പരിഹാസ ശരങ്ങൾക്ക് മുൻപിൽ ദ്യുതി മറുപടി നൽകിയത് ട്രാക്കിൽ വിജയക്കൊടി പാറിച്ച് ; ആണോ പെണ്ണോ എന്ന് തെളിയിക്കാൻ ഡോക്ടർമാരുടെ വഷളൻ ചോദ്യങ്ങൾക്ക് മുന്നിലും പരിശോധനയ്ക്ക് മുന്നിലും തളർന്നു പോയ ദിനങ്ങൾ മുതലുള്ള വാശി; ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ മിന്നൽ വേഗത്തിൽ വെള്ളി നേടിയ ദ്യുതിയുടെ കഥ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ജക്കാർത്ത : ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ പോരാട്ട വീര്യം കൈവിട്ട് പോകാതെ ദ്യുതി ഓടിയത് ജീവിത വിജയം പിടിച്ചടക്കാനായിരുന്നു. അവിടെ ഗ്യാലറിയിലെ അഭിനന്ദനാരവങ്ങളായിരുന്നില്ല നാലു വർഷം മുൻപ് താൻ അനുഭവിച്ച അപമാന ശരങ്ങളായിരുന്നു ആ വിജയ പ്രയാണത്തിന് ഇന്ധനമായി നിലനിന്നത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഡോക്ടർമാർ തുണിയുരിയുന്ന രീതിയിലുള്ള ചോദ്യങ്ങൾ തന്നോട് ചോദിച്ചപ്പോഴും ആണോ പെണ്ണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തിയപ്പോഴും താൻ അനുഭവിച്ച ഇരട്ടി വേദന എന്തായിരുന്നുവെന്ന് ദ്യുതി ഓരോ നിമിഷവും ഓർത്തുകൊണ്ടിരുന്നു. ആ തീജ്വാലയാണ് ദ്യുതിയെ വിജയത്തിലേക്ക് കുതിച്ചു കയറാൻ സഹായിച്ചത്. തന്നിലുള്ളത് പെണ്ണിന്റെയല്ല, ആണിന്റെ അംശങ്ങളാണ് കൂടുതലെന്ന് അവർ വിധിയെഴുതി. തന്റെ ജീവശ്വാസമായ ട്രാക്കിന്റെ വാതിൽ എന്നന്നേക്കുമായി അവർ അടച്ചു. സ്പോർട്സ് അഥോറിറ്റിയുടെ മുന്നിൽ തളർന്നു പോയ ആ മനസിലെ അണയാത്ത കനലായിരുന്നു ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ആളിക്കത്തിയത്. വേദനകൾക്ക് മറുപടിയായി ദ്യുതി മിന്നിൽ വേഗത്തിൽ ട്രാക്കിലൂടെ ഓടി.
ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന 2014ലായിരുന്നു അത്. 2013 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി, ലോക യൂത്ത് ചാമ്പ്യൻഷിപ്പിന്റെ സ്പ്രിന്റ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി സ്വന്തമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ വാഴുന്ന കാലം. ഈ പതിനെട്ടുകാരിയിൽ ഇന്ത്യ ഒരു ഒളിമ്പിക് സ്പ്രിന്റ് മെഡൽ സ്വപ്നം കണ്ട കാലം. യൂജിനിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് സ്പൈക്സ് കെട്ടി ഒരുങ്ങുന്ന കാലം. ഗ്ലാസ്ഗോയിൽ കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങാൻ നിർദ്ദേശം ലഭിച്ച കാലം.ഈ സ്വപ്നങ്ങളെ തന്റെ കാലുകളിൽ വേഗതയായി നിറച്ച് കഴിയുന്ന കാലത്താണ് ഒരു ദിവസം പെട്ടന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നൊരു കത്ത് വരുന്നത്. ഉടനെ ബെംഗളൂരുവിൽ പരിശോധനയ്ക്ക് എത്തണം. അസാധാരണമായ ഈ ഉത്തരവ് കണ്ട് ദ്യുതി ഒന്ന് ഞെട്ടി. പതിവ് ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പകരമുള്ള ഈ പരിശോധന എന്തിനെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല ദ്യുതിക്ക്. എന്നാൽ, തന്നെ കാത്തിരിക്കുന്നത് ജീവിതത്തിലെ കറുത്ത ദിനങ്ങളാണെന്ന് ദ്യുതി അറിഞ്ഞിരുന്നില്ല.
