ക്ലിന്റൺ മതിലുചാടി; മരുമകനെ ബീച്ച് ഹാൻഡ് ബോൾ ടീമിൽ തിരുകാനുള്ള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി സെൽവന്റെ ശ്രമം പാളി; കളിക്കാരുടെ എതിർപ്പിൽ അഴിമതിക്കേസിൽ പണിപോയ ഭർത്താവിന്റെ ചരടുവലി പാഴായി
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ദേശീയ ഗെയിംസിന് എത്തുന്ന പുതിയ അവതാരമാണ് ബീച്ച് ഹാൻഡ് ബോൾ. സാധാരണ ആതിഥേയ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളാകും പുതിയ ഗെയിംസുകളെ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുക. എന്നാൽ കേരളം അത്തരം നീക്കമൊന്നും നടത്താത്തതിനാൽ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് തോന്നിയത് ചെയ്തു. എന്നാലും അതിന്റെ ഗുണം ലഭിക്കണം. അതിന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി സെൽവൻ തന്നെ രംഗത്ത് വന്നു. ബീച്ച് ഹാൻഡ്ബോൾ-കേരളത്തിൽ ആ്രും കളിക്കാത്ത ഗെയിം. ഹാൻഡ്ബോളിൽ തന്നെ പഴയ പ്രതാപമൊന്നും കേരളത്തിന് ഇല്ല. അപ്പോഴാണ് ബീച്ച് ഹാൻഡ്ബോളിന്റെ അവതരണം.
ഇരുപത് കളിക്കാർക്ക് ടീമിൽ ഇടം കിട്ടും. മറ്റ് സംസ്ഥാനങ്ങളിലും അത്ര പ്രചാരമില്ല. അതുകൊണ്ട് തന്നെ ആതിഥേയ സംസ്ഥാനത്തിന്റെ ആനുകൂല്യം മുതലെടുത്ത് വെങ്കലമെങ്കിലും നേടാനാകും. വെങ്കലം കിട്ടിയാലും സർക്കാർ കാഷ് അവാർഡ് കിട്ടും. അതോടൊപ്പം മറ്റ് ചില നേട്ടങ്ങളുമുണ്ട്. ഈ ചിന്തയിലാകണം പത്മിനി സെൽവൻ നീങ്ങിയതെന്നാണ് ആക്ഷേപം. തുടക്കം ഗംഭീരമായിരുന്നു. ഒടുക്കം പാളുകയും ചെയ്തു. അങ്ങനെ മകളുടെ ഭർത്താവ് കെ.ജെ. ക്ളിന്റനെ ദേശീയ ഗെയിംസിലെ ബീച്ച് ഹാൻഡ്ബാൾ ടീമിൽ ഉൾപ്പെടുത്താനുള്ള നീക്കം പൊളിഞ്ഞതായാണ് സൂചന. ടീമിലെ സഹകളിക്കാർ കഌന്റണിന്റെ ബന്ധുബലം അറിഞ്ഞതോടെ പ്രശ്നമായി. ഇയാൾ ക്യാമ്പ് വിടുകയും ചെയ്തു. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് മുങ്ങിയ ക്ലിന്റൺ ടീമിലുണ്ടാകുമോ എന്ന് ഉറപ്പിക്കാൻ സംസ്ഥാന ഹാൻഡ്ബോൾ അസോസിയേഷൻ സെക്രട്ടറി ദാമോദരനും കഴിയുന്നില്ല.
പത്മിനി തോമസിന്റെ മരുമകനാണോ എന്നൊന്നും അറിയില്ല. എറണാകുളത്ത് നിന്നുള്ള ഒരു ക്ലിന്റൺ ടീമിലുണ്ട്. ഇരുപതംഗ ടീമിൽ സെലക്ഷൻ കിട്ടി വന്നതാണ്. ഇനി ഒരു ഒരു സെലക്ഷൻ കൂടിയുണ്ട്. പക്ഷേ ക്ലിന്റൺ അഞ്ചു ദിവസമായി ക്യാമ്പിൽ ഇല്ല. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതാണ് തിരിച്ചുവരുമോ എന്നൊന്നും അറിയില്ല. അതിനാൽ ടീമിൽ കളിക്കുമോ എന്നും പറയാനാകില്ല-ബീച്ച് ഹാൻഡ്ബോൾ ടീമിലെ പത്മിനി തോമസിന്റെ മരുമകന്റെ സാന്നിധ്യത്തെ കുറിച്ച് ദാമോദരൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിൽ ഒരുപാട് കള്ളങ്ങൾ ഒളിച്ചിരിപ്പുണ്ട്. ക്ലിന്റണെ എറണാകുളത്ത് നിന്നുള്ള ബീച്ച് ഹാൻഡ് ബോൾ താരമായാണ് അവതരിപ്പിച്ചത് എന്നതാണ് യാഥാർത്ഥ്യം.
എന്നാൽ മുൻ ലോങ്ജംപ് താരമായ കെ.ജെ. ക്ളിന്റൺ ദക്ഷിണ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറാണ്. ജൂനിയർ തലത്തിൽ ലോങ്ജംപിലെ പ്രകടനമികവുമായി റെയിൽവേയിൽ ജോലിക്ക് കയറിയ ക്ലിന്റൺ അത്ലറ്റിക്സിനോട് വിടപറഞ്ഞു. അതിന് ശേഷമാണ് ദേശീയ ഗെയിംസിലെ സാമ്പത്തിക താൽപ്പര്യം തിരിച്ചറിഞ്ഞ് പുതിയ നീക്കം നടത്തിയത്. ഇതോടൊപ്പം ബീച്ച് വോളിയുടെ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ റെയിൽവേ ശമ്പളത്തോടെയുള്ള അവധിയും നൽകും. തിരുവനന്തപുരം ഹാൻഡ് ബോൾ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ പത്മിനി തോമസിന്റെ ഭർത്താവ് സെൽവനായിരുന്നു ഈ നീക്കത്തിന് പിന്നിൽ. അസോസിയേഷനിലെ ബന്ധങ്ങളുപയോഗിച്ച് ക്ലിന്റണെ എറണാകുളത്തെ പാവം പയ്യനായി അവതരിപ്പിച്ചു. എന്നാൽ ടീം സെലക്ഷനെത്തിയ എല്ലാവർക്കും ക്ലിന്റണെ അറിയാമായിരുന്നു. അങ്ങനെ 20 അംഗ ടീമിൽ കടന്നുകൂടാനായി.
കൈക്കൂലിക്കേസിൽ ഇന്ത്യൻ റെയിൽവേ ജോലിയിൽ നിന്ന് പുറത്താക്കിയ ആളാണ് സെൽവൻ. റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറായിരുന്ന സെൽവനെ റെയിൽവേയുടെ വിജിലൻസ് വിഭാഗം കൈയോടെ പിടികൂടുകയായിരുന്നു. ഈ വ്യക്തിയാണ് വിവധ കായിക സംഘടനകളിൽ ഭാര്യയുടെ അധികാരത്തിന്റെ പിൻബലത്തിൽ ചുവടുറപ്പിക്കുന്നത്. കേരളാ സ്പോർട്സ് കൗൺസിലിലെ അഞ്ചിലധികം അഫിലിയേറ്റ് ചെയ്ത കായിക സംഘടനകളുടെ പ്രതിനിധിയാണ് സെൽവൻ. ഇദ്ദേഹത്തെ ഭാരവാഹിയാക്കിയാലേ സ്പോർട്സ് കൗൺസിലിൽ നിന്ന് എളുപ്പത്തിൽ ഗ്രാന്റ് ലഭിക്കൂ എന്നതാണ് അവസ്ഥ. അതുകൊണ്ട് പലരും സെൽവനെ കായിക സംഘടനകളുടെ തലപ്പത്തുകൊണ്ട് വന്ന് ഫണ്ട് തട്ടിയെടുക്കാനുള്ള എളുപ്പ വഴിയൊരുക്കുന്നു. ഇതു തന്നെയാണ് ഹാൻഡ്ബോളിലും നടന്നത്.
സാൻഡ് ബാൾ എന്നറിയപ്പെടുന്ന ബീച്ച് ഹാൻഡ്ബാളിൽ പങ്കെടുക്കുന്ന ഓരോ ടീമംഗത്തിനും അഞ്ചുലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഇതിന്റെ ഭാഗവും ടീമിലെത്തിയാൽ ക്ലിന്റണ് കിട്ടും. പത്മിനി തോമസിന്റെ മരുമകനാണ് ക്ലിന്റണെന്ന് അറിഞ്ഞതോടെ ക്യാമ്പിൽ കലാപമായി. അങ്ങനെയാണ് കഌന്റൺ ക്യാമ്പ് വിട്ടതെന്നതാണ് സൂചന. കോഴിക്കോട്ടാണ് ക്യാമ്പ് നടക്കുന്നത്. തിരുവനന്തപുരം ശംഖുമുഖം ബീച്ചിലാണ് ഫെബ്രുവരി ഒന്ന് മുതൽ അഞ്ചുവരെ ബീച്ച് ഹാൻഡ്ബാൾ മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്ത് കോച്ചിങ് ക്യാമ്പ് നടത്താൻ നിരവധി ബീച്ചുകൾ ഉണ്ടെന്നിരിക്കെ, കോഴിക്കോട് കടപ്പുറത്ത് കോച്ചിങ് ക്യാമ്പ് നടത്തിയതും വിവാദമായി. തിരുവനന്തപുരത്തുകാർ 'ആളെ' തിരിച്ചറിയാതിരിക്കാൻ ക്യാമ്പ് കോഴിക്കോട്ടേക്ക് മാറ്റിയെന്നാണ് വിവരം.
എന്നാൽ ഇതിനിടെയിലും ചെറിയൊരു അമിളി പത്മിനി തോമസിനും ഭർത്താവിനും പറ്റി. കോഴിക്കോട്ടെ ക്യാമ്പ് സന്ദർശിക്കാൻ ഇരുവരുമെത്തി. കളിക്കാരെ ഔദ്യോഗികമായി പരിചയപ്പെട്ടു. ഇതിനിടെയിലാണ് കഌന്റൺ ആരെന്ന് കളിക്കാർ അറിയുന്നതും വിവാദമാകുന്നതും. ഹാൻഡ് ബോൾ അസോസിയേഷനിലെ വിമതർ ഇതോടെ കലാപവുമായി രംഗത്ത് എത്തി. തിരുവനന്തപുരം ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡന്റായി സെൽവൻ എത്തുന്നതും ആരും അറിയാതെയാണ്. ഇതിനെതിരെ പരാതിയും നിലവിലുണ്ട്. സംസ്ഥാന അസോസിയേഷനിലെ അധികാരതർക്കങ്ങളും കോടതി നടപടികളും കാരണമാണ് പരാതിയിൽ തീരുമാനം വൈകുന്നത്. അതിനിടെയാണ് മരുമകനേയും ഹാൻഡ് ബോൾ അസോസിയേഷന്റെ ഭാഗമായ ബീച്ച് വോളിയിൽ തിരുകി കയറ്റാൻ ശ്രമം നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