ജിൻസൺ ജോൺസനുള്ള അർജുന അവാർഡ് ഏഷ്യൻ ഗെയിംസിലെ വീരോചിത സ്വർണ്ണനേട്ടത്തിന് രാഷ്ട്രം നൽകുന്ന സമ്മാനം; നേട്ടത്തോടെ ഇന്ത്യയിലെ വിലപിടിപ്പുള്ള അത്ലറ്റായി മാറി ചക്കിട്ടപ്പാറക്കാരൻ മലയാളി; തളരാത്ത പോരാളിയായ വിരാട് കോലിക്ക് ഖേൽരത്ന ശുപാർശ അർഹതയ്ക്കുള്ള അംഗീകാരം;ഖേൽരത്നക്കുള്ള ശുപാർശയ്ക്ക് പിന്നാലെ മീരാഭായ് ചാനുവിന് ഇരട്ടിമധുരമായി പരിശീലകനുള്ള ദ്രോണാചാര്യ ശുപാർശയും
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യവും അതിലുപരിയായി മലയാളികളും ഏറെ അഭിമാനത്തോടെയാണ് ജിൻസൺ ജോൺസൺ എന്ന പേര് മനസിൽ പറയുന്നത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി ജിൻസൺ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയാണ് ജിൻസൺ. ജക്കാർത്തയിൽ ജിൻസൺ കാഴ്ച്ച വച്ച മികച്ച പ്രകടനമാണ് അർജുന അവാർഡിൽ വരെ എത്തിയത്. അവാർഡ് ലഭിച്ചതിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന് ജിൻസൺ അറിയിച്ചിരുന്നു.
'അർജുന പുരസ്കാരത്തിന് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും കായിക മേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും' ജിൻസൺ പ്രതികരിച്ചു. ഇത്തവണ അവാർഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വർഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വർണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിൻസൺ അറിയിച്ചിരുന്നു.
ജക്കാർത്തയിൽ 1500 മീറ്ററിൽ 3.44.72 സെക്കന്റിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. എന്നാൽ 800 മീറ്റിൽ മറ്റൊരു ഇന്ത്യൻ താരം മൻജിത് സിങ്ങിന് പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു ജിൻസൺ. മൻജിത് 1:46:15 സെക്കന്റിൽ മൻജിത് ഓടിയെത്തിയപ്പോൾ 1:46:35 സെക്കന്റാണ് ജിൻസണെടുത്ത സമയം. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ സാക്ഷാൽ ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന 42 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തകർത്ത ഈ 27കാരൻ ഏഷ്യൻ ഗെയിംസിലും ലക്ഷ്യമിട്ടത് നേട്ടം. ജക്കാർത്തയിൽ 800 മീറ്ററിൽ നിരാശപ്പെടുത്തിയ വെള്ളിയായിരുന്നു ആദ്യ മെഡൽ നേട്ടം.
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിന്റെ അവസാന ദിനമാണ് ജിൻസൺ സ്വർണം ഓടി നേടിയത്. ഈ ഗെയിംസിൽ ഒരു മലയാളി താരം നേടുന്ന ആദ്യ സ്വർണ മെഡലാണ്, 1,500 മീറ്ററിൽ ജിൻസൺ ജോൺസൻ സ്വന്തമാക്കിയത്. 800 മീറ്ററിൽ ദേശീയ റെക്കോർഡുകാരനാണെങ്കിലും, അവസാന നിമിഷത്തെ കുതിപ്പിൽ സ്വർണം കൈക്കലാക്കിയ മഞ്ജിത് സിങ്ങിനു പിന്നിൽ രണ്ടാമനായിപ്പോയതിന്റെ വിഷമം മറന്നാണ് 1,500 മീറ്ററിൽ ജിൻസൺ സ്വർണം നേടിയത്. അവസാന ലാപ്പിൽ നടത്തിയ മിന്നൽക്കുതിപ്പാണ് ഇറാൻ, ഖത്തർ താരങ്ങളെ മറികടന്ന് സ്വർണത്തിലെത്താൻ ജിൻസനെ പ്രാപ്തനാക്കിയത്.
