ആദ്യ ടർബോ സ്പീഡ് സാങ്കേതികവിദ്യയും സ്മാർട്ട് ഗ്ലോയുമായി സാംസങ് ഗ്യാലക്സി ജെ 2 സ്മാർട്ട്ഫോൺ; വലിയ സ്ക്രീനോടെ ഗ്യാലക്സി ജെ മാക്സ്
കൊച്ചി: ഏറെ വിജയകരമായ ഗ്യാലക്സി ജെ സീരീസിൽ സാംസങ് ഇന്ത്യ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ടർബോ സ്പീഡ് സാങ്കേതികവിദ്യ, സ്മാർട്ട് ഗ്ലോ എന്നിങ്ങനെ രണ്ട് പുതുമകളോടെ ഗ്യാലക്സി ജെ 2 2016, ഏഴിഞ്ച് ഡബ്ല്യൂഎക്സ്ജിഎ ഡിസ്പ്ലേയോടെ ഗ്യാലക്സി ജെ മാക്സ് എന്നീ സ്മാർട്ട്ഫോണുകളാണ് പുതിയതായി വിപണിയിലിറക്കിയത്.
2015-ൽ പുറത്തിറക്കിയതും ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിൽപ്പനയുള്ളതുമായ ഗ്യാലക്സി ജെ 2-ന്റെ പുതുക്കിയ ഫോണാണ് ഗ്യാലക്സി ജെ 2 2016. സാംസങിന്റെ 4ജി സജ്ജമായ സ്മാർട്ട്ഫോണുകളിൽ ഏറ്റവും പുതിയതാണിത്. ഇന്ത്യയിലെ 4ജി വിപണിയിൽ അറുപത് ശതമാനത്തിലധികവും കൈയടക്കിയിരിക്കുന്നത് സാംസങിന്റെ 4ജി ഫോണുകളാണ്. മെയ്ക്ക് ഫോർ ഇന്ത്യയുടെ ഭാഗമായി റീ-എൻജിനീയർ ചെയ്തതും പുതിയതായി രൂപകൽപ്പന ചെയ്തതുമായ സ്മാർട്ട്ഫോണുകളിൽ മികച്ച പ്രകടനം ഉറപ്പാക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയായ ടർബോ സ്പീഡ് ടെക്നോളജി, വരും തലമുറ എൽഇഡി നോട്ടിഫിക്കേഷൻ സംവിധാനമായ സ്മാർട്ട് ഗ്ലോ എന്നിവ പുതിയ ഗ്യാലക്സി ജെ 2 2016-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ ആപ് ഉപയോഗിച്ച് ജെ 2-ന്റെ ഇരട്ടി റാമുള്ള സ്മാർട്ട്ഫോണുകളേക്കാൾ 40 ശതമാനം അധിക വേഗത കൈവരിക്കാൻ സഹായിക്കുന്ന വിപ്ലവകരമായ നൂതന കണ്ടെത്തലാണ് ടിഎസ്ടി.
മൊബൈലിൽ സമ്പൂർണ വിനോദാനുഭവം ലഭ്യമാക്കുന്നതിന് സഹായിക്കുന്നതാണ് ഗ്യാലക്സി ജെ മാക്സ്. ഏഴിഞ്ച് വലുപ്പത്തിലുള്ള ഡബ്ല്യൂഎക്സ്ജിഎ ഡിസ്പ്ലേയും വേഗത്തിലുള്ള ഡൗൺലോഡ്, സ്ട്രീമിങ് എന്നിവയ്ക്കായി 4ജി വിഒഎൽടിഇ കണക്ടിവിറ്റിയും ആയതിനാൽ കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സൗകര്യമാണ്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മീഡിയ പ്ലേബായ്ക്കിന് 4000 എംഎഎച്ച് ബാറ്ററി സഹായിക്കും. 200 ജിബി വരെ വർദ്ധിപ്പിക്കാൻ കഴിയുന്ന മെമ്മറിയായതിനാൽ ഇഷ്ടപ്പെട്ട കണ്ടന്റുകൾ സൂക്ഷിക്കാൻ യഥേഷ്ടം സൗകര്യമുണ്ട്. അൻപത് ശതമാനവും ഓൺലൈൻ വീഡിയോ ഉപയോഗവും മൊബൈലിൽ ആയതിനാൽ സാംസങിന്റെ അൾട്രാ ഡേറ്റ സേവിങ് മോഡ് ഉപയോക്താക്കൾക്ക് 50 ശതമാനം വരെ മൊബൈൽ ഡേറ്റ ലാഭിക്കാൻ സഹായകമാണ്.
