ഹുദ് ഹുദ് എന്ന അറബിപ്പേരിന്റെ അർത്ഥം മരംകൊത്തി; പേരു നൽകിയത് ഒമാൻ; അടുത്ത കൊടുങ്കാറ്റിന് പേരിടാൻ പാക്കിസ്ഥാൻ; ചുഴലിക്കൊടുങ്കാറ്റിന് പേരിടുന്നത് ആര്?
വേഴാമ്പൽ മഴകാത്ത് നിൽക്കും. എന്നാൽ ഹുദ് ഹുദ് പേമാരിയും ചുഴലിയുമായി ഇന്ത്യയിലെത്തും. കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലിന്റെ സ്വഭാവ സാമ്യമുള്ള ഇസ്രയേലിന്റെ സ്വന്തം പക്ഷിക്ക് ചുഴലിക്കാറ്റിന്റെ പേരു നൽകിയപ്പോൾ ആകെ സ്വഭാവ മാറ്റം. നാശനഷ്ടങ്ങളുടെ പേടിപ്പിക്കുന്ന ചിത്രമാണ് ഹുദ് ഹുദ് എന്ന സുന്ദര പക്ഷിയുടെ പേര് ഇപ്പോൾ പകർന്നു നൽകുന്നത്.
ഹുദ് ഹുദ് എന്ന അറബി വാക്കിന്റെ അർഥം മരംകൊത്തിപ്പക്ഷിയെന്നാണ്. നീണ്ട ചുണ്ടുകളും മനോഹരമായ കൊമ്പുകളുമാണ് ഹുദ് ഹുദ് പക്ഷയുടെ പ്രത്യേകത. ഇതിനെ കണ്ടാൽ ആരും ഒന്നു നോക്കി നിൽക്കും. അത്ര വശ്യമായ ഭംഗിയാണ് ഈ പക്ഷിക്കുള്ളത്. എന്നാൽ കൊടുങ്കാറ്റിന് ഈ പേരു വരുമ്പോൾ കഥമാറുന്നു. ലക്ഷങ്ങളാണ് ഹുദ് ഹുദിനെ ഭയന്ന് ഒഡീഷയുയേും ആന്ധ്രയുടേയും തീരമേഖലയിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുന്നത്. ആർക്കും ഹുദ് ഹുദിനെ കാണുകയോ അറിയുകയോ വേണ്ട.
എല്ലാത്തിനും കാരണം ഒമാനാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്ക് ഹുദ് ഹുദ് എന്ന പേരു നൽകിയത് ഒമാനാണ്. മലമുഴക്കി വേഴാമ്പലുമായി സാമ്യമുള്ള ഹൂപൂ പക്ഷിയെ കുറിച്ച് ഖുർആനിൽ നിരവധി പരാമർശങ്ങളുണ്ട്. അതുകൊണ്ട് കൂടിയാണ് തെക്കനേഷ്യൻ സമുദ്രത്തിലെ ചുഴലികൾക്ക് പേരു നൽകാനുള്ള ഊഴമെത്തിയപ്പോൾ ഈ പേര് ഒമാൻ തെരഞ്ഞെടുത്തത്.
ഹുദ് ഹുദ് എന്നാൽ ഹൂപുവ്. ഇന്ത്യയിൽ ഹുദ്ഹുദ് എത്തുന്നത് ആദ്യമായാണ്. എന്നാൽ ആഫ്രോ-യൂറേഷ്യ മേഖലകളിൽ എന്നും സജീവ സാന്നിധ്യമാണ് ഹുദ് ഹുദ്. ഇത് ഒഡീഷയിലും ആന്ധ്രയിലും എത്തുമ്പോൾ ആളുകൾ നാടുവിടുന്നു. മുൻകരുതലുകളെടുക്കുന്നു. പക്ഷേ ഇസ്രോയേലിന്റെ ദേശീയ പക്ഷിക്ക് പ്രചാചീന ഈജിപ്തിൽ ദൈവതുല്യമായ സ്ഥാനമുണ്ടായിരുന്നു. ആരാധനാലയങ്ങിൽ ഹുദ് ഹുദിനെ കൊത്തി വയ്ക്കുകയും ചെയ്യുമായിരുന്നു. ഹുദ് ഹുദ് എന്നത് ഹൂപൂവിന്റെ അറബിപ്പേരാണ്. വർണവൈവിധ്യമുള്ള ഹുദ് ഹുദ് പക്ഷി സന്ദേശവാഹകരായും കണക്കാക്കുന്നു.