റിയോ ഒളിംപിക്സിൽ സ്വർണം നേടിയ യുഎസ് താരത്തേക്കാൾ മികച്ച സമയം കുറിച്ചാണ് ജിൻസണിന്റെ സ്വർണനേട്ടം. രണ്ടു വർഷം മുൻപു നടന്ന ഒളിംപിക്സിൽ 3:50.00 സെക്കൻഡിലാണ് യുഎസ് താരം മാത്യു സെൻട്രോവിറ്റ്സ് സ്വർണം നേടിയത്. പി.യു ചിത്രയെ അർജുന അവാർഡിന് പരിഗണിച്ചിട്ടില്ല എന്നതും ഈ അവസരത്തിൽ ചർച്ചയാവുകയാണ്. ഈ ഏഷ്യൻ ഗെയിംസിൽ ഒരു വെങ്കല മെഡൽ മാത്രമാണ് ചിത്രയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞത്.
ക്രിക്കറ്റ് താരം വീരാട് കോലിയെയും ഭാരദ്വാഹന താരം മീരാഭായി ചാനുവിനെയും ഖേൽ രത്നാ പുരസ്കാരത്തിനായി തിരഞ്ഞെടുത്തു. മീരാഭായ് ചാനുവിന്റെ പരിശീലകൻ വിജയ് ശർമ്മ ദ്രോണാചാര്യ അവാർഡിനുള്ള ശുപാർശപ്പട്ടികയിലുണ്ട്. ഒപ്പം ടേബിൾ ടെന്നീസ് പരിശീലകൻ ശ്രീനിവാസ റാവുവും ബോക്സിങ് പരിശീലകൻ സി.എ കുട്ടപ്പയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കായികരംഗത്തെ സമഗ്ര സംഭവാനക്കുള്ള ധ്യാൻചന്ദ് പുരസ്കാരത്തിന് മലയാളി ഒളിമ്പ്യൻ ബോബി അലോഷ്യസിനെ ശുപാർശ ചെയ്തിട്ടുണ്ട്. ഒപ്പം ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ്( അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ശുപാർശ പട്ടികയിലുണ്ട്.
റിട്ടയേർഡ് ജസ്റ്റിസ് മുകുൾ മുദ്ഗൽ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാർശ പട്ടിക തയ്യാറാക്കിയത്.
കോമൺവെൽത്ത് ഗെയിംസ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ സമരേശ് ജംഗ്, ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ, മുൻ ബോക്സിങ് പരിശീലകൻ ജി.എസ് സന്ധു, ഹോക്കി പരിശീലകൻ എ.കെ ബൻസാൽ, അമ്പെയ്ത്ത് പരിശീലകൻ സഞ്ജീവ് സിങ്ങ്, സായിയുടെ സ്പെഷ്യൽ ഡയറക്ടർ ജനറൽ ഒങ്കാർ കേദിയ, ജോയിന്റ് സെക്രട്ടറി ഇന്ദർ ധാംജിയ എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.
കായിക ലോകത്ത് സ്വർണ തിളക്കം സ്വപ്നം കണ്ട ജിൻസന്റെ ജീവിതം
സ്കൂൾ പഠനകാലം മുതൽ അത്ലറ്റിക്സിൽ താൽപര്യമുണ്ടായിരുന്നു. തുടക്കത്തിൽ സമ്മാനമൊന്നും കിട്ടിയിരുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി രണ്ടാം സ്ഥാനത്തെത്തുന്നത്. കുളത്തുവയൽ സെന്റ് ജോർജ് സ്കൂളിലായിരുന്നു പഠനം. ജില്ലാ മീറ്റിൽ സായിയിലും സ്പോർട്സ് ഹോസ്റ്റലിലുമൊക്കെ പരിശീലനം കിട്ടിയ കുട്ടികളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടെയൊന്നും തുടക്കത്തിൽ ശ്രദ്ധേയ പ്രകടനം നടത്താൻപോലും കഴിഞ്ഞിരുന്നില്ല.