ഉത്സവകാലം അടുത്തുവരുമ്പോൾ, പ്രത്യേകിച്ച് കേരളത്തിൽ ഓണമെത്തുമ്പോൾ, ഏറെ ആകർഷകവും നൂതനവുമായ സ്മാർട്ട്ഫോണുകളുടെ നിര ഉപയോക്താക്കൾക്കായി തയാറായിക്കഴിഞ്ഞുവെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ്, സെയിൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു. പുതിയ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിനാലും വിൽപ്പനാനന്തര സേവനത്തിനായി ശക്തമായ ശൃംഖലയുമുള്ളതിനാലും രാജ്യമെങ്ങും, കേരളത്തിലും സാംസങ് വ്യക്തമായ നേതൃസ്ഥാനത്താണ്. 4ജി, വിഒഎൽടിഇ നിരയിലുള്ള സ്മാർട്ട്ഫോണുകൾ സംസ്ഥാനത്ത് കൂടുതൽ വിപണിവിഹിതം നേടാൻ സഹായിക്കുമെന്ന് രാജു പുല്ലൻ ചൂണ്ടിക്കാട്ടി.
ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുക എന്നതാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ജനറൽ മാനേജർ സുമിത് വാലിയ പറഞ്ഞു. 4ജിയുടെ ആരംഭത്തോടെ ആപ് ഉപയോഗവും മൾട്ടിടാസ്കിംഗും വർദ്ധിച്ചു. ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഫോണുകളാണ് ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടത്. ടർബോ സ്പീഡ് ടെക്നോളജിയുമായി സാംസങ് എൻജിനീയർമാർ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഹാർഡ് വെയറിന്റെയും പരമാവധി ഉപയോഗവും ഏറ്റവും മികച്ച പ്രകടനവും ഉറപ്പുവരുത്താനാണ് പരിശ്രമിക്കുന്നത്. സ്മാർട്ട് ഗ്ലോ നോട്ടിഫിക്കേഷൻ സംവിധാനത്തിന് വൈവിധ്യമാർന്ന പ്രയോജനമാണുള്ളത്. ഏഴിഞ്ച് സ്ക്രീൻ വലുപ്പമുള്ള സാംസങ് ഗ്യാലക്സി ജെ മാക്സ് ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോണിൽ മികച്ച വിനോദോപാധികൾ അനുഭവവേദ്യമാക്കുന്നതിന് സഹായിക്കുമെന്ന് സുമിത് വാലിയ പറഞ്ഞു.
സാംസങ് ഗ്യാലക്സി ജെ 2 2016-ലും ഗ്യാലക്സി ജെ മാക്സിലുമുള്ള എസ് ബൈക്ക് മോഡ്, അൾട്രാ ഡേററ സേവിങ് മോഡ് എന്നിവ അധികവിലയില്ലാത്ത ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും വ്യത്യസ്തമായ ഫീച്ചറുകളാണ്.
റീ-എൻജിനീയർ ചെയ്ത ടർബോ സ്പീഡ് ടെക്നോളജി:
ടർബോ സ്പീഡ് ടെക്നോളജി ഉൾപ്പെടുത്തി പുതുമയോടെയാണ് സാംസങ് ഗ്യാലക്സി ജെ 2 2016 അവതരിപ്പിക്കുന്നത്. തദ്ദേശീയ ആപ്പുകൾ സഹിതം മികച്ച പ്രകടനത്തിനായി രൂപപ്പെടുത്തിയ പുതിയ ഫോണുകൾക്ക് ഇതിന്റെ ഇരട്ടി റാമുള്ള ഫോണുകളേക്കാൾ 40 ശതമാനം അധിക പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ഏറ്റവുമധികം ഉപയോഗിക്കുന്ന കാമറ, ഗാലറി, കോണ്ടാക്ട് എന്നിവയിൽ തദ്ദേശീയ ആപ്പുകളാണ് സാംസങ് പുതിയതായി അവതരിപ്പിക്കുന്നത്. ഫോണിന്റെ റാം ഉപയോഗം പരമാവധി കാര്യക്ഷമമാക്കുന്നതിനായി പിന്നണിയിൽ പ്രവർത്തിക്കുന്ന ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനായി ഇന്റലിജന്റ് മെമ്മറി സിസ്റ്റമാണ് പുതിയ ഫോണിൽ ഉപയോഗിക്കുന്നത്. ഇതുവഴി റാൻഡം അക്സസ് മെമ്മറി എപ്പോഴും പുതിയ കാര്യങ്ങൾക്കായി സജ്ജമായിരിക്കുകയും ഏറ്റവും വേഗതയേറിയ അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.
