Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു; ഭർത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ സഹിതം ദുഷ്പ്രചാരണം; ദീപ നിശാന്തിനെതിരെ സൈബർ ആക്രമണം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

മൊബൈൽ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു; ഭർത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ സഹിതം ദുഷ്പ്രചാരണം; ദീപ നിശാന്തിനെതിരെ സൈബർ ആക്രമണം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: തൃശൂർ കേരള വർമ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന്റെ മൊബൈൽ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിപ്പിച്ചെന്ന കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ബിജെപി. അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ദീപയുടെ നമ്പർ പോസ്റ്റ് ചെയ്തിരുന്നു. ഈ നമ്പറിൽ തുടരെ വിളിക്കാനായിരുന്നു നിർദ്ദേശം. ഇങ്ങനെ ഒട്ടേറെ കോളുകൾ ദിനംപ്രതി ദീപയ്ക്ക് ലഭിച്ചു. വിളിച്ചവരുടെ പേരുവിവരങ്ങളും സംഭാഷണവും സഹിതമാണ് ദീപ പരാതി നൽകിയത്.

മാള പുത്തൻചിറ സ്വദേശി അനൂപ്(20), ബാലുശേരി സ്വദേശി ലാലു(20), നെടുപുഴ സ്വദേശി ആഷിക്(19) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹിക വിഷയങ്ങളിൽ ഫേസ്‌ബുക് വഴി ചില കമന്റുകൾ പോസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ദീപ നിശാന്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. ഇതോടൊപ്പം വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചാരണം തുടർന്നു.

ഭർത്താവിന്റേയും കുഞ്ഞിന്റേയും ഫോട്ടോ സഹിതം ദുഷ്പ്രചരണം നടത്തി. ദീപയുടെ മൂന്നു പരാതികളാണ് പൊലീസ് അന്വേഷിക്കുന്നത്. മോശം കമന്റുകളിട്ടവരുടെ സ്‌ക്രീൻഷോട്ട്, വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ദീപയുടെ നമ്പർ സഹിതമുള്ള പോസ്റ്റ് തുടങ്ങി നിരവധി തെളിവുകൾ സഹിതമായിരുന്നു പരാതി നൽകിയത്. ഫേസ്‌ബുക്കിൽ നിന്നും രേഖാപരമായ തെളിവുകൾ ലഭിച്ചാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും.

ഇതുമായി ബന്ധപ്പെട്ട ദീപ നിശാന്തിന്റെ പ്രതികരണം ഇങ്ങനെ:

ഒരു സന്തോഷവാർത്തയുണ്ട്! എന്നെ സംബന്ധിച്ചിടത്തോളം എന്ന് കൂട്ടിച്ചേർക്കുന്നു. എന്റെ മൊബൈൽ നമ്പർ പല അശ്ലീല ഗ്രൂപ്പുകളിലേക്കും വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ ഒരു പരാതി കൊടുത്തിരുന്നു തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ. അതിൽ നിലവിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. സൈബർ കേസായതു കൊണ്ട് ഫേസ് ബുക്ക് വെരിഫിക്കേഷനും മറ്റ് കടമ്പകളുമുള്ളതിനാൽ ബാക്കിയുള്ളവരുടെ അറസ്റ്റിന് അൽപ്പം കാലതാമസം വരുമെന്നാണറിഞ്ഞത്. എത്ര താമസം നേരിട്ടാലും ഈ കേസിൽ നിന്നും ഒരടി പുറകോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല.

' വെടിയാണ്', 'പീസാണ് ', 'മറ്റവളാണ് ' എന്നൊക്കെ പറഞ്ഞ് പല ഗ്രൂപ്പുകളിലും നമ്പർ കൊണ്ടു ചെന്നിട്ട അതീവനിഷ്‌കളങ്കർ പൊലീസ് സ്റ്റേഷനിൽ മൂക്കുപിഴിഞ്ഞ് നിൽപ്പുണ്ട്.. ഒരുത്തൻ സജീവ ബിജെപി പ്രവർത്തകനാണ്. പാർട്ടിയിൽ നിന്നും '2 ദിവസം മുൻപേ'' പെരുമാറ്റ ദൂഷ്യം മൂലം അവനെ പുറത്താക്കീതാണെന്ന വാർത്ത പ്രതീക്ഷിക്കുന്നു.

