കളി കാണാൻ ധൈര്യമായി ടിക്കറ്റ് എടുത്തോളു! കാര്യവട്ടത്ത് തകർത്തടിക്കാൻ കിങ് കോലി എത്തും; ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമായി; വിൻഡീസ് കരുത്ത് കാട്ടിയതോടെ ആർക്കും വിശ്രമം നൽകാതെ സിലക്ടർമാർ; ബുംറയും ഭുവനേശ്വറും മടങ്ങിയെത്തി; കാര്യവട്ടത്ത് കളി കാര്യമാകും
സ്പോർട്സ് ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി 20 മത്സരത്തിനുള്ള ടിക്കറ്റുകൾ രണ്ട് ദിവസം കൊണ്ടാണ് വിറ്റ് തീർന്നത്. എന്നാൽ കേരളപ്പിറവി ദിനത്തിൽ വീണ്ടും ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയും വിൻഡീസും ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ ടിക്കറ്റ് വിൽപ്പന മന്ദഗതിയിലാണ്. അതിന് കാരണം വിൻഡീസിനെതിരെയുള്ള മത്സരത്തിൽ തലസ്ഥാനത്ത് നടക്കുന്ന മത്സരം ഉൾപ്പടെയുള്ള അവസാന മൂന്ന് മത്സരങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിരുന്നില്ല എന്നത് തന്നെയാണ്. ദുർബലരായ വിൻഡീസ് നിരയെ നേരിടാൻ രണ്ടാം നിര ടീമിനെ ഇന്ത്യ രംഗത്തിറക്കുകയുള്ളു എന്ന സാധ്യതയാണ് ഇതിന് കാരണം.
കേരളപ്പിറവി ദിനത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഉൾപ്പടെ നടക്കുന്ന അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചപ്പോൾ മലയാളി ക്രിക്കറ്റ് ആരാധകർക്ക് പുനർജീവൻ ലഭിച്ച ആവേശത്തിലാണ്. വിരാട് കോലിയും രോഹിത് ശർമ്മയും ധോണിയും ശിഖർ ധവാനുമൊക്കെ ഇത്തവണയും തലസ്ഥാനത്ത് ക്രിക്കറ്റ് വിരുന്നൊരുക്കാൻ എത്തും എന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും വിൻഡീസ് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചതോടെ പ്രധാന ബൗളർമാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരേയും ടീമിലേക് മടക്കി വിളിച്ചിട്ടുണ്ട്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം നോക്കിയ ശേഷം ആവശ്യമെങ്കിൽ മാത്രം പ്രമുഖ താരങ്ങളെ ടീമിലുൾപ്പെടുത്തിയാൽ മതിയെന്നും ഇല്ലെങ്കിൽ അവർക്ക് വിശ്രമം അനുവദിക്കാം എന്നുമായിരുന്നു തീരുമാനം. എന്നാൽ മുൻനിര ബാറ്റ്സ്മാന്മാരായ വിരാടും രോഹിതും അമ്പട്ടി റായുഡുവുമൊക്കെ തിളങ്ങിയെങ്കിലും ബൗളിങ് നിര തീർത്തും നിറം മങ്ങി. സ്പിന്നർമാരായ ചഹാലും കുൽദീപും നിറം മങ്ങി. ഉമേഷ യാദവിനും ഷാമിക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞുമില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരേണ്ടതില്ലെന്ന തീരുമാനത്തിൽ ഇന്ത്യൻ സിലക്ടർമാർ എത്തിയത്. നേരത്തെ വിൻഡീസ് ടീം പ്രമുഖർക്ക് വിശ്രമം അനുവദിച്ചതും ടിക്കറ്റ് വിൽപ്പന മന്ദഗതിയിലായതിന് കാരണമായിരുന്നു.