ഇതിനെക്കുറിച്ച് ദ്യുതി തന്നെ പിന്നീട് മനസ്സ് തുറന്നിരുന്നു. ഒരു പുരുഷ ഡോക്ടർ എന്നെ എല്ലാ അർഥത്തിലും അപമാനിക്കുകയായിരുന്നു. എന്റെ ശരീരത്തിലെ രോമങ്ങളെക്കുറിച്ചും മാസമുറയെക്കുറിച്ചും ശസ്ത്രക്രിയയുടെ ചരിത്രത്തെക്കുറിച്ചും എന്റെ വിനോദങ്ങളെക്കുറിച്ചുമെല്ലാം മോശമായ രീതിയിൽ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഒരു സംഘം ഡോക്ടർമാർ എന്റെ ജനനേന്ദ്രിയത്തിൽ വിശദമായ പരിശോധന നടത്തി. എല്ലാം സഹിച്ച്, വേദനയും അപമാനവും കടിച്ചമർത്തി സഹിക്കാതെ മറ്റ് പോംവഴികളുണ്ടായിരുന്നില്ല എനിക്ക്. എന്നാൽ, ദ്യുതിയെ എല്ലാ അർഥത്തിലും ഞെട്ടിച്ചത് ഈ പരിശോധനകളുടെ ഫലമായിരുന്നു. സായിയുടെ സയന്റിഫിക് ഓഫീസർ ഡോ. എസ്.ആർ. സരള തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ദ്യുതിക്ക് കോമൺവെൽത്ത് ഗെയിംസിൽ മാറ്റുരയ്ക്കാനാവില്ല. കാരണം, ദ്യുതിയിൽ സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകളായിരുന്നു കൂടുതൽ. ഒരുപാട് കാലം സ്വപ്നം കണ്ട കോമൺവെൽത്ത് ഗെയിംസിന് പത്ത് ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഇത്.
റിപ്പോർട്ടിലെ ഫലം വിശ്വസിക്കാൻ കഴിഞ്ഞില്ല ദ്യുതിക്ക്. പുരുഷ ഹോർമോണോ... അതെങ്ങനെ... ദ്യുതി ചോദിച്ചു. എന്തിനാണ് പരിശോധനയുടെ ഉദ്ദേശ്യം എന്താണെന്ന് അതിന് വിധേയയായ ആളെ അറിയിക്കുക എന്ന സാമാന്യമര്യാദ പോലും സായി പാലിച്ചില്ല എന്നതാണ് അത്ഭുതം.ഇതിന് മുൻപ് അത്ലറ്റിക് ഫെഡറേഷനും ദ്യുതിയെ സമാനമായ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡോ. അരുൺ കുമാർ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു പരിശോധന നടത്തിയത്. എന്തെങ്കിലും രോഗം ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു പരിശോധന എന്നായിരുന്നു വിശദീകരണം. രക്തപരിശോധന നടത്തി, അൾട്രാ സൗണ്ട് സ്കാൻ ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ അത്ലറ്റിക് ഫെഡറേഷനാണ് സായിയോട് രേഖാമൂലം ഇത്തരമൊരു പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. എന്തായാലും പരിശോധനയ്ക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ദ്യുതിയുടെ പേര് വെട്ടിമാറ്റപ്പെട്ടു. ലോകവേദിയിൽ ഇന്ത്യയുടെ മാനം പോകാതിരിക്കാനെന്ന അത്ലറ്റിക് ഫെഡറേഷന്റെ വാദം അതിനെ സാധൂകരിക്കുകയും ചെയ്തു.
ദ്യുതി ലിംഗ പരിശോധനയിൽ പരാജയപ്പെട്ടു എന്നായിരുന്നു സായി ആദ്യം വാർത്താക്കുറിപ്പ് ഇറക്കിയത്. അബദ്ധം തിരിച്ചറിഞ്ഞ അന്നത്തെ സായി ഡയറക്ടർ ജനറൽ ജിജി തോംസൺ ഉടനെ തിരുത്തി. ലിംഗ പരിശോധനയല്ല, ശരീരത്തിലെ ആൻഡ്രോജന്റെ അളവ് പരിശോധിക്കുക മാത്രമാണുണ്ടായത് എന്നായിരുന്നു രണ്ടു ദിവസത്തിനുശേഷമുള്ള തിരുത്ത്. ആൻഡ്രോജന്റെ അളവ് കുറച്ചാൽ വേണമെങ്കിൽ പെണ്ണുങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാമെന്നൊരു ഔദാര്യവും.അപ്പൊഴേയ്ക്കും വൈകി. ഒരു പതിനെട്ടുകാരിയുടെ സ്വകാര്യത പൊതുജനമധ്യത്തിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. അവളുടെ വ്യക്തിത്വം പിച്ചിച്ചീന്തപ്പെട്ടു. രാജ്യത്തിന് മെഡൽ സമ്മാനിക്കാനായി ഊണുമുറക്കവും ഉപേക്ഷിച്ച് കഠനമായി പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തംവിട്ടു. ആദ്യം ഉത്തേജക മരുന്ന് പരിശോധനയാണെന്ന് വിചാരിച്ചു. പിന്നെ എല്ലാവരുടെയും ചർച്ച അവളുടെ ലിംഗത്തെക്കുറിച്ചായി. മാനസികമായി തളരാൻ അതു തന്നെ ധാരാളമായിരുന്നു.
പെൺകുട്ടിയല്ല, താനൊരു ആണാണെന്ന് വിധിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തോറ്റു കൊടുക്കാൻ ഒരുക്കമായിരുന്നില്ല അവൾ. അന്താരാഷ്ട്ര അതലറ്റിക് ഫെഡേറേഷനെ സമീപിച്ചു. സ്പോർട്സിന്റെ പരമോന്നത നീതിപീഠമായ അപ്ലെറ്റ് ട്രിബ്യൂണലിൽ തന്റെ നിരപരാധിത്വം നിരത്തി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സി.എ.എസ്) ദ്യുതിക്കൊപ്പം നിന്നു. ദ്യുതിയെ ലിംഗപരിശോധനയ്ക്ക് വിധേയമാക്കിയതിനെ നഖശിഖാന്തം വിമർശിച്ചു. അത് അപമാനകരമാണെന്ന് വിധിച്ചു. അങ്ങനെ ദ്യുതി വീണ്ടും ട്രാക്കിലെത്തി. തന്നെ അപമാനിച്ചവർക്ക് മുന്നിൽ തന്നെ രാജ്യത്തിന് അഭിമാനമായി തിളങ്ങുന്നൊരു വെള്ളി മെഡൽ സമ്മാനിക്കുകയും ചെയ്തു.അത്രയെളുപ്പം ആർക്കും തോറ്റു കൊടുക്കുന്നതല്ല ദ്യുതിയുടെ പ്രകൃതം. എല്ലാ അർഥത്തിലും തീയിൽ കുരുത്തവളാണ് അവൾ. സമ്പന്നതയിലല്ല, ദാരിദ്ര്യത്തെ ഓടിത്തോൽപിച്ചാണ് അവൾ വളർന്നത്.
