ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ച് കഴിഞ്ഞു; ശതകോടി ജീവനുകൾ പൊലിയും; ലോകത്തിന്റെ നിലനിൽപ് ആശങ്കയിൽ
ഏത് കാലവും ഭൂമിയിൽ അടക്കി വാഴാമെന്നാണ് മനുഷ്യവർഗത്തിൽ പെട്ട ചിലരുടെ ധാരണ. സമീപഭാവിയിൽ ശാസ്ത്രത്തിന്റെ വികാസത്തെ ഉപയോഗപ്പെടുത്തി മരണത്തെ വരെ അതിജീവിക്കാനുള്ള ശ്രമങ്ങൾ മനുഷ്യൻ നടത്തി വരുന്നുണ്ട്. എന്നാൽ പ്രപഞ്ചത്തിന് അതിന്റെതായ നിയമങ്ങളും നീതികളുമുണ്ട്. ഓരോ കാലത്തും ഭൂമിയിൽ ജീവിച്ചിരിക്കേണ്ട ജീവിവർഗങ്ങളെക്കുറിച്ച് പ്രകൃതിക്ക് അതിന്റെതായ കണക്കുകൂട്ടലുകളും നിശ്ചയങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമി അടക്കി വാണിരുന്ന ദിനോസോറുകൾക്ക് വംശനാശം സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ മനുഷ്യനും അത്തരമൊരു വംശനാശത്തിന്റെ പാതയിലാണെന്നാണ് ഗവേഷകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആറാമത്തെ കൂട്ട വംശനാശം ആരംഭിച്ച് കഴിഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനെത്തുടർന്ന് ശതകോടി ജീവനുകൾ പൊലിയും. ചുരുക്കി പറഞ്ഞാൽ ലോകത്തിന്റെ നിലനിൽപ് തന്നെ ആശങ്കയിലായിരിക്കുകയാണെന്ന് ചുരുക്കം.
സ്റ്റാൻഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എൻവയോൺമെന്റിലെ പ്രഫ. പോൾ എഹ്റിച്ചിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വംശനാശം സംഭവിക്കാൻ സാധ്യതയുള്ള സ്പീഷീസുകളുടെ പട്ടികയും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാം ആറാമത്തെ കൂട്ട വംശനാശത്തിലേക്ക് പ്രവേശിച്ച കഴിഞ്ഞതായി നിസംശയം പറയാമെന്നാണ് പ്രസ്തുത പഠനം സമർത്ഥിക്കുന്നത്. ജീവിവർഗങ്ങൾ സാധാരണയുള്ളതിനേക്കാൾ 100 ഇരട്ടി വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാമ ജേണൽസയൻസിൽ പ്രസിദ്ധീകരിച്ച പ്രസ്തുത പഠനം ചൂണ്ടിക്കാണിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണ് പുരോഗമിക്കുന്നതെങ്കിൽ മനുഷ്യരടക്കമുള്ള വിവിധ ജീവിവർഗങ്ങൾ വിചാരിച്ചതിനേക്കാൾ നേരത്തെ തന്നെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാകുമെന്നാണ് പഠനത്തിന്റെ മുഖ്യ ഓഥറായ ജെറാർഡൊ സെബല്ലൂസ് പറയുന്നത്.
