എലിവിഷമെന്ന് ബദൽ ചികിൽസക്കാർ വിളിക്കുമ്പോഴും ലോകത്ത് എറ്റവും വിറ്റഴിക്കപ്പെടുന്ന മരുന്ന്; യാദൃശ്ചികമായി ഉണ്ടായ ഒരു രാസ രാസവസ്തു അരനൂറ്റാണ്ടിന്റെ വിസ്മൃതിക്കു ശേഷം മരുന്നുകളിലെ സൂപ്പർസ്റ്റാറായി; ലോകത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വേദനസംഹാരി പാരാസെറ്റമോളിന്റെ കഥ ഇങ്ങനെ
ഡോ.എബി ഫിലിപ്പ്
സാധാരണക്കാരന് ആധൂനിക വൈദ്യശാസ്ത്രം 'അലോപ്പതി' യാണ്. 'അലോപ്പതി' മരുന്നിന്റെ ഉത്തമോദാഹരണം പാരസെറ്റാമോളും. ബസ്സിൽ പുൽതൈലം കൊണ്ടുനടന്ന് വിൽക്കുന്നയാൾ മുതൽ കേരളം മുഴുവൻ വിഷവേരിറക്കി വാഴുന്ന ബദൽ ചികിത്സാ മാഫിയ വരെ കാലാകാലങ്ങളായി ' എലിവിഷം' എന്നാഘോഷിക്കുന്ന പാരസെറ്റാമോളിനെക്കുറിച്ചുള്ള പ്രാഥിക വിവരം പോലും മിക്കവർക്കുമില്ല എന്നതാണ് രസകരമായ കാര്യം.
മരുന്നുകൾ മനുഷ്യരെ പോലെയാണ് അവ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. ചില മരുന്നുകൾ വളരെക്കുറച്ചുകാലം ജീവിച്ച് അകാല ചരമമടയുന്നു. താലിസോമൈഡിനെപ്പോലെ. മറ്റു ചിലവയാകട്ടെ ഘോരമായ ദുരന്തങ്ങൾ വരുത്തി എന്നെന്നേക്കും വെറുക്കപ്പെട്ടവയാകുന്നു. ആന്റി ബയോട്ടിക്കുകളെപ്പോലെ ഇനിയും ചിലത് അത്ഭുതകരമായി മൃത്യുവിനെ തുരത്തിയോടിച്ച് നീണ്ടകാലം പ്രശസ്തിയാർജ്ജിച്ച് വാഴുന്നു. ചിലതാകട്ടെ കുപ്പത്തൊട്ടിയിലെ രത്നത്തെപ്പോലെ തന്റെ തിളക്കം മാനവരാശി തിരിച്ചറിയുന്നത് കാത്തുകാത്തിരിക്കുന്നു.
പിറന്നു വീണത് 1877ൽ;വർഷങ്ങളോളം നീണ്ട 'അവഗണനയും'!
നമ്മുടെ കഥാ നായകനായ പാരസെറ്റാമോൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗർഭഗൃഹം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിൽ 1877 ലാണ് പിറന്നു വീണത്. പല പരീക്ഷണങ്ങൾക്കിടയിൽ യാദൃശ്ചികമായി ഉണ്ടായ ഒരു രാസ രാസവസ്തു എന്നതിനുപരി ഒരു പ്രാധാന്യം പാരസെറ്റാമോളിന് തുടക്കത്തിൽ നൽകപ്പെട്ടിട്ടില്ലെങ്കിലും സ്വാഭാവികമായും മനുഷ്യ ശരീരത്തിൽ ആ മരുന്നിന് ചെലുത്താൻ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനങ്ങൾ അധികം വൈകാതെ തന്നെ ആരംഭിച്ചു. എന്നാൽ പാരസെറ്റാമോളിന്റെ വേദന കുറയ്ക്കാനുള്ള കഴിവ് കണ്ടെത്തുന്നതിന് 1886 വരെ കാത്തിരിക്കേണ്ടിവന്നു.
'അസറ്റാനിലൈഡ്' എന്ന രാസവസ്തുവിന് വേദനാസംഹാരിയായി പ്രവർത്തിക്കാനാകും എന്നായിരുന്നു ശാസ്ത്രജ്ഞർ തുടക്കത്തിൽ കണ്ടെത്തിയത്. എന്നാൽ വളരെയധികം പാർശ്വഫലങ്ങളുള്ള ഒരു രാസവസ്തുവായിരുന്നു അസറ്റാലൈഡ്. ഈ സാഹചര്യത്തിലാണ് രാസഘടനയിൽ അസറ്റാലൈഡിന്റെ ബന്ധുവായ പാരസെറ്റാമോളിലേക്ക് ഗവേഷണം നീളുന്നത്. അന്ന് വേദന സംഹാരിയായി ലഭ്യമായിരുന്ന ഫിനാസെറ്റിന് എന്ന മരുന്നിനോട് പാരസെറ്റാമോളിനെ താരതമ്യപ്പെടുത്തിയായിരുന്നു പഠനം. 1887 ൽ തുടങ്ങി വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ 1899 ൽ ഗവേഷകനായ ജോസഫ് മെറിങ് തന്റെ പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചു. രക്തത്തിലെ ഓക്സിജൻ വഹിക്കുന്ന പ്രോട്ടീനായ ഹീമോ ഗ്ലോബിനെ 'മെത് ഹീമോ ഗ്ലോബിൻ ' എന്ന ഉപയോഗ ശുന്യമായ പ്രോട്ടീനാക്കിമാറ്റാൻ പാരസെറ്റാമോളിന് കഴിവുണ്ടെന്നായിരുന്നു മെറിങ്ങിന്റെ കണ്ടെത്തൽ. ഇത്തരത്തിലുള്ള ഒരു മാർഗ്ഗം ഹീമോഗ്ലോബിന്റെ ഓക്സിജൻ വഹിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും കൂടിയ അളവിലായാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ പാരസെറ്റാമോൾ മരുന്നായി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം അഭിപ്രായപ്പെട്ടത്. എന്നാൽ ജോസഫ് മെറിങ് തന്റെ പരീക്ഷണത്തിന് ഉപയോഗിച്ച പാരസെറ്റാമോൾ സാമ്പിളിൽ കടന്നു കൂടിയ മറ്റ് രാസവസ്തുക്കളാണ് ഈ ഒറ്റ ഫലം നൽകിയത് എന്ന് കണ്ടെത്താൻ വീണ്ടും അറുപതുകൊല്ലങ്ങൾ ലോകത്തിന് കാത്തിരിക്കേണ്ടി വന്നു. അതുവരെ പാരസെറ്റാമോൾ ഉപയോഗ ശൂന്യമായ ഒരു രാസവസ്തു എന്ന നിലയിൽ അവഗണിക്കപ്പെട്ടു കിടന്നു.
പാരസെറ്റാമോളിന് പറ്റിയ ക്ഷീണം വളമായത് ഫിനാസെറ്റിന്
പാരസെറ്റാമോളിന് പറ്റിയ ക്ഷീണം വളമായത് ഫിനാസെറ്റിൻ എന്ന മരുന്നിനാണ്. വിവിധ പഠനങ്ങളിലൂടെ തന്റെ കഴിവും സുരക്ഷയും തെളിയിച്ചത്. അംഗീകൃതമായ വേദന സംഹാരിയായി ഫിനാസെറ്റിൻ പെട്ടെന്ന് പ്രചാരം നേടി. ഫിനാസെറ്റിന്റെ പ്രീതി മുതലെടുത്ത് അത് നിർമ്മിക്കുന്ന കമ്പനിയായ ബയെർ അതിവേഗം വളർന്നു പന്തലിച്ചു ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയ മരുന്ന് കമ്പനിയാകാനും ബെയറിനെ ഫിനാസെറ്റിൻ തുണച്ചു. 1899-ൽ രംഗത്തെത്തിയ മറ്റൊരു വേദനാസംഹാരിയായ ആസ്പിരിൻ ഫിനാസെറ്റിന്റെ അപ്രമാദിത്വത്തിൽ വിള്ളൽ വീഴ്ത്തിയെങ്കിലും പിന്നീട് വന്ന ഏതാനും ദശകങ്ങൾ ഫിനാസെറ്റിന്റേതു തന്നെയായിരുന്നു. തലവേദനയ്ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കുന്ന ഫിനാസെറ്റിൻ ആസ്പിരിൻ കോമ്പിനേഷനുകൾ വിപണി വാണു.
