ഇന്ത്യ വിൻഡീസ് ടീമുകൾ നാളെ തിരുവനന്തപുരത്ത് എത്തും; അവസാന മിനുക്കുപണികളിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം; കേരളപ്പിറവിയിൽ കോലിയും കൂട്ടരും റൺമഴയൊഴുക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാനം
ആർ പീയൂഷ്
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിലെ ഇന്ത്യ വിൻഡീസ് ഏകദിന മത്സരത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ. ഇനി രണ്ട് ദിവസം മാത്രമാണ് മലയാളികൾ കാത്തിരിക്കുന്ന മത്സരത്തിനായി ബാക്കിയുള്ളത്. നാളെ ഉച്ചയ്ക്ക് 12.30ന് ജെറ്റ് എയർവെയ്സിന്റെ പ്രത്യേക വിമാനത്തിൽ ഇരു ടീമുകളും തലസ്ഥാന നഗരിയിൽ എത്തും. കോവളം ലീല ഹോട്ടലിലാണ് ടീമുകൾക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത്. മറ്റന്നാൾ രാവിലെയും ഉച്ചയ്ക്കുമായി സ്റ്റേഡിയത്തിലെത്തി ഇരു ടീമുകളും പരിശീലനം നടത്തും.
പരമ്പരയിലുടനീളം ഉള്ളത് പോലെ റണ്ണൊഴുകുന്ന പിച്ച് തന്നെയാണ് തിരുവനന്തപുരത്തും ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ എല്ലാ സീനിയർ താരങ്ങളും കളിക്കുന്നു എന്നത്കൊണ്ട് തന്നെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരും. മൈദാനത്ത് ഇപ്പോൾ അവസാന വട്ട ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. സൗത്ത് സോൺ ചീഫ് ക്യൂരേറ്റർ ശ്രീരാമിന്റെ മേൽനോട്ടത്തിൽ ആണ് പിച്ച് നിർമ്മിച്ചത്. അഞ്ച് പിച്ചുകളിൽ ഒത്ത നടുക്കുള്ള രണ്ടെണ്ണത്തിൽ ഒന്നിലായിരിക്കും മത്സരം നടത്തുക.
ടി ട്വന്റിയിൽ നിന്നും വ്യത്യസ്തമായി കളിക്കാരുടെ ഡ്രെസ്സിങ് റൂം മാത്രമാണ് അഴിച്ച്പണി വേണ്ടി വന്നത് എന്ന് കെസിഎ മുൻ സെക്രട്ടറിയും ബിസിസിഐ പ്രതിനിധിയുമായ ജയേഷ് ജോർജ് മറുനാടനോട് പറഞ്ഞു. മഴ പെയ്യില്ലെന്നും മത്സരം നടത്താൻ കഴിയും എന്നാണ് കാലവസ്ഥ പരിശോധിച്ചപ്പോൾ മനസ്സിലായത് എന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണത്തിനായി കുടംബശ്രീയെയും ജയിൽ വകുപ്പിന്റെ ഭക്ഷണവുമാണ് സ്റ്റേഡിയത്തിൽ എത്തിക്കുക.
മത്സരം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടത്താൻ ആണ് ഉദ്ദേശിക്കുന്നതെന്ന് മേയർ വികെ പ്രശാന്തും പറഞ്ഞു. കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനി തന്നെ അതിന്റെ റീസൈക്കിളിങ്ങിനായി ശേഖരിക്കുമെന്നും മേയർ അറിയിച്ചു. ഗോ ഗ്രീൻ ഇനിഷിയേറ്റിവ് പാലിക്കാൻ കാണികൾ പരമാവധി ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ തന്നെ കവറുകളും മറ്റും എത്തിച്ചിട്ടുണ്ട്. മികച്ച ഡ്രെയിനേജ് സിസ്റ്റം ഉള്ളത്കൊണ്ട് തന്നെ ചെറിയ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കെസിഎ.