ഫോസിൽ റെക്കോർഡുകൾ ഉപയോഗിച്ചാണ് കഴിഞ്ഞ കാലത്തെ വംശനാശത്തിന്റെ നിരക്കും ഇപ്പോഴുള്ള വംശനാശത്തിന്റെ നിരക്കും ഗവേഷകർ താരതമ്യം നടത്തിയത്. തൽഫലമായി ഇപ്പോഴുള്ള വംശനാശത്തിന്റെ വേഗം ഇതിന് മുമ്പുള്ളതിനേക്കാൾ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തുകയായിരുന്നു. നട്ടെല്ലുള്ള ജീവികളുടെ ഫോസിൽ റെക്കോർഡുകളാണ് ഏറ്റവും വിശ്വസനീയവും പുതിയതുമായിട്ടുള്ളത്. അതിനാൽ അത്തരം ജീവിവർഗങ്ങളെ കേന്ദ്രീകരിച്ചാണീ പഠനം നടത്തിയത്. ഇത്തരം ജീവികളുടെ പഴയ ഫോസിൽ റെക്കോർഡുകൾ അടിസ്ഥാനപ്പെടുത്തി മുൻകാലങ്ങളിലെ വംശനാശനിരക്കും ഇപ്പോഴത്തെ വംശനാശനിരക്കും താരതമ്യം ചെയ്ത് പഠിക്കുകയായിരുന്നു ചെയ്തത്. നട്ടെല്ലുള്ള ജീവികളിൽ മനുഷ്യനടക്കമുള്ളവയുടെ വംശനാശം കഴിഞ്ഞ കാലത്തുള്ളതിനേക്കാൾ ഇരട്ടി വേഗത്തിലാണ് സംഭവിക്കുന്നതെന്ന് ഇതിലൂടെ കണ്ടെത്തുകയും ചെയ്തു. ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ആഗോളതലത്തിൽ മനുഷ്യരുടെ എണ്ണം പെരുകി വരുന്ന കാഴ്ചയാണുള്ളത്. മനുഷ്യർ അധികരിച്ചതിന്റെ ഫലമായി ഭൂമിയിലെ കൂടുതൽ കേന്ദ്രങ്ങൾ കൈയേറി മനുഷ്യൻ അധീശത്വം ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
പെർകാപിറ്റ ഉപഭോഗവും സാമ്പത്തിക അസമത്വവും വർധിച്ചതിനാൽ പ്രകൃതിപരമായ ആവാസവ്യവസ്ഥകളിലേക്ക് മനുഷ്യൻ കടന്ന് കയറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഭൂമി വെട്ടിത്തെളിച്ച് കൃഷിക്കും വ്യവസായത്തിനും വേണ്ടി ഉപയോഗിക്കുന്നതും വർധിച്ച് കൊണ്ടിരിക്കുകയാണ്. വൻതോതിൽ പുറന്തള്ളിക്കൊണ്ടിരിക്കുന്ന കാർബൺ കാലാവസ്ഥയെ മാറ്റി മറിച്ച് ജീവിവർഗങ്ങളുടെ നിലനിൽപിന് പ്രശ്നമുണ്ടാക്കുന്നു. സമുദ്രത്തിൽ അമ്ലവൽക്കരണവും നടന്ന് കൊണ്ടിരിക്കുന്നു. പുറന്തള്ളപ്പെടുന്ന വിഷവസ്തുക്കൾ എക്കോസിസ്റ്റത്തെ വിഷമയമാക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ഇത്തരം പരിധിവിട്ട പ്രവർത്തനങ്ങൾക്കുള്ള പ്രത്യാഘാതമെന്നോണം ഭൂമിയിലെ സന്തുലനാവസ്ഥ നിലനിർത്താൻ പ്രകൃതി തന്നെ പോംവഴി കാണുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് മനുഷ്യരെ നശിപ്പിച്ച് പ്രകൃതി സന്തുലനാവസ്ഥ വീണ്ടെക്കാനുള്ളസാധ്യത വർധിച്ച് വരുകയാണ്. മനുഷ്യർക്കൊപ്പം മറ്റ് നിരവധി വർഗങ്ങളുടെയും നിലനിൽപ് ഇതിലൂടെ അവതാളത്തിലാകും. തൽഫലമായി 41 ശതമാനം ഉഭയജീവികളും 26 ശതമാനം സസ്തനികളും നിലനിൽപ് ഭീഷണി നേരിടുകയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പുരാതനകാലത്തുണ്ടായ അഞ്ച് ബൃഹത്തായ വംശനാശങ്ങൾ
ഇപ്പോൾ ഭൂമിയിൽ ആറാമത് കൂട്ട വംശനാശമാണ് സമാഗതമായിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ഇവിടെ ഇത്തരത്തിലുള്ള അഞ്ച് ബൃഹത്തായ വംശനാശങ്ങൾ അരങ്ങേറിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
1. എൻഡ് ഓർഡോവിസിയൻ കൂട്ട വംശനാശം
440 മില്യൺ വർഷങ്ങൾക്ക് മുമ്പാണിത് സംഭവിച്ചത്. ഏറ്റവും ഭീകരമായ രണ്ടാമത്തെ വംശനാശവുമായിരുന്നു ഇത്. ഈ സമയത്ത് കടലിലെ ഏകദേശം 85 ശതമാനം ജീവിവർഗങ്ങളും ഇല്ലാതായിരുന്നു.
2. ലേറ്റ് ഡെവോനിയൻ കൂട്ട വംശനാശം
375 മുതൽ 359 മില്യൺ വർഷങ്ങൾക്ക് മുമ്പാണിത് സംഭവിച്ചത്. കാലാവസ്ഥയിലുണ്ടായ വമ്പൻ മാറ്റങ്ങൾ മൂലം ഇക്കാലത്ത് പ്രധാനപ്പെട്ട മത്സ്യവർഗങ്ങൾ നശിക്കുകയും കടൽപ്പാറകൾ രൂപപ്പെടുകയും ചെയ്തു.
3. എൻഡ് പെർമിയൻ കൂട്ട വംശനാശം
ലോകത്തിലുണ്ടായ ഏറ്റവും വലിയ വംശനാശമായിരുന്നു ഇത്. ഇത് ഭൂമിയിലെ ആവാസവ്യവസ്ഥയെ മൊത്തത്തിൽ മാറ്റിമറിക്കുകയായിരുന്നു. 252 മില്യൺ വർഷങ്ങൾക്ക് മുമ്പാണിത് സംഭവിക്കുന്നത്.97 ശതമാനം ജീവിവർഗങ്ങളും അന്നില്ലാതാവുകയായിരുന്നു.
4.എൻഡ് ട്രിയാസിക് കൂട്ട വംശനാശം
ട്രിയാസിക് കാലത്തിന്റെ ആദ്യമാണ് ദിനോസറുകൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അക്കാലത്ത് വലിയ ഉഭയജീവികളും ഉരഗങ്ങളുമായിരുന്നു ഭൂമിയിലെ രാജാക്കന്മാർ.എന്നാൽ 201 മില്യൺ വർഷങ്ങൾക്ക് മുമ്പുണ്ടായ വംശനാശത്തിലൂടെ ആ സ്ഥിതിക്ക് മാറ്റം വരുകയായിരുന്നു.
5. എൻഡ് ക്രിറ്റാഷ്യസ് കൂട്ട വംശനാശം
66 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭീമൻ ഉൽക്കാശില ഭൂമിയിലേക്ക് വീണതിനെ തുടർന്ന് ദിനോസറുകൾക്ക് വംശനാശമുണ്ടായി.
Stories you may Like
- 'കോയിവൂൾഫ്' പുതിയ ജീവി വർഗമാണോ?
- രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം അടിമുടി കോപ്പിയടി; അലോഷ്യസ് സേവ്യർ
- ഗ്രാമീണ ഗവേഷക സംഗമം തൃശ്ശൂരിൽ; ഒക്ടോബർ ഏഴുവരെ അപേക്ഷിക്കാം
- കൊച്ചി അടക്കമുള്ള നഗരങ്ങളെ ഈ നൂറ്റാണ്ടിൽ തന്നെ കടൽ കൊണ്ടു പോകുമോ?
- പാക്കിസ്ഥാനിലേയും ചൈനയിലേയും ആളുകൾ ബുദ്ധിമുട്ടുന്നത് ഇന്ത്യാക്കാരെക്കാൾ കൂടുതൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