വെൽഡൺ വാട്മോർ! ഹരിയാനയെ ഇന്നിങ്സിന് തകർത്ത് സൗരാഷ്ട്രാ മോഹങ്ങളെ തവിട് പൊടിയാക്കി സച്ചിൻ ബേബിയുടെ ടീം കേരള; ലാഹിലിലെ ചരിത്ര ജയം ടീമിനെ എത്തിക്കുന്നത് മരണ ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിൽ; നിർണ്ണായകമായത് സഞ്ജുവിന്റേയും റോഹന്റേയും ബാറ്റിങ് ഫോമും ജലജ് സക്സേനയുടെ ഓൾ റൗണ്ട് മികവും; ഇനി വമ്പന്മാരുമായി കൊമ്പു കോർക്കാം; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം
മറുനാടൻ മലയാളി ബ്യൂറോ
ലാഹിൽ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്രം നേട്ടം. മുൻ ശ്രീലങ്കൻ പരിശീലകനെ ഇറക്കി ടീമിനെ ഉടച്ചു വാർത്ത കേരളത്തിന്റെ പരീക്ഷണം ഫലം കണ്ടു. അവസാന ലീഗ് മത്സരത്തിൽ ഹരിയാനെയെ ഇന്നിംങ്സിന് തോൽപ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാട്ടർ ലീഗിലെത്തി. ഇത് ആദ്യമായാണ് കേരളം ഈ നേട്ടം സ്വന്തമാക്കുന്നത്. 1994-95ലും 1996-97ലും കേരളം ക്വാർട്ടർ ലീഗിലെത്തിയിരുന്നു. എന്നാൽ അന്ന് സൗത്ത് സോൺ തലത്തിലായിരുന്നു കേരളത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ. അത് മാറി ലീഗ് രീതിയെത്തിയതിന് ശേഷം കേരളത്തിന് അടുത്ത റൗണ്ടിലേക്ക് കടക്കാനായിരുന്നില്ല. ഈ നേട്ടമാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിലെ കേരളം നേരിടുന്നത്. നിർണ്ണായക മത്സരത്തിൽ ഹരിയാനയെ ഇന്നിങ്സിനും എട്ട് റൺസിനും കേരളം തോൽപ്പിച്ചത്.
സ്കോർ: ഹരിയാണ ഒന്നാം ഇന്നിങ്സ് 208, രണ്ടാം ഇന്നിങ്സ് 173. കേരള ഒന്നാം ഇന്നിങ്സ് 389
ഈ സീസണ് മുന്നോടിയായാണ് ഡേവ് വാട്മോറിനെ കേരളം പരിശീലകനാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മികച്ച കളിയാണ് ടീം ഇത്തവണ പുറത്തെടുത്തത്. ഗ്രൂപ്പ് ബിയിൽ കരുത്തരായ സൗരാഷ്ട്രയും ഗുജറാത്തും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കേരളം ആദ്യ റൗണ്ട് കടക്കുമെന്ന് ആരും കരുതിയില്ല. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ വമ്പന്മാരും ഇതേ ഗ്രൂപ്പിലായിരുന്നു. എന്നാൽ വാട്മോറിന്റെ ശിക്ഷണത്തിൽ അത്യപൂർവ്വ കുതിപ്പാണ് കേരളം നടത്തിയത്. ഗുജറാത്തിനോട് മാത്രം തോറ്റു. ബാക്കി അഞ്ച് കളികളിലും ജയിച്ചു. ഇതിൽ നാലും തിരുവനന്തപുരത്തായിരുന്നു. എന്നാൽ പോയിന്റ് നിലയിൽ സൗരാഷ്ട്രയെ മറികടക്കാൻ ഹരിയാനയ്ക്കെതിരെ ജയം അനിവാര്യമായിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിർണ്ണായക മത്സരത്തിൽ ജയിച്ച് കേരളം അടുത്ത റൗണ്ടിലെത്തുകയാണ്.