1953ൽ ആണു ചുഴലിക്കാറ്റുകൾക്കു പേരുനൽകുന്ന രീതി ആരംഭിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ചുഴലിക്കാറ്റുകൾക്കാണ് ആദ്യം പേരിട്ടത്. എന്നാൽ ഏഷ്യയിൽ ചുഴലിക്കാറ്റുകൾക്കു പേരിട്ടുതുടങ്ങിയത് അടുത്തകാലത്താണ്. 1953 ൽ ലോക കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മിയാമിയിനൽ നടന്ന കൺവെൻഷൻ മുതലാണ് ചുഴലിക്കാറ്റുകൾക്ക് വ്യത്യസ്ത പേരുകൾ നൽകിത്തുടങ്ങിയത്.
2004 മുതലാണ് പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ തെക്കനേഷ്യൻ രാജ്യങ്ങൾ യോജിച്ച് പേരുകൾ നൽകാൻ തുടങ്ങിയത്.ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്മർ, ഒമാൻ, ശ്രീലങ്ക, തായ്ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നു ഈ പ്രദേശത്ത് രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾക്കു പേരിടാൻ തീരുമാനിച്ചു.
ചുഴലിക്കാറ്റിന്റെ പേരുകളിടുമ്പോൾ തർക്കങ്ങൾ പാടില്ലെന്നും ഉറപ്പിച്ചു. അതിനാൽ എട്ട് രാജ്യങ്ങളോടും പേരു നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. എട്ട് പേരുകൾ വീതം എട്ട് രാജ്യങ്ങൾ നൽകി. അങ്ങനെ 64 പേരുകളുടെ പട്ടിക ലഭിച്ചു. ചുഴലിക്കാറ്റിന്റെ സാധ്യത കാലാവസ്ഥാ ശാസ്ത്രജ്ഞർ അടുത്തറിഞ്ഞാൽ പിന്നെ പേരു നൽകലാകും. ഈ അറുപതിൽ അക്ഷരമാലാ ക്രമത്തിൽ ഒന്ന് തെരഞ്ഞെടുക്കും. അങ്ങനെ 30 പേരുകൾ ഇതുവരെ ഉപയോഗിച്ചു കഴിഞ്ഞു. അവസാനപേരും ഉപയോഗിക്കാൻ സമയമാകുമ്പോൾ പുതിയ പട്ടിക വീണ്ടും തയ്യാറാക്കും.
കഴിഞ്ഞ വർഷം വീശിയടിച്ച ഫൈലിൻ ചുഴലിക്കാറ്റിനു തായ്ലൻഡ് ആണു പേരിട്ടത്. ഈ വർഷം ജൂണിൽ വീശിയടിച്ച നനൗക് ചുഴലിക്കാറ്റാണ് ഏറ്റവും ഒടുവിലത്തേത്. മ്യാന്മർ ആണ് ആ പേരിട്ടത്. അടുത്ത ചുഴലിക്കാറ്റിന്റെ പേരു നിലോഫർ എന്നായിരിക്കും. ഈ പേരു നൽകുന്നതു പാക്കിസ്ഥാൻ ആണ്.
സാധാരണ അക്ഷരമാലാ ക്രമത്തിലായിരുന്നു പേരുകൾ നൽകാറുള്ളത്. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഭ്യർത്ഥന പ്രകാരം എട്ട് രാജ്യങ്ങളിൽ നിന്നുള്ള ചുഴലിക്കാറ്റ് നിരീക്ഷണ വിദഗ്ദ്ധർ നൽകിയ പേരുകളിൽ നിന്നാണ് ഹുദ്ഹുദ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയും എട്ട് പേരുകൾ നൽകിയിട്ടുണ്ട്. എന്നാൽ അവയ്ക്ക് കാവ്യഭംഗിയില്ലെന്നതാണ് വസ്തുത. മേഘം, സമുദ്രം, വായു അങ്ങനെ പോകുന്നു പട്ടിക.
എന്തായാലും അറബിക്ക് പ്രിയങ്കരമായ ഹുദ് ഹുദ് ഇന്ത്യയിലെത്തുന്നത് ദേശാടന പക്ഷിയായല്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റായാണ്. മണിക്കൂറിൽ 170 ലധികം കിലോമീറ്റർ വേഗതിയിൽ ആഞ്ഞടിക്കുന്ന വിനാശകാരി. ഒഡീഷയും ആന്ധ്രയും എല്ലാ മുൻകരുതലുമൊരുക്കി ഹുദ് ഹുദിന് കാത്തിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