ആദ്യശ്രമത്തിൽ ചൊവ്വ കീഴടക്കുന്ന ആദ്യരാജ്യമായി നമ്മുടെ ഇന്ത്യ; ചുവന്ന ഗ്രഹത്തിലെ നാലാമന് കൈയടി നൽകി അസൂയയോടെ ലോകരാജ്യങ്ങൾ; ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ നരേന്ദ്ര മോദിയും: ലോകത്തിന്റെ നെറുകയിൽ തല ഉയർത്തിപ്പിടിച്ച് ഇന്ത്യൻ ശാസ്ത്രലോകം
ബാംഗ്ലൂർ: ചന്ദ്രയാൻ പദ്ധതി വിജയകരമാക്കിയ ശേഷം മംഗൾയാനെന്ന ചൊവ്വാദൗത്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയെ നോക്കി പുച്ഛിച്ച പാശ്ചാത്യ മാദ്ധ്യമങ്ങളും ആളുകളും കുറവല്ല. അഷ്ടിക്ക് വകയില്ലാത്ത ഇന്ത്യക്കാരൻ കാണരുതാത്ത സ്വപ്നമാണിതെന്ന തരത്തിലായിരുന്നു പരിഹാസങ്ങൾ. എന്നാൽ, ആക്ഷേപങ്ങൾക്ക് ചെവികൊടുക്കാതെ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ ഐഎസ്ആർഒ ശാസ്ത്രഞ്ജർ കഠിന ശ്രമത്തിലായിരുന്നു. ഒടുവിൽ വിക്ഷേപിച്ച് 300 ദിവസങ്ങൾക്ക് ശേഷം ഇന്ത്യൻ ശാസ്ത്രലോകം അഭിമാനത്തോടെ തല ഉയർത്തി നിന്നു. ഇന്ന് രാവിലെ മംഗൾയാൻ ചരിത്രദൗത്യം പൂർത്തിയാക്കി ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയപ്പോൾ അഭിമാനം കൊണ്ട് ഒരോ ഭാരതീയനും വീർപ്പുമുട്ടി. ചൈനയ്ക്കും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള വൻ രാഷ്ട്രങ്ങൾക്ക് സാധിക്കാത്ത ചൊവ്വാ ദൗത്യം വിജയത്തിലെത്തിച്ചതോടെ സാധാരണക്കാരനായ ഇന്ത്യക്കാരൻ പോലും ആർത്തുവിളിച്ചു ജയ് ഹിന്ദ് എന്ന്..
ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ അടക്കം നൂറ് കണക്കിന് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നമാണ് വിജയം നേടിയത്. ഇതോടെ ആദ്യ ചൊവ്വാദൗത്യം തന്നെ വിജയകരമാക്കിയ ഏക രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഭ്രമണപഥത്തിലെത്തി മംഗൾയാനിൽ നിന്നുള്ള സിഗ്നലുകൾ കാൻബറയിലെ കേന്ദ്രത്തിൽ ലഭിച്ചതോടെയാണ് ദൗത്യം വിജയകരമെന്ന പ്രഖ്യാപനം വന്നത്. ഇന്ത്യൻ മണ്ണിൽ നിന്നും തൊടുത്ത പേടത്തിൽ നിന്നുള്ള സിഗ്നൽ 22 കോടി കിലോമീറ്റർ അകലെ നിന്നുമാണ് ലഭ്യമായത്. മുൻപ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ കാലത്ത് തുടങ്ങിയ ചൊവ്വാ ദൗത്യത്തിന്റെ വിജയപ്രഖ്യാപനം നടത്താനുള്ള ചരിത്ര ദൗത്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു സിദ്ധിച്ചത്. ശാസ്ത്രജ്ഞർക്കൊപ്പം ആകാംക്ഷാഭരിതരായി പ്രാർത്ഥനയോടെ മംഗൾയാൻ ഭ്രമണപഥത്തിലെത്തുന്നത് കാത്തിരുന്ന നരേന്ദ്ര മോദി ദൗത്യം വിജയിച്ചപ്പോൾ ശാസ്ത്രജ്ഞർക്കൊപ്പം ആഹ്ലാദഭരിതനായി. മോദി തന്നെയാണ് ഔദ്യോഗികമായി ഇന്ത്യൻ ചൊവ്വാദൗത്യം വിജയം കണ്ടതായി പ്രഖ്യാപിച്ചു.
ഇന്ത്യ ചരിത്രം കുറിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി ജ്വലിക്കുന്നത് നൂറുകോടി ജനതയുടെ അഭിമാനമെന്നും കൂട്ടിച്ചേർത്തു. ചൊവ്വയ്ക്ക് അങ്ങനെ നമ്മുടെ ചൊവ്വയ്ക്ക് അമ്മയെ കിട്ടി എന്നു പറഞ്ഞായിരുന്നു മോദി വിജയപ്രഖ്യാപനം നടത്തിയത്. അസാധ്യമായത് നേടാൻ കഴിയുന്നവരാണ് ഇന്ത്യൻ ശാസ്ത്രജ്ഞരെന്ന് ചൊവ്വാദൗത്യം തെളിയിച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം കിരീടം നേടി മടങ്ങിവരുന്നതിനേക്കാൾ ആഹ്ലാദകരമാണ് ഈ മുഹൂർത്തമെന്നും മോദി പറഞ്ഞു. ചൊവ്വാദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഐഎസ്ആർഒയെ അഭിനന്ദിക്കാൻ ഇന്ന് എല്ലാ സ്കൂളുകളിലും കോളേജുകളിലും പ്രത്യേക യോഗം ചേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നു പ്രത്യേക യോഗം ചേർന്നത്. ചൊവ്വാദൗത്യത്തിന്റെ വിജയത്തിൽ നാസയും ഐഎസ്ആർഒയെ അഭിനന്ദനം അറിയിച്ചു. ചൊവ്വ പര്യവേഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവിൽ അമേരിക്ക, റഷ്യ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരാണ് ചൊവ്വ ദൗത്യം വിജയകരമായി പൂർ്ത്തിയാക്കിയത്.
ചരിത്രത്തിലേക്കുള്ള ചുവടുവെയ്പ്പിന്റെ അതിനിർണായ ഘട്ടം ഇന്നലെ വിജയകരമായി പൂർത്തിയാക്കിയ ഐസ്ആർഒ ശാസ്ത്രജ്ഞർ ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ദൗത്യത്തിന്റെ വിജയഘട്ടത്തിലേക്ക് കടന്നത്. ഇന്ന് പുലർച്ചെ 4.17.32 മുതലാണ് ഗെയിൻ ആന്റിനപ്രവർത്തന സജ്ജമായത്. 6.56.32ന് മംഗൾയാൻ ചൊവ്വയുടെ നേർക്ക് തിരിഞ്ഞു. 7.12.19ന് ഗ്രഹണം ആരംഭിച്ചു. സോളാർ പാനലുകളിൽ സൂര്യപ്രകാശം പതിക്കാത്തതിനാൽ ത്രസ്റ്റർ എൻജിനുകളാണ് പ്രവർത്തനം ഏറ്റെടുത്തത്. 7.14.32ന് ത്രസ്റ്ററുകൾ പേടകത്തെ വിപരീത ദിശയിൽ തിരിച്ചു. 7.17.32ന് ലാം എൻജിൻ ജ്വലിച്ചു. വേഗത കുറയ്ക്കാനുള്ള റിട്രോ ഫയറിങ് നടന്നു. ലിക്വിഡ് അപ്പോജി മോട്ടോർ 24 മിനിറ്റ് ജ്വലിപ്പിച്ചാണ് റിവേഴ്സ് ഫയറിങ്ങിലൂടെ പേടകത്തിന്റെ വേഗം കുറച്ചത്. 7.21.50ന് ചൊവ്വ മംഗൾയാനും ഭൂമിക്കും ഇടയിൽ വരികയും 7.22.32ന് റേഡിയോബന്ധം നിലയ്ക്കുകയും ചെയ്തു.
7.41.46ന് ലാം എൻജിന്റെ ജ്വലനം പൂർത്തിയായി. പേടകത്തിന്റെ വേഗത സെക്കൻഡിൽ 1.1 കിലോമീററായി കുറഞ്ഞു. 7.42.46ന് ചൊവ്വയുടെ ആകർഷണത്തിനനുസരിച്ച് മംഗൾയാൻ തിരിഞ്ഞു. ഭ്രമണപഥത്തിൽ എത്തിക്കാൻ പേടകത്തെ കറക്കി. 7.45.10ന് ചൊവ്വയുടെ ഗ്രഹണത്തിൽ നിന്ന് മംഗൾയാൻ പുറത്ത് വന്നു. 7.47.46 ടെലിമെട്രി ബന്ധം പുനഃസ്ഥാപിച്ചു. 7.52.46ന് മംഗൾയാനിന്റെ തിരിച്ചിൽ നിൽക്കുകയും 8.04.32ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ ചുറ്റാൻ തുടങ്ങുകയും ചെയ്തു.
രാവിലെ എട്ടോടെയാണ് മംഗൾയാനിൽ നിന്നുള്ള ആദ്യ സിഗ്നൽ ലഭിച്ചത്. ഓസ്ട്രേലിയയിലെ കാൻബറ സ്റ്റേഷനിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. ഇതോടെയാണ് ദൗത്യം വിജയിച്ചുവെന്ന അറിയിപ്പും വന്നത്. ചൊവ്വയുടെ ഏറ്റവും അടുത്ത് 423 കിലോമീറ്ററും അകലെ 80,000 കിലോമീറ്ററും വരുന്ന ദീർഘവൃത്തത്തിലാണ് മംഗൾയാന്റെ നിർദിഷ്ട ഭ്രമണ പഥം.
