അമ്മയുടെ മരണത്തോടെ മകന് വേണ്ടി ജീവതം ഉഴിഞ്ഞു വച്ച പങ്കജ് ഷാ; സച്ചിന്റെ ആരാധകൻ കണ്ട സ്വപ്നം ഫലിച്ചു; രാജ്കോട്ടിൽ സെഞ്ച്വറിയുമായി അച്ഛന് ഗുരുദക്ഷിണ ഒരുക്കി മകൻ; തെണ്ടുൽക്കറിന്റെ സ്റ്റൈലും വീരുവിന്റെ വീര്യവുമായി വിൻഡീസിനെ വട്ടം ചുറ്റിച്ച് പതിനെട്ടുകാരൻ ബാറ്റ് വീശിയത് പ്രതീക്ഷയിലേക്ക്; രഞ്ജിയിലേയും ഇറാനിയിലേയും പതിവ് ടെസ്റ്റിലും തെറ്റിച്ചില്ല; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ രാജകുമാരൻ പൃഥ്വി ഷായുടെ കഥ
സ്പോർട്സ് ഡെസ്ക്
രാജ്കോട്ട്: അരങ്ങേറ്റത്തിന് മുൻപ് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് വിജയികളുടെ നായകൻ പ്രഥ്വി ഷാ. രഞ്ജി ട്രോഫിയിലും ഇറാനി ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയതും ചില ഷോട്ടുകൾ കളിക്കുന്നതിലെ സാമ്യതയും സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ പിൻഗാമി എന്ന വിശേഷണം പോലും നേടികൊടുത്തിരുന്നു പ്രഥ്വിക്ക്. ഇത് ശരിവയ്ക്കുകയാണ് കന്നി ടെസ്റ്റിലെ പ്രകടനത്തിലൂടെ പൃഥ്വി.
സച്ചിനൊപ്പം ഉപമിച്ചതിന് കാരണം ആഭ്യന്തര ക്രിക്കറ്റിലെ പ്രകടന മികവാണ്. ചെറു പ്രായത്തിൽ ബാറ്റുമായി ക്രീസിലെത്തിയ സച്ചിനും ഇറാനിയിലും രഞ്ജിയിലും അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടി. അടിച്ചു കളിക്കുന്ന പയ്യനെ ഇന്ത്യൻ ടീമിലുമെത്തിച്ചു. എന്നാൽ അന്തരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദത്തെ അതിജീവിച്ച് സെഞ്ച്വറി നേടാൻ സച്ചിന് പോലും മത്സരങ്ങൾ വേണ്ടി വന്നു. എന്നാൽ മുംബൈയിൽ നിന്നെത്തുന്ന സച്ചിന്റെ പിൻഗാമി അതും മറികടക്കുകയാണ്. ആദ്യ ടെസ്റ്റിൽ മൂന്നക്കം കടന്ന് തന്റെ പ്രതിഭ വിളിച്ചറിയിക്കുകയാണ് താരം. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിക്കാൻ വീണ്ടുമൊരു ഓപ്പണറെത്തുന്നു. വീരേന്ദ്ര സേവാഗിന്റെ ഷോട്ടുകളുടെ കരുത്തും സച്ചിന്റെ ഏകാഗ്രതയും പൃഥ്വിയും ശൈലിയിൽ നിഴലിക്കുന്നു.