ഈ കേസ് കൊടുക്കാൻ കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്... ഞാൻ മാത്രമല്ല, മറ്റ് പലരും കുറേ സഹായിച്ചിട്ടുണ്ട്.കൂടെ നിന്നിട്ടുണ്ട്. കൃത്യമായ അഡ്രസറിയാത്ത മറ്റ് വിവരങ്ങളൊന്നുമറിയാത്ത ആളുകൾക്കെതിരെ കേസ് കൊടുക്കുമ്പോൾ പിടിക്കും എന്ന ഉറപ്പൊന്നും സത്യത്തിൽ ഇല്ലായിരുന്നു. എങ്കിലും നിയമത്തെ വിശ്വസിച്ചു.. അതിന് ഫലവുമുണ്ടായി... അതിൽ തീർച്ചയായും സന്തോഷമുണ്ട്. അഭിമാനമുണ്ട്. സ്ത്രീകളെ മാന്യമായി നേരിടാനറിയാത്ത എല്ലാവർക്കുമുള്ള പാഠമാണിത്. മൂന്ന് കേസുകൾ കൊടുത്തിട്ടുണ്ട്. മറ്റ് രണ്ട് സൈബർ കേസുകൾ അന്വേഷണ വഴിയിലാണ്. ഫേസ് ബുക്ക് വെരിഫിക്കേഷൻ പോലുള്ള കടമ്പകളുണ്ട്...

ഇനി ഇത്തരം കേസുകൾ കൊടുക്കാനാഗ്രഹിക്കുന്നവർ, ഫോൺ വഴിയുള്ള ഭീഷണിയോ അശ്ലീലം പറച്ചിലോ ആണെങ്കിൽ ദിവസം,സമയം, നമ്പർ എന്നിവ വ്യക്തമായി പരാതിയിൽ പറയാൻ ശ്രമിക്കുക. പറ്റുമെങ്കിൽ ഫോണിൽ കോൾ റെക്കോഡ് ചെയ്ത് അതും പരാതിയോടൊപ്പം കൊടുക്കുക. സൈബർ ഭീഷണികളാണെങ്കിൽ കൃത്യമായ ഡഞഘ സഹിതം പരാതിപ്പെടുക. കമന്റ് ഡിലീറ്റ് ചെയ്യാനുള്ള സാധ്യത മുൻകൂട്ടി കാണുക. അതിനു മുൻപ് സ്‌ക്രീൻ ഷോട്ടെടുത്ത് സൂക്ഷിക്കുക. പ്രൊഫൈൽ ലിങ്കും പോസ്റ്റ് ലിങ്കും പരാതിയിൽ കൃത്യമായി പരാമർശിക്കുക. ഫേക്ക് ഐ ഡിയിലൂടെയുള്ള ആക്രമണങ്ങളെയും അവഗണിക്കാതിരിക്കുക. വ്യക്തിപരമായ എല്ലാ ബുദ്ധിമുട്ടുകളും അവഗണിച്ച് പരാതിയിൽ ഉറച്ചു നിൽക്കുക!

അപ്പോ കാണാം, സ്റ്റേഷനിൽ മൂലയ്ക്ക് കൂനിപ്പിടിച്ചിരിക്കണ വീരശൂര സൈബർപരാ'കൃമി'കളെ!

സ്റ്റേഷനീന്ന് തിരിച്ചുവന്നപ്പോ ധ്യാനുവിന്റെ വക ചോദ്യം,
'അമ്മേനെ ചീത്ത പറഞ്ഞോർക്ക് പൊലീസിന്റേന്ന് ഇടി കിട്ട്യാ അമ്മേ ?'

ആര്യക്കുട്ടീടെ മറുപടി!

' ഇല്യാണ്ട് പിന്നെ! നല്ല ഇടി കിട്ടീണ്ടാവും!'

ഹൂ ല ല ല്ലാ... ഹൂ ഹൂ ലലല്ലാ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP