ഹിന്ദുവായതിനാൽ വിവേചനം നേരിട്ടെന്ന അക്തറിന്റെ വാദം ശരിവെച്ചപ്പോൾ കനേരിയ പാക്കിസ്ഥാനിൽ 'രാജ്യദ്രേഹിയായി'; കനേരിയ പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് മുഹമ്മദ് യൂസുഫ്; വിവേചനം ഇല്ലെങ്കിൽ താങ്കൾ എന്തിന് മതം മാറിയെന്ന മറുചോദ്യവുമായി ആരാധകരും; കനേരിയ പണത്തിന് വേണ്ടി എന്തും പറയുമെന്ന് മിയാൻദാദും; ഹിന്ദുവായതിന്റെ പേരിൽ വിവേചനം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ദേശീയ ടീമിൽ ഒരിക്കലും കളിക്കില്ലായിരുന്നെന്നും മുൻ പാക്കിസ്ഥാൻ കോച്ച്
മറുനാടൻ ഡെസ്ക്
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഡാനിഷ് കനേരിയ മതവിവേചനം നേരിട്ടു എന്ന ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ പാക്കസ്ഥാന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അക്തർ പറഞ്ഞത് സത്യമാണെ്നും തന്നാട് മോശമായി പെരുമാറിയ സഹകളിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും കനേരിയ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇത് പാക്കിസ്ഥാന് വൻ തിരിച്ചടി ആകുകയും ചെയ്തു. ഇന്ത്യൻ മാധ്യമങ്ങൾ അടക്കം ഈ പാക്കിസ്ഥാനെതിരെ ഉന്നയിച്ചതോടെ കനേരിയ പാക്കിസ്ഥാനിലെ 'രാജ്യദ്രേഹിയായി മാറി.
മുൻ ഫാസ്റ്റ് ബൗളർ ഷൊയബ് അക്തറിന്റെ പ്രസ്താവന ശരിവെച്ച പാക് മുൻ താരം ഡാനിഷ് കനേരിയയെ തള്ളിപ്പറഞ്ഞു കൊണ്ട് ക്രിസ്ത്യാനിയായി ടീമിലെത്തി പിന്നീട് ഇസ്ലാമിലേക്ക് മതം മാറിയ മുഹമ്മദ് യൂസഫ് രംഗത്തു വന്നിരുന്നു. കനേരിയ വിവേചനം നേരിട്ടിട്ടില്ല എന്നാണ് മുഹമ്മദ് യൂസഫ് പറഞ്ഞത്. ഹിന്ദുവായതിന്റെ പേരിൽ പാക് ക്രിക്കറ്റർ ഡാനിഷ് കനേരിയ ടീമിൽ നിന്നും വിവേചനം നേരിട്ടിരുന്നെന്നും ഒപ്പമിരുന്ന് ആഹാരം കഴിക്കാൻ പോലും ഇസ്ളാമി ക്രിക്കറ്റർമാർക്ക് അയിത്തമായിരുന്നു എന്നും അക്തറിന്റെ വെളിപ്പെടുത്തൽ ശരി വച്ചാണ് കനേരിയ രംഗത്തുവന്നത്.
ഇതിനെ തള്ളിപ്പറഞ്ഞ ന്യൂനപക്ഷങ്ങൾക്ക് പാക് ടീമിൽ വിവേചനം നേരിടേണ്ടി വരുന്നു എന്ന കനേരിയയുടെ വാദം തെറ്റാണ്. ഞാനും പാക് ടീമിൽ കളിച്ചിട്ടുള്ളയാളാണ്. എല്ലായ്പ്പോഴും തനിക്ക് സ്നേഹവും പിന്തുണയും ടീമിൽ നിന്നും മാനേജ്മെന്റിൽ നിന്നും ആരാധകരിൽ നിന്നും കിട്ടിയിരുന്നു. പാക്കിസ്ഥാൻ സിന്ദാബാദ്.'' കനേരിയയെ വിമർശിച്ച് എത്തിയ മൊഹമ്മദ് യൂസുഫ് തന്റെ ട്വീറ്റിൽ കുറിച്ചു.
കനേരിയയുടെ പ്രസ്താവനയ്ക്ക് എതിരേ മറ്റു താരങ്ങളും രംഗത്തു വന്നു. പണത്തിന് വേണ്ടി കനേരിയ എന്തും പറയുമെന്നായിരുന്നു മുൻ നായകനും കോച്ചുമായിരുന്ന ജാവേദ് മിയാൻദാദ് പറഞ്ഞത്. അഴിമതിക്കേസിൽ പെട്ട് ക്രിക്കറ്റിൽ നിന്നും വിലക്കിയ ആൾ പറയുന്നത് ആൾക്കാർ വിശ്വസിക്കുന്നത് അത്ഭുതമുണ്ടാക്കുന്നു എന്നും പറഞ്ഞു. കൗണ്ടി ക്രിക്കറ്റിൽ ഒത്തുകളിച്ച് ആജീവനാന്ത വിലക്ക് നേടിയ യാളാണ് കനേരിയ. അയാളെ എങ്ങിനെയാണ് വിശ്വസിക്കുക. താൻ പരിശീലകനായിരുന്ന കാലത്തും കനേരിയ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ വിവേചനത്തെക്കുറിച്ച് അയാൾ പറഞ്ഞിരുന്നില്ല. ഹിന്ദുവായതിന്റെ പേരിൽ വിവേചനം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ദേശീയ ടീമിൽ ഒരിക്കലും കളിക്കില്ലായിരുന്നെന്നും മിയാൻദാദ് പറയുന്നു.
മതത്തിന്റെ പേരിൽ വിവേചനം നേരിട്ട ഒരാൾക്ക് എങ്ങിനെ 10 വർഷം ടീമിൽ കളിക്കാൻ കഴിയുമായിരുന്നു എന്നും ചോദിക്കുന്നു. സ്പിൻ ബൗളിംഗിൽ മിടുക്കന്മാരായി ഇമ്രാൻ താഹിർ, അലി ഹുസൈൻ, മൻസൂർ അംജാദ് എന്നിവർ കളിക്കാനുണ്ടായിരുന്ന കാലത്താണ് കനേരിയയ്ക്ക അവസരം കിട്ടിയത്. ഇമ്രാൻ താഹിർ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറി ആ ടീമിലെ താരമായി മാറി. കനേരിയ വിഷയം ഇന്ത്യാക്കാർ ഗൗരവത്തിൽ എടുക്കുന്നതിന് കാരണം ഇന്ത്യയിലെ നിലവിലെ പ്രശ്നങ്ങൾ മറയ്ക്കാനാണെന്നും മിയാൻദാദ് പറഞ്ഞു.
അതേസമയം യൂസുഫിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ആരാധകരും രംഗത്ത് വന്നു. 'എങ്കിൽ പിന്നെ താങ്കൾ എന്തിനാണ് മതം മാറിയത്?' എന്നാണ് ഒരു ചോദ്യം ഉയർന്നത്. യൂസുഫിന്റെ പഴയ നാമമായ 'യൂസുഫ് യൊഹാന' എന്ന പേര് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ആരാധകരുടെ ചോദ്യം. സഹകളിക്കാരുടെ സമ്മർദ്ദം ഇല്ലെങ്കിൽ പിന്നെ ക്രൈസ്തവികതയിൽ നിന്നും ഇസ്ളാമികതയിലേക്ക് താങ്കൾ എന്തിന് മതം മാറിയെന്നാണ് പലരുടേയും ചോദ്യം. മുസ്ലിം ക്രിക്കറ്റർമാരുടെ പീഡനം മൂലമാണ് ഈ പാക്കിസ്ഥാനി ക്രിസ്ത്യാനി മതം മാറിയെന്നും ഇപ്പോൾ പാക് മുസ്ളീങ്ങളെ പിന്തുണയ്ക്കുന്നതെന്നും വിമർശനമുണ്ട്.
നേരത്തെ, ഒരു ചാനൽ പരിപാടിയിലാണ് കനേരിയക്ക് പാക് ടീമിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് അക്തർ വെളിപ്പെടുത്തിയത്. കരിയറിൽ ഒന്നോ രണ്ടോ കാര്യങ്ങൾക്കാണ് സഹതാരങ്ങളുമായി തർക്കിച്ചിരുന്നത്. ഒന്ന്, പ്രാദേശിക വാദമായിരുന്നു. രണ്ട്, ഡാനിഷ് കനേരിയക്കെതിരെ ഉണ്ടായിരുന്ന മതപരമായ വിവേചനം. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഹിന്ദു ആയതിന്റെ പേരിൽ സഹതാരങ്ങൾ കനേരിയയെ പരിഹസിക്കുമായിരുന്നു. ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാനു വിജയം സമ്മാനിച്ചതെന്നും അക്തർ പറഞ്ഞു.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ളാദേശിലെയും പീഡനത്തിന് ഇരയാകുന്ന ന്യൂനപക്ഷങ്ങളെ മുൻ നിർത്തിയുള്ള പൗരത്വഭേദഗതി ബിൽ ഇന്ത്യയിൽ വലിയ ഒച്ചപ്പാടാണ് ഉയർത്തുന്നതിനിടെയാണ് കനേരിയയോട് വിവേചനം പുലർത്തിയ വിവരം പുറത്തുവന്നത്. ഇതോടെ ഇതൊരു രാഷ്ട്രീയ വിഷയമായും മാറി. ഇന്ത്യൻ മുസ്ലിംങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെട്ട ഇമ്രാൻ ഖാനുള്ള മറുപടി എന്ന നിലയിലും ഈ വിഷയം ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാൻ ആദ്യം സ്വന്തം കാര്യം നോക്കട്ടെ എന്ന അഭിപ്രായമാണ് ഇതോടെ ശക്തമായത്.