പ്രതീക്ഷകൾ ഒരുപാടുണ്ടായിരുന്നു അരങ്ങേറ്റത്തിൽ തന്നെ ഈ 18കാരനെ കുറിച്ച്. പ്രകീക്ഷകൾ ഒന്നും തന്നെ അസ്ഥാനത്തായില്ലെന്ന് അവൻ തെളിയിച്ചു. രാജ്കോട്ടിലെ മൈതാനത്തിൽ ഉച്ച സൂര്യൻ ഉദിച്ച് നിന്നപ്പോൾ സൗരവ് ഗാംഗുലിയും മുൻ ഇംഗ്ലണ്ട് നായകൻ അലിസറ്റയർ കുക്ക് എന്നീ മഹാരഥന്മാർ ഉൾപ്പെടുന്ന അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിലേക്ക് പ്രഥ്വി ഷായും എത്തുകായാണ്. പഴയ പ്രതാപിമില്ലാത്ത വിൻഡീസിനെതിരെയാണ് പൃഥ്വിയുടെ നേട്ടം. എങ്കിലും കെ ആർ രാഹുലിനെ പോലൊരു ഓപ്പണറെ വീഴ്ത്തിയ വിൻഡീസിനെയാണ് പൃഥ്വി തറപറ്റിച്ചത്. വിക്കറ്റ് കാത്ത് സൂക്ഷിക്കുന്നതിനൊപ്പം ഏകദിന ശൈലിയിൽ മോശം ബോളുകളെ തകർത്തടിച്ച് നേടിയ സെഞ്ച്വറി.
കടുത്ത ക്രിക്കറ്റ് ആരാധകനായ പിതാവ് പങ്കജ് ഷാ തന്നെയാണ് മകനെ ക്രിക്കറ്റിലേക്ക് എത്തിച്ചത്. ചെറിയ പ്രായത്തിൽ തന്നെ പൃഥ്വിയുടെ അമ്മ മരിച്ചിരുന്നു. കുട്ടിയുടെ ഉത്തരവാദിത്വം മുഴുവൻ പിതാവിന്റെ ചുമലിൽ ആവുകയും ചെയ്തു. ഭാര്യ മരിച്ചിട്ടും മകനെ ഒരു ക്രിക്കറ്റ് താരമാക്കണം എന്ന പങ്കജിന്റെ ആഗ്രഹം അടങ്ങിയിരുന്നില്ല. 2006ൽ പൃഥ്വിക്ക് വെറും ആറ് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മകന് മികച്ച ക്രിക്കറ്റ് പരിശീലനം ലഭിക്കുന്നതിനായി വിറാറിൽ നിന്നും മുംബൈ സെൻട്രലിലേക്ക് എത്തുകയായിരുന്നു പങ്കജ് ഷാ.
ബാന്ദ്രയിലെ എംഐജി ക്ലബ് ഗ്രൗണ്ടിൽ മകന് പരിശീലനം ലഭിക്കുന്നതിനാണ് ഇങ്ങോട്ട് മാറിയത്. ചെറുപ്പം മുതൽ തന്നെ കഠിനമായി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒഴുക്കിയ വിയർപ്പിന്റെ ഫലം തന്നെയാണ് ഇപ്പോൾ കാണുന്ന ഈ മികവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ മുംബൈ നഗരത്തിൽ ആയിരകണക്കിന് ബാറ്റ്സ്മാന്മാരുണ്ട്. അവിടെ നിന്നും ശ്രദ്ധ നേടുക എന്നാൽ തന്നെ വലിയ കാര്യമാണ്. അത് അതിജീവിച്ച പൃഥ്വി ഇനിയും ഉയരങ്ങൾ താണ്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് പണ്ഡിറ്റുകൾ. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീമിലേക്ക് വഴിതെളിച്ചത്.
ബാറ്റ്സ്മാന്മാരുടെ വൻനിരയെ കടത്തിവെട്ടി ചെറിയ പ്രായത്തിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണർ എന്ന പദവിയിലേക്ക് എത്തുന്നത് ഒട്ടേറെ റെക്കോഡുകളുടെ അകമ്പടിയോടെയാണ്. മറികടന്നതിൽ സച്ചിന്റെ റെക്കോഡുകളുമുണ്ട്. മുംബൈയിൽ നിന്നു തുടങ്ങുന്നു സച്ചിനുമായി പൃഥ്വിയുടെ സാദൃശ്യം. പതിനാലാം വയസ്സിൽ, സ്കൂൾ കുട്ടികൾക്കുവേണ്ടിയുള്ള ഹാരിസ് ഷീൽഡ് ടൂർണമെന്റിൽ 546 റൺസ് അടിച്ചുകൊണ്ടാണ് ഈ വലംകൈയൻ ഓപ്പണിങ് ബാറ്റ്സ്മാൻ ദേശീയ ശ്രദ്ധനേടിയത്. സച്ചിനും ഉണ്ട് അവകാശപ്പെടാൻ സമാനമായ നേട്ടം.
