ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം
മറുനാടൻ ഡെസ്ക്
ശ്രീഹരിക്കോട്ട: ഉച്ചയ്ക്ക് കൃത്യം 2.43ന് ഇന്ത്യക്ക് അഭിമാനമായി ചന്ദ്രയാൻ കുതിച്ച് പൊങ്ങിയപ്പോൾ കൈയടികളോടെയും വിജയാരവങ്ങളുമായിട്ടുമാണ് ശാസ്ത്ര ലോകം അതിനെ വരവേറ്റത്. ഇനി 48 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണമണിയും. ദൗത്യം വിജയിച്ചാൽ ഈ ലക്ഷ്യം നേടുന്ന നാലാമത്തെ ലോകരാജ്യമായി ഇന്ത്യ മാറും.960 കോടി മുടക്കിയാണ് ഇന്ത്യ ചന്ദ്രയാൻ 2 ഫലപ്രദമായി വിക്ഷേപിക്കാൻ ഇന്ത്യക്ക് ചെലവായത്. രാജ്യം വളരെ ആകാംഷയോടെയാണ് ചന്ദ്രയാൻ 2 വിക്ഷേപണത്തിനായി കാത്തിരുന്നത്. എന്താണ് ചന്ദ്രയാൻ വിജയകരമാകുമ്പോൾ ഇന്ത്യക്കും മാനവരാശിക്കും ഉണ്ടാകാൻ പോകുന്ന നേട്ടം.
സാധാരണക്കാരന് ഇതൊക്കെ കൊണ്ട് എന്ത് നേട്ടമെന്ന് ചോദിക്കുന്നവർ പോലുമുണ്ട് നമ്മുടെ രാജ്യത്ത്. ഇതിനൊക്കെ മുടക്കുന്ന തുക ഉപയോഗിച്ചാൽ പട്ടിണിക്ക് പരിഹാരമാകും എന്ന് പോലും ചിന്തിക്കുന്നവരുണ്ട്. എന്നാൽ ചന്ദ്രയാൻ 2 സെപ്റ്റംബർ 7ന് ചന്ദ്രനിൽ എത്തിയാൽ അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ അമ്പരപ്പിക്കുന്നതായിരിക്കും. ചന്ദ്രയാൻ 2 വിക്ഷേപിക്കുമ്പോൾ തന്നെ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ പേരായി മാറുകയാണ് അത്. ചന്ദ്രന്റെ ദക്ഷിണപദത്തിൽ എത്തുന്ന ആദ്യ രാജ്യം എന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും. ദൗത്യം വിജയകരമായാൽ അമേരിക്ക, റഷ്യ,ചൈന എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യം എന്ന പേര് ഇന്ത്യക്ക് സ്വന്തം ആകും.
ഭൂമിയിൽ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ പോലും കഴിയും എന്നാണ് വിദഗ്ധ അഭിപ്രായം.ചന്ദ്രയാൻ ഒന്നിന്റെ വിക്ഷേപണ സമയത്ത് തന്നെ ചന്ദ്രനിൽ വെള്ളം ഉണ്ടെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. ഇത്തവണ ഇന്ത്യ ചന്ദ്രയാൻ രണ്ടിലൂടെ ലക്ഷ്യമിടുന്നത് ഒരു പടി കൂടി മുന്നോട്ടാണ്. ചെന്നൈ നഗരത്തിലെ കുടിലവെള്ള ക്ഷാമത്തിന് പോലും പരിഹാരമാകും ഇത് എന്നാണ് വിദഗ്ദാഭിപ്രായം. ചന്ദ്രന്റെ പ്രതലത്തിൽ ഹീലിയത്തിന്റഎ സാന്നിധ്യം ഉറപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റേഡിയോ ആക്റ്റിവ് തരംഗങ്ങൾ ഇല്ലാത്ത ഹീലിയത്തെ ഉപയോഗിച്ച് ഇതിന് പരിഹാരമാകാൻ കഴിയും. ഒരു തീരദേശ നഗരമായിരുന്നിട്ട് പോലും ചെന്നൈക്ക് കുടിവെള്ള ക്ഷാമമുണ്ട്. ഹീലിയത്തിന്റെ ഉപയോഗത്തിലൂടെ കടൽ വെള്ളം കുടിവെള്ളമാക്കി മാറ്റാൻ കഴിയും. ഗസ്ലലർ ടെക്നോളജിയിലൂടെ വലിയ എനർജി ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുക. ഇതിനാണ് ഹീലിയത്തിന്റെ സാന്നിധ്യം സഹായകമാവുക.
