നിരോധിച്ച പോൺസൈറ്റുകൾ ഇന്ത്യയിലിരുന്ന് ബ്രൗസ് ചെയ്താൽ കുരുക്ക് വീഴുമെന്നുറപ്പ്; വെർച്വൽ പ്രോട്ടോക്കോൾ നെറ്റ് വർക്ക് ഉപയോഗിച്ച് ബ്രൗസ് ചെയ്താലും രക്ഷയില്ല; കുട്ടികളുടെ പോൺ പ്രസിദ്ധീകരിച്ചാൽ ഏഴ് കൊല്ലം പുറം ലോകം കാണില്ല; പോണോഗ്രഫിയെ പൂട്ടാനുള്ള നീക്കം സർക്കാർ ശക്തമാക്കാൻ സാധ്യത
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് പോൺവെബ്സൈറ്റുകൾ അഥവാ അശ്ശീല സൈറ്റുകളിൽ നല്ലൊരു ഭാഗവും നിരോധിച്ചതായി ഏവർക്കും അറിയാം. എന്നാൽ ഇപ്പോഴും ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും ഇത് തപ്പുന്നവർ കുറവല്ല. ജിയോയും എയർടെല്ലും അടക്കമുള്ള പ്രധാനപ്പെട്ട സേവന ദാതാക്കളെല്ലാം ഇത്തരം വീഡിയോ സൈറ്റുകൾ ബാൻ ചെയ്തിട്ടും ഇപ്പോഴും ബ്രൗസിങ് നടത്തുന്ന ആളുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. വിദേശരാജ്യങ്ങളിൽ പോൺ സൈറ്റുകൾ പലതും അങ്ങനെ തന്നെ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ നിയമങ്ങളിൽ വല്ല മാറ്റമോ മറ്റൊ വരുത്തിയിട്ടുണ്ടോ എന്ന് ആർക്കും വ്യക്തമല്ല എന്നതാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയമാകുന്ന ഒന്ന്.
യുഎസ്എയിലും മറ്റും എക്സ്വിഡിയോസ്, പോൺഹബ് തുടങ്ങിയ വെബ്സൈറ്റുകൾ സാധാരണ പോൺസൈറ്റുകളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത് എന്നതും ഓർക്കേണ്ട കാര്യമാണ്. എന്നാൽ ഇത്തരം സൈറ്റുകൾ ഇന്ത്യയിലിരുന്ന് കാണുന്നത് തെറ്റാണോ എന്നാണ് പലരുടേയും സംശയം. പോൺ കാണുന്നത് ഇന്ത്യയിൽ കുറ്റകരമല്ല. പക്ഷേ, ബാൻ ചെയ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് കുറ്റകരമാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അങ്ങനെ ചെയ്യുമ്പോൾ അത് കോടതിയലക്ഷ്യമാകുമോ, നിയമലംഘനമാകുമോ? വെർച്വൽ പ്രോട്ടോക്കോൾ നെറ്റ്വർക്കുകൾ അല്ലെങ്കിൽ പ്രോക്സികൾ ഉപയോഗിച്ച് ഈ വെബ്സൈറ്റുകൾ നിരോധിച്ച സേവനദാതാവിന്റെ സർവീസിലൂടെ സന്ദർശിച്ചാൽ അതു കുറ്റകരമാണോ? അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങളാണ് വെബ് ബ്രൗസ് ചെയ്യുന്നവരുടെയുള്ളിലുള്ളത്.
അതിലേക്കു കടക്കും മുൻപ് അറിയേണ്ടത് ഇന്ത്യയുടെ പോൺ ബാൻ ചരിത്രമാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോംസ് (DoT) 2015ൽ ഇന്റർനെറ്റ് സേവനദാദാക്കളോട് 857 പോൺസൈറ്റുകൾ നിരോധിക്കാൻ ആവശ്യപ്പെട്ടു. ഓൺലൈൻ പോൺ ലൈംഗികാക്രമണങ്ങൾ വർധിപ്പിക്കുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ ഫലമായിരുന്നു സർക്കാർ ഏർപ്പെടുത്തിയ ബാൻ. എന്നാൽ നാനാദിശയിൽ നിന്നും കളിയാക്കലുകൾ വന്നപ്പോൾ നിരോധനാജ്ഞയിൽ മാറ്റങ്ങൾ വരുത്തി.