പരിക്കേറ്റ ഷാർദുൽ താക്കൂർ മുഹമ്മദ് ഷമി എന്നിവർ ടീമിൽ നിന്ന് പുറത്തായി. പ്രമുഖരെല്ലാം എത്തുന്നതോടെ മത്സരം കാണാൻ കൂടുതൽ കാണികൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെ ഇത്തവണ മുഴുവൻ ടിക്കറ്റുകളും ഓൺലൈനായി വിറ്റതും ആശയക്കുഴപ്പത്തിന് ഇടയാക്കി. ടിക്കറ്റ് എടുക്കുന്നയാൾ സ്റ്റേഡിയത്തിലെത്തി ഐഡി പ്രൂഫ് കാണിച്ചാൽ മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കുള്ളു എന്ന വാർത്തകളും പരന്നു. എന്നാൽ പേടിഎം ആപ്പ് വഴി ആരുടെ പേരിലാണോ ടിക്കറ്റ് എടുത്തത് അവർ വരണമെന്ന് നിർബന്ധമില്ലെന്നും അവരുടെ ഒരു ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് മാത്രം മതിയെന്നും കെസിഎ പറഞ്ഞു.
ആദ്യ രണ്ട് ഏകദിനങ്ങളിലെ മോശപ്പെട്ട പ്രകടനമാണ് ഷമിക്ക് വിനയായത്. നീണ്ട ഇടവേളയ്ക്കുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയ ഷമിക്ക് പക്ഷേ, ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ട് കളികളിലുമായി മൂന്ന് വിക്കറ്റെടുത്ത ഷമി 140 റൺസാണ് വിട്ടുകൊടുത്തത്.അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനം ടൈയിൽ കലാശിച്ചു.ഒക്ടോബർ 27ന് പുണെയിലാണ് മൂന്നാം ഏകദിനം. നാലാം ഏകദിനം 29ന് മുംബൈയിലും അവസാന ഏകദിനം നവംബർ ഒന്നിന് തിരുവനന്തപുരത്തും നടക്കും.
അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീം ഇങ്ങനെ
വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡെ, എം.എസ്. ധോണി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, കെ.എൽ. രാഹുൽ.
ഓൺലൈനിൽ ടിക്കറ്റ് എടുക്കാനുള്ള മാർഗ്ഗങ്ങൾ
1. പേടിഎമ്മിലോ insider.in ലോ ലോഗിൻ ചെയ്യുക
2. ക്രിക്കറ്റിന് കീഴെയുള്ള ഇന്ത്യ- വെസ്റ്റിൻഡീസ് ,തിരുവനന്തപുരം മാച്ച് ബാനറിൽ ക്ലിക്ക് ചെയ്യുക.
3.ബുക്ക് ടിക്കറ്റ്സ് ക്ലിക്ക് ചെയ്യുക
4. സ്റ്റാൻഡ്, സീറ്റ് എന്നിവ സെലക്ട് ചെയ്യ്തതിന് ശേഷം ബുക്കിങ്ങ് തുടരുക.
5. പേര് , മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർത്തതിന് ശേഷം പേമെന്റിലേക്ക് കടക്കുക.
6. രജിസ്റ്റർഡ് മൊബൈലിലേക്കും ഇമെയിലിലേക്കും ബുക്ക് ചെയ്യ്തതിനുള്ള സ്ഥിരീകരണം എസ്എംഎസായും ഇമെയിലായും ലഭിക്കും.
7. ടിക്കറ്റ് ബുക്ക് ചെയ്യ്ത ആളുടെ സാന്നിദ്ധ്യം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആവശ്യമില്ല. ബുക്ക് ചെയ്യ്ത ആളുടെ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി മതി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ.
8. ടിക്കറ്റ് ബുക്ക് ചെയ്യാൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. പേടിഎമ്മിന്റെയോ, ഇൻസൈഡറിന്റെയോ സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
9. കെസിഎ വെബ്സൈറ്റ് www.keralacricketassociation.com ൽ ഓൺലൈൻ ടിക്കറ്റ് ലഭിക്കുന്ന സൈറ്റുകളുടെ ലിങ്ക് ലഭ്യമാണ്.
10. രാവിലെ 10.30 മുതൽ സ്റ്റേഡിയത്തിൽ പ്രവേശനം ആനുവദിക്കും.
11. ടിക്കറ്റിന്റെ കോപ്പി, മൊബൈലിലുള്ള ടിക്കറ്റ് എന്നിവ കാണിച്ച് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