ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടാം സന്നാഹ മത്സരവും അത്യുജ്ജ്വലമാക്കി ഇന്ത്യ; ബംഗ്ലാദേശിനെ തുരത്തിയത് 240 റൺസിന്റെ പടുകൂറ്റൻ മാർജിനിൽ
ലണ്ടൻ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സന്നാഹ മത്സരത്തിലും ഉജ്ജ്വല വിജയം നേടി ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അയൽക്കാരായ ബംഗ്ലാദേശിനെ 240 റൺസിന് തകർത്തെറിഞ്ഞാണ് വിജയത്തുടക്കം ആവർത്തിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 324 റൺസെടുത്തപ്പോൾ ബംഗ്ലാദേശിന്റെ മറുപടി 23.5 ഓവറിൽ 84 റൺസിലൊതുങ്ങി. ഒരു ഘട്ടത്തിൽ ആറിന് 22 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലേദശ്. നേരത്തെ ആദ്യ സന്നാഹ മൽസരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 45 റൺസിന് ജയിച്ചിരുന്നു. ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ നാലിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.
തകർപ്പൻ അർധസെഞ്ചുറികളുമായി വരവറിയിച്ച ഓപ്പണർ ശിഖർ ധവാൻ (67 പന്തിൽ 60), ദിനേശ് കാർത്തിക് (77 പന്തിൽ 94), ഹാർദിക് പാണ്ഡ്യ (54 പന്തിൽ പുറത്താകാതെ 80) എന്നിവരുടെ ഇന്നിങ്സുകളാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സ്കോർ മൂന്നിൽ നിൽക്കെ ആദ്യ വിക്കറ്റും 21ൽ രണ്ടാം വിക്കറ്റും നഷ്ടമായ ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ ബോളിങ്ങിലും തിളങ്ങിയതോടെ ഇന്ത്യയ്ക്ക് സ്വന്തമായത് ചാംപ്യൻസ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ തുടക്കമിടാനുള്ള തിളക്കമാർന്ന ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ മൂന്നിൽ നിൽക്കെ രോഹിത് ശർമയും (മൂന്നു പന്തിൽ ഒന്ന്), 21ൽ നിൽക്കെ അജിങ്ക്യ രഹാനെയും (21 പന്തിൽ 11) പുറത്തായി. സന്നാഹം ദയനീയമാകുമെന്ന് കരുതിയിരിക്കെ മൂന്നാം വിക്കറ്റിൽ ഒരുമിച്ച ശിഖർ ധവാൻദിനേശ് കാർത്തിക് സഖ്യം ഇന്ത്യയെ കൈപിടിച്ചു കയറ്റി. മൽസരത്തിലെ ഏക സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയ ഇരുവരും മികച്ച സ്കോറിന് വേണ്ട അടിത്തറയിട്ടു. ധവാൻ നിലയുറപ്പിച്ചു കളിക്കുന്നതിൽ ശ്രദ്ധിച്ചപ്പോൾ, ഐപിഎല്ലിന്റെ ഹാങ്ങോവറിലായിരുന്നു കാർത്തിക്. കൂട്ടുകെട്ട് സെഞ്ചുറിയിൽ തൊട്ടതിനു പിന്നാലെ ധവാൻ മടങ്ങി. 67 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ 60 റൺസെടുത്ത ധവാനെ സൻസാമുൽ ഇസ്ലാമാണ് മടക്കിയത്.
തുടർന്നെത്തിയ കേദാർ ജാദവും കാർത്തിക്കിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ നിഷ്പ്രയാസം മുന്നേറി. നാലാം വിക്കറ്റിൽ ജാദവ്കാർത്തിക് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് (75) തീർത്തു. സ്കോർ 196ൽ നിൽക്കെ ജാദവും മടങ്ങി. 38 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെ 31 റൺസെടുത്ത ജാദവിനെ റൂബൽ ഹുസൈൻ മടക്കി. സ്കോർ 200 കടന്നതിനു പിന്നാലെ സെഞ്ചുറിക്ക് ആറു റൺസ് അകലെവച്ച് കാർത്തിക് ഇന്നിങ്സ് അവസാനിപ്പിച്ചു. പിന്നാലെ ഇന്ത്യൻ ഇന്നിങ്സിലെ മൂന്നാം അർധസെഞ്ചുറി കൂട്ടുകെട്ടിന് അരങ്ങൊരുങ്ങി. വമ്പൻ അടികളുമായി കളം നിറഞ്ഞ ഹാർദിക് പാണ്ഡ്യയും മികച്ച പിന്തുണയുമായി നിലയുറപ്പിച്ച രവീന്ദ്ര ജഡേജയും ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 86 റൺസ്. 36 പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 32 റൺസെടുത്ത ജഡേജയും നാലു പന്തിൽ അഞ്ചു റൺസുമായി അശ്വിനും മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യൻ സ്കോർ 300 കടന്നിരുന്നു. 54 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സുമുൾപ്പെടെ 80 റൺസെടുത്ത ഹാർദിക് പാണ്ഡ്യയുടെ മിന്നും പ്രകടനമാണ് അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് തുണയായത്. ഭുവനേശ്വർ കുമാർ ഒരു പന്തിൽ ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.
325 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിലേ തകർന്നു. മൂന്നാം ഓവറിൽ സൗമ്യ സർക്കാർ (ഏഴു പന്തിൽ 2), സാബിർ റഹ്മാൻ (മൂന്നു പന്തിൽ 0) എന്നിവരെ മടക്കിയ ഉമേഷ് യാദവാണ് ബംഗ്ലാദേശിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഇരുവരും മടങ്ങുമ്പോൾ ബംഗ്ലാദേശ് സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 11 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ ഇതേ സ്കോറിൽ ഇമ്രുൽ കയീസും (17 പന്തിൽ 7) മടങ്ങിയതോടെ ബംഗ്ലാദേശ് വീണ്ടും തകർന്നു. ഏഴാം ഓവറിൽ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ (ഏഴു പന്തിൽ ഏഴ്), മഹ്മൂദുല്ല (രണ്ടു പന്തിൽ 0) എന്നിവരെയും ഭുവനേശ്വർ മടക്കിയതോടെ ബംഗ്ലാദേശ് അഞ്ചിന് 21 എന്ന നിലയിലായി. തൊട്ടടുത്ത ഓവറിൽ മൊസാദേക് ഹുസൈനെയും (മൂന്നു പന്തിൽ 0) ഉമേഷ് യാദവ് മടക്കി.
തുടർന്ന് ക്രീസിൽ ഒരുമിച്ച മുഷ്ഫിഖുർ റഹിംമെഹ്ദി ഹസൻ സഖ്യം ബംഗ്ലാദേശിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും സ്കോർ 47ൽ നിൽക്കെ റഹിമിനെ ഷാമി മടക്കി. 18 പന്തിൽ 13 റൺസായിരുന്നു റഹിമിന്റെ സമ്പാദ്യം. എട്ടാം വിക്കറ്റിൽ മെഹ്ദ് ഹസനൊപ്പം ചേർന്ന സൻസാമുൽ ഇസ്ലാമും പൊരുതാൻ ശ്രമിച്ചെങ്കിലും സ്കോർ 77ൽ നിൽക്കെ ബുംറയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മെഹ്ദി ഹസൻ മടങ്ങി. 34 പന്തിൽ നാലു ബൗണ്ടറികൾ ഉൾപ്പെടെ ഹസന്റെ സമ്പാദ്യം 24 റൺസ്. 37 പന്തിൽ 18 റൺസുമായി പൊരുതിനിന്ന സൻസാമുൽ ഇസ്ലാമിനെ അശ്വിനും മടക്കിയതോടെ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.
Stories you may Like
- മഴയിൽ മുങ്ങി രണ്ടാം സന്നാഹം; ഇന്ത്യ-നെതർലാൻഡ്സ് മത്സരവും ഉപേക്ഷിച്ചു
- ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
- കാര്യവട്ടത്ത് കനത്ത മഴ; അഫ്ഗാൻ - ദക്ഷിണാഫ്രിക്ക സന്നാഹമത്സരം ഉപേക്ഷിച്ചു
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- കാര്യവട്ടത്തും ഗുവാഹത്തിയിലും ലോകകപ്പ് സന്നാഹ മത്സരത്തിന് മഴഭീഷണി
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