വെറും 21 കിലോ മാത്രം ഭാരം വെച്ച് ട്രാക്കിൽ നഗ്നപാദയായി ഓടി ആദ്യ നേട്ടം കൊയ്തു; ഇല്ലായ്മയോടു പടവെട്ടി ട്രാക്കിൽ മിന്നൽ പോരാട്ടം കാഴ്ച്ച വച്ച വേഗതയുടെ 'ചിത്രശലഭത്തിന്' രാജ്യത്തിന്റെ നിറകയ്യടി; ജോലിയെന്ന സ്വപ്നം റെയിൽവേയിലെ ക്ലാർക്ക് എന്ന പദവി വഴി സ്വന്തമായെങ്കിലും തന്നെ വളർത്തിയ ട്രാക്കിനെ അവൾ നെഞ്ചോട് ചേർത്ത് പിടിച്ചു; ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കം സ്വന്തമാക്കിയ പി.യു ചിത്രയെന്ന പടക്കുതിര ഇനിയും കുതിക്കും
മറുനാടൻ ഡെസ്ക്
ദോഹ: വീറും വാശിയും നിറഞ്ഞ മത്സരത്തിൽ ട്രാക്കിൽ വേഗതയുടെ അഗ്നിയായി ജ്വലിച്ചപ്പോൾ മലയാളക്കരയിൽ നിന്നും ഭാരതത്തിന്റെ അഭിമാനമായി മാറിയ പി.യു ചിത്രയെന്ന മിടുമിടുക്കി ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കമാണ് നേടിയത്. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ 4.14.56 സെക്കണ്ടിൽ ഫിനിഷ് ചെയ്ത ചിത്ര ഒന്നാം സ്ഥാനം കരങ്ങളിൽ ഉയർത്തി ഇന്ത്യയ്ക്കായി ഒരു സ്വർണ മെഡൽ കൂടി നേടിയിരിക്കുന്നു. അവസാന മുന്നൂറ് മീറ്ററിലെ കുതിപ്പ് വഴി ബഹ്റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്ന് സ്വർണം നേടിയ ചിത്രയ്ക്ക് ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4: 13:58 സെക്കണ്ട് എന്ന റെക്കോർഡ് ആവർത്തിക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമായിരുന്നു ഒരു ചെറിയ കുറവ്.
എന്നാൽ പോരാട്ട വീര്യത്തിന്റെ തീച്ചൂളയിൽ ചിത്ര നേടിയെടുത്ത സ്വർണത്തിന് ചെങ്കനലിന്റെ തിളക്കമുണ്ട്. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ സ്വർണമാണിത്. ഗോമതി മാരിമുത്തു, തേജീന്ദർപാൽ സിങ് എന്നിവരുടെ വകയാണ് മറ്റ് രണ്ട് സ്വർണം. നേരത്തെ ദ്യുതി ചന്ദ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി വെങ്കലം നേടി. 23.4 സെക്കൻഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ്. 2017ൽ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലും 1500 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ചിത്രയെന്ന കൊച്ചുമിടുക്കിയുടെ ജീവിതം തന്നെ നോക്കിയാൽ നിലനിൽപിനായുള്ള ഓട്ടമായിരുന്നു ഓരോ ദിനവും താരം നടത്തിയിരുന്നത്.
പതിനൊന്ന് വർഷം മുൻപാണ് ചിത്രയെന്ന ട്രാക്കിലെ മിന്നൽ പിണരിനെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 2008 നവംബർ 27ന് മുട്ടികുളങ്ങര കെ.എ.പി മൈതാനത്ത് നടന്ന റവന്യു ജില്ലാ സ്കൂൾ മീറ്റിലാണ് മുണ്ടൂർ സ്കൂളിലെ വിദ്യാർത്ഥിനിയായ ആ പെൺകുട്ടി ട്രാക്കിൽ വിസ്മയം തീർത്തത്. 1500 മീറ്ററിൽ പറളിയുടെ അന്തർദേശീയ താരം വി.വി ശോഭയെ വിസ്മയിപ്പിക്കുന്ന വേഗം കൊണ്ട് തോൽപിച്ച ആ നാലരയടി ഉയരക്കാരിക്ക് നിറ കണ്ണുകളോടെ അന്ന് മലയാളക്കര കൈയടി നൽകി. 3000 മീറ്ററിലും 800 മീറ്ററിലും വിജയം കൊയ്ത ശോഭ അന്ന് 1500 മീറ്റർ മത്സരത്തിന്റെ ആദ്യ ലാപിലും മുന്നിലായിരുന്നു. എന്നാൽ രണ്ടാം ലാപു മുതൽ വീറോടെ മുന്നേറിയ ആ മെലിഞ്ഞ പെൺകുട്ടിയെ കാണികൾ ശ്രദ്ധിക്കാൻ തുടങ്ങിയ സെക്കണ്ട് മുതലുള്ള കരഘോഷങ്ങൾ അവളുടെ മുന്നേറ്റത്തിന് ഇന്ധനമായി മാറി.
ട്രാക്കിൽ മിന്നൽപിണരിനെ തോൽപിക്കുന്ന വേഗത്തിൽ അവൾ പാഞ്ഞു. മുന്നിലുള്ളത് മത്സരമല്ല താൻ എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ജീവിതമാണ് എന്ന ചിന്തയിൽ പാഞ്ഞ ചിത്ര തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച വിജയ നിമിഷത്തെ അന്ന് സൃഷ്ടിച്ചെടുത്തു. വെറും 21 കിലോ മാത്രം ഭാരമുണ്ടായിരുന്ന ആ 22കാരിക്ക് സ്പൈക്ക് ധരിക്കാൻ സാധിച്ചിരുന്നില്ല. നഗ്നപാദയായി ഓടിയ ആ പാച്ചിൽ വെറുതേയായില്ല. കായിക ലോകത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആ ചിത്രശലഭം പറന്നുയരുകയായിരുന്നു. ഇന്നലെ നടന്ന മത്സരത്തിന് മുൻപ് ചിത്രയെ വാർത്തകളിൽ നിറച്ച മത്സരമായിരുന്നു 2017ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക്ക് മീറ്റ്.
മത്സരത്തിന്റെ ആരംഭം മുതൽ അഞ്ചാമതായിരുന്ന ചിത്ര മത്സരം അവസാനിക്കാൻ 200 മീറ്റർ മാത്രം ദൂരം മുന്നിൽ നിന്ന വേളയിൽ മിന്നൽ പിണർ തോൽക്കുന്ന വേഗതയിൽ ട്രാക്കിൽ പാഞ്ഞു. രണ്ടാമത്തെ രാജ്യാന്തര സ്വർണം നേടി ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിന് യോഗ്യത നേടിയ ആ വിജയ നിമിഷം ഇന്നും കായിക പ്രേമികൾ മറന്നിട്ടില്ല. ബഹ്റൈനിന്റെയും ചൈനയുടേയും താരങ്ങളുടെ വരെ വേഗതയെ നിമിഷ നേരം കൊണ്ട് തോൽപിച്ച് മുന്നേറുന്ന ചിത്രയെന്ന പ്രതിഭ കടന്നു വന്ന വഴി കനലിൽ തീർത്ത പാതയാണ്. മുണ്ടൂർ ഹൈസ്കൂളിൽ തന്റെ കായിക അദ്ധ്യാപകനായിരുന്നു എൻ.എസ് സിജിന്റെ ശിക്ഷണത്തിൽ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചിത്ര 2009 മുതൽ തുടർച്ചയായി അഞ്ചുവർഷം 1,500ൽ സംസ്ഥാന, ദേശീയ സ്കൂൾ മീറ്റുകളിൽ ജേതാവാണ് ചിത്ര. 3,000, 5,000 മീറ്ററുകളിലും ജേതാവാണ്.
2013ലെ ഏഷ്യൻ സ്കൂൾ അത്ലറ്റിക്സിൽ 1,500ൽ സ്വർണം, രണ്ടുതവണ അന്തർ സർവകലാശാലാ മീറ്റിൽ ജേതാവ്, കഴിഞ്ഞ സാഫ് ഗെയിംസിൽ സ്വർണം. ഏഷ്യൻ അത്ലറ്റിക് മീറ്റിൽ തന്റെ ഏറ്റവുംമികച്ച സമയവുമായി (4മിനിറ്റ് 17.92 സെക്കൻഡ്) സ്വർണവും നേടി. ചിത്രയുടെ വീട്ടിലേക്ക് നടപ്പുവഴി മാത്രമുള്ളപ്പോഴാണ് യു.പി.യിൽ നടന്ന ദേശീയസ്കൂൾ മീറ്റിൽ മികച്ചതാരത്തിനുള്ള നാനോ കാർ ലഭിക്കുന്നത്. കാർ നാട്ടിലെത്തുന്നതിനുമുമ്പേ നാട്ടുകാർചേർന്ന് അതിവേഗം റോഡ് നിർമ്മിച്ചിരുന്നു. സ്ഥലം എംഎൽഎ.യായ വി എസ്. അച്യുതാനന്ദൻ റോഡിന് പണവും അനുവദിച്ചിരുന്നു.