ഡേവ് വാട്മോറിന്റെ പരിശീലനത്തിനൊപ്പം സഞ്ജു വി സാംസൺ, ജലജ് സക്സേന, റോഹൻ പ്രേം എന്നിവരുടെ ഫോമാണ് ഈ സീസണിൽ നിർണ്ണായകമായത്. ആറു കളിയിൽ നിന്ന് സഞ്ജു 577ഉം ജലജ് സക്സേന 480ഉം റോഹൻ 383 ഉം റൺസെടുത്തു. ബൗളിങ്ങിലും സക്സേന താരമായി 38 വിക്കറ്റുമായി ഈ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയതും കേരളത്തിന്റെ മറുനാടൻ താരമാണ്. ഗസ്റ്റ് പ്ലയറായെത്തിയ തമിഴ്നാടിന്റെ അരുൺ കാർത്തിക്കും കേരള വിജയത്തിൽ നിർണ്ണായകമായി. ബൗളിങ്ങിലും ഫീൽഡിങ്ങിലും കാഴ്ച വച്ച സ്ഥിരതയാണ് വാട്മോറിന്റെ ടീമിനെ മുന്നോട്ട് കൊണ്ടു പോകുന്നത്. സമ്മർദ്ദ ഘട്ടത്തിൽ സൗരാഷ്ട്രയെ തകർത്തയാണ് കേരളത്തിന് തുണയായത്. റോബിൻ ഉത്തപ്പയടക്കം കളിച്ച ടീമിനെയാണ് കേരളം തകർത്തത്. ഇതിന് ശേഷം ഹരിയാനയേയും തോൽപ്പിച്ചു.
മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ഹരിയാണ. കേരളത്തിന്റെ ലീഡ് മറികടക്കാൻ ഹരിയാണക്ക് അവസാന ദിവസം 98 റൺസ് കൂടി വേണമായിരുന്നു. എന്നാൽ ബൗളർമാർ ഇതിന് മുമ്പേ ആതിഥേയരെ ഒതുക്കി. കേരളം ജയിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്സിൽ കേരളം 389 റൺസ് അടിച്ചെടുത്തു. ഇതോടെ 181 റൺസിന്റെ ലീഡും കേരളത്തിന്റെ അക്കൗണ്ടിലെത്തി. 91 റൺസടിച്ച ജലജ് സക്സനേയ്ക്ക് പുറമെ 93 റൺസ് നേടിയ രോഹൻ പ്രേമും 60 റൺസടിച്ച ബേസിൽ തമ്പിയുമാണ് കേരളത്തിന് ലീഡ് നൽകുന്ന ഇന്നിങ്സ് പുറത്തെടുത്തത്. 75 പന്തിൽ 60 റൺസടിച്ച് ഏകദിന ശൈലിയിലായിരുന്നു ബേസിൽ തമ്പിയുടെ ബാറ്റിങ്.
ഹരിയാണയെ 208 റൺസിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ മൂന്നു റൺസെടുത്ത അരുൺ കാർത്തിക് പുറത്തായി. എന്നാൽ പിന്നീട് ജലജ് സക്സേനയും രോഹൻ പ്രേമും രണ്ടാം വിക്കറ്റിൽ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഇരുവരും ചേർന്ന് 172 റൺസാണ് സ്കോറിനൊപ്പം ചേർത്തത്. 205 പന്ത് നേരിട്ട ജലജ് 91 റൺസടിച്ച് പുറത്തായി. ഈ കൂട്ടുകെട്ടാണ് നിർണ്ണായകമായത് പിന്നാലെ ക്രീസിലെത്തിയ സഞ്ജു സാംസൺ 16 റൺസെടുത്തും പുറത്തായി. അപ്പോഴും ബേസിൽ തമ്പിയുടെ ബാറ്റിങ് കേരളത്തിന് തുണയായി.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യരുടെ മികവിൽ കേരളം ഹരിയാണയെ 208 റൺസിന് പുറത്താക്കുകയായിരുന്നു. നാല് റൺസെടുക്കുന്നതിനിടയിലാണ് ഹരിയാണക്ക് അവസാന നാല് വിക്കറ്റും നഷ്ടമായത്. 40 റൺസെടുത്ത ജി.എ സിങ്ങും 46 റൺസടിച്ച രജത് പലിവാലും ഹരിയാണയുടെ ഇന്നിങ്സിൽ ചെറുത്ത്നിൽപ്പ് നടത്തി. ആറ് മത്സരങ്ങളിൽ അഞ്ചു ജയവും ഒരു തോൽവിയുമായി കേരളം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തി. അഞ്ച് വിജയം നേടി ഗുജറാത്ത് ഒന്നാമതും. കരുത്തരായ സൗരാഷ്ട്ര പുറത്താവുകയും ചെയ്തു.
