ഇത് അപൂർവമായ മലയാളി വീരഗാഥയുടെ അത്യപൂർവ എപ്പിസോഡ്; പതിനെട്ടാം വയസ്സിൽ ലോകചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും യോഗ്യത നേടിയ പാലക്കാട്ടുകാരൻ പയ്യൻ കോമൺവെൽത്ത് ഗെയിംസിന്റെ പടിവാതിൽക്കൽ വീണത് തലനാരിഴയ്ക്ക്; എംബിബിഎസ് വേണ്ടെന്ന് വച്ചുചാടാൻ പോയ ശ്രീശങ്കറിന് എന്നിട്ടും നിരാശയില്ല
മറുനാടൻ ഡെസ്ക്
പട്യാല: ഇന്ത്യൻ കായിക ലോകത്തിന്റെ ഹൃദയ ഭൂമിയായ പാട്യാലയിൽ ഇന്ന് പിറന്നത് അപൂർവമായ ഒരു മലയാളി വീരഗാഥയുടെ അത്യപൂർവമായ എപ്പിസോഡ് ആയിരുന്നു. ഒളിമ്പ്യൻ സുരേഷ് ബാബുവിനും യോഹന്നാനും ശേഷം ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്താൻ പറ്റുമെന്ന് ഉറപ്പുള്ള ഒരു അപൂർവ താരപ്പിറവി. ഒരുപക്ഷെ പിടി ഉഷയ്ക്കും മിൽഖ സിങ്ങിനും സാധിക്കാത്ത പോയ ആ ഒളിമ്പിക് മെഡൽ ഇവനായിരിക്കാം ഇന്ത്യക്കു സമ്മാനിക്കുക. പതിനെട്ടാം വയസ്സിൽ ഫെഡറേഷൻ കപ്പിൽ പാലക്കാട്ടുകാരൻ ശ്രീശങ്കർ നടത്തിയ കുതിപ്പ് സമാനതകൾ ഇല്ലാത്തതു ആയിരുന്നു.
7.99 മീറ്റർ ചാടി കടന്നു ഫെഡറേഷൻ കപ്പിൽ അവൻ സ്ഥാപിച്ചത് ജൂനിയർ ദേശീയ റിക്കോർഡ് ആണ്. കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ ഗെയിംസിനും ജൂനിയർ വേൾഡ് ചാംപ്യൻഷിപ്പിനും ഒക്കെയുള്ള യോഗ്യത കടന്ന ശ്രീശങ്കർ ഇന്നത്തെ മത്സരത്തിൽ കോമൺ വെൽത്ത് ഗെയിംസിനുള്ള യോഗ്യത നഷ്ടമായതു വെറും ഒരു സെന്റിമീറ്ററിനാണ്. എട്ടു മീറ്റർ ആയിരുന്നു യോഗ്യത. ഇനി ഒരു പക്ഷെ മറ്റൊരു മത്സരത്തിൽ സീനിയറായ മത്സരിക്കുന്ന ഈ ജൂനിയറിന് ആ യോഗ്യത നേടിയേക്കാം. എന്നാലും അത് അംഗീകരിക്കപ്പെടുമോ എന്ന് കണ്ടറിയണം.
ദേശീയ ക്യാമ്പിൽ അംഗം അല്ലാത്ത ശ്രീശങ്കർ അധികൃതരെ ഞെട്ടിച്ചു കൊണ്ടാണ് യോഗ്യത മാർക്കിലേക്കു ഉയർന്നത്. ഒരു വർഷം മുൻപ് തന്നെ സാധ്യത ലിസ്റ്റ് നൽകേണ്ട സമയത്തു നൽകിയില്ല എന്നാണ് റിപ്പോർട്ടുകൾ. ബാങ്കോക്കിൽ 98-ൽ നടന്ന ഏഷ്യൻ ഗെയിംസിലേക്കു ബോബി അലോഷ്യസിന് അനുമതി ലഭിക്കാതെ പോയതും പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെടാതെ പോയതുകൊണ്ടായിരുന്നു.
