ധോണിയും ചഹാലും പൂത്തുലഞ്ഞപ്പോൾ മെൽബണിൽ ഇന്ത്യൻ ക്രിക്കറ്റ് വസന്തം; ടെസ്റ്റ് പരമ്പരയുടെ ചരിത്രനേട്ടത്തിന് പിന്നാലെ 2-1ന് കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഓസീസ് മണ്ണിൽ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യൻ തേരോട്ടം; ഓസീസ് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്നിട്ടത് മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി; അമ്പതാം ഓവറിൽ ധോണിയെ സാക്ഷിയാക്കി പന്ത് അതിർത്തിയിലേക്ക് പായിച്ച് വിജയറൺ നേടി കേദാർ യാദവ്
മറുനാടൻ ഡെസ്ക്
മെൽബൺ: ഓസീസ് മണ്ണിൽ ചരിത്രംകുറിച്ച് ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഏകദിന പരമ്പരയിലും കങ്കാരുപ്പടയെ തകർത്തെറിഞ്ഞ് ഇന്ത്യ. ബൗളിംഗിൽ ചഹാലും ബാറ്റിങ്ങിൽ ധോണിയും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആധികാരികമായ വിജയംകുറിച്ചത്. ഇതോടെ ഓസീസിൽ ഏകദിന പരമ്പര സ്വന്തമാക്കുന്ന ഇന്ത്യൻ ടീമുമായി കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം. ബാറ്റിങ് ദുഷ്കരമായ മെൽബൺ പിച്ചിൽ ഓസീസിനെ 48.4 ഓവറിൽ 230 റൺസിന് എറിഞ്ഞിട്ട ഇന്ത്യ ധോണിയുടേയും ക്യാപ്റ്റൻ കോലിയുടേയും അവസാന ഘട്ടത്തിൽ ധോണിക്കൊപ്പം ഉറച്ചുനിന്ന കേദാർ യാദവിന്റേയും ബാറ്റിങ് മികവിൽ നിർണായകമായ മൂന്നാം ഏകദിനത്തിൽ വിജയം ഉറപ്പാക്കുകയായിരുന്നു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അവസാന ഓവറിലേ രണ്ടാം പന്തിലാണ് കേദാർ യാദവ് ഇന്ത്യക്ക് വേണ്ടി പന്ത് അതിർത്തി കടത്തി വിജയറൺ നേടിയത്. കേദാറും അർദ്ധ സെഞ്ച്വറി നേടി.
ബാറ്റിംഗിന്റെ തുടക്കത്തിൽ ഓസീസ് ഉജ്വല ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പത് റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്ലിയും ശിഖർ ധവാനും കരുതലോടെ കളിച്ചെങ്കിലും 23 റൺസെടുത്ത ധവാൻ പുറത്തായി. പിന്നീട് പതിവു സ്ഥാനം വിട്ട് നാലാമനായി ക്രീസിലെത്തിയ ധോണിയോടൊപ്പം ചേർന്ന് വിരാട് ഇന്ത്യൻ ഇന്നിങ്സ് പതിയെ പടുത്തുയർത്തി. എന്നാൽ 46 റൺസെടുത്ത കോഹ്ലി ജയ് റിച്ചാഡ്സണ് തന്നെ വിക്കറ്റ് നൽകി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാനാവാതെ മടങ്ങി. പിന്നീടാണ് കേദാർ യാദവുമൊത്ത് ധോണി ഇന്ത്യയെ വിജയത്തിലേക്ക് പടിപടിയായി നയിച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ കരുതലോടെ കളിച്ച ധോണി ലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ വീണ്ടും കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കിയത്.
അവസാന ആറ് ഓവറിൽ 55 റൺസ് എന്ന നിലയിലേക്ക് ഇന്ത്യൻ വിജയലക്ഷ്യം എത്തിയെങ്കിലും പടിപടിയായി ഇന്ത്യ വിജയത്തിലേക്ക് നീങ്ങി. ധോണിയും കേദാറും കരുതലോടെ ബാറ്റ് വീശി. സ്കോറിങ് വേഗം കൂട്ടി അവസാന രണ്ട് ഓവറിൽ 15 റൺ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. എന്നാൽ 49-ാം ഓവറിൽ തന്നെ കാര്യങ്ങൾ വരുതിയിലാക്കിയ ഇന്ത്യ ഓസീസ് സ്കോറിന് ഒപ്പമെത്തി. അവസാന ഓവറിൽ പിന്നീട് കുതിച്ചത് അനായാസ വിജയത്തിലേക്ക്. അവസാന ഘട്ടത്തിൽ കളംനിറഞ്ഞു കളിച്ചത് കേദാർ യാദവാണ്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി കുതിച്ച കേദാർ ആറ് ഫോറുകളാണ് തന്റെ ഇന്നിങ്സിൽ കുറിച്ചത്. അമ്പതാം ഓവറിൽ സ്റ്റോണിസ് എറിഞ്ഞ രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് പറത്തി കേദാർ യാദവാണ് വിജയറൺ സ്കോർ ചെയ്തത്. കേദാർ 61 (57 പ്ന്ത്) ധോണി 87 റണ്ണും (114 പന്ത്) എടുത്ത് പുറത്താകാതെ നിന്നു.
ചരിത്രം കുറിച്ച പരമ്പര വിജയം
ചരിത്രം തിരുത്തിയെഴുതിയ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ഓസീസ് മണ്ണിൽ ഏകദിന പരമ്പര സ്വന്തമാക്കിയതും പുതു ചരിത്രമായി.
സിഡ്നിയിൽ നടന്ന ആദ്യ മൽസരം തോറ്റ ഇന്ത്യ, അഡ്ലെയ്ഡിലും മെൽബണിലും ജയം പിടിച്ചെടുത്താണ് പരമ്പര വിജയം സ്വന്തമാക്കിയത്. ഇതോടെ, ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്രനേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര എന്ന നേട്ടവും ഇന്ത്യയ്ക്കു സ്വന്തമായി.
അതേസമയം, ടെസ്റ്റ് നേട്ടത്തിന് 71 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിൽ ഏകദിന നേട്ടത്തിന് അത്ര പഴക്കമില്ല. മൂന്നു വർഷം മുൻപ്, 2016ൽ ആണ് രണ്ടു ടീമുകളും തമ്മിൽ ഇവിടെ കന്നി ഏകദിന പരമ്പര കളിച്ചത്. അന്ന് ആതിഥേയർ 4-1ന് ജയിച്ചു. അതിനു മുൻപും ശേഷവും കളിച്ചതെല്ലാം മറ്റൊരു ടീം കൂടി ഉൾപ്പെട്ട ടൂർണമെന്റുകളായിരുന്നു. എന്നതിനാൽ ഇന്ത്യയുടെ കന്നി പരമ്പര വിജയവുമായി ഇപ്പോഴത്തേത്.
ഓസീസിന്റെ ബോൾട്ടിളക്കി ചഹാൽ
മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ക്യാപ്റ്റൻ കോലിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു അച്ചടക്കത്തോടെയുള്ള ബൗളർമാരുടെ പ്രകടനം. യുസ്വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്. 48.4 ഓവറിൽ ഓസ്ട്രേലിയ ഓൾ ഔട്ടാവുകയായിരുന്നു. അരങ്ങേറ്റക്കാരൻ വിജയ് ശങ്കറും മോശമാക്കിയില്ല. 6 ഓവറുകൾ എറിഞ്ഞ വിജയിക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആകെ വിട്ടുകൊടുത്തത് 23 റൺസായിരുന്നു. അജിത് അഗാർക്കറിന് ശേഷം എംസിജിയിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനം ഇനി ചഹാലിന്റെ പേരിൽ കുറിക്കപ്പെട്ടു.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പേസർ ഭുവനേശ്വർ കുമാർ നൽകിയത്. മൂന്നാം ഓവറിൽ ഓസീസ് ഓപ്പണർ കാരിയെ മടക്കിയ ഭുവി ഒൻപതാം ഓവറിൽ ക്യാപ്റ്റൻ ഫിഞ്ചിനെയും കൂടാരം കയറ്റി. കാരി അഞ്ചും ഫിഞ്ച് 14 ഉം റൺസെടുത്താണ് മടങ്ങിയത്. ഭുവിയുടെ മനോഹരമായ ഇൻസ്വിങ്ങറിൽ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഏകദിനത്തിൽ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഒത്തുച്ചേർന്ന മാർഷ്- ഖവാജ സഖ്യം ഓസീസിനെ തകർച്ചയിൽ നിന്ന കരകയറ്റി. ഇരുവരും 73 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരേയും ഒരു ഓവറിൽ പുറത്താക്കി ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാർഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ ഖവാജയെ ചാഹൽ സ്വന്തം പന്തിൽ ക്യാച്ചെടുത്തു.
