മറുനാടൻ തുറന്നു വിട്ട ഭൂതം ആദ്യം ഏറ്റെടുത്തത് സോഷ്യൽ മീഡിയ; ഇപ്പോൾ മുഖ്യധാരാ പത്രങ്ങളും; നവ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നിലപാട് മാറ്റി; ലാലിസത്തിന്റെ പേരിലെ ധൂർത്തിനെതിരെ എങ്ങും പ്രതിഷേധം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ദേശീയ ഗെയിംസിലെ ലാലിസം അഴിമതിയെ ആദ്യം തുറന്ന് കാട്ടിയത് മറുനാടൻ മലയാളിയാണ്. ഇന്ന് എല്ലാവരും സത്യം മനസ്സിലാക്കുന്നു. പക്ഷേ മോഹൻലാലോ ദേശീയ ഗെയിംസ് സംഘാകരോ ഒന്നും പറയുന്നുമില്ല. കലയ്ക്ക് വിലയിടരുതെന്ന് മറുനാടൻ വാർത്തയെ വിമർശിച്ച് പരസ്യമായി രംഗത്ത് വന്ന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒന്നും പറയാനില്ല. ലാലിസത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് ഗാനമേളയ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ തീരുന്നില്ല. മലയാള മനോരമ ഒഴികെയുള്ള എല്ലാ മുഖ്യധാരാ മാദ്ധ്യമങ്ങളും ലാലിസത്തെ വിമർശിച്ച് രംഗത്തുണ്ട്. മനോരമയ്ക്ക് പോലും ന്യായീകരിക്കാൻ കഴിയുന്നില്ല. പക്ഷേ റൺ കേരള റണ്ണിനായി പത്ത് കോടി ദേശീയ ഗെയിംസ് സംഘാടക സമിതിയിൽ നിന്ന് വാങ്ങിയ മനോരമയ്ക്ക് മിണ്ടാതിരിക്കാനേ കഴിയൂ. എന്നും മോഹൻലാലിന്റെ പദ്ധതികളെ വാനോളം പുകഴ്ത്തിയിരുന്ന മാതൃഭൂമിക്ക് പോലും ലാലിസത്തിന് എതിരെ ഒന്നാം പേജിൽ വാർത്ത നൽകേണ്ടി വന്നു. കേരള കൗമുദിയും മംഗളവുമെല്ലാം ഈ അഴിമതി തന്നെയാണ് ഉയർത്തിക്കാട്ടുന്നത്.
ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും ബ്ലോഗിലൂടെയും ഫെയ്സ് ബുക്കിലൂടെയും പ്രതികരിക്കുന്ന നടനാണ് മോഹൻ ലാൽ. പക്ഷേ തനിക്കെതിരെ ഉയരുന്ന ആരോപണത്തിനോട് പ്രതികരിക്കാൻ സോഷ്യൽ മീഡിയിലൂടെ ലാൽ ഇതുവരെയും തയ്യാറായിട്ടില്ല. ഗാന്ധിസം, സാഡിസം, മാവോയിസം എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ, ഈ 'ലാലിസം' എന്തൊരിസമാണ് ലാലേട്ടാ...മലയാളികളെ ഇത്രയും വെറുപ്പിക്കണമായിരുന്നോ... ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച മോഹൻലാലിന്റെ ലാലിസത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളാണ് ഇവ. 'ലാലിസം ഇന്ത്യ പാടുന്നു' എന്ന പരിപാടി ബാൻഡല്ല പകരം ഗാനമേളയായിരുന്നെന്നും നേരത്തേ റെക്കാഡ് ചെയ്ത പാട്ടിനനുസരിച്ച് മോഹൻലാൽ ചുണ്ടനക്കുക മാത്രമാണ് വേദിയിൽ ചെയ്തതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
സോഷ്യൽ മീഡിയ പേജുകളിൽ ലാലിന്റെ സിനിമാഡയലോഗുകളെയും കഥാപാത്രങ്ങളെയും കുട്ടിയിണക്കി തകർപ്പൻ തമാശകളാണു പ്രചരിക്കുന്നത്. കിരീടത്തിലെ തിലകന്റെ വിഖ്യാതമായ 'കത്തി താഴെയിടടാ' ഡയലോഗിനെ ഓർമിപ്പിച്ച് 'മൈക്കു താഴെയിടടാ' ആണു ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്ന ലാൽ തമാശകളിലൊന്ന്. പരിപാടിക്കു കൊടുത്ത രണ്ടുകോടി രൂപ മാണിക്കു കൊടുത്തിരുന്നെങ്കിൽ പി.ജെ. ജോസഫിനെക്കൊണ്ടെങ്കിലും ഇതിലും നല്ല പാട്ടു പാടിക്കുമായിരുന്നു എന്നാണു മറ്റൊരു പോസ്റ്റ്. ഫഹദ് ഫാസിൽ പരിപാടി നടത്തിയാൽ ഫാസിസം, സന്തോഷ് പണ്ഡിറ്റ് പരിപാടി നടത്തിയാൽ പാണ്ടിസം എന്നിങ്ങനെ പല പോസ്റ്റുകളും ഇന്നലെ ഓൺലൈനിൽ വൈറലായി.
