ശ്രേയംസും ബ്രിട്ടാസും വഴങ്ങിയാൽ ദേശീയ ഗെയിംസ് നേരെയാകുമോ? പരസ്യം നൽകി മാദ്ധ്യമങ്ങളെ നിശബ്ദമാക്കാൻ മുതലാളിമാരുമായി ടെലികോൺഫറൻസ്; മനോരമയ്ക്ക് നൽകിയത് എല്ലാവർക്കും കിട്ടുമെന്നും ഉറപ്പ്
ബി രഘുരാജ്
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി എങ്ങനേയും മുന്നോട്ട് പോകണമെന്നാണ് ഗെയിംസ് സെക്രട്ടറിയേറ്റിന്റെ നിലപാട്. പത്രങ്ങളും ചാനലുകളും ഉയർത്തുന്നത് പോലുള്ള വിവാദമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഇവർ പറയുന്നത്. കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ എല്ലാ അർത്ഥത്തിലും കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാനുമായി. മനോരമയ്ക്ക് പത്ത് കോടി നൽകിയതിന്റെ ദേഷ്യമാണ് മറ്റ് മാദ്ധ്യങ്ങൾ കാണിക്കുന്നത്. അവർക്കും വല്ലതും കൊടുത്താൽ എല്ലാം അവസാനിക്കും. ഉദ്ഘാടനസമാപന ചടങ്ങുകൾ ഗംഭീരമാക്കി കൈയടി നേടാമെന്നൊക്കെയാണ് ഉറപ്പ്. പിന്നെ കേരളമെങ്ങാനും ഗെയിംസിൽ ഒന്നാമത് എത്തിയാൽ എല്ലാം ഗംഭീരവുമാകും. അതായത് മാദ്ധ്യമങ്ങളുടർത്തുന്ന വിമർശനം അവസാനിച്ചാൽ എല്ലാം ഉജ്ജ്വലമാകുമെന്നാണ് പക്ഷം.
ഇതിനുള്ള പരിഹാരമാർഗ്ഗം ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതർ വളരെ നേരത്തെ തയ്യാറാക്കി കായിക മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലാ ചാനലുകൾക്കും പത്രങ്ങൾക്കും പത്ത് കോടി രൂപ നൽകാനായില്ലെങ്കിലും പരമാവധി പണം പരസ്യമായി കൊടുക്കുക. സർക്കാരിന് അനുവദിക്കാവുന്ന അത്രയും പരസ്യം ഉടൻ റിലീസ് ചെയ്യുക എന്നതായിരുന്നു ആ തന്ത്രം. അത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിച്ചു. ഇതോടെ മാദ്ധ്യമ മുതലാളിമാരെ നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു. മാതൃഭൂമി ഡയറക്ടർ എംവിശ്രേയംസ് കുമാർ, കേരള കൗമുദിയിലെ ദീപു രവി, കൈരളിയിലെ ജോൺ ബ്രിട്ടാസ് എന്നിവരുമായി ടെലി കോൺഫറൻസിങ്ങ്. ബാക്കി ചാനലിലേയും പത്രത്തിലേയും ആളുകളെ വിളിച്ചു വരുത്തി നേരിട്ട് സഹായ അഭ്യർത്ഥനയും നടത്തി. മുഖ്യമന്ത്രിയുടെ നീക്കം ദിവസങ്ങൾക്കുള്ളിൽ ഫലം കാണുമെന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ പ്രതീക്ഷ.
പരസ്യം നൽകി മാദ്ധ്യമങ്ങളെ സ്വാധീനിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് മാദ്ധ്യമ പ്രതിനിധികളുടെ യോഗവും ടെലി കോൺഫറൻസും. പിഅർഡിയുടെ സഹകരണത്തോടെ പത്രങ്ങൾക്കും ചാനലുകൾക്കും പരമാവധി പരസ്യം നൽകും. ഗ്രാന്റ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ തുക അതിനായി വിനിയോഗിക്കുമെന്നാണ് സൂചന. എല്ലാ മന്ത്രിമാരോടും അവരവരുടെ വകുപ്പിൽ നിന്ന് പരമാവധി തുക വിനിയോഗിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമേ ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നും പരസ്യമെത്തും.
ടെലി കോൺഫറൻസിൽ ദേശീയ ഗെയിംസുമായി സഹകരിക്കാമെന്ന് ശ്രേയംസും ദീപു രവിയും ജോൺ ബ്രിട്ടാസും ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസങ്ങൾക്കുള്ളിൽ എല്ലാ വാർത്തയും അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ മുഖ്യമന്ത്രിയോട് എല്ലാം സമ്മതിച്ചെങ്കിലും അത്ര പെട്ടെന്ന് വാർത്തകൾ ഒഴിവാക്കാൻ ആർക്കും ആവത്തില്ല. വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്നമായി അതു മാറും. അതുകൊണ്ട് തന്നെ ജനുവരി 15വരെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നത് തുടരും. അന്ന് കേരളം ദേശീയ ഗെയിംസിന് സജ്ജമാണെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയാൽ പിന്നെ വിവാദങ്ങൾ അവസാനിപ്പിക്കും. കേരളത്തിലെ കായികതാരങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കം. പക്ഷേ ഇന്ത്യൻ ഒളിമ്പിക്സ് ആസോസിയേഷന്റെ തീരുമാനം എന്താകുമെന്ന് ആർക്കും അറിയില്ല. ഇതിനെ എപ്രകാരവും സ്വാധീനിച്ചേ മതിയാകൂ എന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ വാദം.
അതിനുള്ള കരുക്കളും നീക്കുന്നുണ്ട്. ഇതിനിടെയാണ് ദേശീയ ഗെയിംസ് മാറ്റിവയ്ക്കണമെന്ന ആവശ്യവും സജീവമാകുന്നത്. നിലവാരമില്ലാത്ത സ്റ്റേഡിയങ്ങളുയർത്തി പ്രമുഖ താരങ്ങൾ തന്നെയാണ് ഈ നീക്കം സജീവമാക്കുന്നത്. ഇതും മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഉണ്ട്. എല്ലാ വശങ്ങളും നോക്കി ഉടൻ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാദ്ധ്യമ മുതലാളിമാരുടെ വാക്കിൽ വിശ്വാസമർപ്പിക്കുന്നുമുണ്ട്. ദേശീയ ഗെയിംസ് വിവാദങ്ങൾക്ക് അറുതി വന്നാൽ എല്ലാം ശുഭകരമായി നടക്കട്ടേ എന്നാണ് മുഖ്യമന്ത്രിയുടെ മനസ്സിലുള്ളത്. കെപിസിസിയും പ്രശ്നത്തിലിടപെട്ടതോടെ മുഖ്യമന്ത്രി നേരിട്ട് ദേശീയ ഗെയിംസ് സംഘാടനം ഏറ്റെടുക്കും. സായ് ഡയറക്ടർ സ്ഥാനം രാജിവച്ച് കേരളത്തിലെത്തിയ ജിജി തോംസണിന്റെ സേവനം ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.
ഏഴ് ജില്ലകളിലായി നടന്നു വരുന്ന ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായിട്ടും ഒന്നും നടന്നില്ല എന്ന ആരോപണം തെറ്റാണെന്നും ഔദ്യോഗിക വിശദീകരണമുണ്ട്. പുതിയ സ്റ്റേഡിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, മറ്റു കളിയിടങ്ങൾ അവസാന മിനുക്ക് പണിയിലാണ്. പുതിയ റോഡുകളും പാലങ്ങളും ഗെയിംസിന്റെ ഭാഗമായി പണി തീർന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കായികതാരങ്ങൾക്ക് വളരെക്കാലത്തേക്ക് ഉപയോഗിക്കാവുന്ന കായിക ഉപകരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇനിയുള്ള 24 ദിവസങ്ങൾ ഉറക്കമില്ലാതെ, വിവാദമില്ലാതെ പ്രവർത്തിച്ചാൽ ഭംഗിയായി ദേശീയ ഗെയിംസ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ദേശീയ ഗെയിംസ് സംഘാടകരുടെ ഇപ്പോഴമുള്ള നിലപാട്.
രാജ്യത്തിന്റെ കായിക കുതിപ്പിനും സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്കും ഗുണകരമാകുന്ന ദേശീയ ഗെയിംസ് എങ്ങനെ നടത്താതിരിക്കാം എന്നല്ല എങ്ങനെ ഭംഗിയായി നടത്താമെന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു. എന്നാൽ എങ്ങനെയൊക്കെ ചന്തിച്ചാലും ഇരുപത് ദിവസം കൊണ്ട് അൽഭുതങ്ങൾ നടക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതിനിടെയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും തലപുകയ്ക്കുകയാണ്.
Stories you may Like
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- പരസ്യം തങ്ങളുടെ മുഖത്തടിച്ചതു പോലെയെന്ന് സീരിയൽ താരം റഷാമി ദേശായി
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