്തിനാണ് ത്രിപുരയുടെ ഇലക്ഷൻ ചുമതലയുണ്ടായിരുന്നത്. കലാപം ആളിക്കത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് തന്നെയാണെന്ന് വേണം കരുതാൻ. ഒരു അക്രമത്തെയും ആരും തള്ളിപ്പറയുന്നില്ല. സഖാവ് മണിക് സർക്കാരിനെ ബംഗ്ലാദേശിലേയ്ക്ക് കെട്ടുകെട്ടിക്കും എന്ന് ബിജെപി നേതാവ് ഹേമന്ത് ബിശ്വാസ് തിരഞ്ഞെടുപ്പിന് മുമ്ബേ വെല്ലുവിളി മുഴക്കിയിരുന്നു.
ഇപ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകുന്നു. മണിക് സർക്കാരിനെ മാത്രമല്ല, ഒരു സിപിഐഎമ്മുകാരനെയും ത്രിപുരയിൽ ജീവിക്കാൻ അനുവദിക്കല്ല എന്ന മട്ടിലാണ് ബിജെപി ആർഎസ്എസ് അക്രമി സംഘം വെല്ലുവിളി മുഴക്കുന്നത്. സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഒരു പത്തൊമ്ബതുകാരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു. ത്രിപുരയിലെ ഖൊവെയ് വില്ലേജിലെ സിപിഐഎം പ്രവർത്തകന്റെ അനന്തിരവളാണ് കുറിപ്പെഴുതിയത്. സിപിഐഎം ആയതിന്റെ പേരിൽ തങ്ങൾ വേട്ടയാടപ്പെടുകയാണെന്നും കർഷകരെയും തൊഴിലാളികളെയും ബിജെപിക്കാർ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ആ പെൺകുട്ടി തുറന്നെഴുതി. അതിന്റെ പേരിൽ ആ കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയാണ് അക്രമി സംഘം.
1988ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളെയാണ് ബിജെപി ഓർമ്മിപ്പിക്കുന്നത്. അന്ന് കോൺഗ്രസാണ് ഇലക്ഷൻ ജയിച്ചത്. ഒക്ടോബർ 12 ന് തെക്കൻ ത്രിപുരയിലെ ബീർചന്ദ്ര മനു ഗ്രാമത്തിൽ 16 പ്രവർത്തകരെയാണ് കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയത്. ആ സർക്കാരിന് നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹാശിസുകളോടെ നൂറുകണക്കിന് സിപിഐഎം അനുഭാവികളായ സ്ത്രീകൾ ബലാത്കാരം ചെയ്യപ്പെട്ടു. അഞ്ചു വർഷം കൊണ്ട് സിപിഐഎമ്മിനെ വേട്ടയാടി നശിപ്പിക്കാമെന്നാണ് കോൺഗ്രസ് കരുതിയത്. വിഘടനവാദികളുടെ സഹായവും അവർക്കുണ്ടായിരുന്നു.
എന്നാൽ അഞ്ചുവർഷം കഴിഞ്ഞ് സിപിഐഎം വീണ്ടും അധികാരത്തിലെത്തി. തുടർച്ചയായ അക്രമങ്ങൾക്കും വേട്ടയാടലുകൾക്കും സിപിഎമ്മിന്റെ സംഘടനയെയോ രാഷ്ട്രീയത്തെയോ നശിപ്പിക്കാൻ കഴിഞ്ഞില്ല. അന്നത്തെ അക്രമികൾ തന്നെയാണ് ഇന്നും തെരുവിൽ അഴിഞ്ഞാടുന്നത്. അന്നവർ കോൺഗ്രസ് ആയിരുന്നുവെങ്കിൽ ഇന്ന് ബിജെപിയാണ്. ലക്ഷ്യത്തിൽ ഒരു മാറ്റവുമില്ല. സിപിഐഎമ്മിനെ ത്രിപുരയിൽ നിന്ന് പിഴുതെറിയണം. സുധീർ രഞ്ജൻ മജുംദാറിന്റെയും സമീർ രജ്ഞൻ ബർമ്മന്റെയും ഗുണ്ടാപ്പടയ്ക്ക് കഴിയാത്തത് ആർഎസ്എസിനും കഴിയുകയില്ല. ഈ അക്രമം ത്രിപുരയിലെ സഖാക്കൾ അതിജീവിക്കുക തന്നെ ചെയ്യും. വർദ്ധിതവീര്യത്തോടെ സിപിഐഎം തിരിച്ചുവരും. അതിനുള്ള സംഘടനാപരമായ അടിത്തറയും രാഷ്ട്രീയവീര്യവും സിപിഐഎമ്മിനുണ്ട്.
എന്നാൽ ഈ അക്രമങ്ങൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെ ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവില്ല. അക്രമങ്ങളെ ന്യായീകരിക്കുകയാണ് സാക്ഷാൽ ഗവർണറും. തെരുവിൽ കലാപങ്ങൾക്ക് തിരികൊളുത്തുന്നത് കേന്ദ്രഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ, ഉത്തരേന്ത്യയിലെ തെരുവുകളിൽ സംഘപരിവാർ കൊളുത്തിയ തീയാണ് ത്രിപുരയിൽ ആളിക്കത്തുന്നത്. രാജ്യത്തെ വെണ്ണീറാക്കുകയാണ് അവരുടെ ലക്ഷ്യം. ഇത് അനുവദിക്കാൻ പാടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