പുതിയ രൂപകൽപ്പനയ്ക്കൊപ്പം സ്മാർട്ട്ഗ്ലോ:
ഗ്യാലക്സി ജെ 2 2016-ലെ നൂതനമായ സ്മാർട്ട് ഗ്ലോ വരുംതലമുറ കളർ എൽഇഡി നോട്ടിഫിക്കേഷൻ സംവിധാനമാണ്. സ്മാർട്ട്ഫോണുകളിലെ നോട്ടിഫിക്കേഷനുകളുടെ ആധിക്യം മുന്നിൽകണ്ടാണ് ഈ ഫീച്ചർ രൂപപ്പെടുത്തിയിരിക്കുന്നത്. കാമറയ്ക്കു സമീപമുള്ള എൽഇഡി വലയം ഉൾപ്പെടുന്ന സ്മാർട്ട്ഗ്ലോ ഏത് ആപ്പിന്റെയും കോണ്ടാക്ടിന്റെയും നോട്ടിഫിക്കേഷന്റെ മുൻഗണനാക്രമം നിശ്ചയിക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്ഗ്ലോയിൽ ഇഷ്ടമുള്ള നിറങ്ങൾ തെരഞ്ഞെടുത്ത് നാല് അലേർട്ടുകൾ വരെ നിശ്ചയിക്കാം. ബാറ്ററി, ഇന്റേണൽ മെമ്മറി, മൊബൈൽ ഡേറ്റ എന്നിവയുടെ പരിധി കുറയുമ്പോൾ സ്മാർട്ട്ഗ്ലോ അലേർട്ട് ലഭ്യമാകും. പിൻ കാമറയിൽ ഉയർന്ന മെഗാപിക്സലിലുള്ള സെൽഫികൾ എടുക്കുന്നതിനും സെൽഫി അസിസ്റ്റ് ഫീച്ചർ ഉപയോഗിക്കുന്നതിനും സ്മാർട്ട്ഗ്ലോ എൽഇഡി ഉപയോഗപ്പെടുത്താം. പുതിയ സ്മാർട്ട് നോട്ടിഫയർ ഫീച്ചർ ഉപയോഗിച്ച് നോട്ടിഫിക്കേഷനുകൾ സൂക്ഷിക്കുന്നതിനും അതുവഴി പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകളൊന്നും നഷ്ടപ്പെടാതിരിക്കുന്നതിനും സാധിക്കും.
പുതിയ മെയ്ക്ക് ഫോർ ഇന്ത്യ ഫീച്ചറുകൾ:
ഏറ്റവും പുതിയ ഗ്യാലക്സി ജെ 2 2016, ജെ മാക്സ് സ്മാർട്ട്ഫോണുകളിൽ മെയ്ക്ക് ഫോർ ഇന്ത്യയുടെ ഭാഗമായ എസ് ബൈക്ക് മോഡ്, അൾട്രാ ഡാറ്റ സേവിങ് മോഡ് എന്നിവയുണ്ട്.