അനന്തപത്മനാഭനും, ശ്രീകുമാരൻ നായരും, സുനിൽ ഒയാസിസും, ടിനു യോഹന്നാനും ശ്രീശാന്തും ഒക്കെ തെളിച്ച വഴിയിലൂടെയാണ് സച്ചിൻ ബേബിയുടെ ടീമിന്റെ നേട്ടം. സഞ്ജുവും റോഹനും സക്സേനയും തന്നെയായിരുന്നു ബാറ്റിങ് കരുത്ത്. ബൗളിങ്ങിൽ സക്സേനയ്ക്കൊപ്പം സിജോ മോൻ ജോസഫ്, അക്ഷയ് എന്നിവരും മികവ് കാട്ടി. ഒന്നോ രണ്ടോ പ്രതിഭകളെ ആശ്രയിച്ചിരുന്നിടത്ത് നിന്ന് ഒരു ടീമായി ഓരോ കളിക്കാരനും തങ്ങളുടെ സംഭാവനകൾ നൽകിയാണ് കേരളത്തെ ക്വാർട്ടറിലെത്തിച്ചത്. വാട്മോറിനൊപ്പം ബൗളിങ് പരിശീലകനായി ടിനു യോഹന്നാനും ടീമിനൊപ്പം ഉണ്ടായിരുന്നു. കേരളത്തിന്റെ ആദ്യ ഇന്ത്യൻ താരത്തിന്റെ തന്ത്രങ്ങളും അങ്ങനെ കേരള വിജയത്തിൽ മുതൽക്കൂട്ടായി. നിർണായകമായ രണ്ട് സെഞ്ച്വറികളുമായി സഞ്ജു സാംസൺ ഫോം വീണ്ടെടുത്ത് കേരളത്തിന് ഒരു കളി അനുകൂലമാക്കി. കഴിഞ്ഞ സീസണിലെ ഫോം നിലനിർത്താനാകാതെ പോയ രോഹൻ പ്രേമും കൃത്യസമയത്ത് മികവിലേക്ക് മടങ്ങിയത്തി. മികച്ച ഇന്നിങ്സുകളുമായി റോഹനും കേരളത്തെ രക്ഷിച്ചു.
ഹരിയാണയ്ക്കെതിരായ നിർണായക മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 181 റൺസ് ലീഡുപിടിക്കാനായതാണ് കേരളത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്. അതിൽ തന്നെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ബൗളർ ബേസിൽ തമ്പിയുടെ മിന്നൽ വേഗത്തിലുള്ള 60 റൺസും നിർണായകമായി. രണ്ടാം ഇന്നിങ്സിൽ 56 റൺസ് എടുക്കുന്നതിനിടയിൽ തന്നെ അഞ്ച് മുൻനിര വിക്കറ്റുകൾ പിഴുത് മൂന്നാം ദിനം തന്നെ വിജയതീരത്ത് കേരളം എത്തിയിരുന്നു. അവസാന ദിനവും ഈ ഫോം തുടർന്നു.
പ്ലേറ്റ്-എലൈറ്റ് അടിസ്ഥാനത്തിൽ മത്സരം നടന്ന 2007-08 സീസണിൽ എലൈറ്റിലേക്ക് കടന്നതാണ് സമീപകാലത്ത് കേരളത്തിന്റെ ഏറ്റവും വലിയ നേട്ടമായുണ്ടായിരുന്നത്. ഇക്കുറി നാലു ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം. ഏഴ് ടീമുകളടങ്ങിയ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതമാണ് ക്വാർട്ടറിലെത്തുക.
Stories you may Like
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- ഇഷാൻ കിഷന്റെയും ശ്രേയസിന്റെയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കും
- ഇഷാൻ കിഷനെതിരെ നടപടിക്ക് സാധ്യത, മുന്നറിയിപ്പുമായി ജയ് ഷാ
- രഞ്ജി കിരീടം നേടിയ മുംബൈ താരങ്ങൾക്ക് വൻ തുക പാരിതോഷികം
- രോഹിതിന് ഗവാസ്കറിന്റെ പിന്തുണ, 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്