എന്നാൽ കെ എം പീറ്റർ എന്ന പരിശീലകനെ കണ്ടുമുട്ടിയതോടെ എല്ലാം മാറി മറിഞ്ഞു. ചക്കിട്ടപ്പാറയിലെ ബാങ്ക് സെക്രട്ടറികൂടിയായിരുന്ന പീറ്ററാണ് ആദ്യമായി ശാസ്ത്രീയ പരിശീലനം നൽകുന്നത്. ഇവിടെ നിന്ന് അത്ലറ്റിക്സ് കരിയർ കുതിക്കാൻ തുടങ്ങിയത്. കൊൽക്കത്തയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലും സ്വർണം സ്വന്തമാക്കി. അതോടെ ഏവരും ജിൻസണെ ശ്രദ്ധിച്ചു. അത് വെറുതെയായില്ലെന്നാണ് ജക്കാർത്തയിലെ സ്വർണ്ണവും വെള്ളിയും തെളിയിക്കുന്നത്.
കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലിൽ പരിശീലനം നേടിയ ശേഷം 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. ദേശീയ തലത്തിൽ മെഡലൊക്കെ വന്നതോടെ ശ്രദ്ധിക്കപ്പെട്ടു. അപ്പോൾ തന്നെ ആർമിയിൽ ജോലി കിട്ടി. പൂണെയിൽ ആയിരുന്നു ചേർന്നത്. അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായില്ല. ആദ്യമായിട്ടായിരുന്നു നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അവിടെ നിന്ന് മടങ്ങി.
കോട്ടയം ബസേലിയസ് കോളേജിലാണ് ബിരുദപഠനത്തിന് ചേർന്നത്. ജോർജ് ഇമ്മാനുവലിന് കീഴിലായിരുന്നു പരിശീലനം. സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലായിരുന്നു. ഡിഗ്രീ രണ്ടാം വർഷം തന്നെ ആർമിയിൽ ജോലി കിട്ടി. അങ്ങനെ ബിരുദ പഠനം പൂർത്തിയാക്കാതെ വീണ്ടും സൈന്യത്തിൽ. ചെറുപ്പത്തിലേ ജോലി കിട്ടിയിട്ടും നഷ്ടപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളുമൊക്കെ കുറ്റപ്പെടുത്തി. ഇതാണ് പെട്ടെന്നുതന്നെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ കാരണം.-ആർമിയിലെത്തിയതിന് ജിൻസൺ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
ആർമിയിൽ എത്തിയതോടെയാണ് സിന്തറ്റിക് ട്രാക്കിൽ പരിശീലനം തുടങ്ങിയത്. എല്ലാ സൗകര്യങ്ങളും ആർമിയിലുണ്ട്. ഇതോടെ പ്രകടനവും മെച്ചപ്പെട്ടു. ജൂനിയർ വിഭാഗത്തിലെ 1500 മീറ്ററിൽ സ്വർണം നേടിയോടെ ഇന്ത്യൻ ടീമിലെത്തി. ഗുവാഹതിയിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വന്തമാക്കിയ 800 മീറ്ററിലെ റിക്കോർഡ് നേട്ടം ഇന്ത്യൻ അത്ലറ്റിക്സിലെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ്. ഒരു മിനിറ്റ് 45.65 സെക്കൻഡിലാണ് ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ട്രാക്കിൽ പുതുചരിതമെഴുതിയത്.
ഒരു മിനിറ്റ് 45.77 സെക്കൻഡ് ആയിരുന്നു ശ്രീറാം സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ്. താൻ ജനിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച റെക്കോഡാണ് തകർക്കാനായത്. 2016ൽ റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ പ്രകടനമായ ഒരു മിനിറ്റ് 45.98 സെക്കൻഡായിരുന്നു ഇതിന് മുമ്പുള്ള ജിൻസണിന്റെ മികച്ച സമയം. അന്ന് മുതൽ മനസ്സിലൊരു തീരുമാനമെടുത്തിരുന്നു. ശ്രീറാം സിങ്ങിന്റെ റെക്കോഡ് തകർക്കുകയെന്ന്. മികച്ച ഫോമിലുള്ളപ്പോൾതന്നെ ആ നേട്ടത്തിലേക്ക് കുതിക്കുകയായിരുന്നു ലക്ഷ്യം. 1500 മീറ്ററിലും ദേശീയ റെക്കോഡിനുടമയാണ് ജിൻസൺ.
കോഴിക്കോട് ചക്കിട്ടപാറയിലെ കുളച്ചൽ ജോൺസൺ-ശൈലജ ദമ്പതികളുടെ മകനാണ് ജിൻസൺ. ജിൻസണിന്റെ സ്റ്റൈലും ടെക്നിക്കും മികച്ചതാണെന്ന് വനിതകളുടെ 800 മീറ്ററിൽ ഒരു കാലത്ത് തിളങ്ങിയ ഷൈനി വിൽസൻ വിലയിരുത്തിയത്. ഇത് ശരിയാണെന്ന് തെളിയിക്കുകയാണ് ജക്കാർത്തയിൽ ജിൻസൺ. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്സാണ് ആദ്യ ഒളിമ്പിക് മൽസരം.
അർജുന അവാർഡിനായി ശുപാർശ ചെയ്തവരുടെ പട്ടിക
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യയ്ക്കു സ്വർണം
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- TODAY
- LAST WEEK
- LAST MONTH
- പറന്നുയരുന്നതിനിടെ തീപിടിച്ചു; യാത്രക്കാർ അലറി വിളിച്ചു; എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർത്ഥിച്ച് ജീവനക്കാർ; തീ പിടിച്ചത് പറന്നുയർന്ന് നാലു മിനിറ്റ് കഴിഞ്ഞപ്പോൾ; രക്ഷാപ്രവർത്തനം അതിവേഗം; എമർജൻസി ചാട്ടത്തിനിടെ ചിലർക്ക് പരിക്കും; തീ കത്തിയ വിമാനത്തിൽ സംഭവിച്ചതെല്ലാം നാടകീയത
- കൊച്ചിയിൽ മോഡലിങ്ങിന് വന്ന് 'കയ്യീന്ന് പോയി'; 'ചില്ലാവാൻ' രാസലഹരി ഉപയോഗവും കച്ചവടവും; എളമരക്കര ലോഡ്ജിൽ കച്ചവടവും വരവ് ചെലവ് ബുക്കും; ഒടുവിൽ പൊലീസ് എത്തി എട്ടിന്റെ പണി കിട്ടുമ്പോഴും എല്ലാവരും അബോധാവസ്ഥയിൽ; ലേഡി മോഡലും കൂട്ടുകാരും പിടിയിൽ
- അവിസ്മരണീയം ആർസിബി! അവസാന ഓവർ ത്രില്ലറിൽ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫിൽ; ഹോം ഗ്രൗണ്ടിൽ 27 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം; മത്സരത്തിന്റെ ഗതി മാറ്റിയത് ധോണിയുടെ വിക്കറ്റ്; അവസാന സ്ഥാനത്തുനിന്നും തുടർച്ചയായ ആറാം ജയത്തോടെ ഡുപ്ലേസിയും സംഘവും ആദ്യ നാലിൽ
- വധശ്രമം ചുമത്തുമെന്ന് അറിയിച്ച് രക്ഷപ്പെടാൻ നിർദ്ദേശിച്ചു; പിടിക്കപ്പെടാതെ ബംഗ്ലൂരുവിലെത്താനുള്ള ബുദ്ധി ഉപദേശിച്ചു; ജർമനിയിലേക്ക് പ്രതി പോയത് ഈ പൊലീസുകാരന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി; പന്തീരാങ്കാവിൽ 'പൊലീസ് ചതി'; സിപിഒ ശരത് ലാലിന് സസ്പെൻഷൻ
- ഭാര്യ മരിച്ചപ്പോൾ 14 വയസുള്ള ഭാര്യ സഹോദരിയെ വിവാഹം കഴിച്ചു; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ; പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ
- മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്, എനിക്കിഷ്ടമല്ല; നന്ദി ഇല്ലാത്ത മനുഷ്യൻ; എന്റെ ഭർത്താവ് ജെ വില്ല്യംസ് മരിച്ചപ്പോൾ ലാൽ വന്നില്ല; ഒരിക്കലും മര്യാദ കാണിച്ചിട്ടില്ല: നടി ശാന്തി വില്ല്യംസിന്റെ വീഡിയോ വൈറൽ