കൂലിപ്പണിയെടുത്ത് തന്നെ പോറ്റി വളർത്തിയ അച്ഛനമ്മമാർ
വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴും ചിത്ര ഇപ്പോഴും സ്മരിക്കുന്നത് തന്റെ അച്ഛനമ്മമാരുടെ കഷ്ടപ്പാടാണ്. വിജയത്തിന്റെ കൊടുമുടി കീഴടക്കുമ്പോഴും അതിന്റെ തിളക്കം മുഴുവനും അവർക്ക് സമർപ്പിക്കുകയാണ് താരം. പ്രോത്സാഹനത്തോടൊപ്പം മികച്ച പരിശീലനവും നല്ല ഭക്ഷണവും ആണ് മകൾക്ക് വേണ്ടതെന്ന തിരിച്ചറിവ് മാതാപിതാക്കളെ ഒരുകാലത്ത് ആശങ്കപ്പെടുത്തിയിരുന്നത് എന്ന കാര്യം നാം മാധ്യമങ്ങളിലൂടെ മുൻപ് നിറകണ്ണുകളോടെ വായിച്ച വാർത്തകളാണ്.
2017ൽ ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ 44 വർഷത്തെ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം അണിഞ്ഞപ്പോൾ അതിൽ തന്റെ മകളുടെ പങ്കും ഉണ്ടെന്ന് ചിത്രയുടെ അമ്മ വസന്തകുമാരി അറിയുന്നത് പണിക്കു പോയ വീട്ടിലെ ടിവിയിലൂടെയാണ്. മകളുടെ മുഖം ടിവിയിൽ തെളിഞ്ഞപ്പോൾ ആ അമ്മയുടെ ഉള്ളു പിടഞ്ഞു. അന്ന് ആ അമ്മയുടെ കരച്ചിലിനൊപ്പം മലയാളക്കരയും തേങ്ങിയിരുന്നു. കൂലിപ്പണിക്കാരായ അച്ഛനമ്മമാർ മകൾക്ക് വേണ്ടതെല്ലാം നൽകാൻ മത്സരിച്ചപ്പോൾ ഒഡീഷയിലെ കലിംഗത്തിൽ ഈ പാലക്കാട്ടുകാരി അന്ന് നടത്തിയത് യഥാർത്ഥത്തിൽ കലിംഗ യുദ്ധം തന്നെയായിരുന്നെന്നു വേണം പറയാൻ. ഒന്നും ഇല്ലായ്മയിൽ നിന്നാണ് പി യു ചിത്ര എന്ന കായികതാരത്തിന്റെ പിറവി.
1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ സ്വർണ മെഡൽ നേട്ടം ഇതാദ്യമായല്ല. കേരള സംസ്ഥാന സ്കൂൾ കായിക മേളയിലും ദേശിയ സ്കൂൾ കായിക മേളയിലുമായി മുൻപ് ആറ് വട്ടം സ്വർണ മെഡൽ നേടിയിട്ടുണ്ട്. സ്കൂൾ മീറ്റിലെ മികച്ച പ്രകടനത്തിന് യുപി സർക്കാരും കേരള സർക്കാരും നാനോ കാർ സമ്മാനമായി നൽകിയും ചിത്രയെ ആദരിച്ചിരുന്നു. ഉണ്ണിക്കൃഷ്ണൻ വസന്തകുമാരി ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമത്തെയാളാണ് ചിത്ര.
ജോലിയെന്ന സ്വപ്നം പൂവണിഞ്ഞത് റെയിൽവേയിലെ നിയമനത്തിലൂടെ
കായികതാരം പി.യു. ചിത്ര ഇനി റെയിൽവേ ജീവനക്കാരിയായി എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് കേരളം ഏതാനും മാസങ്ങൾക്ക് മുൻപ് കേട്ടത്. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷണൽ ഓഫീസിൽ സീനിയർ ക്ലാർക്കായിട്ടായിരുന്നു ചിത്രയുടെ നിയമനം. നിയമനോത്തരവ് ഡി.ആർ.എം. പ്രതാപ് സിങ് ഷമി ചിത്രയ്ക്ക് കൈമാറി. ഇതിനിടെ ഒളിമ്പ്യൻ പ്രീജാ ശ്രീധരൻ അഭിനന്ദനവുമായെത്തിയിരുന്നു.
കേരളത്തിനും രാജ്യത്തിനുംവേണ്ടി ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയിട്ടും ഏറെക്കാലമായി ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സ്കൂൾ അത്ലറ്റിക് മീറ്റിലൂടെ കായികരംഗത്ത് ശ്രദ്ധനേടിയ ചിത്ര പടിപടിയായി അന്താരാഷ്ട്രതലത്തിലേക്ക് ഉയർന്നു. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ വെങ്കലം നേടി.
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ പി യു ചിത്രയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ദോഹയിൽ നാല് മിനിറ്റ് 14.56 സെക്കൻഡിലാണ് മലയാളിതാരം ദൂരം പൂർത്തിയാക്കിയത്. തുടർച്ചയായി രണ്ട് ഏഷ്യൻ മീറ്റുകളിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ചിത്ര. ലോക ചാമ്പ്യൻഷിപ്പിനും ചിത്ര യോഗ്യത നേടി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്