ഒരറ്റത്ത് പിടിച്ചുനിന്ന പീറ്റർ ഹാന്റ്സ്കോമ്പ് അർദ്ധസെഞ്ച്വറി നേടി. ഇതിനിടെ പത്ത് റൺസ് നേടിയ മാർകസ് സ്റ്റോയിനിസിനെ ചാഹൽ തന്നെ രോഹിത് ശർമ്മയുടെ കൈയിലെത്തിച്ചിരുന്നു. ഗ്ലെൻ മാക്സ്വെല്ലിനെ ഷമിയുടെ പന്തിൽ ഭുവിയാണ് പിടികൂടിയത്. മാക്സ്വെൽ 26 റൺസെടുത്തു. ഹാന്റ്സ്കോമ്പിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ചാഹൽ തന്റെ നാലാം വിക്കറ്റും നേടി. 58 റൺസായിരുന്നു ഹാന്റ്സ്കോമ്പിന്റെ സമ്പാദ്യം.
പിന്നാലെ റിച്ചാർഡ്സണെ (16) കേദാർ ജാദവിന്റെയും ആദം സാമ്പ(എട്ട്)യെ വിജയ് ശങ്കറിന്റെയും കൈകളിലെത്തിച്ച് ചാഹൽ ഇന്ത്യൻ ബോളിങിന്റെ കരുത്ത് കാട്ടി. സ്റ്റാൻലേകിനെ ക്ലീൻ ബൗൾഡ് ചെയ്ത് ഷമിയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. പത്തോവറിൽ 42 റൺസ് വഴങ്ങിയാണ് ചാഹൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ഷമിയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഓസ്ട്രേലിയൻ മണ്ണിൽ ആയിരം തികച്ച് ധോണി
ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ ഇന്ത്യ വിജയം കൊയ്തപ്പോൾ മറ്റൊരു നേട്ടം കൂടി ഇന്ത്യക്ക് സ്വന്തമായി. ഓസ്ട്രേലിയയിൽ 1000 ഏകദിന റൺസ് കുറിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി മഹേന്ദ്ര സിങ് ധോണി ചരിത്രം കുറിച്ചു.
മെൽബണിൽ മൂന്നാം ഏകദിനത്തിൽ 34 റൺ നേടിയപ്പോളാണ് ധോണി ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരാണ് ഇതിന് മുമ്പ് ഓസീസിൽ 1000 ഏകദിന റണ്ണുകൾ പിന്നിട്ട ഇന്ത്യൻ താരങ്ങൾ.
എംസിജിയിൽ ഇക്കുറി കളിക്കളത്തിലറങ്ങുമ്പോൾ 966 ഏകദിന റണ്ണുകളായിരുന്നു ഓസീസിൽ ധോണിയുടെ സമ്പാദ്യമായി ഉണ്ടായിരുന്നത്. എന്നാൽ മത്സരത്തിൽ നാലാമനായിറങ്ങി തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ധോണി ആയിരം പിന്നിട്ട് കുതിച്ചു. നേരത്തെ സിഡ്നിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി 10000 ഏകദിന റൺസുകൾ തികയ്ക്കുന്ന താരമെന്ന നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു.
Stories you may Like
- ധോണിയും രോഹിതും കോഹ്ലിയും നായകന്മാരല്ലാത്ത ഐപിഎൽ
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- പുതിയ സീസണിൽ പുതിയ വേഷം എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്ന് ധോണി
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്