മെൽബണിലും സൂപ്പർ സൺഡേ ഒരുക്കി ധോണിപ്പട; ഓൾ റൗണ്ട് മികവിൽ തുടർച്ചയായ രണ്ടാം ജയം; ഇന്ത്യയ്ക്ക് മുന്നിൽ ലോകകപ്പിൽ ആദ്യമായി ദക്ഷിണാഫ്രിക്ക വീണു; അതും 130 റൺസിന്; കന്നി ലോകകപ്പ് സെഞ്ച്വറി നേടിയ ശിഖർ ധവാൻ മാൻ ഓഫ് ദി മാച്ച്; അശ്വിന് മൂന്ന് വിക്കറ്റ്
മെൽബൺ: പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ജയപരമ്പര തുടർന്ന ഇന്ത്യ മെൽബണിൽ മറ്റൊരു ചരിത്രവുമെഴുതി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാരമ്പര്യ എതിരാളികളെ തകർത്തതിന്റെ ആത്മവിശ്വാശം ധോണിപ്പടയ്ക്ക് കരുത്തായി. ശക്തരായ ദക്ഷണാഫ്രിക്കയ്ക്ക് എതിരേയും ഇന്ത്യ ഉജ്ജ്വലമായി ജയിച്ചു കയറി. ഇതോടെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് എതിരായ ദക്ഷിണാഫ്രിക്കയുടെ അപരാജിത കുതിപ്പിനും അവസാനമായി. ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ടീമിനെയാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യ 130റൺസിന് തകർത്തത്. ഇതോടെ ഗ്രൂപ്പിൽ ഒന്നാമതായി ഇന്ത്യ ക്വാർട്ടറിലെത്തുമെന്ന പ്രതീക്ഷയും സജീവമായി.
ഓൾറൗണ്ട് മികവിൽ വിമർശകർക്ക് മറുപടി പറയുന്ന തരത്തിലായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ ബാറ്റിങ്ങും ബൗളിങ്ങും ഫീൽഡിങ്ങും. പാക്കിസ്ഥാന് പിന്നാലെ ദക്ഷിണാഫ്രിക്കയേയും തകർത്താതോടെ ടൂർണ്ണമെന്റിലെ ഏറ്റവും സാധ്യതയുള്ള ടീമായി ഇന്ത്യ മാറി. ലോകപ്പിന് തൊട്ടുമുമ്പുള്ള മോശം പ്രകടനങ്ങളുടെ ഓർമ്മകൾ ധോണിയേയും ടീമിനേയും ഇനി പിന്തുടരുകയുമില്ല. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചൻ തെണ്ടുൽക്കറെ ഗാലറിയിലിരുത്തിയായിരുന്നു ഇന്ത്യയുടെ അവശ്വസിനീയ പ്രകടനം. ഗാലറിയിലെ സച്ചിന്റെ സാന്നിധ്യം ടീം ഇന്ത്യയെ പ്രചോദിപ്പിച്ചു എന്നതാണ് മറ്റൊരു വസ്തുത. അല്ലെങ്കിൽ ശക്തരായ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ എറിഞ്ഞുടയ്ക്കാൻ ഇന്ത്യൻ ബൗളിങ്ങിന് കഴിയുമായിരുന്നില്ല.
ഇന്ത്യ ഉയർത്തിയ 308 റൺസ് മെൽബണിലെ ബാറ്റിങ്ങ് സാഹചര്യങ്ങളിൽ അത്ര ഉയർന്നതായിരുന്നില്ല. മെൽബണിൽ ആരും മുന്നൂറ് റൺസ് ചെയ്സ് ചെയ്തു ജയിച്ചിട്ടില്ല. എന്നാലും ഡീവില്ലീസും അംലയും ഡുമിനിയും അടങ്ങുന്ന കരുത്തരായ ബാറ്റിങ്ങിന് ഇന്ത്യൻ സ്കോർ വലിയ വെല്ലുവിളിയല്ലെന്ന് നിരീക്ഷണങ്ങളെത്തി. പ്രത്യേകിച്ച് ഉമേഷ് യാദവും മോഹിത് ശർമ്മയും മുഹമ്മദ് ഷാമിയും അടങ്ങുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളിങ്ങിലെ പരിചയ കുറവ് കണക്കിലുടുക്കുമ്പോൾ ഇന്ത്യൻ സ്കോർ അത്രവലുതായിരുന്നില്ല. ആർ അശ്വിന്റെ സ്പിന്നിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയിൽ ഇറങ്ങിയ ഇന്ത്യയെ പേസർമാരും കൈവിട്ടില്ല. ഇതോടെ ലോകകപ്പിലെ ഏറ്റവും വലിയ തോൽവിയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി.
307 റൺസിന്റെ വിജയലക്ഷ്യത്തെ പിന്തുടർന്ന ദക്ഷിണാഫ്രിക്ക 177 റൺസിന് പുറത്തായി. ആർ അശ്വിന് മൂന്ന് വിക്കറ്റുമായി ഇന്ത്യൻ ബൗളിങ്ങിൽ കരുത്ത് കാട്ടി. മോഹിത്ത് ശർമ്മയും മുഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു. ഡീവില്ലീസിന്റേയും ഡേവിഡ് മില്ലറുടേയും റണ്ണൗട്ടുകളും കരുത്തായി. അങ്ങനെ ബാറ്റിങ്ങിലും ബൗളിങ്ങിനുമൊപ്പം ഫീൽഡിങ്ങിലും ദക്ഷിണാഫ്രിക്കയെ ഇന്ത്യ മെൽബണിൽ തോൽപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഫീൽഡിങ്ങായിരുന്നു ഇന്ത്യ പുറത്തെടുത്തത്. അതും ഫീൽഡിങ്ങിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ.
ഫാഫ് ഡുപ്ലെസിസ് (55), ഡിവില്ലിയേഴ്സ് (30), ഹാഷിം അംല (22), ഡേവിഡ് മില്ലർ (22), പാർണൽ എന്നിവർക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കം മുതൽ ഇന്ത്യൻ ബോളർമാർ പിടിച്ചുകെട്ടുകയായിരുന്നു. 55 റൺസെടുത്ത ഡ്യുപ്ലെസിസനു മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിൽകാനായത്. അവരുടെ വൻ പ്രതീക്ഷയായിരുന്ന ക്യാപ്റ്റൻ ഡിവില്ലിയേഴ്സ് 30 റൺസുമായി മടങ്ങി. മോഹിത് ശർമയ്ക്കെതിരെ തുടർച്ചയായി രണ്ടു ബൗണ്ടറികൾ പായിച്ച് ആത്മവിശ്വാസം നേടിയ ഡിവില്ലിയേഴ്സ് പിന്നീട് കളി തിരിച്ചു പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റണ്ണൗട്ടായത്. ഡേവിഡ് മില്ലറും(22) റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ എല്ലാ സാധ്യതകളും അടഞ്ഞു.
നേരത്തെ ഓപ്പണർ ശിഖർ ധവാന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ഏഴിന് 307 റണ്ണെടുത്തു. ധവാന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറിയാണിത്. ധവാൻ 146 പന്തിൽ 137 റണ്ണെടുത്തു. രണ്ടു സിക്സും 16 ഫോറും ധവാന്റെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. 122 പന്തിലാണ് ധവാൻ സെഞ്ച്വറി തികച്ചത്. പാക്കിസ്ഥാനെതിരെ ധവാൻ അർധ സെഞ്ച്വറി നേടിയിരുന്നു. 60 പന്തിൽ മൂന്നു സിക്സും ഏഴു ഫോറുമുൾപ്പെടെ 79 റണ്ണെടുത്ത അജിൻക്യ രഹാനെയും 60 പന്തിൽ 46 റണ്ണെടുത്ത ഉപനായകൻ വിരാട് കോഹ്ലിയും ധവാനു മികച്ച പിന്തുണയേകി. ടാസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പാക്കിസ്ഥാനെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്നും കളത്തിൽ ഇറക്കിയത്. മൂന്നാം ഓവറിൽ റണ്ണൊന്നും എടുക്കാനാകാതെ രോഹിത് ശർമ റണ്ണൗട്ടായതോടെ ഇന്ത്യ തകർച്ചയിലേക്കു പോകുമെന്ന് ആരാധകർ കരുതി. എങ്കിലും രണ്ടാം വിക്കറ്റിൽ കോഹ്ലി കൂട്ടായി എത്തിയതോടെ സ്കോറുയരാൻ തുടങ്ങി. പതിയെ തുടങ്ങിയ ഇരുവരും സ്കോറിങ്ങിനു വേഗം കൂട്ടുന്നതിനിടെ അർധ സെഞ്ച്വറിക്ക് നാലുറണ്ണകലെ കോഹ്ലി പുറത്തായി. ഇമ്രാൻ താഹിറിന്റെ പന്തിൽ ഡുപ്ലെസിസ് പിടിച്ചാണ് കോഹ്ലി പുറത്തായത്. പിന്നീട് അജിൻക്യ രഹാനെ എത്തിയതോടെ സ്കോറുയർന്നു.
എന്നാൽ, അവസാന ഓവറുകളിൽ വിക്കറ്റുകൾ കൂട്ടത്തോടെ കൊഴിഞ്ഞത് ഇന്ത്യക്കു തിരിച്ചടിയായി. റെയ്ന ആറും ധോണി 18ഉം ജഡേജ രണ്ടും റണ്ണെടുത്തു പുറത്തായി. അശ്വിൻ അഞ്ചു റണ്ണോടെയും ഷാമി നാലു റണ്ണോടെയും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മോണി മോർക്കൽ രണ്ടുവിക്കറ്റ് വീഴ്ത്തി. സ്റ്റെയ്ൻ, താഹിർ, പാർനൽ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