Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

`തിരുമ്പി വന്തിട്ടേന്ന് സൊല്ല്`; വാങ്കെഡെ സ്റ്റേഡിയത്തിൽ ഷെയ്ൻവാട്‌സന്റെ `ദാദാഗിരി`;രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പർകിങ്‌സിന് ഐപിഎൽ കിരീടം; അനായാസ ജയം നേടിയത് വാട്‌സന്റെ സെഞ്ച്വറി മികവിൽ

`തിരുമ്പി വന്തിട്ടേന്ന് സൊല്ല്`; വാങ്കെഡെ സ്റ്റേഡിയത്തിൽ ഷെയ്ൻവാട്‌സന്റെ `ദാദാഗിരി`;രണ്ട് വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പർകിങ്‌സിന് ഐപിഎൽ കിരീടം; അനായാസ ജയം നേടിയത് വാട്‌സന്റെ സെഞ്ച്വറി മികവിൽ

മുംബൈ: ഐപിഎൽ കീരിടം ചെന്നൈ സൂപ്പർ കിങ്‌സിന്. ആവേശകരമായ ഫൈനലിൽ 8 വിക്കറ്റിനാണ് അവർ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഓപ്പണർ ഷെയ്ൻ വാട്‌സന്റെ അവിശ്വസനീയ സെഞ്ച്വറിയാണ് ചെന്നൈക്ക് മൂന്നാം ഐപിഎൽ കിരീടം സമ്മാനിച്ചത്. ആദ്യ അഞ്ച് ഓവറിൽ വെറും 23 റൺസ് മാത്രം നേടി ഒരു വിക്കറ്റ് നഷ്ടമായി പരുങ്ങലിലായിരുന്ന സ്ഥിതിയിൽ നിന്നുമാണ് വാട്‌സൺ വിശ്വരൂപം പുറത്തെടുത്തത്. രണ്ട് വർഷത്തെ വിലക്കിന് ശേഷംതിരിച്ചെത്തിയ ചെന്നൈ ഇതോടെ കിരീട നേട്ടങ്ങളിൽ മുംബൈക്ക് ഒപ്പമെത്തി.വാട്‌സൺ 117 റൺ നേടി പുറത്താകാതെ നിന്നു. 19ാം ഓവറിലായിരുന്നു ചെന്നൈയുടെ വിജയം

ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ ഷെയ്ൻവാട്‌സന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ കിരീടത്തിലേത്തുകയായിരുന്നു. മികച്ച ബൗളിങ്ങിലൂടെ പവർപ്ലേയിൽ ചെന്നൈയെ ഭുനേശ്വർ കുമാർ സന്ദീപ് ശർമ്മ എന്നിവർ പിടിച്ച് കെട്ടിയെങ്കിലും വാട്‌സന്റെ സ്‌ഫോടനാത്മകമായ ബാറ്റിങ് ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു. മറു വശത്ത് നിന്ന് സുരേഷ് റെയ്‌ന മികച്ച പിന്തുണയും നൽകി. സിദ്ധാർത് കൗളാണ് ഹൈദരാബാദ് നിരയിൽ പൊതിരെ തല്ലു വാങ്ങികൂട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടുകയായിരുന്നു ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണറും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ ശ്രീവത്സ് ഗോസ്വാമി (5) റൺ ഔട്ടായെങ്കിലും നായകൻ കെയ്ൻ വില്യംസൺ (47) ശിഖർ ധവാൻ (26) എന്നിവരും ചേർന്ന് കൂടുതൽ നഷ്ടമുണ്ടാകാതെ രക്ഷിക്കുകയായിരുന്നു.ഇരുവരും പുറത്തായ ശേഷം ഷക്കീബ് അൽ ഹസൻ (23) യൂസഫ് പഠാൻ 25 പന്തിൻ നേടിയ 45 റൺസ് എന്നിവരാണ് സ്‌കോറിങ് റേറ്റ് ഉയർത്തിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിൻഡീസ് ഓൾറൗണ്ടർ ബ്രാത്വെയ്റ്റ് 21(11) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

ചെന്നൈ ബൗളിങ് നിരയിൽ ദീപക് ചഹാർ ലുങ്കി എങ്കിടി എന്നിവരാണ് റൺ വിട്ട് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചത്.ഇവർക്ക പുറമെ ഷാർദുൽ താക്കൂർ, കാൺ ശർമ്മ ബ്രാവോ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീത് വീഴ്‌ത്തുകയും ചെയ്തു. ഇതിന് മുൻപ് 10 ഫൈനലുകളിൽ 3 തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ഐപിഎൽ ഫൈനലിൽ വിജയിച്ചിട്ടുള്ളത്.

രണ്ടു സീസിണിലെ വിലക്കിൽ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് അറിയിക്കാൻ ജയം അനിവാര്യമായിരുന്നു. മൂന്നാം കിരീടമാണ് അവർ നടുന്നത്. ഇന്നു ജയിച്ചതോടെ മൂന്ന് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിനൊപ്പമെത്താനും ചെന്നൈക്ക് ആയി സൺറൈസേഴ്സ് 2016ൽ ഐപിഎൽ ജേതാക്കളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP