ആ ലിസ്റ്റിന് അന്തിമരൂപം നൽകിയത് എന്നാണ്? മുൻസർക്കാരിന്റെ കാലത്ത് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ആ ലിസ്റ്റിൽ പുതിയ സർക്കാർ ശിക്ഷാ ഇളവിന് എഴുതിച്ചേർത്ത പേരുകൾ ആരുടേതെല്ലാം? ജയിൽവകുപ്പ് ശിക്ഷാ ഇളവിന് ശുപാർശ ചെയ്തവരുടെ ലിസ്റ്റിൽ ടിപിയെ വധിച്ച പ്രതികൾപോലും ഉൾപ്പെട്ടുവെന്ന മറുനാടൻ വെളിപ്പെടുത്തലിന് പിന്നാലെ അസംബ്ളിയിൽ ഉന്നയിക്കാൻ ചോദ്യങ്ങൾ തയ്യാറാക്കി വി.ടി ബൽറാം എഎൽഎ
തിരുവനന്തപുരം: ശിക്ഷാ ഇളവു നൽകേണ്ട കുറ്റവാളികളുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിന് നൽകിയതിൽ എങ്ങനെ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടു? മറുനാടൻ ഈ വിവരം പുറത്തുവിട്ടതിന് പിന്നാലെ വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. പ്രതികളെ വിട്ടയക്കില്ല എന്നു പറഞ്ഞുകൊണ്ട് ന്യായീകരണക്കാർ ഇറങ്ങിയെങ്കിലും അത് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വിലപ്പോകുന്നില്ല.
കുഴപ്പമില്ലാത്തതാണ് ലിസ്്റ്റെങ്കിൽ, നിയമപരമായ പ്രശ്നങ്ങൾ ഇല്ലയെങ്കിൽ എന്തിന് ഗവർണർ ഈ ലിസ്റ്റ് അംഗീകരിക്കാതെ മടക്കിയെന്ന ചോദ്യവും ബാക്കിനിൽക്കുന്നു. ഇതിനൊന്നും ഉത്തരം നൽകാൻ ഔദ്യോഗികമായി ആരും തയ്യാറാകുന്നുമില്ല. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് വിടി ബൽറാം എംഎൽഎ നൽകിയ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ ചർച്ചയാവുകയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞകാര്യങ്ങൾ വരെ മുൻനിർത്തിയാണ് ബൽറാമിന്റെ പോസ്റ്റ്.
ജയിൽവകുപ്പ് നൽകിയ ലിസ്റ്റാണെന്നും സർക്കാർ അംഗീകരിച്ച ലിസ്റ്റല്ലെന്നും വാദം ഉയർത്തുമ്പോഴും ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തത് ആരുടെയെല്ലാം പേരുകളാണെന്നും ഇക്കാര്യത്തിൽ ടിപി വധക്കേസ് പ്രതികളുടെ പേര് ഉണ്ടോയെന്നും ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു. പക്ഷേ, അതിനൊന്നും ഉത്തരം നൽകാതെ ആരെയും ജയിൽതുറന്ന് വിടില്ലെന്ന വാദമാണ് ഉയർത്തുന്നത്. ടിപി വധക്കേസ് പ്രതികൾ ഉൾപ്പെടെ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികൾ എങ്ങനെ ശിക്ഷാ ഇളവ് നേടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന ചോദ്യമാണ് ബൽറാമും ഉയർത്തുന്നത്. സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്ന സാഹചര്യത്തിൽ നാലുചോദ്യങ്ങൾ എണ്ണിച്ചോദിച്ചുകൊണ്ടാണ് ബൽറാമിന്റെ പോസ്റ്റ്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ചോദിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ബൽറാം വ്യക്തമാക്കുന്നു.
ബൽറാമിന്റെ പോസ്റ്റിന്റെ പൂർണരൂപം
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടി പറയുന്നതിന്റെ വീഡിയോ ആണിത്. ടിപി ചന്ദ്രശേഖരൻ കേസിലെ കുറ്റവാളികളെ ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്പെസിഫിക്കായ ചോദ്യത്തിന് മറുപടി പറയുന്ന ഭാഗം. 'ശിക്ഷാ ഇളവ്' എന്ന് തന്നെയാണ് അല്ലാതെ 'വിട്ടയക്കൽ' എന്നല്ല മുഖ്യമന്ത്രിയും പറയുന്നത്. അതുകൊണ്ട് 'എന്തൊക്കെയായാലും ടിപി കേസിലെ പ്രതികളെ ഈയടുത്തൊന്നും വിട്ടയക്കില്ല' എന്ന സൈബർ സഖാക്കളുടെ ഇപ്പോഴത്തെ ഡിഫൻസ് അപ്രസക്തമാണ്. ചർച്ച ശിക്ഷാ ഇളവിനെക്കുറിച്ച് തന്നെയാണ്.
ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവർ ശിക്ഷാ ഇളവിന് പരിഗണിക്കണമെങ്കിൽ മിനിമം 14 വർഷം ജയിൽവാസം പൂർത്തീകരിക്കപ്പെടണം എന്ന് മുഖ്യമന്ത്രി എടുത്തുപറയുന്നുണ്ട്. ടിപി കേസിലെ കുറ്റക്കാർ അത്രയും കാലമായിട്ടില്ലാത്തതിനാൽ അവർ സ്വാഭാവികമായും 'ശിക്ഷാ ഇളവിന്' പരിഗണിക്കപ്പെടാൻ അർഹരല്ല എന്നാണ് പൊതുന്യായം എന്നും മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറയുന്നു.