ഇതിന് പുറമെ ഇന്ത്യക്കും മാനവരാശിക്കും ഗുണം ചെയ്യുന്ന പല കാര്യങ്ങളും ഇതിലൂടെ ലഭ്യമാകും. ചന്ദ്രയാനിലൂടെ ചന്ദ്രനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ മാത്രമല്ല മറിച്ച് സൗരപദത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും. ഇതോടൊപ്പം തന്നെ ചന്ദ്രന്റേയും ഭൂമിയുടേയും ചരിത്രത്തെ കുറിച്ചും കൂടുതൽ വിശദമായി പഠിക്കാൻ കഴിയും. ചന്ദ്രന്റെ ഉത്ഭവം മുതലുള്ള കാര്യങ്ങൾ പഠിക്കാൻ കഴിയും. ഭൂമിയുടെ മൊത്തം ചരിത്രം പല തരത്തിലും ചന്ദ്രനുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഇതിന് കാരണം.
ഇന്ത്യയെന്ന മഹാരാജ്യത്തിന് അഭിമാനമായി ചന്ദ്രയാൻ 2 കുതിച്ചുയർന്നു. ചരിത്ര ദൗത്യമായി ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകമാരി. ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാൻ രണ്ടുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നും ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം ചെയ്തത് കൈയടികളോടെയാണ് രാജ്യം സാക്ഷ്യം വഹിച്ചത്. റോക്കറ്റിൽ നിന്നും വേർപെട്ട ചന്ദ്രയാൻ പേടകം ഭ്രമണപഥത്തിലെത്തി. സിഗ്നലും ലഭിച്ചു തുടങ്ങിയതോടെ ശ്രീഹരിക്കോട്ടയിൽ ആഹ്ലാദം അണപൊട്ടി. ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസമാണ്. ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവനും പറഞ്ഞു. ചരിത്രദൗത്യം വിജയിക്കാൻ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.
വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. 20 മണിക്കൂർ മുമ്പുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ചന്ദ്രയാൻ ഭ്രമണപഥത്തിൽ എത്തിച്ച ശാസ്ത്രജ്ഞനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇത് അഭിമാനനിമിഷമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഫറഞ്ഞു. ലോഞ്ച് ചെയ്ത് ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങിയതോടെയാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ ആഹ്ലാദം തിരതല്ലിയത്. ഇതോടെ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളെ കാണാൻ പോഡിയത്തിലേക്ക് നീങ്ങി. പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്തും, കയ്യടിച്ചും, കൈ പിടിച്ച് കുലുക്കിയും ശാസ്ത്രജ്ഞർ ആഹ്ലാദം പങ്കിട്ടു.
ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ സാങ്കേതിക തകരാർ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ചവരെയും ഐഎസ്ആർഒ ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു. ചന്ദ്രയാൻ രണ്ട് വിക്ഷേപണവാഹനത്തിൽനിന്ന് വിജയകരമായി വേർപ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായും ഐഎസ്ആർഒ ചെയർമാൻ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
മിസൈലും പേടകവും വേർപെടുന്നതായിരുന്നു നിർണായക ഘടകം. ക്രയോജനിക് ഘട്ടത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഇതോടെ കൃത്യമായി പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതിൽ ശാസ്ത്രജ്ഞർ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്ന ആദ്യനിമിഷങ്ങളിൽതന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകൾ വിജയകരമായി വേർപ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളിൽ ഉപയോഗിച്ചത്.
ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവ ഉൾപ്പെടുന്ന ചന്ദ്രയാൻ-2 53 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ ആറിനാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. ്ഭ്രമണപഥത്തിൽ നിന്ന് പര്യവേക്ഷണ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാൻഡിങ്ങിലൂടെയാണ് ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് സാവധാനം ചന്ദ്രനിലിറങ്ങുന്ന റോവർ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബർ ആറിലെ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.
ഒരു വർഷം വരെ ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്റർ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും താപനിലയും ലാൻഡർ പരിശോധിക്കും. 27 കിലോ ഭാരമുള്ള റോവർ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-രണ്ടിന്റെ പേടകം നിർമ്മിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. ജിഎസ്എൽവിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്