എന്തായാലൂം അസാധാരണമായ ഒരു കായിക കുതിപ്പിന് കാതോർത്തിരിക്കുകയാണ് ഇപ്പോൾ കേരളം. ഈ ചെറിയ പ്രായത്തിൽ ഇത്രയധികം നേട്ടം കൊയ്ത മറ്റൊരു അത്ലറ്റ് കേരളത്തിൽ ഉണ്ടായിട്ടില്ല. അത്ലറ്റ്റിക്സ് ജീവിതമായി നോമ്പ് നോറ്റു ജീവിക്കുന്ന അപൂർവ കായികതാരം. എംബിബിഎസ പഠനം വരെ വേണ്ടാന്ന് വച്ച് കായിക ജീവിതത്തിനായി മാറ്റി വച്ച ജീവിതം.
ഏഷ്യൻ ഗെയിംസും ലോക ജൂനിയർ ചാംപ്യൻഷിപ്പും അടക്കം ഒട്ടേറെ മത്സരങ്ങളിൽ മെഡൽ സാധ്യത കല്പിക്കപ്പെടുന്നുണ്ട് ഈ പതിനെട്ടുകാരന്. കോമൺവെൽത്ത് ഗെയിംസിൽ ഒരുപക്ഷെ ശ്രീശങ്കറിലൂടെ ലഭിക്കേണ്ട മെഡൽ ഇക്കുറി അയോഗ്യത മൂലം നഷ്ടമായേക്കാം. എനിരുന്നാലും ഇനി വരാൻ ഇരിക്കുന്നത് ശ്രീശങ്കർ യുഗമാണ് എന്നതാണ് സത്യം. വരുന്ന 14 വർഷക്കാലത്തു മൂന്നു ഏഷ്യൻ ഗെയിംസുകളും മൂന്നു ഒളിമ്പിക്സുകളും ശ്രീശങ്കറെ കാത്തിരിക്കുന്നു.
വീട്ടുകാരെ അമ്പരിപ്പിച്ച ശങ്കുവിന്റെ തീരുമാനം
മുൻ കായികതാരങ്ങളായ മുരളിയുടെയും കെഎസ് ബിജിമോളുടെയും മകനായ ശ്രീശങ്കറിന് സ്പോർട്സ് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. കഴിഞ്ഞ വർഷം സ്പോർട്സ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് കിട്ടിയപ്പോൾ ശങ്കുവെന്ന ഓമനപ്പേരിൽ വിളിക്കുന്ന ശ്രീശങ്കറിന്റെ പ്രതികരണം കേട്ട് അമ്മയും അച്ഛനും അമ്പരന്നു.ശ്രീശങ്കറിന് സ്പോട്സ് ക്വാട്ടയിൽ രണ്ടാം റാങ്കായിരുന്നു. കേരളത്തിലെ ഇഷ്ടമുള്ള മെഡിക്കൽ കോളേജിൽ മെറിറ്റിൽ ചേർന്നുപഠിക്കാം. എന്നാൽ, ഡോക്ടറാകാൻ താനില്ലെന്ന ഉറച്ചതീരുമാനത്തോടെ ശ്രീശങ്കർ ആ അവസരം വേണ്ടെന്നുവച്ചു. കായികരംഗത്തെ മികവിന്റെ ബലത്തിൽ ജീവിതവിജയം നേടിയ അച്ഛനമ്മമാരുടെ മകന് കളിക്കളം വിട്ടൊരു ജീവിതം സാധിക്കുമായിരുന്നില്ല. ആ തീരുമാനം തെറ്റിയില്ല.
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലെ ലോങ്ജമ്പിൽ റെക്കോഡോടെ സ്വർണമണിഞ്ഞു ശ്രീശങ്കർ. ആദ്യ ചാട്ടത്തിൽ തന്നെ റെക്കോഡ് ദൂരമായ 7.72 മീറ്റർ പിന്നിട്ട ഈ മിടുക്കന്റെ അടുത്തുപോലുമെത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല. ഈ പ്രകടനം ശ്രീശങ്കറിന് ലോക യൂത്ത് ചാമ്പ്യൻ്ഷിപ്പിന് യോഗ്യതനേടിക്കൊടുത്തു.
രക്തത്തിൽ അലിഞ്ഞുചേർന്ന പ്രതിഭ
സാഫ് ഗെയിംസിൽ ട്രിപ്പിൾ ജമ്പ് വെള്ളി ജേതാവ് എസ് മുരളിയുടെയും ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻ്ഷിപ്പിൽ 800 മീറ്ററിൽ വെള്ളിനേടിയ ബിജി മോളുടെയും മകനാണ് ശ്രീശങ്കർ. മെഡിക്കൽ പഠനത്തിനു ചേർന്നാൽ കളി പൂർ്ണമായും ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ട് അതുപേക്ഷിക്കുകയാണെന്ന് മകൻ് വന്നുപറഞ്ഞപ്പോൾ മുരളിയും ബിജിയും ഒന്നുപകച്ചു. സിബിഎസ്ഇ സിലബസിൽ പഠിച്ച് പ്ളസ്ടുവിന് 96 ശതമാനം മാർക്കുവാങ്ങിയ മകന് ഏറ്റവും സാധ്യതയുള്ള കോഴ്സിനു ചേരണമെന്നായിരുന്നു അവരുടെ മനസ്സിൽ്. എന്നാൽ, കളിയോടുള്ള സ്നേഹം തിരിച്ചറിയുന്ന രക്ഷിതാക്കൾ് മകനെ പിന്തിരിപ്പിച്ചില്ല. പാലക്കാട് എൻഎസ്എസ് കോളേജിൽ് എൻജിനിയറിങ്ങിനു ചേര്‍ന്ന ശ്രീശങ്കർ പരിശീലനം തുടർ്ന്നു. മുരളി തന്നെയാണ് പരിശീലിപ്പിക്കുന്നത്. നേരത്തെ കോളേജിൽ പേകേണ്ടതിനാല് രാവിലെ പരിശീലനമില്ല. വൈകീട്ടാണ് അച്ഛനും മകനും ഗ്രൗണ്ടിലേക്കു പോകുക.
റെയിൽവേയുടെ പാലക്കാട് ജങ്ഷൻ ഓഫീസിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറാണ് മുരളി. എഫ്സിഐയിൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുകയാണ് ബിജിമോൾ. പത്താംക്ളാസിൽ പഠിക്കുന്ന മകൾ ശ്രീപാർവതിയും ലോങ്ജമ്പ് താരമാണ്.
തിളങ്ങുന്ന ട്രാക്ക് റെക്കോഡ്
2014ൽ സ്റ്റേറ്റ് ഇന്റർ ക്ളബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും സൗത് സോൺ മീറ്റിലും ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കർ സുവർണനേട്ടം കൊയ്തിരുന്നു. 2015ൽ സ്റ്റേറ്റ് യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടി. പരിശീലനത്തിന് ശരിയായ ജംപിങ് പിറ്റ് പോലുമില്ലാത്ത പാലക്കാട്ടുനിന്നാണ് 2016 ൽ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എഫ്) ലോക റാങ്കിങ്ങിൽ അഞ്ചാം നമ്പറുകാരനായത്.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് ടു വിദ്യാർത്ഥിയായിരിക്കെയാണ് ശ്രീശങ്കർ ലോങ് ജംപിൽ റെക്കോഡ് നേട്ടംകുറിച്ച് ലോക ജൂനിയർ താരങ്ങൾക്കൊപ്പം കുതിച്ചുയർന്നത്.കൊച്ചിയിൽ 2016 ഒക്ടോബറിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 7.62 മീറ്റർ എന്ന റെക്കോഡ് ദൂരം കുറിച്ചാണ് ശ്രീശങ്കർ അണ്ടർ 18 ലോക റാങ്കിങ്ങിൽ അഞ്ചാമനായത്. കോയമ്പത്തൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കറിനായിരുന്നു ലോങ് ജംപിൽ സ്വർണം.