ബൈക്ക് യാത്രക്കാർക്ക് പിരിമുറുക്കമില്ലാതെയും ഉത്തരവാദിത്വത്തോടെയും യാത്ര ചെയ്യാൻ സഹായിക്കുന്ന എസ് ബൈക്ക് മോഡ് ആദ്യമായി അവതരിപ്പിച്ചത് സാംസങ് ഇന്ത്യയാണ്. യാത്രയ്ക്കിടെ പ്രാധാന്യമില്ലാത്ത ഒട്ടേറെ കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കുന്നുവെന്ന ഇരുചക്രവാഹന ഉടമകളുടെ നിരീക്ഷണത്തിൽനിന്നാണ് ഈ മോഡ് രൂപപ്പെടുത്തിയത്. എസ് മോഡ് ഉപയോഗിക്കുമ്പോൾ ആ ഫോണിലേയ്ക്ക് വരുന്ന കോളുകൾക്ക് മറുപടിയായി യാത്രചെയ്യുകയാണെന്നും കോളുകൾ എടുക്കാനാവില്ല എന്നുമുള്ള സന്ദേശം വിളിക്കുന്നയാൾക്ക് സ്വയമേവ ലഭിക്കും. വളരെ അത്യാവശ്യമുള്ളതാണെങ്കിൽ വിളിക്കുന്നയാൾക്ക് 1 എന്ന് അമർത്താനുള്ള അവസരമുണ്ട്. സുരക്ഷിതത്വത്തിനായി വാഹനം നിർത്തിയാൽ മാത്രമേ കോളിന് മറുപടി പറയാനാവൂ എന്നത് ഉറപ്പാക്കാനായി ഇൻ-ബിൽറ്റ് മോഷൻ ലോക്ക് സംവിധാനവുമുണ്ട്.
പിന്നണിയിലെ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ തടയുന്നതിലൂടെ അൻപത് ശതമാനം വരെ മൊബൈൽ ഡേറ്റാ ലാഭിക്കുന്നതിനുള്ളതാണ് അൾട്രാ ഡാറ്റാ സേവിങ് (യുഡിഎസ്) മോഡ്. ഡേറ്റാ കംപ്രഷൻ സാങ്കേതിവിദ്യയുള്ളതിനാൽ ഏറ്റവും മികവാർന്ന 4ജി അനുഭവം ലഭ്യമാക്കുന്നു.
സാംസങ് ഗ്യാലക്സി ജെ 2 2016-ന് അഞ്ചിഞ്ച് വലുപ്പമുള്ള അമോഎൽഇഡി സ്ക്രീനും ജെ മാക്സിന് ഏഴിഞ്ച് വലിപ്പമുള്ള ഡബ്ല്യൂഎക്സ്ജിഎ ടിഎഫ്ടി എൽസിഡി സ്ക്രീനുമാണ് (1280 ഃ 800). വെബിൽ ഫോട്ടോകളും വീഡിയോയും കാണുന്നതിന് അതിവേഗതയുള്ള 4 ജിയാണ് ഈ ഫോണുകളിൽ. എടുത്തുനിൽക്കുന്ന നിറങ്ങൾ, വലിയ ഡിസ്പ്ലേ എന്നിവ കാഴ്ചാനുഭവം ഏറെ ആനന്ദകരമാക്കുന്നു. വലിയ കോണ്ട്രാസ്റ്റ് റേഷ്യോയുള്ളതിനാൽ കൂടുതൽ തെളിച്ചമുള്ള കറുപ്പും വെളുപ്പും മറ്റ് നിറങ്ങളും മികവുള്ള ചിത്രങ്ങളും ലഭ്യമാക്കുന്നു.
ഗ്യാലക്സി ജെ 2 2016-ന് 8 എംഎം മാത്രം കനമുള്ള ഒതുങ്ങിയ രൂപകൽപ്പനയാണ്. വശങ്ങൾ ഉരുണ്ടവയായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. 8.7 എംഎം മാത്രം കനമുള്ളതാണ് ജെ മാക്സ്. ഭാരക്കുറവും കൈയിൽനിന്ന് വഴുതിപ്പോകാത്ത തരത്തിലുള്ള ആധുനിക രൂപകൽപ്പനയുമാണ്. കറുപ്പ്, സിൽവർ, ഗോൾഡ് എന്നീ നിറങ്ങളിൽ ഗ്യാലക്സി ജെ 2 2016 ലഭിക്കുമ്പോൾ കറുപ്പിലും ഗോൾഡിലും ഗ്യാലക്സി ജെ മാക്സ് ലഭ്യമാണ്.