ഒരു ഭ്രമണത്തിന് 3.2 ദിവസം വേണം. ചൊവ്വയിൽ നിന്ന് ഐഎസ്ആർഒ സെന്ററിൽ സന്ദേശം എത്താൻ 12.5 മിനിറ്റ് വേണം. ഇരുവഴിക്കുമുള്ള ആശയവിനിമയത്തിന് 25 മിനിറ്റാണ് വേണ്ടത്. ബാംഗ്ലൂരിലെ ഡീപ് സ്പെയ്സ് നെറ്റ് വർക്ക് കേന്ദ്രത്തിലാണ് മംഗൾയാനിന്റെ നിയന്ത്രണം. നിർണായക സമയത്ത് പേടകം ചൊവ്വയുടെ മറുവശത്തായിരിക്കും എന്നതിനാലാണ് അമേരിക്കയിലെ ഗോൾഡ്സ്റ്റോൺ, സ്പെയിനിലെ മാഡ്രിഡ്, ആസ്ട്രേലിയയിലെ കാൻബറ എന്നിവിടങ്ങളിൽ നിന്ന് മംഗൾയാനെ നിരീക്ഷിക്കുന്നത്.
ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെത്തന്നെ ബാംഗ്ളൂരിലെത്തിയിരുന്നു. മംഗൾയാനിലെ ലാം എൻജിൻ ജ്വലിക്കുന്ന നിർണായക നിമിഷത്തിന് അരമണിക്കൂർ മുമ്പേ അദ്ദേഹം ഐഎസ്ആർഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് കേന്ദ്രത്തിലെത്തുകയും ചെയ്തു. ചെയർമാൻ ഡോ.രാധാകൃഷ്ണൻ, മുൻചെയർമാൻ ഡോ.കസ്തൂരി രംഗൻ തുടങ്ങിയ ശാസ്ത്രജ്ഞരും പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രത്തിലെത്തി.
ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ അതിന്റെ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ്. ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ഇന്ത്യയുടെ പിഎസ്എൽവിഎക്സ്എൽ റോക്കറ്റിലാണ് ചൊവ്വയിലേക്ക് യാത്രയാരംഭിച്ചത്. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരയാത്രാ ദൗത്യമാണിത്.
ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേലോഡ്) പേടകത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുള്ളത്.
ഇൻഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ, മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
ചൊവ്വ പര്യവേക്ഷണത്തിന് ഏറ്റവും കുറവ് പണം ചെലവഴിച്ച രാജ്യം ഇന്ത്യയാണ്. 450 കോടി രൂപയാണ് ഇന്ത്യക്ക് ചൊവ്വാദൗത്യത്തിന് വേണ്ടിവന്ന ചെലവ്. അമേരിക്കയുടെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാൻ അഞ്ചുകൊല്ലം വേണ്ടിവന്നപ്പോൾ ഇന്ത്യക്ക് വെറും ഒന്നരക്കൊല്ലം മാത്രമാണ് ആവശ്യമായിവന്നത്.
- ചൊവ്വയ്ക്ക് അമ്മയെ കിട്ടിയെന്ന് മോദി; മംഗൾയാൻ ദൗത്യത്തെ അമ്മയോട് ഉപമിച്ച് ശാസ്ത്രജ്ഞന്മാർക്ക് പ്രധാനന്ത്രി മോദിയുടെ അഭിനന്ദനം; ജഗദ്ഗുരു ഭാരതത്തിന്റെ കടമ ഇനിയും ഇന്ത്യ നിറവേറ്റുമെന്നും പ്രധാനമന്ത്രി
- പച്ചയോ കത്തിയോ താടിയോ ?പാട്ടും പാടി നടന്ന തൃശൂരുകാരൻ താടിക്കാരൻ ലോകത്തിന്റെ കന്നിക്കുയിൽ: ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോക്ടർ കെ രാധാകൃഷ്ണന്റെ കലാ-ശാസ്ത്ര ജീവിതത്തിലൂടെ
- സർദാർ പട്ടേലിന്റെ പ്രതിമ നിർമ്മിക്കാൻ 2500 കോടി; ചൊവ്വയിൽ എത്തി ലോകം കീഴടക്കാൻ വെറും 450 കോടി മാത്രം; ഇനിയെങ്കിലും ഇന്ത്യൻ മുൻഗണനകൾ അടിമുടി മാറുമോ?
- ചൊവ്വാദോഷത്തിന് ഇനി എന്തുപറ്റും? ചൊവ്വയുടെ പേരിൽ ഇനിയും പെൺകുട്ടികൾക്ക് വിവാഹം മുടങ്ങുമോ? മംഗൾയാൻ പര്യവേക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ഒരു മംഗലവിചാരം
- ദുരിത ജീവിതത്തിന്റെ കൈയ്പുനീർ മറന്ന് ഗണപതിക്ക് തേങ്ങ ഉടയ്ക്കാൻ നമ്പി നാരായണൻ എത്തി ; ഇന്ത്യ വെന്നിക്കൊടി പാറിക്കുമ്പോൾ ആദ്യം ഓർക്കേണ്ടത് നമ്മൾ കള്ളനാക്കിയ ഈ മഹാ ശാസ്ത്രജ്ഞനെ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്