ആറാം തമ്പുരാനിലെ ഹിറ്റായ ഡയലോഗ് ചില ഫേസ്ബുക്ക് വിരുതന്മാർ മാറ്റിയെഴുതിയതിങ്ങനെ 'മോളു ഈ തിരുവന്തോം ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നു കേട്ടിട്ടുണ്ടോ. തിരുവന്തോരം. ഇപ്പോൾ ട്രിവാൻഡ്രം. അവിടുത്തെ മൈതാനം സ്റ്റേഡിയം ലോകപ്രസിദ്ധമാണ്. ഓട്ടക്കാരും രാഷ്ട്രീയക്കാരും ജനങ്ങളും ഉള്ള കാര്യവട്ടത്തെ ഒരു സ്റ്റേഡിയം ഞാൻ ഒറ്റരാത്രി കൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട്. ഒറ്റരാത്രി. ആ എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെ, കാരണവരെ ഒഴിപ്പിക്കുക എന്നുവച്ചാൽ ഒരു പാട്ടുപാടുന്ന അത്രയും ഈസിയായ ഒരു കാര്യമാണ്.'ലാലിസം സൂപ്പർസ്റ്റാറിന്റെ പേരുകളഞ്ഞു എന്നു പറഞ്ഞു സംവിധാകയകനായ ജൂഡ് ആന്റണി ജോസഫും വിനയനും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
'ഒരു രാജ്യത്തിന്റെ മുഴുവൻ കായിക മാമാങ്കം അരങ്ങേറുന്ന വേളയിൽ ഇങ്ങനെ റെക്കാഡ് ചെയ്ത പാട്ടിനു ചുണ്ട് അനക്കി ആസ്വാദകരെ മുഴുവൻ പറ്റിക്കുന്ന ഈ 'ഷോ' യെ ലാലിസം എന്നല്ല ഫാസിസം എന്നാണ് വിളിക്കേണ്ടത് ...ഒരിക്കലും ഒരു കലാകാരന് ചേർന്ന പണി അല്ല അത്...' ലാലിനെ പരിഹസിക്കുന്ന ഈ പോസ്റ്റുകൾക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ മോഹൻലാലിന്റെ ലാലിസത്തിനും ദി വാർ ക്രൈ പരിപാടിക്കുമായി സർക്കാർ പൊട്ടിച്ചത് രണ്ടു കോടി രൂപയാണ്. ഉദ്ഘാടന ചടങ്ങിന്റെ നിറം കെടുത്തിയ ലാലിസത്തിനു 1.80 കോടിരൂപയാണ് ചിലവഴിച്ചത്. അതിൽ 20 ലക്ഷം രൂപ പങ്കെടുത്തവരുടെ യാത്ര, താമസ ചെലവാണെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ പുറത്തുവന്നു. ഉദ്ഘാടന സമാപന ചടങ്ങുകളിലെ സാസ്കാരിക പരിപാടികൾക്ക് മാത്രം 15 കോടി രൂപയാണ് ചെലവാക്കുക എന്ന് രേഖകൾ വ്യക്തമാക്കുന്നു.
മോഹൻലാലിന്റെ പുതിയ ചിത്രമായ കുഞ്ഞാലിമരയ്ക്കാറുടെ പ്രചരണം മാത്രമായി ഒതുങ്ങിയ ദി വാർ ക്രൈ പരിപാടിക്ക് 20 ലക്ഷം രൂപ പൊട്ടിച്ചു. ഇതിൽ മോഹൻലാലിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും വേദിയിൽ രണ്ട് നൃത്തം അവതരിപ്പിക്കുകയും മാത്രമാണ് ചെയ്തത്. എൽ.ഇ.ഡി, ലൈറ്റിങ് സംവിധാനങ്ങൾക്ക് അഞ്ച് കോടിയിലേറെ രൂപയാണ് ചെലവാക്കിയത്. അലങ്കാരത്തിന് 35 ലക്ഷം, ശബ്ദ സംവിധാനത്തിന് 0.87 കോടി, കരിമരുന്ന് പ്രയോഗത്തിന് 1.25 കോടി. 2300 മേളക്കാരും അതിലേറെ കലാകാരന്മാരും അണി നിരന്ന പകിട്ടാർന്ന ഭാവരസം എന്ന പരിപാടിക്ക് 1.69 കോടി രൂപ ചെലവാക്കി. മട്ടന്നൂർ ശങ്കരൻ കുട്ടിയും നൂറു പേരും ചേർന്നവതരിപ്പിച്ച ചെണ്ടമേളത്തിന് അഞ്ചര ലക്ഷം രൂപ പ്രതിഫലം നൽകി. കരുണാ മൂർത്തിയുടെ തവിൽ മേളത്തിന് 2.10 ലക്ഷം രൂപയും സംഗീത സംവിധായകൻ ശരത്തിന് എട്ട് ലക്ഷം രൂപയും പ്രതിഫലം നൽകി. ഇതിൽ ലാലിന്റെ പരിപാടി മാത്രമേ നിലവാരത്തിൽ പിന്നോട്ട് പോയതിന്റെ വിമർശനം നേരിടുന്നുള്ളൂ.