മികവുറ്റ പ്രകടനം:
സാംസങ് ഗ്യാലക്സി ജെ2 2016, ഗ്യാലക്സി ജെ മാക്സ് എന്നിവയിൽ 1.5 ക്വാഡ് കോർ പ്രോസസറാണ് ഉപയോഗിക്കുന്നത്. രണ്ട് മോഡലുകളിലും എളുപ്പത്തിലുള്ള മൾട്ടിടാസ്കിംഗിനായി 1.5 ജിബി റാമാണ്. ഗ്യാലക്സി ജെ 2 2016-ൽ 128 ജിബി വരെയും ഗ്യാലക്സി ജെ മാക്സിൽ 200 ജിബി വരെയും മെമ്മറി വിപുലമാക്കാൻ കഴിയും. അതുകൊണ്ടുതന്നെ സ്പേയ്സ് തികയുന്നില്ല എന്ന അവസ്ഥയുണ്ടാകില്ല.
രണ്ട് മോഡലുകളിലും ഉയർന്ന ശേഷിയുള്ള ബാറ്ററികളാണ്. ഗ്യാലക്സി ജെ2 2016-ൽ, 2015-നെ അപേക്ഷിച്ച് 30 ശതമാനം അധികശേഷിയുള്ള 2600 എംഎഎച്ച് ബാറ്ററിയാണുള്ളത്.
സാംസങ് ഗ്യാലക്സി ജെ2 2016-ൽ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് മാർഷ്മെലോ, ജെ മാക്സിൽ ആൻഡ്രോയ്ഡ് ലോലിപോപ് ഓപ്പറേറ്റിങ് സിസ്റ്റംസാണ് ഉപയോഗിച്ചിരിക്കുന്നത്.
സാങ്കേതികമികവുള്ള ചിത്രങ്ങൾ:
ഗ്യാലക്സി ജെ 2 2015-ൽ 5 മെഗാ പിക്സൽ കാമറയാണെങ്കിൽ സാംസങ് ഗ്യാലക്സി ജെ 2 2016-ൽ എട്ട് മെഗാപിക്സൽ കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻ കാമറ 2 മെഗാ പിക്സലിൽ നിന്ന് ഉയർന്ന ഗുണമേ•-യുള്ള 5 മെഗാപിക്സലാക്കിയതിനാൽ കൂടുതൽ ഗുണമേ•യും വ്യക്തതയും വിശദാംശങ്ങളുമുള്ള ചിത്രങ്ങൾ ലഭിക്കും. രണ്ട് കാമറകളിലും എഫ് 2.2 അപ്പേർച്ചറാണ്. ഗ്യാലക്സി ജെ മാക്സിൽ പ്രാഥമിക കാമറ 8 മെഗാപിക്സലാണ്. മുൻ കാമറ രണ്ട് മെഗാ പിക്സലാണ്.
വിലയും ലഭ്യതയും:
സാംസങ് ഗ്യാലക്സി ജെ2 2016 ജൂലൈ പത്തു മുതൽ വിവിധ ചാനലുകളിലൂടെ 9750 രൂപയ്ക്ക് ലഭ്യമാണ്. ഗ്യാലക്സി ജെ2 2016, ഗ്യാലക്സി ജെ മാക്സ് എന്നിവയിൽ ആറ് മാസത്തേയ്ക്കുള്ള എയർടെൽ ഡേറ്റാ ഓഫറുമുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 4500 രൂപയുടെ വരെ ഡബിൾ ഡേറ്റാ ഓഫറുമുണ്ട്.
ഗ്യാലക്സി ജെ മാക്സ് ജൂലൈ അവസാനം മുതൽ വിപണിയിൽ ലഭ്യമാകും. 13,400 രൂപയാണ് വില. സൗകര്യപ്രദമായി വിളിക്കുന്നതിന് സാംസങ് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഇതോടൊപ്പം ലഭിക്കും. അൺലിമിറ്റഡ് ബോളിവുഡ്, പ്രാദേശിക സിനിമകൾ, ടിവി ഷോകൾ, വെബിസോഡ്സ്, മ്യൂസിക് വീഡിയോ, മികച്ച വിനോദോപാധികൾ എന്നിവ കാണുന്നതിനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന വിഐയു പ്രീമിയം ആഡ്-ഫ്രീ വരിക്കാരാകാനും അവസരമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്