Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നത് പോലും അപകടകരം; യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസി ആളില്ലാ ദൗത്യം ഉപേക്ഷിച്ചത് പോലും പ്രവചനാതീതമായ ചാന്ദ്രിക ഉപരിതലത്തെ ഭയന്ന്; എത്ര കൃത്യമായി പദ്ധതിയൊരുക്കിയാലും ദക്ഷിണ ധ്രുവം കിട്ടാക്കനിയെന്ന് തന്നെ റിപ്പോർട്ടുകൾ; ഇസ്രോയുടെ ലക്ഷ്യം തെറ്റിയത് ആർക്കും നേടാനാവാത്ത ലക്ഷ്യം ആയത്‌കൊണ്ടു തന്നെയെന്ന് നിഗമനം

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നത് പോലും അപകടകരം; യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസി ആളില്ലാ ദൗത്യം ഉപേക്ഷിച്ചത് പോലും പ്രവചനാതീതമായ ചാന്ദ്രിക ഉപരിതലത്തെ ഭയന്ന്; എത്ര കൃത്യമായി പദ്ധതിയൊരുക്കിയാലും ദക്ഷിണ ധ്രുവം കിട്ടാക്കനിയെന്ന് തന്നെ റിപ്പോർട്ടുകൾ; ഇസ്രോയുടെ ലക്ഷ്യം തെറ്റിയത് ആർക്കും നേടാനാവാത്ത ലക്ഷ്യം ആയത്‌കൊണ്ടു തന്നെയെന്ന് നിഗമനം

മറുനാടൻ ഡെസ്‌ക്‌

ന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 സോഫറ്റ് ലാൻഡിങ്ങിന് വെറും 2.1 കിലോമീറ്റർ ദൂരെ എത്തിയപ്പോൾ ആയിരുന്നു ഓർബിറ്ററും ലാൻഡറും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടത്. ഐഎസ്ആർഒ ശ്രമിച്ചത് ചന്ദ്രന്റെ ദക്ഷിധ്രുവത്തിൽ ഇറങ്ങാൻ ആയിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് മാത്രമല്ല ഇത്തരത്തിൽ ദക്ഷിണധ്രുവത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടമാണ് എന്നും യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നു.യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്ക് ഒരു ആളില്ലാ ദൗത്യം ആസൂത്രണം ചെയ്തിരുന്നു. ഏതാണ്ട് ഇന്ത്യയുടെ ചന്ദ്രയാൻ - 2 പോലെ തന്നെയായിരുന്നു. 2018ൽ ചന്ദ്രനിൽ ലാൻഡിങ് നടത്താനായിരുന്നു നീക്കം നടത്തിയിരുന്നത്. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം പദ്ധതി റദ്ദാക്കുകയായിരുന്നു.

ഇത്തരത്തിൽ ഇന്ത്യക്ക് മുൻപ് ദക്ഷിണധ്രുവത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിന് മുൻ തന്നെ അത്തരത്തിലൊരു ദൗത്യത്തിൽ ഉണ്ടായേക്കാമെന്ന അപകടത്തെ കുറിച്ചുമെല്ലാം തന്നെ ഏജൻസി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ചന്ദ്രന്റെ ഉപരിതലം (ദക്ഷിണധ്രുവം) സങ്കീർണ്ണമായ അന്തരീക്ഷമാണ്. ചന്ദ്രന്റെ മറ്റു ഭാഗങ്ങളെ പോലെയല്ല ഇവിടുത്തെ കാര്യങ്ങൾ. ഫലങ്ങൾ ആശ്ചര്യകരവും പ്രവചനാതീതവും അപകടകരവുമാണ് എന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ടിലുള്ളത്.

ചന്ദ്രോപരിതലത്തിലെ ശക്തമായ പൊടിപടലങ്ങൾ ഉപകരണങ്ങളിൽ പറ്റിനിൽക്കുകയും യാന്ത്രിക പ്രശ്നങ്ങൾ സൃഷ്ടിക്കാനും സാധ്യത ഏറെയാണ്. ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലാൻഡറിലെ സോളാർ പാനലുകളുടെയും മറ്റ് സിസ്റ്റങ്ങളുടെയും കാര്യക്ഷമത കുറയ്ക്കാൻ പൊടിപടലങ്ങൾ കാരണമാകും.ഇലക്ട്രോസ്റ്റാറ്റിക്കിന്റെ സാന്നിധ്യം ചന്ദ്രന്റെ ഉപരിതലത്തിനു ചുറ്റുമുള്ള പൊടിപടലങ്ങൾ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നു. ഈ കണികകൾ മൂലമുണ്ടാകുന്ന ഇലക്ട്രോസ്റ്റാറ്റിക് ചാർജിങ് ലാൻഡറുകൾക്കും മനുഷ്യർക്കും ഒരുപോലെ അപകടമായിരിക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചന്ദ്രനിലെ പൊടിയെക്കുറിച്ചും അതിന്റെ പെരുമാറ്റത്തെക്കുറിച്ചും വളരെക്കുറച്ചേ അറിയൂ. ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ചുള്ള വിവരങ്ങൾ വിശാലമാണ്. ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്.

നിങ്ങൾക്ക് അവിടെ ജീവിക്കണം, പക്ഷേ ബഹിരാകാശ പേടകത്തിനകത്തും പുറത്തും പൊടിപടലവുമായി നിങ്ങൾ നിരന്തരം പോരാടേണ്ടി വരുമെന്നാണ് ചന്ദ്രനിൽ അവസാനമായി നടന്ന മനുഷ്യൻ യൂജിൻ സെർനാനെ ഉദ്ധരിച്ച് ഇഎസ്എ റിപ്പോർട്ടിൽ ചന്ദ്രന്റെ പൊടിപടലത്തെക്കുറിച്ച് പറയുന്നത്.നാസയുടെയും ലാൻഡിങ് സോണും ദക്ഷിണധ്രുവ പ്രദേശമാണ്. ആർട്ടെമിസ് എന്നറിയപ്പെടുന്ന ദൗത്യം ആസൂത്രണം ചെയ്യുമ്പോൾ ചന്ദ്രയാൻ -2 ൽ നിന്നുള്ള ഡേറ്റ ഉപയോഗിക്കുമെന്ന് നാസ ആവർത്തിച്ചു. ഈ പ്രദേശത്ത് ബഹിരാകാശ പേടകം ഇറക്കുന്നതിൽ 17 തരം അപകടസാധ്യതകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

2020 കളുടെ പകുതിയോടെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലേക്കുള്ള ഹെറാക്കിൾസ് റോബോട്ടിക് ദൗത്യത്തിനായി തയ്യാറെടുക്കുന്നതിനായി കനേഡിയൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസികളുമായി ഇഎസ്എ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇഎസ്എ റിപ്പോർട്ടിന് പുറമേ പ്യൂർട്ടോ റിക്കോ-മയാഗെസ് സർവകലാശാല 2019 മെയ് 30 ന് നാസയുമായി സംയുക്തമായി ഒരു റിപ്പോർട്ടു തയാറാക്കിയിരുന്നു. ചാന്ദ്ര പര്യവേഷണവും ധ്രുവപ്രദേശങ്ങളിലേക്കുള്ള പ്രവേശനവും എന്ന റിപ്പോർട്ട് ചന്ദ്രന്റെ ധ്രുവപ്രദേശത്ത് ലാൻഡിങ്ങിന് സാധ്യതയുള്ള ചില അപകടങ്ങളെ എടുത്തുകാണിക്കുന്നുണ്ട്. 2024 ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ ലക്ഷ്യം കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP