പാക്കിസ്ഥാന്റെ വജ്രായുധത്തെ മെരുക്കാൻ കങ്കാരുക്കൾക്ക് തുണ മലയാളിയുടെ ചൈനാമൻ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് നിർത്താതെ പന്തെറിഞ്ഞ് കൈയടി നേടി നരിക്കുനിക്കാരൻ; ദുബായിലേക്ക് ജിയാസിനെ എത്തിച്ചത് ബൗളിങ് കൺസൾട്ടന്റെ ശ്രീറാമിന്റെ ഇടപെടൽ; കടൽ കടന്ന് പ്രതിഭ തെളിയിക്കുമ്പോഴും വാട്മോറിനെ പോലും കാണിക്കാതെ ഒതുക്കി കേരളാ ക്രിറ്റിലെ മേലാളന്മാരും; വീണ്ടും വാർത്താതാരമായി 'കേരളാ മാക്സ് വെൽ' മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രതിഭയുണ്ടെങ്കിലും അതിശക്തനായ ഗോഡ് ഫാദറില്ലെങ്കിൽ കേരളാ ക്രിക്കറ്റിൽ രക്ഷയില്ല. രഞ്ജി ട്രോഫിയുടെ ക്യാമ്പിൽ പോലും കയറിക്കൂടാൻ പറ്റില്ല. ഇതിന് ഏറ്റവും വലിയ തെളിവാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ കെ.കെ. ജിയാസ്. ലോകോത്തര നിലവാരത്തിലുള്ള ചൈനമിൻ സ്പിന്നറാണ് ജിയാസ്. പക്ഷേ കേരളത്തിന് ഈ താരത്തെ വേണ്ട. എന്നാൽ പ്രതിഭ തിരിച്ചറിഞ്ഞ് ജിയാസിനെ റാഞ്ചുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്. ഓസ്ട്രേലിയൻ കളറിൽ ജിയാസിനെ കളിപ്പിക്കാൻ അവർക്ക് കഴിയില്ല. എങ്കിലും ഈ ഇന്ത്യൻ താരത്തെ ഓസ്ട്രേലിയൻ ടീമിനൊപ്പം നിർത്താനാണ് ഓസീസ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
പാക്കിസ്ഥാനിലേക്കുള്ള പര്യടൻ ഓസ്ട്രേലിയയ്ക്ക് ഏറെ നിർണ്ണായകമാണ്. പരമ്പര തൂത്തുവാരി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. എന്നാൽ യാസിർ ഷായും ഷദാബ് ഖാനും സ്പിന്നിലൂടെ ഉയർത്താൻ പോകുന്ന വെല്ലുവിളികളെ ഓസ്ട്രേലിയൻ ക്രിക്കറ്റ് തിരിച്ചറിയുന്നു. ഇതിനെ മറികടക്കാൻ ജിയാസിന്റെ ചൈനമൻ പന്തുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഓസീസ് ബാറ്റസ്മാന്മാർ. ദുബായിലാണ് ടീം ഇപ്പോഴുള്ളത്. പാക്കിസ്ഥാനിൽ നേരിടേണ്ടി വരുന്ന വജ്രായുധത്തെ മരുക്കാനുള്ള തീവ്ര പ്രാക്ടീസിലാണ് അവർ. മുൻ ഇന്ത്യൻ താരം എസ് ശ്രീറാമാണ് ഓസ്ട്രേലിയൻ ടീമിന്റെ സ്പിൻ ബൗളിങ്ങ് കൺസൾട്ടന്റ്. ശ്രീറാമാണ് ജിയാസിന്റെ സേവനം ഓസീസ് ടീമിന് ലഭ്യമാക്കുന്നത്. ഓസ്ട്രേലിയൻ ടീമിന്റെ ഔദ്യോഗിക ഡ്ര്സ് നൽകിയാണ് ജിയാസിന് ടീമിനൊപ്പം നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഔദ്യോഗിക വൈബ് സൈറ്റിലും വാർത്ത നൽകിയിട്ടുണ്ട്. ഇന്ത്യക്കാരനായ ലെഗ് സ്പിന്നർ പ്രദീപ് സാഹുവും ജിയാസിനൊപ്പം ഓസീസ് ടീമിന്റെ പരിശീലനത്തിൽ പങ്കാളിയാണ്. നേരത്തേയും ജിയാസ് ഓസീസ് ടീമിന് വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പര്യടനത്തിന് എത്തിയപ്പോൾ ചൈനമാൻ ബോളർ കുൽദീപ് യാദവിന്റെ പന്തുകളെ നേരിടാനായിരുന്നു അന്ന് ജിയാസിലൂടെ പരിശീലനം തേടിയത്.
കുൽദീപ് യാദവിന്റെ അതേ ആക്ഷനിലാണ് ഇടംകൈ ചൈനാമാനായ ജിയാസും പന്തെറിയുന്നത്. ഈ വിവരം അറിയാവുന്ന, ഓസ്ട്രേലിയൻ ടീം ഉപദേശകനായ മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീറാം വഴിയാണ് ഓസീസ് ടീം ക്യാംപിലേക്ക് ജിയാസ് എത്തിയത്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ താരമാണ്. കേരളത്തിനു വേണ്ടി അണ്ടർ 19, അണ്ടർ 22, അണ്ടർ 25 ടീമുകളിൽ മൽസരിച്ചിട്ടുണ്ട്. എന്നാൽ അതിനപ്പുറത്തേക്ക് കളിക്കാൻ കേരളാ ക്രിക്കറ്റിലെ ദൈവങ്ങൾ ജിയാസിന് അവസരം ഒരുക്കിയില്ല. വാലറ്റത്തിറങ്ങി കൂറ്റൻ അടികൾക്ക് പേരുകേട്ട ജിയാസിന് ' കേരള മാക്സ്വെൽ' എന്ന വിളിപ്പേരുമുണ്ട്. കേരളത്തിലെ ലീഗ് മത്സരങ്ങളിൽ മാത്രമായി ജിയാസിന്റെ മിന്നും പ്രകടനങ്ങൾ ഇപ്പോൾ ഒതുങ്ങുകയാണ്. കോഴിക്കോട്ട് നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ മനസ്സിലുറപ്പിച്ച ജിയാസ് കൊച്ചിയിലെത്തിയതോടെയാണ് അറിയപ്പെടുന്ന താരമായി മാറിയത്. ജൂനിയർ തലത്തിൽ മികവ് കാട്ടിയ താരത്തിന് കരുത്തായത് മുത്തൂറ്റ് ക്രിക്കറ്റ് ക്ലബ്ബായിരുന്നു. അതിന് ശേഷം മാസ്റ്റേസ് ഫിൻക്രോപ്പിലെത്തി. മുൻ രഞ്ജി താരം രാംകുമാറാണ് ഇവിടെ പരിശീലകൻ. എറണാകുളത്തെ എബിനാണ് ജിയാസിലെ ക്രിക്കറ്റ് താരത്തിന് എല്ലാ പിന്തുണയും ഉപദേശവും നൽകുന്നത്. ജൂനിയർ തലത്തിലെ പ്രകടനമികവുകളാണ് ശ്രീറാം എന്ന താരത്തിന്റെ ശ്രദ്ധയിൽ ജിയാസിനെ എത്തിച്ചത്.
ഇതോടെയാണ് ഇന്ത്യയുടെ ചൈനാമെൻ ബൗളർ കുൽദീപ് യാദവിനെ നേരിടാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ സഹായിക്കാൻ മലയാളി താരത്തിന്റെ സേവനം ശ്രീറാം തേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ താരമായിരുന്നു ജിയാസ്. ഓസീസ് ടീമിനൊപ്പം പന്തെറിയാൻ കഴിഞ്ഞതു സ്വപ്നമായി തോന്നുന്നെന്നുവെന്ന് അന്ന് ജിയാസ് പ്രതികരിച്ചിരുന്നു. അറിയാവുന്ന വേരിയേഷനുകളിൽ പന്തെറിഞ്ഞു. 2011 മുതൽ 2013 വരെ രാജസ്ഥാൻ റോയൽസിന്റെ ഡവലപ്മെന്റ് ടീമിലുണ്ടായിരുന്നു. ഡൽഹി ഡെയർഡെവിൾസിന്റെ മുൻ സഹപരിശീലകനായിരുന്നു എസ് ശ്രീറാം. അങ്ങനെയാണ് ജിയാസിനെ ശ്രീറാം അടുത്തറിയുന്നത്. ഐ.പി.എല്ലിൽ കളിക്കുമ്പോൾ സ്റ്റോയ്ൻസും ട്രാവിസ് ഹെഡും മലയാളി താരത്തിന്റെ ബൗളിങ്ങിനെ അഭിനന്ദിച്ചിരുന്നു. ഇതെല്ലാമായപ്പോൾ ഈ സീസണിലെങ്കിലും കേരളത്തിന്റെ രഞ്ജി ടീമിലുണ്ടാകുമെന്ന് ഈ നരിക്കുനിക്കാരൻ കരുതി. എന്നാൽ അവഗണനയാണുണ്ടായത്. ഇതിനിടെയാണ് അംഗീകാരമായി വീണ്ടും ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനുള്ള ക്ഷണം ജിയാസിനെ തേടിയെത്തുന്നത്.
ലോകോത്തര താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുക്കുന്നതിനായി പ്രത്യേകമായി ഓസ്ട്രേലിയൻ ടീം നേരിട്ട് വിളിപ്പിച്ചതിന്റെ ത്രില്ലിലാണ് ജിയാസ് ഇപ്പോൾ. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്. ലോകത്തിൽ തന്നെ വളരെ കുറച്ച് ചൈനമാൻ സ്പിന്നർമാർ മാത്രമാണുള്ളത്. കേരള അണ്ടർ 19,22,23,25 ടീമുകളിൽ കേരള ടീമിലുൾപ്പെടുത്തിയെങ്കിലും വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്.
ഐപിഎൽ 2015 സീസണിൽ ഡെൽഡി ഡെയർ ഡെവിൾസ് ടീമിലെടുത്തിരുന്നു. എന്നാൽ ലോകോത്തര സ്പിന്നർമാരായ ഇമ്രാൻ താഹിർ അമിത് മിശ്ര എന്നിവർ കളിച്ച ടീമിൽ പക്ഷേ ജിയാസിന് അവസരം ലഭിച്ചില്ല. ഇപ്പോൾ സാക്ഷാൽ ഡേവ് വാട്മോറിനെ തന്നെ കേരള ടീമിന്റെ പരിശീലകനായിട്ടും ജിയാസിനെ പോലെ മികച്ച രീതിയിൽ പന്തറിയുന്ന ഒരാളെ വാട്മോറിന് മുന്നിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഏതൊരു ടീമിനും ഒരു ബാലൻസും ബൗളിങ്ങിൽ വ്യത്യസ്തതയും പകരുന്ന ചൈനമാന്മാരെ ടീമുകൾ റാഞ്ചുമ്പോഴാണ് മികച്ച ഒരു ബൗളർ കേരളത്തിൽ സിലക്ഷൻ കാത്ത് കഴിയുന്നത്. ലോക ക്രിക്കറ്റിൽ ഇന്ന്വരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചൈനമാൻ സ്പിന്നറും മുൻ ഓസ്ട്രേലിയൻ താരവുമായ ബ്രാഡ് ഹോഗിന്റെ കടുത്ത ആരാധകനാണ് ജിയാസ്.
ചെറുപ്പത്തിൽ നാട്ടിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ മുതൽ എറിയുന്നത് ഇടങ്കയ്യൻ ലെഗ്സ്പിന്നായിരുന്നു. ഇതിന് ചൈനാമാൻ എന്നൊരു പേരുണ്ടെന്ന് പോലും ജിയാസിന് അറിയില്ലായിരുന്നു. നല്ല ടേൺ കിട്ടുന്നതുകൊണ്ട് അത് തുടർന്നു. പിന്നീട് പത്രത്തിൽ പരസ്യം കണ്ടാണ് കോഴിക്കോട് വേനൽക്കാല അവധി ക്യാമ്പിന്റെ പരസ്യത്തെക്കുറിച്ച് കണ്ടത്. ഇതിൽ അപേക്ഷിച്ചതും ചേർന്നതും ഇടങ്കയ്യൻ ഓപ്പണർ ബാറ്റ്സ്മാനായിട്ടായിരുന്നു. 2007ൽ കോഴിക്കോട് അണ്ടർ 17 ടീമിന്റെ സിലക്ഷൻ നടക്കുമ്പോഴും ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് അപേക്ഷിച്ചത്. അവസാനം ഇനി ആരെങ്കിലും ബൗളിങ്ങ് ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പോയി ബൗൾ ചെയ്യുകയായിരുന്നു. പിന്നീട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബാറ്റ്സ്മാന്മാർക്കൊപ്പമാണ് ജിയാസ് നിന്നത്.
അപ്പോൾ സിലക്ഷനിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു ജിയാസ് ചൈനമാൻ അല്ലെ പിന്നെന്തിനാണ് ബാറ്റ്സ്മാന്മാരുടെ ഒപ്പം നിക്കുന്നത് എന്നായിരുന്നു. അപ്പോൾ എന്താണ് ചൈനമാൻ എന്ന് ജിയാസ് അടുത്ത് നിന്ന ഒരു സുഹൃത്തിനോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.ആരും പറഞ്ഞ്കൊടുത്തിട്ടല്ല ജിയാസ് അങ്ങനെ ആദ്യമായി ചൈനമാൻ ബൗളറായത്. ക്രിക്കറ്റ് പണക്കാരുടെ കളിയാണെന്ന് പറയുമ്പോഴും കേരളാ ടീമിലും പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്താൻ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഈ നരിക്കുനിക്കാരൻ.
Stories you may Like
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- 'അൺലോക്ക്': സൈബർ കുരുക്കഴിക്കുന്ന പുസ്തകവുമായി അഡ്വ. ജിയാസ് ജമാൽ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്