എന്നിട്ടും എങ്ങനെ ഇപ്പോൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പ്രകാരം അവർ ശിക്ഷാ ഇളവിന് അർഹരായവരുടെ പട്ടികയിൽ ഇടം നേടി? ജയിൽ വകുപ്പിന്റെ കരട് ലിസ്റ്റിൽ മാത്രമാണോ അതോ സർക്കാർ അംഗീകരിച്ച് ഗവർണ്ണർക്ക് അയച്ച് കൊടുത്ത ലിസ്റ്റിലും അവർ ഉൾപ്പെട്ടിട്ടുണ്ടോ?
നിയമസഭയിൽ മറുപടി പറയുന്ന വേളയിൽ താനിക്കാര്യം കൃത്യമായി പരിശോധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഒഴുക്കൻ മട്ടിൽ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിൽത്തന്നെ വിഷയം ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹം അത് സംബന്ധിച്ച് മതിയായ ഗൃഹപാഠം ചെയ്തിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. എന്നിട്ടും അദ്ദേഹം കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നത് അദ്ദേഹത്തിന് ഇക്കാര്യത്തിൽ കാര്യമായി എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ടെന്നതുകൊണ്ട് തന്നെയാണ്.
നിയമസഭയിൽ തീർത്തും അനാവശ്യമായ അവസരങ്ങളിൽപ്പോലും രാഷ്ട്രീയാരോപണം ഉന്നയിക്കുന്നയാളാണ് മുഖ്യമന്ത്രി എന്ന് ഏവർക്കും അറിയാം. എന്നിട്ടും 'നിങ്ങളുടെ കാലത്തുണ്ടാക്കിയ ലിസ്റ്റിൽത്തന്നെ ടിപി കേസിലെ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടല്ലോ, എന്നിട്ട് എന്നോടെന്തിനാണ് അത് ചോദിക്കുന്നത്?' എന്ന് തിരുവഞ്ചൂരിന്റെ വായടപ്പിക്കുന്നമട്ടിൽ ഒരു മറുപടി മുഖ്യമന്ത്രി പറയാതിരുന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം ആ പേരുകൾ ഈ സർക്കാരിന്റെ കാലത്ത് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത് തന്നെയാണ് എന്ന് ന്യായമായും ഊഹിക്കാം.
മുൻ സർക്കാരിന്റെ കാലത്ത് കാബിനറ്റ് അംഗീകരിച്ച നിശ്ചിത മാനദണ്ഡപ്രകാരം ജയിൽ വകുപ്പ് ഒരു കരട് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അത് ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലോ മന്ത്രി തലത്തിലോ അംഗീകരിക്കപ്പെടുകയോ ഗവർണ്ണർക്ക് അയച്ചുകൊടുക്കുകയോ ഉണ്ടായിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഈ കരട് ലിസ്റ്റിൽനിന്ന് പുതിയ എൽഡിഎഫ് സർക്കാർ കുറച്ച് പേരെ ഒഴിവാക്കിയും പകരം പുതുതായി കുറച്ചാളുകളെ തിരുകിക്കയറ്റിയുമാണ് അത് ഗവർണ്ണർക്ക് അയച്ചുകൊടുത്തത് എന്നാണ് ഇപ്പോഴുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാവുന്നത്.
അതുകൊണ്ടാണ് യുഡിഎഫ് ഭരണകാലത്തിന്റെ അവസാനമാസങ്ങളിൽ മാത്രം കോടതി ശിക്ഷ വിധിച്ച നിഷാം അടക്കമുള്ളവർ ശിക്ഷാ ഇളവിനുള്ള ലിസ്റ്റിൽ പിന്നീട് കയറിപ്പറ്റിയത്. യുഡിഎഫ് കാലത്ത് കാപ്പ ചുമത്തപ്പെട്ട നിഷാമിന് അത് ഒഴിവാക്കി നൽകിയത് ഏത് കാലത്താണെന്നതും വ്യക്തമാവേണ്ടതുണ്ട്. അക്കാര്യത്തിലൊക്കെ ഒരു ക്ലാരിറ്റി വരണമെങ്കിൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുള്ളതിനാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അത് ചോദ്യമായി ഉന്നയിക്കാൻ ഉദ്ദേശിക്കുന്നു:
1) കേരളത്തിലെ വിവിധ ജയിലുകളിലെ തടവുപുള്ളികൾക്ക് ശിക്ഷ ഇളവ് ചെയ്ത് നൽകാനുള്ള ശുപാർശ സഹിതം ഒരു ലിസ്റ്റ് ഉണ്ടാക്കി സർക്കാരിൽ നിന്ന് ബഹു. ഗവർണ്ണർക്ക് അയച്ചുനൽകിയത് എന്നാണ്?
2) ഗവർണ്ണർക്ക് അയച്ചുനൽകിയ ആ ലിസ്റ്റിന് അന്തിമരൂപം നൽകിയത് എന്നാണ്?
3) മുൻ സർക്കാരിന്റെ കാലത്ത് 2015ലോ 2016ലോ ഇത്തരത്തിൽ ഏതെങ്കിലും ലിസ്റ്റ് ജയിൽ വകുപ്പ് തലത്തിലോ സർക്കാർ തലത്തിലോ തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ പ്രസ്തുത ലിസ്റ്റ് സർക്കാരിൽ നിന്ന് ബഹു. ഗവർണ്ണർക്ക് അയച്ച് കൊടുത്തിട്ടുണ്ടോ?
4) മുൻ സർക്കാരിന്റെ കാലത്ത് ജയിൽ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റിൽ പുതിയ സർക്കാർ വന്നതിന് ശേഷം പുതുതായി ആരെയെങ്കിലും ശിക്ഷാ ഇളവിനർഹരായി ഉൾപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്തരക്കാരുടെ പേരുവിവരം നൽകാമോ?
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