ട്രാക്ക് സ്യൂട്ട് വാങ്ങാൻ കാശില്ലാത്തതിനാൽ കുട്ടിയുടുപ്പും ധരിച്ചാണ് അവൾ വർഷങ്ങളോളം ഓടി സമ്മാനങ്ങൾ നേടിയത്. ആറ് പെൺമക്കളും ഒരു മകനുമുള്ള ചക്രധർ എന്ന നെയ്ത്തുകാരന് മകൾക്കു വേണ്ടതൊന്നും വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. നെയ്ത്തുശാലയിൽ എത്ര വിയർത്താലും ദിവസവും ഒരു നൂറു രൂപ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. വൈകി വീട്ടിലെത്തുമ്പാൾ വിശന്ന വയറുമായി അച്ഛൻ കൊണ്ടുവരുന്ന ഭക്ഷണം കാത്തിരിക്കുന്ന മക്കളുടെ ദയനീയമായ മുഖമായിരുന്നു അയാളുടെ മനസ്സിൽ. കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയാണ് അയാൾ മക്കളുടെ വയറു നിറഞ്ഞത്. വീട്ടിൽ ആകെയുണ്ടായിരുന്നത് മങ്ങിക്കത്തുന്നൊരു ബൾബ്. അതിന്റെ ഇത്തിരിവെട്ടത്തിൽ ഇരുന്ന് വേണം എല്ലാവർക്കും പഠിക്കാനും കഴിക്കാനും. ചക്രധർ കൊണ്ടുവരുന്ന സാധനങ്ങൾ ഭാര്യ അഖുജി പാകം ചെയ്തു വരുമ്പൊഴേയക്കും പാതിരാത്രിയാവും.ഇവരെ അയൽക്കാരൊന്നും വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ ക്ഷണിക്കാറില്ലായിരുന്നു. പക്ഷേ, ബാക്കി വരുന്ന ഭക്ഷണം കൃത്യമായി കാലത്തു തന്നെ വീട്ടിലെത്തിക്കും. അപമാനിതരായെങ്കിലും ഇത് കഴിക്കാതെ വേറെ തരമില്ലായിരുന്നു അവർക്ക്.
ഇല്ലായ്മയും പട്ടിണിയും അതിനേക്കാളേറെ അപമാനവും സഹിച്ച് മടുത്ത മൂത്ത സഹോദരി സരസ്വതിയാണ് ഓടാനും അതുവഴി ഒരു പുതിയ ജീവിതവും കണ്ടെത്താൻ ദ്യുതിയെ പ്രേരിപ്പിച്ചത്. ഓടി പരിശീലിക്കുന്ന പെൺകുട്ടികളെ അത്ര പിടിച്ചില്ല നാട്ടുകാർക്ക്. അവർ കുട്ടിയുടുപ്പും ട്രൗസറുമൊക്കെ ഇടുന്നതും രസിച്ചില്ല. പക്ഷേ, അവർ തളർന്നില്ല. ബ്രാഹ്മണി നദിക്കരയിലെ കൂർത്ത കല്ലുകളുള്ള നാട്ടുപാതയിൽ അവർ ഓട്ടം തുടർന്നു.അതിനിടയ്ക്ക് സരസ്വതിക്ക് പൊലീസിൽ ജോലി ലഭിച്ചു. മറ്റുള്ളവരുടെ സ്ഥിതി അപ്പോഴും ദയനീയം തന്നെ. എട്ടാം വയസ്സിൽ കട്ടക്കിലുള്ള ചേച്ചിയെ കാണാൻ ഒറ്റയ്ക്ക് പോയ ചരിത്രമുണ്ട് ദ്യുതിക്ക്. ഒളിച്ചോടുകയാണെന്ന് പറഞ്ഞ് ബസുകാർ ഇറക്കിവിട്ടു. അന്ന് അവളൊരു തീരുമാനമെടുത്തു. ഇനി എങ്ങോട്ടും ഒറ്റയ്ക്കേ യാത്രയുള്ളൂ. അത് ഇന്നും തുടരുകയാണ് ദ്യുതി. 2006-ൽ സർക്കാരിന്റെ കായിക വികസന പദ്ധതിയുടെ കീഴിൽ പരിശീലനം ആരംഭിച്ചതോടെ കഥ മാറി. അവളുടെ കഴിവ് ലോകമറിഞ്ഞു. കിട്ടിയ അവരങ്ങളൊന്നും അവൾ പാഴാക്കിയില്ല. കുഞ്ഞുവീട്ടിലേയ്ക്ക് മെഡലുകൾ വന്നുകൊണ്ടിരുന്നു. സ്കൂളും ഗ്രാമവും സംസ്ഥാനവും വിട്ട് അവൾ രാജ്യത്തോളം വളർന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പെണ്ണായി മാറി. ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറുകയും ചെയ്തു.
Stories you may Like
- ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാലു വർഷത്തെ വിലക്ക്
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിച്ച് സർക്കാർ
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്