- പോസ്റ്ററൊട്ടിപ്പുകാരനിൽ നിന്ന് ബിജെപി ദേശീയ പ്രസിഡന്റിലേക്ക്; സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗുജറാത്ത് പിടിക്കുന്നു; രാമലക്ഷ്മണന്മാരെപ്പോലെ മോദിയുമായി കോമ്പോ; സൃഷ്ടിയെക്കാൾ പ്രിയം സംഹാരം; പാർട്ടിയുടെ ചാണക്യൻ, എതിരാളികളുടെ കാലൻ; അമിത് ഷായുടെ രാഷ്ട്രീയ ജീവിതം
- പറവൂർ സ്ത്രീപീഡന കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് രണ്ടുകോടി ആവശ്യപ്പെട്ടു; പൊതു പ്രവർത്തകനായ ബോസ്കോ കളമശ്ശേരി അറസ്റ്റിൽ; ഫോൺ സംഭാഷണം അടക്കം തെളിവുണ്ടെന്ന് പൊലീസ് മറുനാടനോട്
- ചേർത്തല പള്ളിപ്പുറത്ത് നടുറോഡിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു; രാജേഷിന്റെ ആക്രമണം അമ്പിളി സ്കൂട്ടറിൽ വരുമ്പോൾ; കൊലപാതകത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു
- സോളാർ വച്ച് നമ്മൾ ഉണ്ടാക്കി കെ എസ് ഇ ബിക്ക് നൽകുന്ന വൈദ്യുതിക്ക് നമ്മളിൽ നിന്നും എനർജി ഡ്യൂട്ടി വാങ്ങുന്ന കെ എസ് ഇ ബി! പക്ഷേ അവരുണ്ടാക്കി നമുക്ക് തരുന്ന വൈദ്യുതിക്ക് എനിർജി ഡ്യൂട്ടി നമുക്ക് തരികയുമില്ല; ഇത് ഇരട്ടത്താപ്പല്ലോ? കേരളത്തിലെ ഇലക്ട്രിസിറ്റി ബില്ലിങ് കേന്ദ്ര നയത്തിന് എതിര്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
- കിരീടവും, റാംജിറാവും അവർക്ക് വർഗീയ സിനിമകൾ! കിട്ടാവുന്നിടത്ത് ഇരവാദവും സ്വത്വവാദവും കുത്തിക്കയറ്റും; വാരിയൻകുന്നനാവാതെ പൃഥിരാജ് രക്ഷപ്പെട്ടത് കഷ്ടിക്ക്; മോഹൻലാൽ ചാണകമല്ല, മമ്മൂട്ടി ജിഹാദിയുമല്ല; മലയാള സിനിമയിലെ യഥാർത്ഥ ചൊറിയൻ പുഴുക്കളെ അറിയാം
- പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് ബിജെപി താഴെയിറങ്ങുന്ന അദ്ഭുതം സംഭവിക്കില്ല; മോദിയുടെ പാർട്ടിക്ക് 300 ലധികം സീറ്റ് കിട്ടും; ദക്ഷിണേന്ത്യയിൽ വോട്ടുശതമാനവും സീറ്റും കൂടും; ബിജെപി പയറ്റുന്നത് മന: ശാസ്ത്രപരമായ തന്ത്രം: പ്രശാന്ത് കിഷോർ
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു; എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു; മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു; മർദനവും എല്ലാവരും അറിഞ്ഞു തന്നെ; നവവധുവിന്റെ മൊഴിയിൽ കുടുംബവും കുടുങ്ങും; ഇടപെട്ട് ഗവർണ്ണറും; പന്തീരാങ്കാവിലെ പ്രതി രക്ഷപ്പെട്ടു
- താൻ രാജ്യം വിട്ടെന്ന് സമ്മതിച്ച് രാഹുൽ; ബംഗ്ലൂരുവിലൂടെ സിംഗപ്പൂരിലെത്തിയത് ജർമ്മനിയിലേക്ക് പറക്കാൻ; ജർമൻ പൗരത്വമുള്ള രാഹുലിനെ ഇനി കേരളാ പൊലീസിന് കിട്ടാൻ കടമ്പകൾ ഏറെ; ഭാര്യ ബന്ധുക്കൾക്കെതിരെ അനാവശ്യ ആരോപണങ്ങളുയർത്തി പിടിച്ചു നിൽക്കാൻ ശ്രമം; രണ്ടാം കെട്ടുകാരൻ ന്യായം പറയുമ്പോൾ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്