അതിനിടെ ദേശീയ ഗെയിംസ് സംഘാടനത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള തീരുമാനം കെമുരളീധരൻ പിൻവലിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇത്. ഗെയിംസ് സംഘാടനത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് മുരളീധരൻ രംഗത്ത് എത്തിയത്. എന്നാൽ വിവാദങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഉന്നയിച്ച പ്രശ്നങ്ങൾ ഗെയിംസിന് ശേഷം പരിശോധിക്കാമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അക്രഡിറ്റേഷൻ കമ്മറ്റി അധ്യക്ഷൻ എന്ന പദവിയിൽ മുരളീധരൻ തുടരും.
അതിനിടെ ദേശീയ ഗെയിസ് ഉദ്ഘാടനത്തിന് ലാലിസത്തിന് സംഘാടകർ നൽകിയ പണം തിരികെ വാങ്ങണമെന്ന് കോൺഗ്രസ് വക്താവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വേദിയിൽ അവതരിപ്പിച്ചത് യഥാർത്ഥ ലാലിസമല്ലെന്നും അത് വരാനിരിക്കുന്നതേയുള്ളൂ എന്നുമാണ് ബാൻഡ് ട്രൂപ്പിന്റെ കോ ഓർഡിനേറ്റർ രതീഷ് വേഗ പറഞ്ഞത്. ജനങ്ങളെ മുഴുവൻ ലാലിസത്തിന്റെ പേരിൽ പറ്റിച്ചതിനു തെളിവാണത്. അതുകൊണ്ടാണ് പ്രതിഫലം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ടത്. വളരെ നിലവാരം കുറഞ്ഞ പരിപാടിയാണ് മോഹൻലാലിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിന്റെ 15.5 കോടി രൂപ മുടക്കിയ ഉദ്ഘാടനം വൻ ധൂർത്താണെന്നും കാണികളെ വിഡ്ഢികളാക്കിയെന്നും ഓർഗനൈസിങ് കമ്മിറ്റി അംഗമായ വി. ശിവൻകുട്ടി എംഎ!ൽഎയും പറഞ്ഞു. ഉദ്ഘാടനത്തിന് 15.5 കോടി ചെലവാക്കുന്നതിൽ മുഖ്യമന്ത്രിയും സിഇഒ ജേക്കബ് പുന്നൂസും നേരത്തേ സംശയം പ്രകടിപ്പിച്ചതാണ്. എന്നിട്ടും15.5 കോടി എങ്ങനെ ചെലവാക്കി. നാഷണൽ ഗെയിംസിലെ 611 കോടിയുടെ ചെലവിൽ ധൂർത്തും കെടുകാര്യസ്ഥതയുമാണ്. 1987 ലെ നാഷണൽ ഗെയിംസിന് ഒരു കോടി രൂപ സമാഹരിച്ചത് പി.ടി. ഉഷയുടെയും ഷൈനി വിൽസന്റെയും കൈയൊപ്പുള്ള സ്റ്റാമ്പ് വിദ്യാർത്ഥികൾ വഴി വിറ്റാണ്. നടൻ മോഹൻലാൽ പ്രതിഫലം വാങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നു. എങ്കിൽ ലാലിസം പരിപാടിയിൽ, റെക്കാഡ് ചെയ്ത പാട്ടിന് വേദിയിൽ ചുണ്ടനക്കിയതിന് ഒരു കോടി 80 ലക്ഷം രൂപ ആര് വാങ്ങിയെന്ന് മോഹൻലാൽ വ്യക്തമാക്കണമെന്ന് സിപിഐ(എം) നേതാവ് വ്യക്തമാക്കി.
ഒരു നർത്തകിയുടെ 45 മിനിട്ട് നൃത്തത്തിന് 25 ലക്ഷം രൂപ നൽകുന്നതും വിശദീകരിക്കണം. മോഹൻലാലിന് ഒരിക്കലും യേശുദാസോ മുഹമ്മദ് റാഫിയോ ജയചന്ദ്രനോ ആകാനാവില്ല. ലാലിസം തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഒഴിഞ്ഞു തുടങ്ങി. സച്ചിന്റെ സാന്നിദ്ധ്യം ഒരനുഭവമായിരുന്നു. ബാക്കിയെല്ലാം കാണികളെ വിഡ്ഢികളാക്കിയെന്നും ശിവൻകുട്ടി ആരോപിച്ചു. ചടങ്ങ് ജനങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു. അന്വേഷണമാവശ്യപ്പെട്ടു ഗെയിംസ് സിഇഒയ്ക്കു ശിവൻകുട്ടി കത്തു നൽകി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്