പതിനേഴാം വയസ്സിൽ രഞ്ജി അരങ്ങേറ്റം സെഞ്ചുറിയോടെ. 175 പന്തിൽ 120 റൺസടിച്ച് രഞ്ജി അരങ്ങേറ്റത്തിൽ നൂറു തികയ്ക്കുന്ന പ്രായംകുറഞ്ഞ താരമായി. രഞ്ജിയിൽ തമിഴ്നാടിനെതിരായ സെമിഫൈനലിലായിരുന്നു സെഞ്ചുറി. ഫസ്റ്റ് ക്ലാസിൽ ആദ്യത്തെ ഏഴ് മത്സരങ്ങളിൽ അഞ്ചു സെഞ്ചുറി നേടി വീണ്ടും ഞെട്ടിച്ചു. അതോടെ 18 തികയും മുമ്പ് ഫസ്റ്റ് ക്ലാസ്സ് സെഞ്ചുറികളുടെ എണ്ണത്തിലും സച്ചിന് (7) തൊട്ടുപിന്നിലെത്തി. ആകെ 14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ 56.72 ശരാശരിയിൽ ഏഴ് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയുമുണ്ട് പൃഥ്വിയുടെ അക്കൗണ്ടിൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ പൃഥ്വിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ അണ്ടർ 19 ടീം ലോക കിരീടം നേടിയത്. ഇതിനു പിന്നാലെ 1.2 കോടി രൂപ മുടക്കി ഡൽഹി ഡെയർ ഡെവിൾസ് താരത്തെ ടീമിലെത്തിച്ചു. ഗംഭീർ നായക സ്ഥാനം ഉപേക്ഷിച്ചപ്പോൾ പകരം ഓപ്പണറായെത്തി. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് പൃഥ്വി സ്വന്തം പേരിൽ കുറിച്ചത്.
അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയവർ
ലാലാ അമർനാഥ്
ദീപക് ഷോധൻ
എജി ക്രിപാൽ സിങ്
അബ്ബാസ് അലി ബെയ്ഗ്
ഹനുമന്ത് സിങ്
ഗുണ്ടപ്പാ വിശ്വനാഥ്
സുരേന്ദർ അമർനാഥ്
മുഹമ്മദ് അസറുദ്ദീൻ
പ്രവീൺ ആംമ്രേ
സൗരവ് ഗാംഗുലി
വീരേന്ദ്ര സേവാഗ്
സുരേഷ് റെയ്ന
ശിഖർ ധവാൻ
രോഹിത് ശർമ്മ
പൃഥ്വി പങ്കജ് ഷാ
Stories you may Like
- കൗണ്ടി ക്രിക്കറ്റിൽ മിന്നും ഫോം പിന്നാലെ വില്ലനായി പരിക്ക്; പൃഥ്വി ഷായ്ക്ക് തിരിച്ചടി
- പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച് ഹിറ്റ് വിക്കറ്റായി പൃഥ്വി ഷാ
- ഡബിൾ സെഞ്ചുറിക്ക് പിന്നാലെ അതിവേഗ സെഞ്ചുറിയുമായി പൃഥ്വി ഷാ
- വിഖ്യാത ഗായകൻ പങ്കജ് ഉദാസ് വിട വാങ്ങി
- 'പൃഥ്വി ഷാ ആക്രമിച്ചതിനും ചൂഷണം ചെയ്തതിനും തെളിവില്ല' പൊലീസ് കോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