റെയിൽവേ സ്റ്റേഷനിൽ കൊട്ടും കുരവയുമായി സ്വീകരണം മാത്രം മിച്ചം; സ്റ്റേഡിയത്തിലെത്തിയാൽ പരിശീലിക്കാൻ സൗകര്യമില്ല; വില്ലേജ് തുറക്കാത്തതിനാൽ താമസം ഹോട്ടലുകളിൽ; പരാതി പ്രവാഹങ്ങൾക്കിടയാക്കി താരങ്ങൾ എത്തി തുടങ്ങി
ബി രഘുരാജ്
തിരുവനന്തപുരം : 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രം. കായികതാരങ്ങൾ എത്തി തുടങ്ങുകയും ചെയ്തു. കൊട്ടും കുരവയുമായി രാഷ്ട്രീയ നേതാക്കൾ ഇവരെ സ്വീകരിക്കുന്നു. പിന്നെ ഇവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും തിരിഞ്ഞു നോക്കുന്നില്ല. തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജ് ഇനിയും പണി പൂർത്തിയായിട്ടില്ല. അതുകൊണ്ട് കിട്ടുന്ന ഹോട്ടലുകളിൽ കായികതാരങ്ങളെ താമസിപ്പിക്കുകയാണ് സംഘാടകർ. ഗെയിംസ് വില്ലേജ് നാളെ തുറന്നാലും ഉടനെ മുഴുവൻ താരങ്ങൾക്കും അവിടെ താമസിക്കാൻ കഴിയില്ല. അത്ര പരിതാപകരമാണ് ഗെയിംസ് വില്ലേജിലെ അവസ്ഥ.
അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല പരാതികൾ. മിക്ക ടീം തെരഞ്ഞെടുപ്പുകളും പരാതിയിൽ മുങ്ങി. ഇഷ്ടക്കാരെ തിരുകികയറ്റി സർക്കാർ ഉദ്യോഗ്സ്ഥരാക്കാൻ ഉന്നതർ ശ്രമിക്കുന്നുവെന്നതാണ് പരാതി. മെഡൽ കിട്ടിയാൽ സർക്കാർ ജോലിയെന്ന വാഗ്ദാനം ഉണ്ടാകുമെന്ന് എല്ലാ അസോസിയേഷനുകൾക്കും നേരത്തെ അറിയാമായിരുന്നു. ഈ തീരുമാനം രഹസ്യമാക്കി വച്ചതോടെ മികച്ച താരങ്ങൾ കേരളത്തിലേക്ക് എത്തിയില്ല. ഇഷ്ടക്കാരെ വച്ച് വെങ്കലം കിട്ടിയാലും ജോലി എന്നതാണ് സ്ഥിതി. അതു തന്നെയാണ് മിക്ക ടീമുകളുടേയും സെലക്ഷനേയും വിവാദത്തിലെത്തിച്ചത്.
സംസ്ഥാന വോളിബാൾ ടീം സെലക്ഷനിലെ അപാകതകളെക്കുറിച്ച് കായികമന്ത്രിക്കും സംസ്ഥാന സ്പോർട്സ് കൗൺസിലിനും പരാതി നൽകിയ താരങ്ങളെ ദേശീയ ഗെയിംസിനുള്ള പരിശീലന ക്യാമ്പിൽനിന്ന് ഒഴിവാക്കുമെന്നാണ് അസോസിയേഷന്റെ ഭീഷണി. വോളിബാൾ ടീമിൽനിന്ന് അന്താരാഷ്ട്ര രംഗത്തെ ശ്രദ്ധേയ താരങ്ങളായ ശ്രുതിമോൾ, അഞ്ചു ബാലകൃഷ്ണൻ, രേഷ്മ പി.പി എന്നിവരെ ഒഴിവാക്കിയതാണ് വിവാദമായത്. ഇവർക്ക് പകരം കോളേജ് തലത്തിൽ കളിക്കുന്ന ജൂനിയർ താരങ്ങളെയാണ് ടീമിലെടുത്തിരിക്കുന്നത്. ഹാൻഡ് ബോൾ ടീമിനെതിരേയും സമാനമായ പരാതിയുണ്ട്. തുഴച്ചിൽ ടീം സെലക്ഷനും വിവാദത്തിൽ. അങ്ങനെ പരാതി പ്രളയമായി മാറിയ ദേശീയ ഗെയിംസിലേക്കാണ് അന്യസംസ്ഥാന താരങ്ങൾ തീവണ്ടി ഇറങ്ങുന്നത്.
മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനവും ഗൃഹപ്രവേശവും ഇന്നലെയാണ് നിശ്ചയിച്ചിരുന്നത്. ക്ളീനിങ് ജോലികൾ ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാകാത്തതിനാലാണ് ഉദ്ഘാടനം മാറ്റേണ്ടിവന്നത്. ചൊവ്വാഴ്ചത്തെ ബിജെപി ഹർത്താലാണ് ക്ളീനിങ് അവതാളത്തിലാക്കിയത്. പാലക്കാടുനിന്ന് ക്ളീനിങ് തൊഴിലാളികൾക്ക് ഹർത്താൽ കാരണം സമയത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ ഇന്നലെ ഇവിടെയെത്തിയ കായികതാരങ്ങൾക്ക് കഴക്കൂട്ടത്ത് ഹോട്ടലിൽ താത്കാലിക സൗകര്യം ഒരുക്കി. 30ന് ഗെയിംസ് വില്ലേജ് ഉദ്ഘാടനം ചെയ്തശേഷം ഇവരെ അങ്ങോട്ടുമാറ്റുമെന്ന് അധികൃതർ അറിയിച്ചു. പക്ഷേ അതു നടക്കുമോ എന്ന് കണ്ടറയിണമെന്നാണ് സംഘാടക സമിതിയിലുള്ളവർ രഹസ്യമായി പറയുന്നത്.
ഗെയിംസിൽ പങ്കെടുക്കാനായി ഇന്നലെ മുതൽ ടീമുകൾ എത്തിത്തുടങ്ങി. കഴക്കൂട്ടം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽ എത്തിയ ടീമുകൾക്ക് അതത് സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഇന്നത്തോടെ കൂടുതൽ ടീമുകൾ എത്തും. ചണ്ഡിഗഡ്, മഹാരാഷ്ട്ര, സർവീസസ്, ബീഹാർ, മണിപ്പൂർ, കർണാടക, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങളും എത്തി തടുങ്ങി. ഇവർക്കും 30ാം തീയതിവരെ ഹോട്ടലുകളിൽ താമസമൊരുക്കും. എന്നാൽ സ്റ്റേഡയങ്ങളിലെ പണികൾ എല്ലായിടത്തും പുരോഗമിക്കുന്നതേ ഉള്ളൂ. അതുകൊണ്ട് തന്നെ എത്തുന്ന താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യമില്ലാത്ത അവസ്ഥയാണ്. രണ്ട് ദിവസം ഗ്രൗണ്ടിൽ പരിശീലനം നടത്തി മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്. എല്ലാ ജില്ലകളിലെ മത്സര വേദികളും അവസാന മിനുക്ക് പണിയിൽ മാത്രമാണ്.
20 കോടിയോളം ചെലവഴിച്ചാണ് കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയം നവീകരിച്ചത്. ഇവിടെ ഫുട്ബോൾ മത്സരം നടത്താനുള്ള പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായി. ഗ്രൗണ്ടിൽ ആസ്ട്രേലിയൻ ബർമുഡ പുല്ല് വച്ചുപിടിപ്പിക്കുന്നത് അവസാനഘട്ടത്തിലാണ്. ഇതു തന്നെയാണ് എല്ലാ സ്റ്റേഡിയത്തിലേയും അവസ്ഥ. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം റെഡിയെങ്കിൽ അവിടെയൊന്നും ഉപകരണങ്ങൾ ഇല്ല. പഴയ ഉപകരണങ്ങളുമായി തന്നെയാകും ദേശീയ ഗെയിംസ് നടക്കുക. ഉപകരണങ്ങൾ ഇപ്പോഴെത്തുമെന്ന സംഘാടകരുടെ വാദത്തിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നത് സ്റ്റേഡിയങ്ങളുടെ അവസാനഘട്ട നവീകരണത്തെ താറുമാറാക്കിയെന്നാണ് വിലയിരുത്തലുകൾ.
ദേശീയഗെയിംസിനുള്ള കേരളത്തിന്റെ ബീച്ച് വോളിബോൾ ടീം പരിശീലിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ. ആവശ്യത്തിന് കളി ഉപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലാതെ കോഴിക്കോട് കടപ്പുറത്ത് ഒരുമാസമായി ടീമംഗങ്ങൾ ബുദ്ധിമുട്ടുകയാണ്. മത്സരങ്ങൾ നടത്താനുള്ള കോർട്ടും ഇതുവരെ തയ്യാറായിട്ടില്ല. പുരുഷവനിതാ മത്സരങ്ങൾ ഫെബ്രുവരി ഒന്നുമുതൽ കോഴിക്കോട് കടപ്പുറത്താണ്. സന്ദർശകരെത്തുന്ന ഭാഗത്താണ് പരിശീലനം. ഇതിനൊന്നും പരിഹാരമൊരുക്കാൻ സംഘാടകർ ആരുമില്ലെന്നതാണ് വസ്തുത.
തിരുവനന്തപുരത്തെ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ 30ന് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന ദേശീയ ഗെയിംസ്വേദി നിർമ്മാണം എങ്ങുമെത്തിയില്ല. ഖോ ഖോ, കബഡി മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്. ഖോഖോ മത്സരത്തിനായി ഗ്രൗണ്ടിൽ സ്ഥാപിക്കേണ്ട മാറ്റ് എത്തിക്കാനായിട്ടില്ല. മാറ്റ് എന്ന് എത്തിച്ച് സ്ഥാപിക്കുമെന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. 3500 പേർക്ക് ഇരുന്ന് കളികാണാൻ വേണ്ടി നിർമ്മിക്കുന്ന താൽക്കാലിക ഗ്യാലറി നിർമ്മാണവും പകുതിപോലും ആയിട്ടില്ല. ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ് ഖോഖോ മത്സരം. കൊല്ലത്തെ ഹോക്കി സ്റ്റേഡിയം ഉദ്ഘാടനം ചെയ്തെങ്കിലും ഇനിയും പണികൾ നടക്കാനുണ്ട്, ഗ്രൗണ്ടിന്റെ നിലവാരം പോലും പരിശോധിക്കാൻ കഴിയാതെ നേരെ മത്സരങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് ഉള്ളത്.
Stories you may Like
- അനുനയിപ്പിച്ച് കർഷക നേതാക്കൾ; പൊട്ടിക്കരഞ്ഞ് സാക്ഷിമാലിക് ഉൾപ്പെടെ താരങ്ങൾ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക് മത്സരത്തിന്റെ തിയതി മാറ്റി
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