ജോസഫ് മെറിങ് പാരസെറ്റാമോളിനെക്കുറിച്ച് നടത്തിയ ഗവേഷണത്തെ അരനൂറ്റാണ്ടോളം ആരും ചോദ്യം ചെയ്തില്ല. എന്നാൽ 1947 ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ അസറ്റാനിലൈഡ്, ഫിനാസെറ്റിൻ എന്നീ അനിലീൻ മരുന്നുകളെല്ലാം തന്നെ മനുഷ്യ ശരീരത്തിൽ പാരസെറ്റാമോളായി രൂപം പ്രാപിക്കുന്നു എന്നും ഈ പാരസെറ്റാമോളാണ് മറ്റു രണ്ട് മരുന്നുകളുടേയും വേദന സംഹാരീ ഫലത്തിന് കാരണമെന്നും ഗവേഷകർ വാദിച്ചു. 1949 ൽ ഈ ദിശയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. രക്തത്തിലെ ഹീമോഗ്ലോബിനെ 'മെത് ഹീമോഗ്ലോബിൻ' ആക്കി മാറ്റുന്നതിന് പാരസെറ്റാമോൾ പങ്കുവഹിക്കുന്നില്ല എന്നും സംശയലേശമെന്യേ തെളിയിക്കപ്പെട്ടു. അരനൂറ്റാണ്ട് നീണ്ടുനിന്ന ഗ്രഹണം അതിജീവിച്ച പാരസെറ്റാമോളിന്റെ തിരിച്ചുവരവാണ് പിന്നീട് ഉണ്ടായത്.
ഈ ഗവേഷണ ഫലങ്ങളുടെ ബലത്തിൽ 1950 ൽ ആദ്യമായി പാരസെറ്റാമോൾ അമേരിക്കയിൽ മാർക്കറ്റ് ചെയ്യപ്പെട്ടു. എന്നാൽ 'ട്രയാജെഡിക് ' എന്ന പേരിൽ പുറത്തിറങ്ങിയ ഈ മരുന്നിനേയും ദുർവിധി വിടാതെ പിൻതുടർന്നു. ഈ മരുന്ന് ഉപയോഗിച്ച മൂന്ന് പേർക്ക് രക്തത്തിലെ കോശങ്ങളുടെ എണ്ണം കുറയുന്ന മാരകമായ 'അഗ്രാനുലോഡൈറ്റേസിന്' ബാധിച്ചു എന്ന സംയശയത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗം ഈ മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കുകയാണുണ്ടായത്.
പേറ്റന്റ് കാലാവധികൾ അവസാനിച്ചതോടെ വിലകുറഞ്ഞ ജനറിക്ക് മരുന്ന്
വീണ്ടും രണ്ട് വർഷം നീണ്ട ഗവേഷണങ്ങളിൽ പാരസെറ്റാമോൾ അഗ്രാനുലോഡൈറ്റേസിന് കാരണമാകുന്നില്ല എന്ന് സംശയാതീതമായി തെളിയിക്കുകയും അഗ്നിശുദ്ധി വരുത്തി വീണ്ടും ''പാൻഡോൾ'' എന്ന പേരിൽ വിപണിയിൽ തിരിച്ചെത്തുകയും ചെയ്തു. കുട്ടികളിലും ഉദരരോഗമുള്ളവരിലും ആസ്പിരിനേക്കാൾ സുരക്ഷിതം എന്ന ഖ്യാതി പാരസെറ്റാമോളിന് തുണയായി. 1955ൽ കുട്ടികൾക്കുള്ള ആദ്യ പാരസെറ്റാമോൾ കുപ്പി മരുന്ന്. ''ടൈലിനോൺ'' എന്ന പേരിൽ പുറത്തിറങ്ങി. ഈ ബ്രാൻഡ് നാമം പിന്നീട് ലോകപ്രശസ്തമായി.
സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ തുടക്കത്തിൽ പാരസെറ്റാമോളിന്റെ വിപണനത്തെ പിന്നോട്ടടിച്ചെങ്കിലും 1980 കളിൽ ആസ്പിരിനെപ്പോലും മറികടന്ന് ലോകത്തിലെങ്ങും ഏറ്റവുമധികം വിൽക്കപ്പെടുന്ന വേദനസംഹാരിയായി പാരസെറ്റാമോൾ സ്ഥാനമുറപ്പിച്ചു. ഇത് ഫിനാസെറ്റിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. 1959 മുതൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ആവശ്യമില്ലാതെ പാരസെറ്റാമോൾ ലഭ്യമാണ്. കണ്ടുപിടിച്ച് ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞതിനാൽ പാരസെറ്റാമോളിന്റെ പേറ്റന്റ് കാലാവധികളൊക്കെ അവസാനിച്ചു. അതിനാൽ വിലകുറഞ്ഞ ജനറിക് മരുന്നായി ലോകമെമ്പാടുമുള്ള വിപണികളിൽ പാരസെറ്റാമോൾ സുലഭവുമാണ്. ഇന്നും ലോകത്ത് ഒന്നാം സ്ഥാനത്തുനിൽക്കുന്ന പനിമരുന്നും വേദനസംഹാരിയും പാരസെറ്റാമോൾ തന്നെ.
ആസ്പിരിൻ പോലെയുള്ള മറ്റ് വേദന സംഹാരികൾക്ക് സമാനമായ രീതിയിലാണ് പാരസെറ്റാമോളുകളും പ്രവർത്തിക്കുന്നത്. എന്നാൽ മറ്റ് വേദനസംഹാരികളിൽ നിന്നും വ്യത്യസ്തമായി വീക്കവും നീരും കുറയ്ക്കാനുള്ള ശേഷി പാരസെറ്റാമോളിന് വളരെ കുറവാണ്. വയറെരിച്ചിൽ, രക്തം കട്ടപിടിക്കുന്നതിലുള്ള വ്യതിയാനം രക്തത്തിലെ പി എച്ച് മൂല്യത്തിൽ ഉണ്ടാകുന്ന മാറ്റം എന്നീ പാർശ്വഫലങ്ങളും മറ്റ് വേദനസംഹാരികളെ അപേക്ഷിച്ച് പാരസെറ്റാമോളിന് കുറവാണ്. അതിൽ തന്നെ പനിമരുന്ന് വേദന സംഹാരി എന്നീ റോളുകളിലാണ് പാരസെറ്റാമോൾ ഉപയോഗിക്കപ്പെട്ടുവരുന്നത്. തലച്ചോറിലുള്ള കോക്സ് റിസ്പ്റ്ററിൽ നടത്തുന്ന ക്രിയകളാണ് പാരസെറ്റാമോൾ ഉദ്പാദിപ്പിക്കുന്ന ഫലങ്ങൾക്ക് കാരണം എന്നതിന് ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഈ മരുന്നിന്റെ പ്രവർത്തനം ഏത് വിധമാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ഇന്നും പൂർണ്ണ പ്രാപ്തിയിൽ എത്തിയിട്ടില്ല.