കുട്ടികളുടെ അശ്ലീലത കാണിക്കാത്ത വെബ്സൈറ്റുകൾക്ക് പ്രശ്നമില്ലെന്നായി പിന്നീടുള്ള നിലപാട്. ഈ വർഷവും പോൺ വിഷയം വീണ്ടും എടുത്തിടുകയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 827 പോൺസൈറ്റുകൾ ബാൻ ചെയ്യാൻ ഇന്റർനെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഡെറാഡൂണിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സീനിയർ വിദ്യാർത്ഥികളാൽ മാനഭംഗം ചെയ്യപ്പെടുകയും തുടർന്ന് കേസിലെ പ്രതികൾ അവർ ഓൺലൈനായി പോൺ കണ്ടിരുന്നതായി സമ്മതിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് കോടതി പോൺ ബാൻ ചെയ്യാൻ ഉത്തരവിടുന്നത്.
വെബ്സൈറ്റുകൾ ബാൻ ചെയ്ത് ഡോട്ടിന്റെ ഉത്തരവിറങ്ങയതിനെത്തുടർന്ന് ജിയോ, വോഡഫോൺ, എയർടെൽ തുടങ്ങിയ സേവനദാതാക്കൾ പല പോൺ വെബ്സൈറ്റുകളും അവരുടെ നെറ്റ്വർക്കിൽ നിരോധിച്ചു. ഇവയിൽ നിയമപരമായി പ്രശ്നമില്ലാത്ത വെബ്സൈറ്റുകളും ഉൾപ്പെടും. പല വെബ്സൈറ്റുകളിലും കുട്ടികളുടെ പോണും ഇല്ല. പോൺ ബാൻ വന്നതിനു ശേഷം ഇന്ത്യൻ ഉപയോക്താക്കൾ വിപിഎൻ, ഡിഎൻഎസ് സെർവർ മാറ്റം, പ്രോക്സികൾ തുടങ്ങിയ രീതികളിലൂടെ ബാൻ ചെയ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചെറിയ ഉദാഹരണം പറഞ്ഞാൽ ചില ബ്രൗസറുകളിൽ തന്നെ വിപിഎൻ ഉണ്ട്. ഇതുപയോഗിച്ച് ബ്ലോക്കു ചെയ്യപ്പെട്ട ചില വെബ്സൈറ്റുകൾ സന്ദർശിക്കാം.
പല വഴിയിലൂടെയും ഇന്ത്യയിൽ ബാൻ ചെയ്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് കാണുന്നത്. ഇങ്ങനെ സന്ദർശിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടുമോ? ഇന്ത്യയുടെ 'ഐടി ആക്ട്' പ്രകാരം കുട്ടികളുടെ പോൺ പ്രസിദ്ധീകരിച്ചാൽ അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും. പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. ഇത് രണ്ടാമതൊരിക്കൽ കൂടെ ആവർത്തിച്ചാൽ തടവ് ഏഴു വർഷമായി വർധിക്കും.
പിഴ പത്തു ലക്ഷം രൂപ വീണ്ടും ഒടുക്കുകയും ചെയ്യണം. ചൈൽഡ് പോണോഗ്രാഫി പ്രസിദ്ധികരിക്കുന്നതും കാണുന്നതും ഗൗരവമുള്ള കുറ്റമായാണ് നിയമം കാണുന്നത്. എന്നു പറഞ്ഞാൽ ചൈൻഡ് പോണോഗ്രാഫിയുള്ള ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ നിങ്ങൾ ശിക്ഷാർഹനാണ്. ബ്ലോക്കു ചെയ്ത വെബ്സൈറ്റിലാണോ, ബ്ലോക്കു ചെയ്യാത്ത വെബ്സൈറ്റിലെത്തിയാണോ നിങ്ങൾ ഈ കണ്ടന്റ് കണ്ടതെന്നത് പ്രസക്തമേയല്ല എന്നും അറിയണം. ഇത്തരം കണ്ടന്റ് കണ്ടാൽ നിയമത്തിന്റെ ദൃഷ്ടിയിൽ നിങ്ങളൊരു ക്രിമിനലാണ്.