മറ്റ് വേദികളെ അപേക്ഷിച്ച് ഇന്ത്യ വിൻഡീസ് പരമ്പരയിലെ ടിക്കറ്റ് വിൽപ്പനയിലും വളരെ മുന്നിലാണ് കേരളം. ഇതിനോടകം മൂന്ന് കോടിയിൽപ്പരം രൂപയുടെ ടിക്കറ്റ് വിറ്റുക്കഴിഞ്ഞു. വിദ്യാർത്ഥികൾക്കായി 500 രൂപയുടെ 2000 ടിക്കറ്റുകൾ കൂടി മാറ്റിവെച്ചിട്ടുണ്ട്.
ഓൺലൈനിൽ ടിക്കറ്റ് എടുക്കാനുള്ള മാർഗ്ഗങ്ങൾ
1. പേടിഎമ്മിലോ insider.in ലോ ലോഗിൻ ചെയ്യുക,
2. ക്രിക്കറ്റിന് കീഴെയുള്ള ഇന്ത്യ- വെസ്റ്റിൻഡീസ് ,തിരുവനന്തപുരം മാച്ച് ബാനറിൽ ക്ലിക്ക് ചെയ്യുക.
3.ബുക്ക് ടിക്കറ്റ്സ് ക്ലിക്ക് ചെയ്യുക
4. സ്റ്റാൻഡ്, സീറ്റ് എന്നിവ സെലക്ട് ചെയ്യ്തതിന് ശേഷം ബുക്കിങ്ങ് തുടരുക.
5. പേര് , മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർത്തതിന് ശേഷം പേമെന്റിലേക്ക് നടത്തുക.
6. രജിസ്റ്റർഡ് മൊബൈലിലേക്കും ഇമെയിലിലേക്കും ബുക്ക് ചെയ്യ്തതിനുള്ള സ്ഥിരീകരണം എസ്എംഎസായും ഇമെയിലായും ലഭിക്കും.
7. ടിക്കറ്റ് ബുക്ക് ചെയ്യ്ത ആളുടെ സാന്നിദ്ധ്യം സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ആവശ്യമില്ല. ബുക്ക് ചെയ്യ്ത ആളുടെ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി മതി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ.
8. ടിക്കറ്റ് ബുക്ക് ചെയ്യാൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നില്ല. പേടിഎമ്മിന്റെയോ, ഇൻസൈഡറിന്റെയോ സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
9. കെസിഎ വെബസൈറ്റ് www.keralacricketassociation.com ൽ ഓൺലൈൻ ടിക്കറ്റ് ലഭിക്കുന്ന സൈറ്റുകളുടെ ലിങ്ക് ലഭ്യമാണ്.
10. രാവിലെ 10.30 മുതൽ സ്റ്റേഡിയത്തിൽ പ്രവേശനം ആനുവദിക്കും.
11. ടിക്കറ്റിന്റെ കോപ്പി, മൊബൈലിലുള്ള ടിക്കറ്റ് എന്നിവ കാണിച്ച് സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാം.
ടിക്കറ്റുകൾ അക്ഷയ ഇ-കേന്ദ്രങ്ങൾ വഴിയും ലഭ്യമാക്കും. ഇതിനായി സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ധാരണയിലെത്തി. പേടിഎം, ഇൻസൈഡർ എന്നീ ഓൺലൈൻ സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പുറമെയാണ് സംസ്ഥാന ഐ.ടി മിഷന് കീഴിലുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് വിൽപ്പന നടത്തുന്നത്.
സംസ്ഥാനത്തുടനീളമുള്ള 2700 അക്ഷയ കേന്ദ്രങ്ങൾ വഴി ഇക്കഴിഞ്ഞ ശനിയാഴ്ച്ച മുതൽ ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ 234 അക്ഷയ കേന്ദ്രങ്ങളിലും ഈ സംവിധാനം ലഭ്യമാണ്. 1000, 2000, 3000 എന്നിങ്ങനെയാണ് മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക്. അക്ഷയ കേന്ദ്രങ്ങളിൽ പണം നൽകിയാൽ ഏകദിനത്തിന്റെ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യ്ത് നൽകും. ഇതിനായി ടിക്കറ്റ് നിരക്കിന് പുറമെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും നൽകിയാൽ മതി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