ഇഫക്ട് ഉണ്ടെങ്കിൽ സൈഡ് ഇഫക്ടും ഉണ്ട്
സാധാരണ പ്രിസ്ക്രൈബ് ചെയ്യുന്ന ഡോസിൽ പാരസെറ്റാമോൾ വളരെ സുരക്ഷിതമാണ്. അപൂർവ്വമായി മനംമറിയൽ, തൊലിയിലെ ചുവന്ന പാടുകൾ എന്നിവയ്ക്ക് ഈ മരുന്ന് കാരണമാകാം. വർഷങ്ങളോളം തടർച്ചയായി അമിതമായ അളവിൽ പാരസെറ്റാമോൾ കഴിക്കുന്നവരുടെ വൃക്കകൾ തകരാറിലാകാൻ സാധ്യതയുണ്ടെന്നും ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പെടുന്നനെ അമിതമായ അളവിൽ അകത്തുചെന്നാൽ അത്ര നിരുപദ്രവകാരിയല്ല ഈ മരുന്ന്. കൗതുകം അടക്കാനാവാതെ ഗുളികകൾ / നിറമുള്ള കുപ്പി മരുന്നുകൾ എടുത്ത് ശാപ്പിടുന്ന കുട്ടികളാണ് മിക്കപ്പോഴും ഇത്തരം പ്രശ്നങ്ങളുടെ ഇരകൾ. കുട്ടികളുടെ കരളിന് പാരസെറ്റാമോൾ പുറന്തള്ളാൻ കഴിവ് കുറവാണ് എന്നതും പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. വിപണിയിൽ സാധാരണ ലഭിക്കുന്ന പാരസെറ്റാമോൾ ഗുളിക (500 ാഴ) ഒരു 30 എണ്ണം അകത്താക്കിയാൽ മുതിർന്നവർക്ക് വരെ മരണം സംഭവിക്കാം. സ്ഥിരം മദ്യപിക്കുന്നവരിൽ കുറഞ്ഞ അളവിൽപ്പോലും പാരസെറ്റാമോൾ അപകടകാരിയാകാം. മദ്യം പുറന്തള്ളുന്ന എൻസൈമായ cyp2e1തന്നെയാണ് പാരസെറ്റാമോൾ വിഘടിപ്പിക്കുകയും ചെയ്യുന്നത് എന്നതാണ് ഇതിന് കാരണം. എന്നാൽ അമിത അളവിൽ പാരസെറ്റാമോൾ അകത്താക്കിയാലും 16 മണിക്കൂറിനകം ചികിത്സ തുടങ്ങാനായാൽ രോഗിയെ രക്ഷപ്പെടുത്താനാകുന്ന മറുമരുന്നും നമുക്കിന്നുണ്ട്. എൻ അസറ്റിൽ എന്ന ഈ മരുന്ന് പാരസെറ്റാമോൾ വിഘടിച്ചുണ്ടാകുന്ന വിഷവസ്തുക്കളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു.
ഇന്ത്യയും ബ്രിട്ടനുമടക്കം മിക്കരാജ്യങ്ങളിലും പാരസെറ്റാമോൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുന്ന് അമേരിക്ക, കാനഡ, ജപ്പാൻ, കൊളംബിയ, വെനീസ്വേലേ എന്നീ രാജ്യങ്ങളിൽ മാത്രം അറിയപ്പെടുന്നത് 'അസറ്റോ മിനോഫെൻ' എന്ന പേരിലാണ്. ഈ പേര് വ്യത്യാസം ഉണ്ടാക്കിയ തെറ്റിദ്ധാരണ മുതലെടുത്താണ് അമേരിക്കയിൽ നിരോധിച്ച മരുന്നാണ് പാരസെറ്റാമോൾ എന്ന വ്യാജ പ്രചരരണം കൊഴുക്കുന്നത്.
19-ാം നൂറ്റാണ്ടിൽ ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവൽ ഹാനിമാൻ എന്ന് നിലവിലുള്ള വൈദ്യശാസ്ത്രത്തെ അധിക്ഷേപിച്ച് വിളിച്ചൊരു കുറ്റപ്പേരാണ് 'അലോപ്പതി' എന്നത് 'മറു ദുരിതം' (other suffering) എന്നർഥം. ആയുർവ്വേദക്കാർ ഇന്നും നമ്മുടെ നാട്ടിൽ പഞ്ചകർമ്മം ചികിത്സയ്ക്കായി തുടരുന്ന വിരേചനം, രക്തമോക്ഷം തുടങ്ങിയവയ്ക്ക് സമാനമായ അസംബന്ധങ്ങൾ ആയിരുന്നു അന്നത്തെ യൂറോപ്യൻ ചികിത്സകരുടെ പ്രധാന ചികിത്സാ രീതികൾ എന്നിരിക്കെ അന്നീ കുറ്റപ്പേര് കുറേയൊക്കെ ന്യായീകരിക്കാവുന്നതും ആയിരുന്നു. എന്നാൽ അക്കാലത്ത് സ്വപ്നം കാണാൻ പോലും ആവാത്തവിധം സയൻസ് പുരോഗമിക്കുകയും അതിനനുസൃതമായി ആധുനിക വൈദ്യശാസ്ത്രം അടിമുടി മാറുകയും ചെയ്തിട്ടും 'അലോപ്പതി' എന്ന അധിക്ഷേപം നാം അറിഞ്ഞും അറിയാതെയും പ്രയോഗിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്