പക്ഷേ, ചൈൽഡ് പോണോഗ്രാഫിയില്ലാത്ത ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ എന്തു സംഭവിക്കും? ഉദാഹരണത്തിന് പോൺഹബ്. ഇത് ജിയോയിൽ ബ്ലോക്കു ചെയ്തിരിക്കുന്നു. എന്നാൽ, എയർടെല്ലിൽ ലഭ്യവുമാണ്? നിങ്ങൾ വീട്ടിലിരുന്ന് പോൺ ബ്രൗസു ചെയ്യുന്നത് വിലക്കുന്ന നിയമങ്ങൾ നിലവിൽ ഇല്ല. എന്നാൽ, വിലക്ക് നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സേവനദാതാക്കളുടെ ചുമതലയാണ്. ഉപയോക്താക്കൾ ഇതിൽ കുറ്റക്കാരാവില്ല. ഇതിനാൽ ബ്ലോക്കു ചെയ്ത പോൺ സൈറ്റുകൾ അവർക്കു വേണമെങ്കിൽ, സാധിക്കുമെങ്കിൽ സന്ദർശിക്കുന്നത് കുറ്റകരമല്ല.
എന്നാൽ, ഇത്തരം കണ്ടന്റ് ഒരു സേവനദാതാവിന്റെ ഇന്റർനെറ്റ് കണക്ഷനിൽ ലഭ്യമാണെന്ന് ഡോട്ട് കണ്ടെത്തിയാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് (Section 25 of the Information Technology Act 2000) പ്രകാരം സേവനദാതാവിന്റെ ലൈസൻസ് ക്യാൻസൽ ചെയ്യപ്പെടാം. എന്നാൽ, സൈബർ കഫെയിലും മറ്റും പോൺ കാണുന്നതും കുറ്റകരമാണ്. 2011ൽ ഡോട്ട് പുറത്തിറക്കിയ നിയമാവലി പ്രകാരം പോൺ പൊതു സ്ഥലത്ത് കാണുന്നത് കുറ്റകരമാണ്. സൈബർ കഫെകൾ ഇതിന്റെ പരിധിയിൽ വരും. ബ്ലോക്കു ചെയ്യപ്പെട്ട വെബ്സൈറ്റുകൾ സൈബർ കഫെയിലിരുന്ന് ബ്രൗസുചെയ്താൽ നിങ്ങൾ പിടിക്കപ്പെടാം.
ബ്ലോക്കു ചെയ്ത വെബ്സൈറ്റുകളിൽ നിയമപരമായ കണ്ടന്റാണ് ഉള്ളതെങ്കിൽ പ്രശ്നം വരാൻ വഴിയില്ല. ശ്രദ്ധിക്കേണ്ട വാക്ക് 'നിയമപരം' എന്നതാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ ദേശീയ സുരക്ഷയുടെ പേരിൽ ബാൻ ചെയ്യപ്പെട്ടവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം നടത്തുന്ന കണ്ടന്റും നിയമവിരുദ്ധമാണ്. ഇവരണ്ടും കണ്ടാൽ പ്രശ്നങ്ങൾ ഉണ്ടാകാം. മറ്റു കാര്യങ്ങളിൽ ഒരു വെബ്സൈറ്റ് ബ്ലോക്കു ചെയ്യപ്പെട്ടിരിക്കുകയാണോ എന്നത് ഉപയോക്താവിനു പ്രശ്നമുള്ള കാര്യമല്ല. ബ്ലോക്കു ചെയ്യപ്പെട്ടുവെന്ന് ഉറപ്പു വരുത്തേണ്ടത് ജിയോയും എയർടെല്ലും പോലെയുള്ള സേവനദാതാക്കളുടെ ചുമതലയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