ഹിന്ദുവായിരുന്നതിനാൽ മറ്റുള്ളവർ മോശമായി ഡാനിഷ് കനേരിയയോട് പെരുമാറിയിരുന്നെന്നാണ് അക്തർ വെളിപ്പെടത്തിയത്. അനിൽ ദൽപത്തിന് പിന്നാലെ പാക്കിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടാമത്തെ ഹിന്ദുവാണ് ഡാനിഷ് കനേരിയ. വിശ്വാസത്തിന്റെ പേരിൽ കനേരിയയോട് മറ്റുള്ളവർ അയിത്തം കാട്ടിയിരുന്നെന്നും കനേരിയ ഇരിക്കുന്ന ടേബിളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും അക്തർ പറഞ്ഞു. ടീമിലെ നായകൻ പോലും തങ്ങൾക്കൊപ്പം കനേരിയ ഭക്ഷണം കഴിക്കുന്നതിൽ നെറ്റി ചുളിച്ചിരുന്നു. അപ്പോൾ ഞാൻ പറയും നിങ്ങൾ നായകനായിരിക്കും. പക്ഷേ ഈ പെരുമാറ്റം മോശമാണ്. അനേകം വിക്കറ്റുകൾ വീഴ്ത്തുകയും നമ്മളെ കളി ജയിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരാളോട് ഈ രീതിയിൽ പെരുമാറുന്നത് ശരിയല്ല.-ഗെയിം ഓൺ ഹൈ' എന്ന പരിപാടിയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.
മികച്ച പ്രകടനം നടത്തിയാലും ഒരിക്കലും കനേരിയയ്ക്ക് മത്സരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് കിട്ടിയിരുന്നില്ലെന്നും അക്തർ ആരോപിച്ചു. ഇതിനെ 'ധിക്കാരം' എന്നാണ് അക്തർ വിശേഷിപ്പിച്ചത്. 2005 ൽ ഇംഗ്ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിൽ കനേരിയയാണ് എതിരാളികളുടെ മുൻനിര ബാറ്റ്സ്മാന്മാരെയെല്ലാം കുടുക്കി ടീമിന് വിജയം നേടിക്കൊടുത്തതെന്നും അക്തർ പറഞ്ഞു. പ്രദേശത്തിന്റെയോ മതത്തിന്റെയോ പേരിൽ ആരെങ്കിലും മറ്റൊരാളോട് വിവേചനം കാണിക്കുന്നത് താൻ എന്നും എതിർത്തിരുന്നു. ഹിന്ദുവാണെങ്കിലും പാക്കിസ്ഥാനിൽ ആണ് ജനിച്ചതെങ്കിൽ അയാൾ ആ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഹിന്ദു ഇംഗ്ളണ്ടിനെതിരേയുള്ള പരമ്പര ജയിപ്പിച്ചതെങ്കിൽ അദ്ദേഹത്തോട് വിവേചനം കാട്ടുന്നതിനെതിരേ താൻ തുറന്നടിച്ചിരുന്നു.
പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബൗളർമാരുടെ പട്ടികയിലാണ് ഡാനിഷ് കനേരിയ. ഇമ്രാൻഖാൻ, വാസീം അക്രം, വാഖർ യുനൂസ് എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്തുണ്ട് കനേരിയ. 261 ടെസ്റ്റ് വിക്കറ്റുകളാണ് കനേരിയ വീഴ്ത്തിയിട്ടുള്ളത്. ഒത്തുകളിയുടെ പേരിൽ കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് വന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറിന് തിരശീല വീണത്. ഇതിനെതിരേ താരം അപ്പീൽ നൽകിയിരുന്നെങ്കിലും 2013 ജൂലൈയിൽ അത് തള്ളി. അക്തർ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം. ഹിന്ദുവാണ് എന്നതിനാൽ പാക് ക്രിക്കറ്റ് ടീമിൽ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് താരം സമ്മതിച്ചു. തന്നോട് സംസാരിക്കാൻ പോലൂം ഇഷ്ടമില്ലാത്ത സഹതാരങ്ങൾ ഉണ്ടായിരുന്നു. അന്ന് വിവേചനത്തെക്കുറിച്ച് തുറന്ന് പറയാൻ തനിക്ക് ഭയമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അക്തർ അക്കാര്യം പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ പേര് വെളിപ്പെടുത്തുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. യൂനിസ്ഖാൻ, ഇൻസമാം ഉൾ ഹക്ക്, മൊഹമ്മദ് യൂസുഫ്, അക്തർ തുടങ്ങിയ ഏതാനും കളിക്കാർ തന്നോട് മത വിവേചനം കാട്ടാതെ നന്നായി പെരുമാറിയിരുന്നെന്നും പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്