മെഡിക്കൽ പഠനം ഉപേക്ഷിച്ച് സിവിൽ എഞ്ചിനീയറിങ് തിരഞ്ഞെടുത്ത്ത തന്നെ കായിക പരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്താൻ വേണ്ടിയാണ്.കഴിഞ്ഞ വർഷം നവംബറിൽ മംഗലഗിരി ആചാര്യ നാഗാർജുന സർവകലാശാലയിൽ നടന്ന 33 ാമത് കോറോമാൻഡൽ ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, 7.72 മീറ്റർ ദുരം കണ്ടെത്തിയത് പരിക്കിനെ അതിജീവിച്ചായിരുന്നു.ഫിൻലൻഡിൽ നടക്കുന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലേക്ക് ഒരു ടിക്കറ്റ്. അതായിരുന്നു ആ മീറ്റ് റെക്കോഡ്.എട്ടു മീറ്ററിന് വേണ്ടിയാരുന്നു ശ്രീശങ്കറിന്റെ അന്നത്തെ ചാട്ടം. എന്നാൽ പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതിനാൽ ആ ലക്ഷ്യത്തിലെത്തിയില്ല, അച്ഛൻ മുരളി പറഞ്ഞു.
ഫെബ്രുവരിയിൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ഈ ലോങ് ജമ്പ് താരം ഇടംനേടിയിരുന്നു. പുരുഷവിഭാഗത്തിൽ കേരളത്തിൽനിന്ന് ശ്രീശങ്കർ മാത്രമാണ് ടീമിലുണ്ടായിരുന്നത്.ഗുണ്ടൂരിൽ നടന്ന ജൂനിയർ നാഷണൽ മീറ്റിൽ ശ്രീശങ്കർ ദേശീയ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. യൂത്ത് നാഷണൽ മീറ്റിലും ദേശീയ സ്കൂൾ മീറ്റിലും റെക്കോഡ് നേടി. ഡൽഹി ഗ്രാന്റ് പ്രീ-ചാമ്പ്യൻഷിപ്പിലും ജേതാവായിരുന്നു. ൃദേശീയതലത്തിൽ 15 സ്വർണം നേടിയിട്ടുള്ള ശ്രീശങ്കർ 2016-ൽ ലോക യൂത്ത് റാങ്കിങ്ങിൽ അഞ്ചാം റാങ്കുകാരനായിരുന്നു. സംസ്ഥാനതലത്തിൽ അണ്ടർ 12, 16, 18 യൂത്ത് വിഭാഗങ്ങളിലെല്ലാം ലോങ് ജമ്പ് റെക്കോഡിനുടമയാണ്
വരുന്ന 14 വർ്ഷക്കാലത്തു മൂന്നു ഏഷ്യൻ ഗെയിംസുകളും മൂന്നു ഒളിമ്പിക്സുകളും ശ്രീശങ്കർ കാത്തിരിക്കുന്നു.ശങ്കുവിന്റെ കുടുംബത്തിനും ഇനി പ്രതീക്ഷയുടെ നാളുകളാണ്.
ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിൽ സ്വർണം അതിന്റെ തിളക്കം കൂട്ടുന്നു.യോഗ്യതാ റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം (7.83 മീ) നടത്തിയതിന്റെ ആത്മവിശ്വാസം ശ്രീശങ്കറിന് മുതൽക്കൂട്ടാവുകയും ചെയ്യും.
Stories you may Like
- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്
- എം ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ മത്സരിക്കില്ല
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ സ്വർണ്ണപുത്രൻ ആകുമ്പോൾ
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