Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ; രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ നഷ്ടമായത് രണ്ട് വിക്കറ്റ് മാത്രം; പുറത്തായത് ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും; സ്റ്റുവർട്ട് ബ്രോഡിന് രണ്ട് വിക്കറ്റ്; കോലിയും പുജാരയും ക്രീസിൽ; ഇന്ത്യ 100-2

സതാംപ്ടൺ ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ; രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ നഷ്ടമായത് രണ്ട് വിക്കറ്റ് മാത്രം; പുറത്തായത് ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും; സ്റ്റുവർട്ട് ബ്രോഡിന് രണ്ട് വിക്കറ്റ്; കോലിയും പുജാരയും ക്രീസിൽ; ഇന്ത്യ 100-2

സ്പോർട്സ് ഡെസ്‌ക്‌

സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ ശിഖർ ധവാൻ (23) ലോകേഷ് രാഹുൽ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സ്റ്റുവർട്ട് ബ്രോഡാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. രാഹുൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ ധവാൻ ബട്‌ലറിന് ക്യാച്ച് നൽകി മടങ്ങി. ഒന്നാം ദിവസം വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. 28 റൺസോടെ പുജാരയും 25 റൺസോടെ വിരാട് കോലിയുമാണ് ക്രീസിൽ

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 246 റൺസിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിന് പുറത്താക്കാനുള്ള സുവർണാവസരമാണ് ഫാസ്റ്റ് ബൗളിങിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യൻ ബൗളർമാർ പാഴാക്കിയത്. രവസരത്തിൽ 86ന് ആറ് എന്ന് സ്‌കോറിൽ കൂട്ട തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ കരകയറ്റിയത് മൊയിൻ അലിയും അർധ സെഞ്ച്വറി നേടിയ സാം ക്യൂറനും ചേർന്നാണ് അലി (40) റൺസും ക്യൂറൻ 78 റൺസും നേടി17 റൺസെടുത്ത സ്റ്റുവർട്ട് ബ്രോഡ് ക്യൂറന് മികച്ച പിന്തുണ നൽകി പിടിച്ച് നിന്നു.

ഇന്ത്യക്ക വേണ്ടി ജസ്പ്രീത് ബുംറ 3 വിക്കറ്റ് വീഴ്‌ത്തി. ഇഷാന്ത് ഷർമ്മ, മുഹമ്മദ് ഷമി, ആർ അശ്വിൻ എന്നിവർ രണ്ട് വിക്കററ് വീത് വീഴ്‌ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്‌ത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് പരാജയപ്പെട്ട ലോ സ്‌കോറിങ് മത്സരത്തിൽ സാം ക്യൂറൻ വാലറ്റത്ത് നേടിയ അർധസെഞ്ച്വറിയാണ് നിർണായകമായത് എന്നത് ഇന്ത്യൻ ക്യാമ്പിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഓപ്പണർ കീറ്റൺ ജെന്നിങ്‌സിനെ ബുംറ പുറത്താക്കിയതിനു പിന്നാലെ നാലു റൺസെടുത്ത നായകൻ ജോ റൂട്ടിനെ ഇഷാന്ത് ശർമ മടക്കി.റണ്ണൊന്നുമെടുക്കാതെയായിരുന്നു ജെന്നിങ്‌സിന്റെ മടക്കം. നാല് റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. പിന്നീട് ബുംറയുടെ ഊഴമായിരുന്നു. ആറു റൺസെടുത്ത ബെയർസ്റ്റോവിനെ ബുംറ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പ്രതിരോധിച്ചു കളിച്ച കുക്കിന്റെ ആധിപത്യം ഹാർദിക് പാണ്ഡ്യയും അവസാനിപ്പിച്ചു. 17 റൺസായിരുന്നു കുക്കിന്റെ സംഭാവന. ഉച്ചഭക്ഷണത്തിന് പിന്നാലെ ബട്‌ലറെ ഷമിയും മടക്കി. ഇതിന് പിന്നാലെ ബെൻ സ്റ്റോക്‌സിനെ ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി

നേരത്തെ പരമ്പരയിലെ തുടർച്ചയായ നാലാം മത്സരത്തിലും ടോസ് ജയിച്ച ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ക്രിസ് വോക്‌സിനു പകരം മോയിൻ അലിയും ഒലീ പോപ്പിനു പകരം സാം ക്യൂറനും ടീമിലിടം നേടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP